WINDOW OF KNOWLEDGE
Wednesday, August 5, 2026
ബിസ്ക്കറ്റ് രാജാവ് രാജൻപിള്ള
ബിസ്ക്കറ്റ് രാജാവ് രാജൻപിള്ള
ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ വ്യവസായി ആയിരുന്നു രാജൻപിള്ള (1947 - ജൂലൈ 9, 1995).സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള നാലു ദിവസം കഴിഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരണമടയുകയാണുണ്ടായത്. തുടർന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയിൽ പരിഷ്കരണത്തിന് വഴിവെച്ചു.ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് തന്റെ വ്യവസായജീവിതം രാജൻപിള്ള ആരംഭിച്ചത്.
1970-കളുടെ മധ്യത്തിൽ, സിങ്കപ്പൂരിലാണ് ഉരുളക്കിഴങ്ങ് ചിപ്സും പെനൗട്ടുകളും അടങ്ങിയ ഫുഡ്സ് പാക്കേജിംഗ് വ്യവസായം രാജൻ പിള്ള തുടങ്ങിവച്ചത്. പിന്നീട് ആഗോള അമേരിക്കൻ കമ്പനിയായ സ്റ്റാൻഡേർഡ് ബ്രാൻഡ്സുമായും കൈകോർത്തു.ഈ കമ്പനി പുതുതായി ഏറ്റെടുത്ത നാബിസ്കോ കമോഡിറ്റീസ് മേധാവിയായി രാജൻപിള്ള നിയമിയ്ക്കപ്പെട്ടു. തുടർന്ന് ഇൻഡ്യയിലെ ഏറ്റവും വലിയ ബേക്കറി, ബിസ്ക്കറ്റ് ഉത്പാദനത്തിലെ വമ്പന്മാരായ ബ്രിട്ടാനിയയുടെ ഏഷ്യയിലെ പ്രവർത്തന മേഖലയും ഏറ്റെടുത്തു.തുടർന്നുള്ള സാമ്പത്തിക ബാദ്ധ്യതയും നിയമനടപടികളും കാരണം രാജൻപിള്ളയ്ക്ക് സിംഗപ്പൂർ വിടേണ്ടിവന്നു.ബിസ്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന് പിള്ളയുടെ ജീവചരിത്രം സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുകയാണ് .കൊല്ലം സ്വദേശിയായ രാജന് പിള്ള ലോകത്തെ ബിസ്ക്കറ്റ് സാമ്രാജ്യം നിയന്ത്രിക്കുന്ന തരത്തില്‍ വളര്‍ന്നത് എങ്ങനെയാണ്?പല ചോദ്യങ്ങള്‍ ബാക്കിയാക്കിക്കൊണ്ടുള്ള രാജന്‍പിള്ളയുടെ ദാരുണമായ മരണം എങ്ങനെയായിരുന്നു? വ്യവസായിയായ കഥ സിനിമകളേയും വെല്ലുന്നതായിരുന്നു. 1947-ലാണ് ജനാര്ദനന് എം. എന്ന വ്യവസായിയുടേയും രാജമണി അമ്മയുടേയും മകനായി മോഹന്‍ദാസ് രാജന്‍പിള്ള ജനിച്ചത്. കുട്ടിക്കാലത്തുതന്നെ അതിസമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു രാജന്‍പിള്ള. പഠനത്തിലും പ്രസംഗത്തിലുമെല്ലാം അതീവതാല്പര്യവും കഴിവും കാണിച്ച രാജന് സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലത്തെ ടി.കെ.എം. എഞ്ചിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും നേടി. അക്കാലത്തേ രാജന്‍പിള്ളയുടെ പിതാവ് ജനാര്ദനന് ഇന്ത്യയിലെ വലിയ കശുവണ്ടി കയറ്റുമതിക്കാരിലൊരാളായിരുന്നു. മക്കളെ വിദേശത്ത് ജോലിക്കയക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ഇത് നിറവേറ്റാനായി നറുക്ക് വീണത് രാജന്പിള്ളയ്ക്കായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് രാജന്‍പിള്ള തനിക്ക് ഭാഗമായി കിട്ടിയ സ്വത്തെല്ലാം സഹോദരന്മാര്ക്ക് നല്കി. വിദേശത്തുപോയി ജോലി ചെയ്യാന്‍ ആരംഭിച്ചു. പിള്ള തുടങ്ങാനിരിക്കുന്ന ഏത് വ്യവസായത്തിനും മുതല്‍മുടക്കാന്‍ പിതാവിന് സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും അതിന്റെ പങ്കൊന്നും പറ്റാതെയാണ് പിള്ള തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അതിനിടെയാണ് രാജന്‍പിള്ള വിവാഹിതനായത്. കൊല്ലത്ത് നടന്ന ഒരു പരിപാടിയിലേക്ക് രാജന്‍പിള്ള തന്റെ സ്വാധീനമുപയോഗിച്ച് കേന്ദ്രമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനെ എത്തിച്ചിരുന്നു. അന്ന് സമ്മേളനത്തില്‍ രാജന്‍പിള്ള നടത്തിയ ഇംഗ്ലീഷ് പ്രസംഗം കൃഷ്ണമേനോന്റെ പ്രീതി സമ്പാദിക്കാന്‍ ഇടയാക്കി. ഇരുവരും പരിചയപ്പെട്ടു, ഈ പരിചയം പിന്നീട് കൃഷ്ണമേനോന്റെ അനന്തരവളുടെ മകളെ രാജന്‍പിള്ളയ്ക്ക് വിവാഹം ചെയ്തുനല്കുന്നതിലേക്ക് വരെ എത്തിച്ചു. പക്ഷെ, ആ വിവാഹബന്ധം ഏറെനാള്‍ നീണ്ടില്ല. ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും 1983-ല്‍ രാജന്‍പിള്ള എയര്‍ഹോസ്റ്റസായി ജോലി നോക്കിയിരുന്ന നീന പിളള എന്ന യുവതിയെ വിവാഹം കഴിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി നിരന്തരം വിമാനയാത്ര ചെയ്തിരുന്ന രാജന്‍പിള്ളയ്ക്ക് നീനയുമായുണ്ടായ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്. കൊല്ലത്ത് നടന്ന ഒരു പരിപാടിയിലേക്ക് രാജന്‍പിള്ള തന്റെ സ്വാധീനമുപയോഗിച്ച് കേന്ദ്രമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനെ എത്തിച്ചിരുന്നു. അന്ന് സമ്മേളനത്തില്‍ രാജന്‍പിള്ള നടത്തിയ ഇംഗ്ലീഷ് പ്രസംഗം കൃഷ്ണമേനോന്റെ പ്രീതി സമ്പാദിക്കാന്‍ ഇടയാക്കി. ഇരുവരും പരിചയപ്പെട്ടു, ഈ പരിചയം പിന്നീട് കൃഷ്ണമേനോന്റെ അനന്തരവളുടെ മകളെ രാജന്‍പിള്ളയ്ക്ക് വിവാഹം ചെയ്തുനല്കുന്നതിലേക്ക് വരെ എത്തിച്ചു. പക്ഷെ, ആ വിവാഹബന്ധം ഏറെനാള്‍ നീണ്ടില്ല. ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും 1983-ല്‍ രാജന്‍പിള്ള എയര്‍ഹോസ്റ്റസായി ജോലി നോക്കിയിരുന്ന നീന പിളള എന്ന യുവതിയെ വിവാഹം കഴിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി നിരന്തരം വിമാനയാത്ര ചെയ്തിരുന്ന രാജന്‍പിള്ളയ്ക്ക് നീനയുമായുണ്ടായ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്.
രാജന് പിള്ള എന്ന ചെറുപ്പക്കാരന്റെ ജൈത്രയാത്ര തുടങ്ങുന്നത് 1973-ലാണ്. ആ വര്‍ഷം മുതലാണ് അദ്ദേഹം സിംഗപ്പൂരില്‍ സ്ഥിരതാമസം ആരംഭിച്ചതും അവിടെ സ്വന്തമായി ബിസിനസ് ആരംഭിച്ചതും. കേരളത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കശുവണ്ടി ഉപയോഗിച്ച് 'ട്വന്റിയത് സെഞ്ച്വറി ഫുഡ്സ്' എന്ന സംസ്കരണശാലയാണ് ജൂറോങ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അദ്ദേഹം ആദ്യം ആരംഭിച്ചത്. സ്വന്തം സമ്പാദ്യവും വിവിധ ബാങ്കുകളില്‍നിന്ന് വാങ്ങിയ കടവും ഉപയോഗിച്ചായിരുന്നു പിള്ള ബിസിനസ് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ സംരംഭം വളര്‍ന്നു. ജപ്പാനിലും മിഡില്‍ ഈസ്റ്റിലും തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കമ്പനി ഇടപാടുകള്‍ നടത്താന്‍ ആരംഭിച്ചു. ആഗോളവിപണി നേടിയെടുത്തെങ്കിലും കിട്ടുന്ന ലാഭം ബാധ്യത തീര്‍ക്കാനായാണ് വിനിയോഗിച്ചത്. കടക്കെണിയില്‍ കുടുങ്ങി ബിസിനസ് താളം തെറ്റിയേക്കുമെന്ന ഘട്ടത്തിലാണ് സിംഗപ്പൂരിലെ ഏതാനും വ്യവസായികളെക്കൊണ്ട് തന്റെ കമ്പനിയില്‍ ഓഹരിയെടുപ്പിച്ചത്. അങ്ങനെ കമ്പനിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനും ബിസിനസ്സില്‍ സ്വന്തം സ്ഥാനമുറപ്പിക്കാനും രാജന്‍പിള്ളയ്ക്ക് കഴിഞ്ഞു.
1978-ല്‍ അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്ന പബ്ലിക് കമ്പനി രാജന്‍പിള്ളയുടെ കമ്പനിയുടെ 74% ഓഹരികള്‍ വാങ്ങി, ഇതോടെ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്നായി അദ്ദേഹത്തിന്റെ കമ്പനിയുടെ പേര്. ഭൂരിഭാഗം ഓഹരികളും വിറ്റെങ്കിലും പിള്ള തന്നെയായിരുന്നു കമ്പനിയുടെ വര്‍ക്കിങ് ചെയര്മാന്. അമേരിക്കയിലുള്‍പ്പെടെ ആഗോളതലത്തില്‍ രാജന്‍പിള്ള കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ കുതിച്ചുകയറ്റമായിരുന്നു പിന്നീടുണ്ടായത്. 1980-ല്‍ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് ലണ്ടനിലെ നബിസ്കോ ഫുഡ്സ് എന്ന വമ്പന്‍ ഗ്രൂപ്പുമായി ലയിച്ചു. അന്ന് ഓഹരികള്‍ വിറ്റെങ്കിലും ചെയര്മാന് സ്ഥാനത്ത് രാജന്‍പിള്ള തന്നെ തുടര്‍ന്നു. 88-ല്‍ പിള്ള ബ്രിട്ടണിലെ അസോസിയേറ്റഡ് ബിസ്കറ്റ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയെ വിലക്കുവാങ്ങി. 4.4 കോടി ഡോളറിനായിരുന്നു ഇടപാട്. അതോടെ അവരുടെ പക്കലുണ്ടായിരുന്ന ഇന്ത്യയിലെ ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനിയുടെ 38% ഓഹരികള്‍ പിള്ളയുടെ കൈവശമായി.
1978-ല്‍ അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്ന പബ്ലിക് കമ്പനി രാജന്‍പിള്ളയുടെ കമ്പനിയുടെ 74% ഓഹരികള്‍ വാങ്ങി, ഇതോടെ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് എന്നായി അദ്ദേഹത്തിന്റെ കമ്പനിയുടെ പേര്. ഭൂരിഭാഗം ഓഹരികളും വിറ്റെങ്കിലും പിള്ള തന്നെയായിരുന്നു കമ്പനിയുടെ വര്‍ക്കിങ് ചെയര്മാന്. അമേരിക്കയിലുള്‍പ്പെടെ ആഗോളതലത്തില്‍ രാജന്‍പിള്ള കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ കുതിച്ചുകയറ്റമായിരുന്നു പിന്നീടുണ്ടായത്. 1980-ല്‍ ട്വന്റിയത് സെഞ്ച്വറി സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ് ലണ്ടനിലെ നബിസ്കോ ഫുഡ്സ് എന്ന വമ്പന്‍ ഗ്രൂപ്പുമായി ലയിച്ചു. അന്ന് ഓഹരികള്‍ വിറ്റെങ്കിലും ചെയര്മാന് സ്ഥാനത്ത് രാജന്‍പിള്ള തന്നെ തുടര്‍ന്നു. 88-ല്‍ പിള്ള ബ്രിട്ടണിലെ അസോസിയേറ്റഡ് ബിസ്കറ്റ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയെ വിലക്കുവാങ്ങി. 4.4 കോടി ഡോളറിനായിരുന്നു ഇടപാട്. അതോടെ അവരുടെ പക്കലുണ്ടായിരുന്ന ഇന്ത്യയിലെ ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനിയുടെ 38% ഓഹരികള്‍ പിള്ളയുടെ കൈവശമായി.
പിള്ളയുടെ അനുഭവസമ്പത്ത് ബ്രിട്ടാനിയയ്ക്ക് തെല്ലൊന്നുമല്ല ഗുണം ചെയ്തത്. പിള്ളയുടെ കൈവശമെത്തിയതോടെ ബ്രിട്ടാനിയ കമ്പനിക്കു വെച്ചടി കയറ്റമായിരുന്നു. രാജന്‍പിള്ളയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ജപ്പാന്, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് ബ്രിട്ടാനിയയുടെ കയറ്റുമതി ശൃംഖല വ്യാപിച്ചത്. രാജന്‍പിള്ള നിയന്ത്രിക്കുന്ന ബിസിനസ് സാമ്രാജ്യം പിന്നേയും വളരുകയായിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ മാത്രം 640 കോടി രൂപയുടെ വ്യവസായമാണ് രാജന്‍പിള്ള നിയന്ത്രിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിനെ കൂടാതെ ഇംഗ്ലീഷ് ബിസ്കറ്റ് മാനുഫാക്ചേര്‍സ് പാകിസ്താന്, മലേഷ്യയിലെ ഒരു വമ്പന്‍ ബിസ്കറ്റ് യൂണിറ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം രാജന് പിള്ളയുടെ കയ്യിലായി. ലോകവ്യവസായ ഭൂപടത്തിന്റെ തലപ്പത്ത് മലയാളിയായ ഒരാള്‍ സ്ഥാനം പിടിച്ചതില്‍ കേരളം മാത്രമല്ല, ഇന്ത്യ മുഴുവന്‍ അഭിമാനം കൊണ്ടിരുന്നു അന്ന്. സിംഗപ്പൂര്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പിള്ളയെ ആദ്യമായി ബിസ്കറ്റ് രാജാവ് എന്ന് വിശേഷിപ്പിച്ചത്.
രാജന് പിള്ള എന്ന ബിസ്കറ്റ് കിങ്ങിനെ വളര്‍ത്തിയത് സിംഗപ്പൂര്‍ ആണെങ്കിലും അദ്ദേഹത്തിന്റെ പതനം ആരംഭിച്ചതും അതേ രാജ്യത്ത് നിന്നുതന്നെയായിരുന്നു. ബിസ്കറ്റ് രാജാവായി സാമ്രാജ്യം വാഴുമ്പോഴും ശത്രുക്കള്‍ പിള്ളയ്ക്കെതിരേ രംഗത്തിറങ്ങിയിരുന്നു. പിള്ളയ്ക്കെതിരേ ആദ്യ സാമ്പത്തിക ക്രമക്കേട് പരാതി വന്നത് സിംഗപ്പൂരിലെ ജില്ലാ കോടതിയിലാണ്. 1992 നവംബറില്‍ സിംഗപ്പൂരിലെ കൊമേഴ്സ്യല്‍ അഫയേര്‍സ് ഡിപ്പാര്‍ട്ട്മെന്റ് രാജന്പിള്ളയ്ക്കെതിരേ ക്രിമിനല്‍ കുറ്റമാരോപിച്ച് നോട്ടീസ് നല്കി. റോസ് ജോണ്സണ് എന്ന കനേഡിയന്‍ വ്യവസായിയാണ് പിള്ളയ്ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിള്ളയുടെ വ്യാപാരപങ്കാളി കൂടിയായിരുന്നു റോസ്. 26 കുറ്റങ്ങളാണ് പിള്ളയ്ക്കെതിരേ ആരോപിച്ചിരുന്നത്. 2000 കോടിയോളം ആസ്തിയുള്ള ബ്രിട്ടാനിയ ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ തന്റെ സ്വന്തം സ്ഥാപനങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ ബ്രിട്ടാനിയയില്നിന്ന് 14 ദശലക്ഷം ഡോളര്‍ രേഖകളില്ലാതെ ഉപയോഗിച്ചുവെന്നായിരുന്നു പിള്ളയ്ക്കെതിരേയുള്ള കുറ്റം.
അന്ന് 500 ദശലക്ഷം ഡോളറായിരുന്നു അന്ന് പിള്ള നയിക്കുന്ന സാമ്രാജ്യത്തിന്റെ ആസ്തി. ബ്രിട്ടീഷ് രാജ്ഞിയുടെ വിശ്വസ്തനായ അലന് ജോണ്‍സ് എന്ന അഭിഭാഷകന് പിള്ളയ്ക്ക് വേണ്ടി വാദിച്ചെങ്കിലും കേസ് പരാജയപ്പെട്ടു. 14 വര്‍ഷത്തെ തടവാണ് കോടതി പിള്ളയ്ക്ക് വിധിച്ചത്. സിംഗപ്പൂര്‍ കോടതിയില്‍ രാജന്‍പിള്ളയ്ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് കേസില്‍നിന്ന് അലന് ജോണ്‍സ് പിന്മാറിയത്. രാജന്‍പിള്ളയുടെ വിചാരണ 'നീതിയുടെ അടിസ്ഥാന നിലവാരം പോലും ലംഘിക്കുന്നു'വെന്നാണ് അന്ന് അലന് ജോണ്‍സ് അഭിപ്രായപ്പെട്ടത്. പിള്ളയ്ക്കെതിരേ കോടതിയില്‍ നല്കിയ തെളിവുകള്‍ കെട്ടിച്ചമച്ച തെളിവുകളാണ്, അവ ഗൂഢാലോചന വ്യക്തമാക്കുന്നവയാണെന്നും അലന് ജോണ്‍സ് പിന്നീട് പറയുകയുണ്ടായി.
കോടതി വിധി ഏകപക്ഷീയമായിരുന്നുവെന്ന് അന്ന് പിള്ളയും കുടുംബവും തന്നെ പ്രതികരിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കയറി രക്ഷപ്പെട്ടെത്തിയത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ട് ഇന്ത്യയിലിരുന്നുകൊണ്ട് കേസ് വാദിക്കാമെന്നായിരുന്നു രാജന്‍പിള്ളയുടെ കണക്കുകൂട്ടല്‍. എന്നാല്‍, രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വന്‍ വ്യവസായ നീക്കങ്ങള്‍ നടത്തിയ പിള്ളയ്ക്ക് ഇന്ത്യയ്ക്കുള്ളിലും ശത്രുക്കള്‍ വേണ്ടുവോളമുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ സിംഗപ്പൂര്‍ പോലീസ് വലിയ തിടുക്കം കാണിച്ചില്ലെങ്കിലും ശത്രുക്കള്‍ വെറുതേയിരുന്നില്ല. മുന്‍കൂര്‍ ജാമ്യം തേടി പിള്ള ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികൂലമായിരുന്നു വിധി. തുടര്‍ന്ന് 1995 ജൂലായ് നാലിന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് രാജന്‍പിള്ളയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.' രാജന്‍പിള്ള മരിച്ചപ്പോള്‍ കുടുംബ വക്കീൽ വേലപ്പന്‍പിള്ള പറഞ്ഞ് അതൊരു ജുഡീഷ്യല്‍ കൊലപാതകം ആണെന്നാണ്. സിംഗപ്പൂരിലായിരുന്നുവെങ്കില് അദ്ദേഹത്തിനു ഇതിനേക്കാള്‍ ഭേദപ്പെട്ട നീതി ലഭിക്കുമായിരുന്നുവെന്ന് പിള്ളയുടെ ബന്ധു ജി. അജിത് കുമാര്‍ പറയയുകയുണ്ടായി. കേസും അറസ്റ്റും ജയിലും രോഗം കൊണ്ടുള്ള വേദനയുമായി അലങ്കോലപ്പെട്ട രാജന്‍പിള്ള കോടതിയില്‍ അപമാനിക്കപ്പെടുക കൂടി ചെയ്യുന്നത് നേരിട്ടനുഭവിച്ചവരാണവര്. അവരുടെ ധാര്‍മികരോഷം അത്രയും ഉയര്‍ന്നതില്‍ കുറ്റം പറയാനില്ല. കഴിക്കുന്ന മരുന്നിന്റെ പേരു ചോദിച്ചപ്പോള്‍ അതു പറയാന്‍ കഴിഞ്ഞില്ല എന്നതാണ് വൈദ്യപരിശോധന നിഷേധിക്കുവാന്‍ ഒരു കാരണമായി മജിസ്ട്രേറ്റിന് തോന്നിയത് അകത്ത് അക്ഷരാര്‍ഥത്തില്‍ കരള്‍ പൊട്ടി രക്തമൊലിച്ചു നില്ക്കുന്ന ഒരോളാടാണ് താന്‍ ഇങ്ങനെ പെരുമാറുന്നതെന്ന് മജിസ്ട്രേട്ട് മനസ്സിലാക്കിയില്ല. അല്പം കൂടി ലോകപരിചയമുള്ള ഒരാളെ എക്സ്ട്രാഡിഷന്‍ മജിസ്ട്രേറ്റ് ആയി നിയമിക്കാന്‍ ഗവണ്മെന്റ് ശ്രമിക്കേണ്ടതായിരുന്നുവെന്ന് ആഗ്രഹിച്ചാല്‍ അതിന് തെറ്റു പറയാനില്ല.
പ്രൊഫ്. ജോൺ കുരാക്കാർ

