Pages

Thursday, August 20, 2026

കേരളത്തെ നടുക്കിയ കൊച്ചുമകളുടെ ക്രൂരകൃത്യം

 

കേരളത്തെ നടുക്കിയ  കൊച്ചുമകളുടെ  ക്രൂരകൃത്യം

ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ഐഫോൺ വാങ്ങാൻ പണം കണ്ടെത്താനായി 13 കാരിയായ കൊച്ചുമകൾ ക്വട്ടേഷൻ നൽകി മുത്തച്ഛനായ ശിവൻകുട്ടിയെ (67) സുഹൃത്തുക്കളെക്കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത നാല് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഐഫോൺ വാങ്ങുന്നതിനായി വീട്ടിലെ സ്വർണം മോഷ്ടിക്കാൻ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായം തേടിയതായി പൊലീസ് കണ്ടെത്തി. പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് വയോധികനെ കൊലപ്പെടുത്തിയത്. സമയം പ്രതികൾ പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം അറിയിച്ചു. 

ആലപ്പുഴ കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടി എന്ന മുത്തച്ഛനെ കൊന്നത് പതിമൂന്ന് കാരിയായ കൊച്ചുമകളുടെ നിർദ്ദേശ പ്രകാരമെന്ന് പോലീസ്.ഐഫോണും ബൈക്കും വാങ്ങാൻ കൗമാരക്കാർ നടത്തിയ കൊടും ക്രൂരതയിൽ വിറങ്ങലിച്ച് കേരളം കൊടുംക്രൂരത നടപ്പിലാക്കിയമറ്റ് മൂന്ന് പ്രതികൾക്കും 16 വയസ്സു മാത്രമാണ് പ്രായം. കഴിഞ്ഞ ദിവസം രാത്രിയാണ് കരുവാറ്റയിലെ വാടകവീട്ടിൽ ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ തനിച്ചായിരുന്നു അദ്ദേഹം. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാനായി വീടിനുള്ളിൽ മുളകുപൊടിയും വിതറിയിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കിടപ്പുമുറിയിലെ അലമാരയും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് വരെ ശിവൻകുട്ടിയെ വീടിന് പുറത്തു കണ്ടിരുന്നു. അന്ന് രാത്രി തന്നെയായിരിക്കണം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. തുടർന്ന് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് കൊച്ചുമകൾ ഉൾപ്പെടെയുള്ള നാലംഗ സംഘം പിടിയിലാകുന്നത്.

കൊല്ലം പരവൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് പേർ. പെൺകുട്ടിക്ക് ഐഫോണും കൂടെയുള്ള സുഹൃത്തുക്കൾക്ക് ബൈക്കും വാങ്ങാൻ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊടുംപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം.കൊലപാതകത്തിന് ശേഷം ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിലൂടെ 13 കാരിയായ കൊച്ചുമൾക്ക് കാണിച്ചു കൊടുത്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഒരു ഫോണിനും ബൈക്കിനും വേണ്ടി സ്വന്തം മുത്തച്ഛന്റെ ജീവനെടുത്ത പ്രായപൂർത്തിയാകാത്തവരുടെ ക്രൂരകൃത്യം നാടിനെയാകെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

വിമാനക്കമ്പനികൾ യാത്ര നിരക്ക് പലമടങ്ങു വർധിപ്പിച്ചിരുന്നു .

 

വിമാനക്കമ്പനികൾ  യാത്ര നിരക്ക്  പലമടങ്ങു  വർധിപ്പിച്ചിരുന്നു .

വിമാനയാത്ര സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത  നിലയിലേക്ക്  മാറിയിരിക്കുന്നു. ഇന്ധന വില വർദ്ധനവിന്റെയും പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ഫെസ്റ്റിവൽ സീസണിന്റെയും പേരിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് തോന്നുംപോലെ പലമടങ്ങ് വർദ്ധിപ്പിച്ചതിനെത്തുടർന്നാണിത്. ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും കാരണം പ്രതിസന്ധിയിലാണെന്നും പിടിച്ചുനിൽക്കാൻ ടിക്കറ്റ് വില കൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് വിവിധ സ്വദേശ, വിദേശ വിമാനക്കമ്പനികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലാ ഓണക്കാലത്തും മറ്റ് കാരണങ്ങൾ ഒന്നുമില്ലെങ്കിലും ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി ഉയർത്തുന്നത് പതിവാണെന്നാണ് മലയാളി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.നാല് പേരുള്ള ഒരു കുടുംബത്തിന് കൊച്ചിയിൽ നിന്ന് ദുബായിലെത്താൻ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഓണ സീസൺ തുടങ്ങിയതോടെ മുടക്കേണ്ടി വരിക. എയർ ഇന്ത്യയും ഇൻഡിഗോയും ഇത്തിഹാദും എമിറേറ്റ്സും ഖത്തർ എയർലൈൻസുമെല്ലാം ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓണ ദിവസങ്ങൾ അടുക്കുമ്പോൾ ഒരാളിന്റെ ഗൾഫ് ട്രിപ്പിന് തന്നെ ഒരുലക്ഷം രൂപ ആയേക്കുമെന്നും പറയുന്നു. സെപ്തംബർ ആദ്യ ആഴ്ച വരെ ടിക്കറ്റ് നിരക്ക് ഇതേ രീതിയിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഉത്സവ- അവധിക്കാലങ്ങളിൽ തോന്നുംപോലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന വിമാനക്കമ്പനികളുടെ നയത്തിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്.യാത്രക്കാരില് നിന്ന് ഉയര്ന്ന വിമാന യാത്രാ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില് വിമാനക്കമ്പനികള്ക്കെതിരേ രൂക്ഷവിമര്ശനവുമായി സുപ്രിംകോടതി. നിരക്ക് നിയന്ത്രിക്കാന് സര്ക്കാര് കൊണ്ടുവരുന്ന മാനദണ്ഡങ്ങള് ലംഘിക്കുന്ന വിമാനകമ്പനികള്ക്കെതിരേ കര്ശന നടപടിയെടുക്കണമെന്ന് സുപ്രിംകോടതി. നിയമങ്ങള് പാലിച്ചില്ലെങ്കില് സര്വീസുകള് നിര്ത്തിവയ്പ്പിക്കുമെന്ന് സുപ്രിംകോടതി താകീത് നല്കി. സ്വകാര്യ വിമാനക്കമ്പനികള് തോന്നുംപടി നിരക്ക് വര്ധിപ്പിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്ശം.  വിമാന കമ്പനികൾ  തോന്നിയപോലെ ചാർജ് വർധിപ്പിക്കുന്ന രീതി മതിയാക്കിയേ പറ്റൂ .

പ്രൊഫ് .ജോൺ കുരാക്കാർ