Pages

Monday, March 30, 2026

അവസാനിക്കാത്ത യുദ്ധം -ലോകം വലിയൊരു ദുരന്തത്തിൻറെ വക്കിൽ -പ്രൊഫ്. ജോൺ കുരാക്കാർ

 

അവസാനിക്കാത്ത യുദ്ധം -ലോകം  വലിയൊരു ദുരന്തത്തിൻറെ  വക്കിൽ

നിലവിലെ ആഗോള സാഹചര്യങ്ങൾ, പ്രത്യേകിച്ച് വിവിധ മേഖലകളിലെ യുദ്ധങ്ങളും സംഘർഷങ്ങളും, ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് (മൂന്നാം ലോകമഹായുദ്ധം പോലെയുള്ള) നയിക്കുമെന്ന ആശങ്ക ശക്തമാണ്.യുദ്ധം കൈവിട്ടുപോയി”; ലോകം വലിയൊരു ദുരന്തത്തിന്റെ വക്കിലെന്ന് യുഎൻ സെക്രട്ടറി ജനറൽ.ഇറാൻ-അമേരിക്ക യുദ്ധംആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സാഹചര്യം പൂർണ്ണമായും നിയന്ത്രണാതീതമായെന്ന് (Out of Control) ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ലോകം ഭീകരമായ ഒരു ആഗോള യുദ്ധത്തിന്റെ വക്കിലാണെന്ന കടുത്ത മുന്നറിയിപ്പ് അദ്ദേഹം നൽകിയത്. അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തുന്ന സൈനിക നീക്കങ്ങൾ വിചാരിക്കാത്ത തലങ്ങളിലേക്ക് വ്യാപിച്ചുവെന്നും ഇത് മാനുഷികവും സാമ്പത്തികവുമായ വലിയ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കൾ വിചാരിച്ചതിലും അപ്പുറത്തേക്ക് യുദ്ധം വ്യാപിച്ചു കഴിഞ്ഞു. ലോകം ഇപ്പോൾ ഒരു വലിയ യുദ്ധത്തിന്റെ മുനയിലാണ് നിൽക്കുന്നത് (Staring down the barrel of a wider war). സിവിലിയൻ മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ സമയമായി. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തകർക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ ലോകമെമ്പാടുമുള്ള എണ്ണ, വാതക വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംഘർഷം പരിഹരിക്കാനുള്ള യുഎൻ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ജീൻ അർനോൾട്ടിനെ (Jean Arnault) തന്റെ പ്രത്യേക പ്രതിനിധിയായി ഗുട്ടെറസ് നിയമിച്ചു. 

യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണം...യുദ്ധം ഓരോ ദിവസം കഴിയുന്തോറും പുതിയ വെല്ലുവിളികളാണ്,മൂന്നാം ലോകമഹായുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു റഷ്യയും ചൈനയും ഇറാനും കൈകോർക്കുന്ന സ്ഥിതിയാണ് കാണുന്നത് ..ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതി പടരുന്നു. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല . ലോക ജനത പരാജയപ്പെടുന്നു .  സമാധാനം ആഗ്രഹിക്കുന്നവർ  ശബ്ദമുയർത്തനം .

 

പ്രൊഫ്. ജോൺ കുരാക്കാർ

Sunday, March 29, 2026

RICH TRIBUTED PAID TO DR, K.N PANICKER


RICH TRIBUTED PAID TO DR, K.N PANICKER

K.N. Panikkar (Kandiyoor Narayana Panikkar) stands as one of India’s most eminent Marxist historians and public intellectuals. His life was a journey of bridging the gap between deep, archival academic research and active, public defense of secular values.

Born on April 26, 1936, in the temple town of Guruvayoor in Kerala, Panikkar grew up during a time of intense social and political awakening in India. He pursued his undergraduate studies at Government Victoria College in Palakkad, where he wasn't just a student but also the chairman of the college union. His academic journey then took him north to the University of Rajasthan in Jaipur, where he completed his postgraduation and PhD.Professor K.N. Panikkar passed away on March 9, 2026, at the age of 89. His passing marked the end of an era for Indian historiography, but he left behind a rich, voluminous legacy that serves as both a method and a moral compass for anyone seeking to understand the true heart of modern India.

A former professor at Jawaharlal Nehru University (JNU) and Vice-Chancellor of Sree Sankaracharya University of Sanskrit, he was known for studying colonial India's cultural and intellectual history, specifically agrarian struggles and resisting the communalization of history.

His historical writings had traces of straightforwardness that he considered mandatory to do justice to his job. During his college days, Panikkar was an active activist and leader of the Left student movement. After becoming a history teacher at JNU, he engaged in intellectual activities to create a new awareness among students about Left ideas. He worked closely with historians like Romila Thapar and R.S. Sharma in the Indian Council of Historical Research and the Indian Historical Congress. When the Babri Masjid was demolished, he was among those who reacted strongly and prepared a pamphlet highlighting the historical background of the mosque.Panikkar analysed history from the Malabar riots to the Babri Masjid issue, and wrote most of his works in English. Panikkar wrote about ten valuable history books and edited eight.  He  was  the  former Vice-Chancellor of the Kalady Sree Shankaracharya Sanskrit University, is a great loss to the intellectual arena of Kerala.

Prof John Kurakar



 

സ്വന്തം ശരീര ശുദ്ധി പോലെ പരിസ്ഥിതിയുടെ പരിശുദ്ധിയും അനിവാര്യം

 

സ്വന്തം ശരീര ശുദ്ധി പോലെ പരിസ്ഥിതിയുടെ പരിശുദ്ധിയും അനിവാര്യം

മാലിന്യങ്ങളുടെ തടവറയിൽ കഴിയാനാണ് മനുഷ്യസമൂഹത്തിന്റെ  വിധി .അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം അങ്ങനെ ജനജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ ഖരമാലിന്യങ്ങളാണ് വലിയ വെല്ലുവിളി ഉയർത്തുന്നത്. ഖരമാലിന്യ സംസ്കരണത്തിലെ അപാകതകളാണ് ഇതിന്റെ കാഠിന്യം കൂട്ടുന്നത്. ഏപ്രിൽ ഒന്നുമുതൽ അതിനൊരു മാറ്റം വരുന്നു എന്നത് ആശ്വാസകരമാണ്

കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ഏപ്രിൽ ഒന്നുമുതൽ മാലിന്യസംസ്കരണ ചട്ടങ്ങൾ മാറും. ഇതുവരെ മൂന്നായി തിരിച്ചിരുന്ന മാലിന്യം ഇനി നാലായി തിരിക്കണം. വലിയ കെട്ടിടങ്ങളുടെ ഉടമകളും വൻകിട മാലിന്യ ഉത്പാദകർ എന്ന വിഭാഗത്തിൽ വരും. ജനപ്രതിനിധികൾക്ക് മാലിന്യ സംസ്കരണത്തിൽ നിയമപരമായ ഉത്തരവാദിത്വം പുതിയ ചട്ടങ്ങൾ ഉറപ്പാക്കുന്നു. മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാൻ രാജ്യത്ത് ഏകീകൃത പോർട്ടലുണ്ടാകും. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, തദ്ദേശ സ്ഥാപനം എന്നീ മൂന്നു തലങ്ങളിൽ ഏകോപന സമിതികളും ഉണ്ടാകും. ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. നിർബന്ധമായും യൂസർ ഫീ നൽകണം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും. നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ മൂന്നു പ്രവൃത്തി ദിവസം മുമ്പെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിച്ചിരിക്കണം. മാലിന്യം വേർതിരിച്ച് കൈമാറണം. ജൈവം, അജൈവം, സാനിട്ടറി, പുതിയ ഇനം എന്നിങ്ങനെ മാലിന്യങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗമാണ് നാലാമത്തെ ഇനം. ബാറ്ററി, ബൾബുകൾ, സിറിഞ്ച്, സൂചി, പ്രമേഹ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ്പുകൾ, പെയിന്റ് കാനുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ തുടങ്ങി പല തരത്തിൽ ഹാനികരമായ വസ്തുക്കളാണ് വിഭാഗത്തിൽ.വൻകിട മാലിന്യ ഉത്പാദകരെയും പുതിയ ചട്ടങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണമുള്ള കെട്ടിടങ്ങൾ വൻകിട മാലിന്യ ഉത്പാദക വിഭാഗത്തിൽ പെടുന്നു. പ്രതിദിനം 40,000 ലിറ്ററോ അതിൽ കൂടുതലോ ജലം ഉപയോഗിക്കുന്നവരും വിഭാഗത്തിലാണ്. ഇതുവരെ ദിവസേന 100 കിലോയിലധികം മാലിന്യം ഉണ്ടാക്കുന്നവരായിരുന്നു വൻകിട മാലിന്യ ഉത്പാദകർ. വിഭാഗക്കാർ മാലിന്യം സ്വന്തമായി സംസ്കരിക്കണം. അല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്ക് കൈമാറണം. മാലിന്യ സംസ്കരണത്തിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക, തെറ്റായറിപ്പോർട്ട് നൽകുക എന്നിവയ്ക്ക് പിഴ ഈടാക്കും.'മാലിന്യമാക്കുന്നവർ നഷ്ടപരിഹാരം നൽകണം" എന്ന വ്യവസ്ഥയനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും നിയന്ത്രണ ഏജൻസികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. മാലിന്യ സംസ്കരണത്തിന്റെ മേൽനോട്ടം ജില്ലാ കളക്ടർമാർക്കാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫോട്ടോ / വീഡിയോ തെളിവിനായി ചിത്രീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.പിഴയുടെയോ ചട്ടങ്ങളുടെയോ കുറവുകൊണ്ടല്ല മാലിന്യക്കൂനകളും കുന്നുകളും രൂപപ്പെടുന്നത്. സ്വന്തം ശരീര ശുദ്ധി പോലെ പരിസ്ഥിതിയുടെ പരിശുദ്ധിയും പരിപാലിക്കണമെന്ന ബോധം എല്ലാ വിഭാഗക്കാർക്കുമുണ്ടാകണം. ചട്ടങ്ങളും പിഴ ഈടാക്കലും ദുരുപയോഗപ്പെടുത്താനും പാടില്ല. തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മനസുവച്ചാൽ മാലിന്യ സംസ്കരണത്തോട് ജനങ്ങളും സഹകരിക്കാൻ തയ്യാറാകും. പുതിയ ചട്ടങ്ങൾ അതിന് ഉപകരിക്കുന്നതാകട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ