Pages

Friday, June 26, 2026

INTERNATIONAL PINEAPPLE DAY- ലോക പൈനാപ്പിൾ ദിനം -ജൂൺ 27

 

INTERNATIONAL PINEAPPLE DAY- ലോക പൈനാപ്പിൾ  ദിനം -ജൂൺ 27 

June 27 is International Pineapple Day on the National Day Calendar and we want everyone to find a way to enjoy this refreshingly, sweet fruit. As a summertime favorite, pineapple is definitely an international celebration worth sharing with everyone.

International Pineapple Day celebrates the pineapple as one of the most delicious fruits on the planet. People around the world use pineapple as additional flavor to dishes and desserts every day. Though the fruit is often associated with Hawaii, the fruit is actually native to South America. In fact, pineapple was first documented in 1463 by Christopher Columbus on the island of Guadeloupe. However, Hawaii is the biggest producer of pineapples, which is why we think of them when thinking of pineapple. Other countries that grow pineapple are Mexico, Thailand, Costa Rica, Honduras, and even China.

une 27th is International Pineapple Day, celebrating a tropical ground fruit indigenous to South America. It has been cultivated for centuries and was first consumed by the Tupi people, the Mayas, and the Aztecs. Did you know that pineapples don't grow on trees like coconut? They actually grow on small shrubs. After their introduction to Europe in the 17th century, pineapples were quickly considered a luxury good that fascinated rulers across the continent. For the occasion, indulge in this delicious fruit packed with nutrients, including phosphorus, zinc, manganese, calcium, and vitamins A, C, and K! 

Pineapple grows low to the ground and is unique in appearance. It's one of the few fruit plants that grows almost identical looking to the tree it comes from. For example pineapple leaves are the same shape as the leaves from the tree and the base of the plant looks very similar to the stem of the tree. Interestingly, it takes about 2 years for a pineapple tree to produce pineapple.

Are pineapples good for you? Absolutely. Each pineapple is full of nutrients and antioxidants that help protect you from disease and inflammatory problems. In addition, eating pineapples improves digestion, boosts the immune system, and helps you recover from surgical procedures.

5 Health Benefits of Pineapple

Pineapples are low in calories and provide amazing nutrients, such as vitamin C, magnesium, iron, and protein.

As a rich in nutrients fruit, pineapples are loaded with antioxidants to help fight inflammation, diabetes, and heart disease.

Because pineapples contain a digestive enzyme called bromelain, they are known to ease digestion.

Studies show pineapples may help reduce certain kinds of cancers by stimulating the immune system to produce white blood cells.

Eating pineapple helps boost the immune system, lowering both viral and bacterial infections.

ഗ്രഹത്തിലെ ഏറ്റവും രുചികരമായ പഴങ്ങളിൽ ഒന്നായി പൈനാപ്പിൾ അന്താരാഷ്ട്ര പൈനാപ്പിൾ ദിനത്തിൽ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ എല്ലാ ദിവസവും വിഭവങ്ങൾക്കും മധുരപലഹാരങ്ങൾക്കും അധിക രുചിയായി പൈനാപ്പിൾ ഉപയോഗിക്കുന്നു. പഴം പലപ്പോഴും ഹവായിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, പഴത്തിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. വാസ്തവത്തിൽ, പൈനാപ്പിൾ ആദ്യമായി 1463- ഗ്വാഡലൂപ്പ് ദ്വീപിൽ ക്രിസ്റ്റഫർ കൊളംബസാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, പൈനാപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദകൻ ഹവായിയാണ്, അതുകൊണ്ടാണ് പൈനാപ്പിളിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ അവയെ ഓർമ്മിക്കുന്നത്. മെക്സിക്കോ, തായ്ലൻഡ്, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, ചൈന പോലും പൈനാപ്പിൾ വളർത്തുന്ന മറ്റ് രാജ്യങ്ങളാണ്. 

പൈനാപ്പിൾ താഴ്ന്നു വളരുന്നതും കാഴ്ചയിൽ അതുല്യവുമാണ്. ഏത് മരത്തിൽ നിന്നാണോ വരുന്നത് അതുപോലെ വളരുന്ന ചുരുക്കം ചില ഫലവൃക്ഷങ്ങളിൽ ഒന്നാണിത്. ഉദാഹരണത്തിന് പൈനാപ്പിൾ ഇലകൾ മരത്തിലെ ഇലകളുടെ അതേ ആകൃതിയിലാണ്, ചെടിയുടെ അടിഭാഗം മരത്തിന്റെ തണ്ടിനോട് വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു. രസകരമെന്നു പറയട്ടെ, ഒരു പൈനാപ്പിൾ മരത്തിന് പൈനാപ്പിൾ ഉത്പാദിപ്പിക്കാൻ ഏകദേശം 2 വർഷമെടുക്കും.

ഉജ്ജ്വലമായ ഉഷ്ണമേഖലാ പഴത്തിന് മനോഹരമായ മഞ്ഞ നിറം പോലെ തന്നെ വ്യത്യസ്തമായ ഒരു രുചിയുണ്ട്. പൈനാപ്പിളിന് മധുരവും എരിവും ഉണ്ട്, എന്നിരുന്നാലും പൈനാപ്പിളിന്റെ അടിഭാഗത്തുള്ള ഭാഗം മധുരവും മൃദുവുമാണ്.

പൈനാപ്പിളിന്റെ 5 ആരോഗ്യ ഗുണങ്ങൾ

പൈനാപ്പിളിൽ കലോറി കുറവാണ്, വിറ്റാമിൻ സി, മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ അത്ഭുതകരമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.പോഷകങ്ങളാൽ സമ്പന്നമായ ഒരു പഴമെന്ന നിലയിൽ, പൈനാപ്പിളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു.

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന ദഹന എൻസൈം അടങ്ങിയിരിക്കുന്നതിനാൽ, അവ ദഹനം എളുപ്പമാക്കുമെന്ന് അറിയപ്പെടുന്നു.രോഗപ്രതിരോധ സംവിധാനത്തെ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിന് ഉത്തേജിപ്പിക്കുന്നതിലൂടെ ചിലതരം കാൻസറുകൾ കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.പൈനാപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വൈറൽ, ബാക്ടീരിയ അണുബാധകൾ കുറയ്ക്കാനും സഹായിക്കുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

ടിപ്പർ ലോറിയെന്ന കൊലയാളി വണ്ടി കുടുംബങ്ങളുടെ കണ്ണുനീർ


ടിപ്പർ ലോറിയെന്ന കൊലയാളി വണ്ടി  കുടുംബങ്ങളുടെ കണ്ണുനീർ

 

ടിപ്പർ ലോറിയെന്ന കൊലയാളി വണ്ടി എത്ര കുടുംബങ്ങളുടെ കണ്ണീരായി മാറുന്നു.രാവിലെ  10 മണിക്ക് മുമ്പും വൈകുന്നേരം മൂന്ന് മുതൽ 5 വരെയും കാലൻ വണ്ടി നിരത്തിലിറങ്ങരുതെന്ന് പോലീസിന്റെ നിർദ്ദേശമുണ്ടെങ്കിലും നമ്മുടെ റോഡുകൾ കൈയ്യടക്കി ചീറിപ്പായുകയാണ് കാലൻ വണ്ടികൾ.

സമൂഹത്തിലെ സാമൂഹ്യ വിരുദ്ധൻമാരാണ് മിക്കവയിലെയും ഡ്രൈവർമാർ... മിക്കവൻമാരും രാസലഹരികൾക്കും മദ്യത്തിനും കഞ്ചാവിനും അടിമകളാണ്...മൊബൈൽ ഫോണിൽ സല്ലപിച്ചാണ് ഇവന്മാർ ടിപ്പർ ഓടിക്കുന്നത്.. ജീവന് നീർ കുമിളകളുടെ ആയുസ് പോലും നൽകാതെയാണ് നമുക്ക് ചുറ്റും ടിപ്പർ കാലൻമാർ ചീറിപ്പായുന്നത്..സാമൂഹ്യ വിരുദ്ധൻ മാരെ കയറൂരി വിട്ടിരിക്കുകയാണ്.. എത്ര നിരപരാധികളാണ് ടിപ്പർ ഡ്രൈവർമാരുടെ അശ്രദ്ധ കാരണം നിരത്തുകളിൽ കൊല്ലപ്പെടുന്നത്.. അധികാരികൾ നോക്കുകുത്തികളാകുമ്പോൾ മനുഷ്യ ജീവനുകൾക്ക് പുല്ല് വില പോലുമില്ല. കാലൻ വണ്ടിക്ക് കടിഞ്ഞാണിട്ടേ മതിയാവൂ... രാവിലെ 10 മണിക്ക് മുമ്പും വൈകുന്നേരം മൂന്നു മുതൽ 5 വരെയും കാലൻ വണ്ടി നമ്മുടെ നിരത്തുകളിൽ ഓടാൻ അനുവദിക്കരുത്. കേരളത്തിലെ നിരത്തുകളിലോടുന്ന ഭാരവാഹനങ്ങളിൽ കൊലയാളിയെന്ന് പണ്ടേ ചീത്തപ്പേരുള്ള ടിപ്പറുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങളും മരണങ്ങളും ഓരോ ദിവസവും കൂടുകയാണ്. കൊട്ടാരക്കരയിൽ മണ്ണു കയറ്റിവന്ന ടിപ്പർ ലോറി, ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് ജീവൻ നഷ്ടമായത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ്. അന്നുതന്നെ പാലക്കാട് വടക്കഞ്ചേരിയിൽ നിറുത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കോയമ്പത്തൂർ സ്വദേശിയുടെ ജീവൻ പൊലിഞ്ഞത് പിന്നിലൂടെയെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചാണ്. ഭാരവാഹനങ്ങൾ നിരത്തുകൾ കൈയടക്കുമ്പോൾ ജീവഭയത്തോടെയല്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവില്ല എന്നതാണ് സ്ഥിതി. കഴിഞ്ഞ ആറുവർഷത്തിനിടെ കേരളത്തിൽ ടിപ്പറുകൾ ഇടിച്ചുമാത്രം മരണമടഞ്ഞത് 375 പേരാണ്.ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത് ആയിരത്തിലേറെപ്പേർ. നിയമലംഘനങ്ങളും ചട്ടലംഘനങ്ങളും കൈക്കൂലിയും ഡ്രൈവർമാരുടെ അശ്രദ്ധയുമെല്ലാം കൂടി ചേരുമ്പോൾ നിരത്തുകൾ നിണച്ചാലുകളായി മാറുന്നു. കൊട്ടാരക്കരയിൽ അപകടത്തിന് ഇടയാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർ നിസാമിന് ഭാരവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹെവി ലൈസൻസ് ഇല്ലായിരുന്നു. വിദേശത്തുനിന്ന് ഒരുമാസം മുമ്പു മാത്രമെത്തിയ നിസാം ലൈറ്ര് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉപയോഗിച്ചാണ് അളവിലധികം മണ്ണുകയറ്റിയ ടിപ്പറുമായി പാഞ്ഞ് മൂന്നുപേരുടെ ജീവനെടുത്തത്. രണ്ടുമാസം മുമ്പ് ഫിറ്റ്നസ് പുതുക്കിയ ടിപ്പറിന്റെ ടയറുകൾ ഉരഞ്ഞുതേഞ്ഞ് കണ്ണാടിപോലെ മിനുത്തതായിരുന്നു എന്നതാണ് ഒരേസമയം അദ്ഭുതവും അമ്പരപ്പും ജനിപ്പിക്കുന്നത്.വാഹനം പൂർണമായും അറ്റകുറ്റപ്പണി നടത്തി,​ പുതിയ ടയറുകളും മറ്റും ഘടിപ്പിച്ചു മാത്രം നേടേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അങ്ങനെയല്ലാതെ തരപ്പെടുത്തിയെങ്കിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈമടക്കു വാങ്ങി കണ്ണടച്ചുകൊടുത്തു എന്നുവേണം മനസിലാക്കേണ്ടത്. സംസ്ഥാനത്ത് ടിപ്പറുകൾ കാരണമുള്ള അപകടങ്ങൾ വർദ്ധിച്ചപ്പോൾ 2014ലാണ് ഇവയ്ക്ക് നിരത്തുകളിൽ ആദ്യമായി സമയ നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ ഒമ്പതുമുതൽ പത്തുവരെയും,​ വൈകുന്നേരം നാലുമുതൽ അഞ്ചുവരെയുമായിരുന്നു അന്നത്തെ നിയന്ത്രണമെങ്കിലും ടിപ്പർ ഉടമകളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർമാർ സർക്കാരിന് കത്തു നൽകുകയും അതനുസരിച്ച് 2018 നിയന്ത്രണം സംബന്ധിച്ച് പുതിയ ഉത്തരവിറക്കുകയും ചെയ്തു.ഓരോ ജില്ലയുടെയും വലിപ്പവും,​ റോഡുകളിലെ ജനസാന്ദ്രതയും മറ്റും പരിഗണിച്ച് സമയക്രമം നിശ്ചയിക്കാൻ ജില്ലാ കളക്ടർമാരെ അധികാരപ്പെടുത്തുന്നതായിരുന്നു പുതിയ ഉത്തരവ്. അതുതന്നെയാണ് ഇന്നും നിലനിൽക്കുന്നത്. അതേസമയം,​ ട്യൂഷനും മറ്റുമായി പോകുന്ന സ്കൂൾ വിദ്യാർത്ഥികൾ അതിരാവിലെ മുതൽക്കുംസന്ധ്യയോളവും നിരത്തുകളിൽ ഉള്ളതിനാൽ സമയനിയന്ത്രണംകൊണ്ട് ഫലമില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആളില്ലാത്ത സമയത്തേ ടിപ്പർ ഓടിക്കാവൂ എന്ന് ഉത്തരവിറക്കുന്നത് അപ്രായോഗികവുമാണ്. ടിപ്പറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്,​ അവയുടെ ഫിറ്റ്നസ്,​ വേഗനിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന പരിശോധന,​ നിയമലംഘനങ്ങൾക്കുള്ള കേസ്,​ പിഴശിക്ഷ എന്നിവ കർശനമാക്കുകയും കടുപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിരത്തുകൾ ചോരപ്പുഴകളാകുന്നതിന് ഒരു ശമനവും ഉണ്ടാകില്ല.

 

പ്രൊഫ്. ജോൺ കുരാക്കാർ