Pages

Friday, May 24, 2024

രാജ്യവ്യാപകമായി അവയവത്തിനു വേണ്ടി നടത്തുന്ന ഈ മനുഷ്യക്കടത്തിൻറെ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം പ്രൊഫ് ജോൺ കുരാക്കാർ

 

രാജ്യവ്യാപകമായി  അവയവത്തിനു വേണ്ടി  നടത്തുന്ന മനുഷ്യക്കടത്തിൻറെ  പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു  മുന്നിൽ കൊണ്ട് വരണം

പ്രൊഫ് ജോൺ  കുരാക്കാർ



 

അവയവദാനത്തിന്  ഇന്ത്യയിൽ വ്യക്തവും കര്ശനവുമായ  നിയമങ്ങൾ ഉണ്ട് . എന്നാലും പണം നൽകി  അവയവങ്ങൾ സംഘടിപ്പിച്ചു നൽകുന്ന  ഇടനിലക്കാർ കേരളത്തിലുണ്ട് . ദാരിദ്ര്യത്തിന്റെ  പാരമ്യത്തിൽ  സ്വന്തം അവയവം പോലും വിൽക്കാൻ  തയ്യാറാകുന്ന പാവങ്ങളെ  വശീകരിച്ച്  ചതിയിൽ പെടുത്തുന്ന ക്രൂരന്മാരെ  നിയമത്തിനു മുന്നിൽ കൊണ്ടുവരണം .രാജ്യവ്യാപകമായി  നടക്കുന്ന  മനുഷ്യക്കടത്ത്  അന്വേഷിക്കാൻ  സംസ്ഥാന പോലീസ് മതിയാകുമോ ? അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്കേരളത്തില്നിന്ന് നിരവധി പേര്ഇരകളായെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു. ദാരിദ്ര്യം ചൂഷണം ചെയ്താണ് അവയവക്കച്ചവടം നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. തൃശ്ശൂര്മുല്ലശ്ശേരിയില്മാത്രം അവയവദാനം ചെയ്തത് ഏഴു പേരാണ്. തീരദേശ മേഖലയിലും അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും പുറത്തു വരുന്നു.കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായ മലയാളി സബിത് നാസര്പിടിയിലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മുല്ലശ്ശേരി പഞ്ചായത്തില്മാത്രം രണ്ടു കൊല്ലത്തിനിടെ ഏഴു പേര്അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നു. രണ്ടു പുരുഷന്മാരും അഞ്ചു സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. അവയവക്കച്ചവട മാഫിയ സംഘത്തിന് ഭീകരരുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു.കേസില്പോലീസ് യുഎപിഎ ചുമത്തും. ഇതോടെ കേസന്വേഷണം ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) ഏറ്റെടുക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം എന്ഐഎ ഉദ്യോഗസ്ഥര്നെടുമ്പാശേരി സ്റ്റേഷനിലെത്തി പോലീസുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസം പ്രതി സബിത് നാസറിനെ പോലീസ് കസ്റ്റഡിയില്വാങ്ങുന്നുണ്ട്. എന്ഐഎ സംഘവും സബിത്തിനെ ചോദ്യം ചെയ്യും.

ഇന്ത്യയില്നിന്നും കടത്തിക്കൊണ്ടുപോകുന്നവരെ ഇറാനിലെ ഫരീദിഖാന്ആശുപത്രിയിലെത്തിക്കും. ആശുപത്രിയില്വെച്ചാണ് അവയവ മാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ഒരു അവയവദാനത്തിന് 2 കോടി വരെ ആവശ്യക്കാരില്നിന്നും സംഘം ഈടാക്കിയിട്ടുണ്ട്.അവയവക്കടത്തിന് ഒരാളെ എത്തിച്ചാല്‍ 5 ലക്ഷം രൂപ കമ്മീഷനായി ലഭിക്കും.ഇരകള്ക്ക് 10 ലക്ഷം രൂപ വരെ പ്രതിഫലം നല്കിയിട്ടുണ്ടെന്നും സബിത്ത് വെളിപ്പെടുത്തി. രണ്ട് കോടി രൂപയില് 15 ലക്ഷം ഒഴികെയുള്ള തുക മുഴുവന് അവയവക്കടത്ത് മാഫിയ കൈക്കലാക്കും.

കടത്തിക്കൊണ്ടുപോയവരില്ഒരു പാലക്കാട് സ്വദേശിയും ഉള്പ്പെടുന്നു. ‌ഇറാനിലേക്കാണ് ഇവരെയെല്ലാം കടത്തിയതെന്നും കൊച്ചി സ്വദേശിയായ സബിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാള്എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സബിത്തിന്റെ ഫോണില്നിന്നും നിര്ണായക വിവരങ്ങള്അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ അവയവക്കച്ചവടം സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് നിരവധി അനധികൃത ഇടപാടുകൾ. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം നടക്കുന്നത്.

കിഡ്നി കച്ചവടമാണ് സംസ്ഥത്ത് വ്യാപകമായി നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ആർ തയാറാക്കിയിരിക്കുന്നത്. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു. ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. കോടികളുടെ അവയവവ്യാപാരവുമായി ബന്ധപ്പെട്ട്പഞ്ചനക്ഷത്ര ആശുപത്രികള്‍, ചില ഡോക്ടര്എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും.റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ് പിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഏജന്റുമാര്മുഖേന വന്തുക മുടക്കി, രോഗികള്ക്കായി അവയവങ്ങള്വാങ്ങുന്നവരും ചതിക്കപ്പെടുന്നവരും നിരവധിയാണ്. രാജ്യത്തിത്ത് വിവിധ ഭാഗങ്ങളില്വളരെ വിപുലമായ അവയവ മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്.

മരണം മുന്നില്കാണുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അവയവദാനം മഹത്തായ കാര്യമാണ്. എന്നാല്ഇതിനു പിന്നിൽ ആശുപത്രികള്നടത്തുന്ന കൊള്ള അവയവദാനത്തിന്റെ മഹത്വത്തെ തന്നെ ഇല്ലാതാക്കുന്നു. ഇന്ന് അവയവ കച്ചവടം എന്നത് കോടികള്ലാഭം കൊയ്യുന്ന ഒരു കച്ചവടമാണ്. കണ്ണാടി പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മധുരപലഹാരങ്ങൾ പോലെ പല ആശുപത്രികളിലും  മനുഷ്യന്റെ അവയവങ്ങൾ ലക്ഷങ്ങൾക്ക് വില്പനയ്ക്ക് വച്ചിരിക്കുകയാണ്. അപകടം സംഭവിച്ച് മസ്തിഷ് മരണമുണ്ടാകുന്ന വ്യക്തികളുടെ അവയവങ്ങളാണ് കൂടുതലായും ദാനം ചെയ്യപ്പെടുന്നത്. മസ്തിഷ് മരണം സംഭവിച്ച ഒരാളില്നിന്നും ആരോഗ്യകരമായ അവയവങ്ങള്ദാനം ചെയ്യുന്നതിലൂടെ ഏഴുപേരുടെ ജീവന്നിലനിര്ത്താന്സാധിക്കും.

അപകടം സംഭവിച്ചോ മറ്റു ഗുരുതരാവസ്ഥയിലോ ആശുപത്രികളിൽ എത്തുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്കൊല്ലുന്നതിനാണ് ആശുപത്രികള്തിടുക്കം കാണിക്കുന്നത്. രോഗിയുടെ അവസ്ഥ ഗുരുതരമായാൽ ഇനി ജീവിക്കില്ലെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുന്നു. ഒപ്പം തന്നെ വെന്റിലേറ്റരില്നിന്നും അയാളെ പുറത്തെടുത്താല്‍ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവം ദാനം ചെയ്താല്മറ്റൊരാളിലൂടെ ജിവിക്കുമെന്നും അറിയിച്ച് ബന്ധുക്കളെ സമ്മര്ദത്തിലാക്കുന്നു. ഇത്തരത്തിൽ സമ്മർദ്ദം കൂടുന്നതോടെ തങ്ങളുടെ പ്രിയപെട്ടയാൾ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന ആശ്വാസത്തിൽ ബന്ധുക്കൾ അവയവദാനത്തിന് തയാറാകുന്നു. അവയവദാനത്തിനായി സമ്മതം വാങ്ങിയെടുത്താല്പിന്നെ അയാളുടെ ശരീരത്തില്നിന്നും ഉപയോഗപ്രദമായ അവയവങ്ങള്മാറ്റുന്നു. അനുയോജ്യനായ സ്വീകര്ത്താക്കളെ കണ്ടെത്തി അവയവങ്ങള്വില്ക്കും. ഹൃദയം, ശ്വാസകോശം എന്നിവയക്ക് 50 ലക്ഷം രൂപ വീതവും, കിഡ്നി രണ്ട് പേര്ക്ക് 30 ലക്ഷം, കരള്‍ 60 ലക്ഷം, പാന്ക്രിയാസ് 20 ലക്ഷം, ചെറുകുടല്‍ 20 ലക്ഷം, കോര്ണിയ രണ്ട് പേര്ക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില.  കേരളത്തിലെ സർക്കാർസ്വകാര്യ ആശുപത്രികളിൽ മസ്തിഷ്കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നത് മൃതസഞ്ജീവനി വഴിയാണ്.

 

പ്രൊഫ് ജോൺ  കുരാക്കാർ

 

 

 

 

 

 

 

No comments: