മന്ത്രി വീണജോർജ്
ആശുപത്രിയിൽ
ഏതു വിധേനയായാലും മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ആയി . ആശുപത്രിയിലും മെഡിക്കൽ കോളേജിലും മറ്റും നടക്കുന്ന എല്ലാ പ്രശ്നങ്ങളും ആരോഗ്യമന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കരുത് . മന്ത്രിയും അതീവ ഗുരുതരമായ കാര്യങ്ങൾ നിസ്സാരവൽക്കരിക്കരുത് .
ഒരു സ്ത്രീ എന്ന നിലയിലും, നാടിന്റെ ആരോഗ്യമേഖലയെ നയിക്കുന്ന ഭരണാധികാരി എന്ന നിലയിലും അവർ നമ്മുടെ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് .രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ മാർഗങ്ങൾ നിലവിലുണ്ട്. ആശയപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട് ആധൂനിക മാധ്യമങ്ങളുടെ അതി പ്രസരമുള്ള ഈ കാലഘട്ടത്തിൽ കള്ളം പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല . കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ സമരങ്ങളുടെ ഒരു കീഴ്വഴക്കമായി മാറിക്കഴിഞ്ഞു മന്ത്രി വീണ ജോർജിനെ കെ എസ് യു കുട്ടികൾ ആക്രമിച്ച് എന്നാണ് നേതാക്കൾ പറയുന്നത് കുട്ടികൾ മന്ത്രിയുടെ അടുത്ത് പോലും എത്തിയതായി ദൃശ്യങ്ങളിൽ കാണുന്നില്ല .കേരളം കെട്ടിപ്പടുത്ത മതേതര-ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത് .കനത്ത പോലീസ് സന്നാഹം മറികടന്ന് കെ എസ് യു പ്രവർത്തകർക്ക് ആരോഗ്യ മന്ത്രിയുടെ അടുത്ത് എത്താൻ കഴിഞ്ഞിട്ടില്ല എന്നത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തം, എന്നിട്ടും മന്ത്രിയുടെ കഴുത്ത് എങ്ങനെ ഉളുക്കി ?പ്രതിക്ഷേതക്കാരേക്കാൾ ഇരട്ടിവളരെ മടങ്ങ് പോലീസ് കൂടെയുണ്ട്.
ജനാധിപത്യത്തിൽ പതിക്ഷേധം എന്നത് അവകാശമാണ്. ഒന്നര മീറ്റർ മാറി കരിങ്കൊടി കാണിച്ച ആള് ആക്രമിച്ചു എന്ന് പറയുന്നത് ശരിയല്ല . ഡേറ്റ മോഷണം ആരോപണ വിധേയരായ ഡോക്ടർമാർക്ക് എതിരെ നിയമനടപടി എടുക്കാതിരിക്കുവാനും ജനങ്ങളിൽ നിന്ന് ആരോഗ്യ മേഖലയിലെ കുറ്റകൃത്യങ്ങൾ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള നിഗൂഢതന്ത്രംമായി ഈ സംഭവത്തെ ആരെങ്കിലും കണ്ടാൽ അവരെ കുറ്റം പറയാൻ കഴിയുമോ ? ഞാൻ ദൃശ്യങ്ങൾ കൂടുതൽ നേരം കാണുകയുണ്ടായി കെഎസ്യു കാർ കരിങ്കൊടി കാണിക്കുമ്പോൾ വിവിധ ചാനലുകാരുടെ കുറെയേറെ ക്യാമറകൾപ്രസ്തുത സംഭവങ്ങൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു പോരാത്തതിന് റെയിൽവേയുടെ സിസിടിവി ക്യാമറ അവിടെയുണ്ട് .സത്യം പറഞ്ഞാൽ ആരോഗ്യ മന്ത്രിയും ഇടതു പക്ഷ നേതാക്കളും ജനങ്ങൾക്ക് മുമ്പിൽ പരിഹാസരാകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . കരിങ്കൊടി കാണിച്ചത് വധശ്രമമായി മാറ്റിയ പൊലീസിൻറെ ബുദ്ധി അപാരബുദ്ധി തന്നെയാണ്
പ്രൊഫ്. ജോൺ കുരാക്കാർ