WINDOW OF KNOWLEDGE
Thursday, July 23, 2026
NATIONAL BROADCASTING DAY- JULY 23
NATIONAL BROADCASTING DAY- JULY 23
National Broadcasting Day is observed every year on July 23 to mark the beginning of radio broadcasting in India. While radio was once the country's primary source of news and entertainment, it also played a key role in education. Today, that legacy continues through podcasts and digital audio platforms, helping students learn beyond classrooms.India's broadcasting journey began on July 23, 1927, when the Indian Broadcasting Company (IBC) aired the country's first radio programme from Bombay (now Mumbai). Over the years, radio connected millions of people by bringing news, music, educational content and public service announcements to homes across the country. 2026, the theme 'Radio and Artificial Intelligence' opens up a whole new field of discussion, creation and exploration. To make it easier for every radio station to get involved – however big and wherever they are – we've come up with 13 simple, accessible ideasWednesday, July 22, 2026
പ്രതിക്ഷേധം സമാധാനപരമായി അറിയിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ഒരു രാജ്യദ്രോഹ കലാപമായി ചിത്രീകരിക്കുകയുംകേന്ദ്രവും പൊലീസും വിദ്യാർഥികളെ അടിച്ചമർത്തുന്ന തും ശരിയല്ല
പ്രതിക്ഷേധം സമാധാനപരമായി അറിയിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ഒരു രാജ്യദ്രോഹ കലാപമായി ചിത്രീകരിക്കുകയുംകേന്ദ്രവും പൊലീസും വിദ്യാർഥികളെ അടിച്ചമർത്തുന്ന തും ശരിയല്ല
പ്രതിഷേധിക്കുക എന്നത് ഭരണഘടനാ അവകാശമാണ് .വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ചും, ജനാധിപത്യപരമായ വിയോജിപ്പുകളെ അക്രമവുമായി സമന്വയിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയാണ് .ഈ രാജ്യത്തെ യുവതലമുറ തങ്ങളുടെ കരിയറും ഭാവിയും കൺമുന്നിൽ തകരുന്നത് കണ്ട് കടുത്ത നിരാശയിലും അമർഷത്തിലുമാണ് ജനങ്ങൾ . നമ്മുടെ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ് വിയോജിക്കാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും, പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും
അതിനെ ആർക്കും ഇല്ലാതാക്കാൻ കഴിയില്ല.തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി ജന്തർ മന്ദറിലേക്കും പാർലമെന്റിലേക്കും മാർച്ച് നടത്തിയ വിദ്യാർത്ഥികളെ 'അക്രമി'കളായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇവിടെ നടക്കുന്നത്. വിദ്യാർത്ഥികളാണോ ഇവിടെ അക്രമം അഴിച്ചുവിട്ടത്? അവരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതും, വാട്ടർ കാനൻ പ്രയോഗിച്ചതും, റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും ഡൽഹി പോലീസാണ്.നീറ്റു പരീക്ഷയുടെ സുതാര്യതയില്ലായ്മയും , CBSE , ഉന്നത വിദ്യാഭ്യാസ മേഖലയുടെ കൊടുകാര്യസ്ഥതയും തുടരെ തുടരെ വാ ർത്തയാകുമ്പോൾ അതിനെ നിസംഗതയോടെ സമീപിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പിന്തുണക്കുക പ്രയാസമാണ് . ഇപ്പോൾ ഇന്ത്യയുടെ യുവതി യുവാക്കൾ ഗതികെട്ട് തങ്ങളുടെ പ്രതിക്ഷേധം സമാധാനപരമായി അറിയിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ഒരു രാജ്യദ്രോഹ കലാപമായി മാറ്റുവാൻ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നു . ശരിയായ വിദ്യാഭ്യാസം ഓരോ പൗരൻെയും അവകാശമാണ് , ഔദാര്യമല്ല .ഇന്ത്യയുടെ തലമുറയെ , ഭാവി വാഗ്ദാനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സർക്കാർ നയം അംഗീകരിക്കുവാൻ കഴിയുന്നതല്ല . ചർച്ചയും സമവായവും ആണ് ജനാധിപത്യത്തിൽ അവലംബിക്കേണ്ട നയം . അടിച്ചമർത്തൽ അല്ല . ഇന്നലെ ഡൽഹിയിൽ നടന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ് . സമരത്തിൽ ഉണ്ടായിരുന്ന സ്ത്രീകളോട് ഉള്ള പോലീസിന്റെ പെരുമാറ്റം ആ സേനക്ക് തന്നെ അപമാനമാണ് . രാഷ്ടീയ കക്ഷിഭേദമന്യേ ഇത് ഇന്ത്യയുടെ പൊതുവികാരമായി ഉൾക്കൊണ്ട് കെടുകാര്യസ്ഥതക്ക് എതിരായ പോരാട്ടത്തിൽ പിന്തുണ നൽകുവാൻ പൊതുസമൂഹവും തയാറാകണം . പ്രതിഷേധ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല . വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിക്ക് എതിരായി പോരാട്ടം നടക്കുന്ന ഇന്ത്യയുടെ യുവതലമുറക്ക് എന്റെ എല്ലാ പിന്തുണയും ഉണ്ട് . സാമൂഹ്യ പ്രബന്ധതയുള്ള എല്ലാവരും പ്രതികരിക്കണം .
ഇവിടെ ജനാധിപത്യം അപകടത്തിലാണ്. രാജ്യം അപകടത്തിലാണ്. വർഗ്ഗീയതയുടെ യവനിക വലിച്ചുകെട്ടി ഏറെപേരെ മതഭ്രാന്തന്മാരാക്കി അതിനു പിറകിൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും സാമ്രാജ്യം പണിതുയർത്തുന്ന കേന്ദ്ര സർക്കാർ ഓർക്കുക - എല്ലാ ഫാസിസ്റ്റ് ഭരണവും നിലം പൊത്തിയിട്ടുള്ളത് അവർ തൂക്കിക്കൊണ്ട് പോയിട്ടുള്ള ദൃഢ വ്യക്തികളാലാണ്, അവർ അകത്താക്കിയിട്ടുള്ള ജനലക്ഷങ്ങളാലാണ്.
സംസ്ഥാനങ്ങളിൽ
പ്രതിഷേധം ഇരമ്പുകയാണ് .നീറ്റുമായി ബന്ധപ്പെട്ട് 5 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 93 കുട്ടികള്‍; പരീക്ഷയില്‍ കണ്ടത് സമ്പൂര്‍ണ സിസ്റ്റം തോല്‍വി.സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത് ? ജനാധിപത്യത്തിലുള്ള വിശ്വാസം
രാജ്യത്തിൻ്റെ പ്രതീക്ഷയായ വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിലിറങ്ങിയ പ്രിയ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസ്ഥാനവും അഭിനന്ദനം അർഹിക്കുന്നു .സമരങ്ങളെ, പ്രതിഷേധങ്ങളെ തെരുവിൽ തല്ലി നേരിടുന്ന നെറികെട്ട ഭരണകൂടം. ആ ഭരണകൂടത്തിൻ്റെ മുന്നിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സധൈര്യം നിൽക്കുന്ന നേതാക്കളെയാണ്
ഇന്ന് ആവശ്യം .ശരിയായ വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്, ഔദാര്യമല്ല. ഇന്ത്യയുടെ തലമുറയെ, ഭാവി വാഗ്ദാനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സർക്കാർ നയം അംഗീകരിക്കുവാൻ കഴിയുന്നതല്ല.ചർച്ചയും സമവായവുമാണ് ജനാധിപത്യത്തിൽ അവലംബിക്കേണ്ട നയം. അടിച്ചമർത്തൽ അല്ല.
രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് നിരത്തിൽ വലിച്ചിഴച്ചു. പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസാണ് തടഞ്ഞത്. നിരവധി എം.പിമാരെ കയ്യേറ്റം ചെയ്തു. ഡൽഹി പോലിസിൻ്റെ അതിക്രമം ജനാധിപത്യവിരുദ്ധമാണ്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്.രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണ്. അതിനെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണ്.
ഇത് രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്ന പാർട്ടിയാണ്. മഹത്തരമായ ജനാധിപത്യ ഭരണഘടന ഉണ്ടാക്കിയ പാർട്ടിയാണ്..ഡല്‍ഹിയിലെ പൊലീസ് അതിക്രമം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, മന്ത്രിമാര്‍ ഉള്‍പ്പെടെ സമരമുഖത്ത് ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല; അടിച്ചമർത്താം എന്നു കരുതുന്നത് ശരിയല്ല എന്ന്
മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു .ന്യായമായ വിദ്ധാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിക്കരുത് .
പ്രൊഫ്. ജോൺ കുരാക്കാർ

