Pages

Saturday, July 18, 2026

ഉമ്മൻചാണ്ടി അന്തരിച്ചിട്ട് മൂന്നു വര്ഷം




ഉമ്മൻചാണ്ടി  അന്തരിച്ചിട്ട്  മൂന്നു വര്ഷം

മൂന്ന് വർഷങ്ങൾ കഴിഞ്ഞു...

ഒരു ദിവസം പോലും അപ്പയെ ഓർക്കാതെ കടന്നുപോയിട്ടില്ല....

പറയാൻ ബാക്കിയായ വിശേഷങ്ങൾ ഇന്നും മനസ്സിലുണ്ട്... ഒരിക്കൽ കൂടി കേൾക്കാൻ കൊതിക്കുന്ന ശബ്ദം ഇന്നും കാതുകളിൽ മുഴങ്ങുന്നു... കൈപിടിച്ച് നടത്തുമായിരുന്ന സ്നേഹത്തിന്റെ ചൂട് ഇന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു...

ലോകം ഇന്ന് അപ്പയെ ജനനായകനായി ആദരിക്കുകയും ചെയ്യുമ്പോൾ, ഞാൻ ഓർക്കുന്നത് എന്റെ അപ്പയെയാണ്. എന്നെ വിശ്വസിച്ച, ജീവിതത്തിന്റെ പല സന്ദർഭങ്ങളിലെ വീഴ്ചകളിൽ കരുത്തായി നിന്ന, സമൂഹത്തിനായി ജീവിക്കുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച എന്റെ അപ്പയെ.

അപ്പ ഇല്ലെന്ന സത്യം കാലം പഠിപ്പിച്ചിട്ടുണ്ടാകാം... പക്ഷേ അപ്പയുടെ സ്നേഹവും, വാക്കുകളും, മൂല്യങ്ങളും, ഓർമ്മകളും കാലത്തിന് ഒരിക്കലും മായ്ച്ചുകളയാൻ കഴിയില്ല...

ചില വേർപാടുകൾ സമയത്തിനൊപ്പം മങ്ങില്ല... ഓരോ ദിവസവും ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ പതിയും.

മറക്കാനാവാത്ത ഓർമ്മകളോടെ... എന്നും ഹൃദയത്തിൽ.

. 

 

ചരിത്രം വീണ്ടും മമ്മൂട്ടിയുടെ പേരിൽ!


 ചരിത്രം വീണ്ടും മമ്മൂട്ടിയുടെ പേരിൽ!

ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയർന്ന അഭിനയ ബഹുമതിയായ ദേശീയ പുരസ്കാരത്തിലെ മികച്ച നടനുള്ള അവാർഡ് നാലാം തവണയും മമ്മൂട്ടിയുടെ കൈകളിലേക്ക്.

ഒരു കഥാപാത്രം അവതരിപ്പിക്കുകയല്ല

ഓരോ കഥാപാത്രമായും ജീവിക്കുകയാണ് അദ്ദേഹം.

കാലം മാറി, സിനിമ മാറി, തലമുറകൾ മാറി

പക്ഷേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ നിലവാരം മാത്രം ഒരിക്കലും താഴ്ന്നിട്ടില്ല.50 വർഷത്തിലേറെ നീളുന്ന അഭിനയയാത്രയിൽ ഇന്നും ഓരോ സിനിമയിലും സ്വയം വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന ഇതിഹാസത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം

 

ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം

രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്ബിറ്റല്ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതിക വിദ്യാ സ്റ്റാര്ട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ് ആണ് അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്സ്പേസ് സെന്ററില്നിന്നാണ് വിക്രം-1 കുതിച്ചുയര്ന്നത്. നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായി രൂപകൽപ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. രാജ്യത്ത്സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ - നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.ഇന്ത്യന്നാഷണല്സ്പേസ് പ്രൊമോഷന്ആന്ഡ് ഓതറസേഷന്സെന്ററിന്റെ കീഴില്സ്വകാര്യ സംരംഭകര്ക്ക് നല്കിയ പ്രോത്സാഹനവും വലിയ പിന്തുണയുമാണ് ഇത്തരമൊരു സംരംഭത്തിന് ജീവവായു പകര്ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പടയില്എഴുതിയ, 'വന്ദേ മാതരം' എന്ന് രേഖപ്പെടുത്തിയ ഒരു പോസ്റ്റ്കാര്ഡും ഇപ്പോള്ഭൂമിയെ വലംവെക്കുന്നുണ്ട്. സ്കൈറൂട്ട് ടീം, നിക്ഷേപകര്‍, നയരൂപകര്ത്താക്കള്‍, ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികള്എന്നിവരില്നിന്നുള്ള സന്ദേശങ്ങളും ഇതിനൊപ്പം ബഹിരാകാശത്തെത്തിയിട്ടുണ്ട്.

നേട്ടത്തിലൂടെ, സര്ക്കാര്ഏജന്സികളുടെ മാത്രം കുത്തകയായിരുന്ന ബഹിരാകാശ മേഖലയില്സ്വകാര്യ സംരംഭങ്ങള്ക്കും വിജയിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. ലോ എര്ത്ത് ഓര്ബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരം വഹിക്കാന്രൂപകല്പ്പന ചെയ്തിട്ടുള്ള വിക്രം-1 സര്ക്കാര്‍, സ്വകാര്യ സംരംഭങ്ങള്എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു

 

പ്രൊഫ്. ജോൺ കുരാക്കാർ.