Pages

Saturday, August 29, 2026

മാവേലി വേഷം കെട്ടിയയാളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

 

മാവേലി വേഷം കെട്ടിയയാളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

മാവേലി വേഷം കെട്ടി ഓണപ്പരിപ്പാടിക്കെത്തിയ ആളുടെ ശരീരത്തില്തട്ടുകടക്കാരന്തിളച്ച എണ്ണ ഒഴിച്ചെന്ന പരാതി ഒത്തുതീര്പ്പായി. പൊലീസ് സ്റ്റേഷനില്മൊഴി നല്കാനെത്തിയപ്പോഴാണ് മാവേലി വേഷം കെട്ടിയ ചന്ദ്രബാബുവും തിളച്ച എണ്ണ ഒഴിച്ച അഷറഫും തമ്മില്പരസ്പരം ധാരണയിലെത്തിയത്.

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലി വേഷം കെട്ടി ഓണപ്പരിപ്പാടിക്കെത്തിയ ആളുടെ ശരീരത്തില്തട്ടുകടക്കാരന്തിളച്ച എണ്ണ ഒഴിച്ചെന്ന പരാതി ഒത്തുതീര്പ്പായി. പൊലീസ് സ്റ്റേഷനില്മൊഴി നല്കാനെത്തിയപ്പോഴാണ് മാവേലി വേഷം കെട്ടിയ ചന്ദ്രബാബുവും തിളച്ച എണ്ണ ഒഴിച്ച അഷറഫും തമ്മില്പരസ്പരം ധാരണയിലെത്തിയത്. പുളളിക്കണക്കില്തട്ടുകട നടത്തുന്ന അഷറഫാണ് മാവേലിയുടെ ശരീരത്തില്തിളച്ച എണ്ണ കോരി ഒഴിച്ചത്. അവിട്ടം നാളില്സന്ധ്യയ്ക്കാണ് മാവേലി വേഷം കെട്ടിയിറങ്ങിയ കരുനാഗപ്പളളി സ്വദേശി ചന്ദ്രബാബുവിന് നേരെ വിധം അക്രമമുണ്ടായത്. പരാതിയുമായി ഇന്ന് ചന്ദ്രബാബു പൊലീസ് സ്റ്റേഷനിലെത്തി. എണ്ണയൊഴിച്ച അഷറഫും എത്തി. പക്ഷേ സ്റ്റേഷനില്വച്ച് രണ്ടു പേരും പിണക്കം മറന്നു. പറ്റിയ തെറ്റിന് അഷറഫ് മാപ്പു ചോദിക്കുകയും ചന്ദ്രബാബു മാപ്പപേക്ഷ അംഗീകരിക്കുകയും ചെയ്തു. ഒത്തുതീര്പ്പായെന്ന് എഴുതി നല്കി ഇരുവരും സ്റ്റേഷനില്നിന്ന് മടങ്ങി.

 

 

 

 

കാക്കിക്കുള്ളിൽ സൗമ്യതയും സ്‌നേഹവും അനുകമ്പവും ഉണ്ടാകുമോ ? പ്രൊഫ്, ജോൺ കുരാക്കാർ


കാക്കിക്കുള്ളിൽ  സൗമ്യതയും സ്നേഹവും അനുകമ്പവും  ഉണ്ടാകുമോ ?

 

പോലീസ് യൂണിഫോമിട്ടാൽ സൗമ്യതയും വിനയവും പാടില്ല എന്ന് ചിന്തിച്ചിരുന്നവരാണ് നമ്മുടെ പൂർവികാരിൽ പലരും . കൊമ്പൻമീശയും അസഭ്യവർഷവും ആക്രോശവും പൊലീസിന്റെ ഗാംഭീര്യം കൂട്ടുമെന്ന ധാരണയായിരുന്നു അക്കൂട്ടരെ നയിച്ചിരുന്നത്. മീശപിരിച്ച് വിരട്ടിയാലേ പ്രതികൾ കുറ്റം സമ്മതിക്കുകയുള്ളു എന്നതായിരുന്നു അവരുടെ ന്യായം.ബലം കൊണ്ടല്ല ബുദ്ധിയും തന്ത്രവും കൊണ്ടാണ് കുറ്റവാളികളെ കീഴടക്കേണ്ടതെന്ന ചിന്തയുള്ള മേലുദ്യോഗസ്ഥരുടെ എണ്ണം കൂടിയതോടെ പൊലീസുകാരിലും മനോഭാവം വളർന്നു. പൊലീസിൽ അഭ്യസ്തവിദ്യരുടെ എണ്ണം വർദ്ധിച്ചതും ഇതിന് സഹായകമായി.കുറ്റവാളികൾ മാത്രമേ പൊലീസിനെ ഭയക്കേണ്ടതുള്ളൂ. നീതിയും ന്യായവും നടപ്പാക്കാൻ സഹായിക്കുന്ന സർക്കാർ സംവിധാനമാണ് പൊലീസെന്ന ധാരണ ഇപ്പോൾ പൊതുജനത്തിനുണ്ട്. അതുകൊണ്ടുതന്നെ നിർഭയരായി പരാതികൾ നൽകാൻ അവർ മുന്നോട്ടുവരുന്നുണ്ട്. രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്നവരാണ് പൊലീസുകാർ. കുറ്റകൃത്യങ്ങളുടെ മേഖല വിപുലമായതോടെ അവരുടെ ജോലിഭാരവും വർദ്ധിച്ചിട്ടുണ്ട്. അതിനു തക്ക പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതി പൊതുവേയുണ്ട്. പോലീസ് ഉദ്യോഗസ്ഥരും നമ്മളെപ്പോലെ വികാരങ്ങളും കുടുംബവുമുള്ള സാധാരണ മനുഷ്യർ തന്നെയാണ്. എന്നാൽ അവരുടെ ജോലിയുടെ പ്രത്യേകതകൾ കാരണം പലപ്പോഴും അവർക്ക് കഠിനമായി പെരുമാറേണ്ടി വരാറുണ്ട്.

ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സഹായിക്കാനും പൊലീസിനു കഴിയും എന്ന ചിന്താഗതിയുള്ളവർ ധാരാളം. ഇടുക്കി സ്റ്റേഷനിലെ എസ്. ടി.ബി. ബിബിൻ അതിനൊരു ഉദാഹരണമാണ്.ഉത്രാട ദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ടുനിന്ന മദ്ധ്യവയസ്കനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ സേനയ്ക്കാകെ അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലെ ഓണം സ്റ്റാറായി തിളങ്ങിനിൽക്കുന്നു ബിബിൻ. ആഗസ്റ്റ് 25ന് രാവിലെ 11.30ന് ഭാര്യയുമായി വഴക്കിട്ട് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്കു മുതിർന്നു. മുറിക്കുള്ളിൽ കയറി വാതിലടച്ചു കഴുത്തിൽ കയറിട്ടു. സംഗതി പന്തിയല്ലെന്നു കണ്ട് ഭാര്യ കൺട്രോൾറൂമിലേക്കു വിളിച്ചു. മിനിട്ടുകൾക്കകം ബിബിനും സംഘവും സ്ഥലത്തെത്തി. സ്‌‌നേഹം കൊണ്ടേ ഈയവസരത്തിൽ കീഴടക്കാനാകൂ എന്നു മനസിലാക്കിയ എസ്. 'ഒരു മോനാണെന്ന് വിചാരിക്കൂ. കയറഴിക്കൂ ചേട്ടാ' എന്ന് സ്നേഹവും കരുതലും കലർന്ന സ്വരത്തിൽ വിളിച്ചുപറഞ്ഞു. സ്നേഹശരം കൊള്ളേണ്ടിടത്തു കൊണ്ടു. 'അയാൾ മരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. സമയം അങ്ങനെ പറയാനാണ് തോന്നിയത്. ആളെ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യ'മെന്ന് ബിബിൻ പറയുന്നു.പൊലീസിന്റെ സൗമ്യസ്വരവും സഹായഹസ്തവും ഒരാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒരു കുടുംബത്തിൽ വരാനിരുന്ന പല ആശങ്കകളും അങ്ങനെ ഒഴിവായി. ഇത്തരത്തിലുള്ളവർ പൊലീസിന് സൽപ്പേരുണ്ടാക്കും. അധികാരികൾ ശൈലിയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഒരു പ്രൊബേഷൻ എസ്. ഹെൽമറ്റ് വയ്ക്കാത്ത പ്രശ്നം വല്ലാതെ വഷളാക്കി. ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ആൾ ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കണമെന്ന് എസ്. നിർബന്ധംപിടിച്ചു. വിസമ്മതിച്ച വൃദ്ധനായ യാത്രക്കാരന്റെ മുഖത്തടിച്ചു കാലുകൾ പൊക്കി ജീപ്പിലേക്ക് എടുത്തിടുകയായിരുന്നു.  ഇയാളെ കുറിച്ച്,,എന്തുപറയാൻ ?പക്വതയും  വിവരവുമില്ലാത്ത  ഇയാളെ  ആരെങ്കിലും മാതൃകയാക്കുകമോ ?.സാഹചര്യങ്ങളുടെ കാഠിന്യം: കൊലപാതകം, അപകടങ്ങൾ, അക്രമങ്ങൾ, ലഹരിമരുന്ന് കേസുകൾ തുടങ്ങിയ ക്രൂരമായ സാഹചര്യങ്ങളുമായാണ് പല പോലീസ്കാരും  പലപ്പോഴും  ഇടപെടുന്നത്. ഇത് അവരുടെ സ്വഭാവത്തിൽ സ്വാഭാവികമായും ഒരു കാഠിന്യം വരുത്തിയേക്കാം' പോലീസിന്റെ പഴയ 'അടിച്ചമർത്തൽ' രീതി ഇന്ന് മാറി പൊതുജനങ്ങളോട് കൂടുതൽ സ്നേഹത്തോടെയും സുതാര്യമായും ഇടപെടാൻ സഹായിക്കുന്ന നിരവധി പുതിയ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്.എന്റെ പോലീസ് സ്റ്റേഷൻ' (My Police Station) പദ്ധതി: പോലീസ് സ്റ്റേഷനുകളെ വെറും കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഇടങ്ങളായല്ല, മറിച്ച് പഞ്ചായത്ത് ഓഫീസുകൾ പോലെയുള്ള പൊതുജന സേവന കേന്ദ്രങ്ങളായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.മാന്യമായ പെരുമാറ്റം: സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളെ 'ഗുഡ് മോർണിംഗ്' അല്ലെങ്കിൽ 'നമസ്തേ' എന്ന് പറഞ്ഞ് സ്വീകരിക്കണമെന്നും, അവരുടെ പരാതികൾ കൃത്യമായ മുൻഗണനയോടെയും ദയവോടെയും കേൾക്കണമെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

63 സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്‌.ഐമാർക്കാണ് നൽകിയിരിക്കുന്നത്.,. അത്യാധുനിക സാങ്കേതികവിദ്യയും .ഐയും (AI & Technology Boost)AI ട്രാക്ക് (AI Track): റോഡപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും സഹായിക്കുന്ന . അധിഷ്ഠിത സംവിധാനം പോലീസ് പുറത്തിറക്കിയിട്ടുണ്ട്.സൈബർ വാൾ (CyberWall): ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പൊതുജനങ്ങൾക്ക് നേരിട്ട് വ്യാജ മെസ്സേജുകളും കോളുകളും പരിശോധിക്കാവുന്ന പ്രത്യേക ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു.ക്യു.ആർ കോഡ് ഫീഡ്ബാക്ക് (QR Code Feedback): സ്റ്റേഷനിലെ സേവനം എങ്ങനെയുണ്ടായിരുന്നു എന്ന് ജനങ്ങൾക്ക് നേരിട്ട് റേറ്റിംഗ് നൽകാൻ സാധിക്കുന്ന ക്യു.ആർ കോഡ് സംവിധാനം സുതാര്യത ഉറപ്പാക്കുന്നു.3. പരിശീലന രീതിയിലെ മാറ്റങ്ങൾ (Revamped Training)സോഫ്റ്റ് സ്കിൽസ് പരിശീലനം: പുതിയ പോലീസുകാർക്ക് ജനങ്ങളോട് എങ്ങനെ സൗമ്യമായി സംസാരിക്കണം എന്നതിനെക്കുറിച്ച് പ്രത്യേക 'സോഫ്റ്റ് സ്കിൽസ്' (Soft Skills) പരിശീലനം നൽകുന്നുണ്ട്.മാനസിക സമ്മർദ്ദം കുറയ്ക്കൽ: പോലീസുകാരുടെ അമിത ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനായി കൗൺസിലിംഗും യോഗയും അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോൾ ട്രെയിനിംഗിന്റെ ഭാഗമാണ്.ചുരുക്കത്തിൽ, നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ, സാധാരണക്കാരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരു 'സ്മാർട്ട് പോ കരുതുന്നു ലീസ്' സേനയായി മാറാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.പോലീസ് സേനയിൽ വന്ന മാറ്റങ്ങൾ .നമ്മുടെ പോലീസ് സേന  കാലത്തിനു അനുസരിച്ച്  മാറുമെന്ന് കരുതുന്നു .

 

പ്രൊഫ്, ജോൺ കുരാക്കാർ