Pages

Sunday, August 23, 2026

REPORT OF THE ONAM CELEBRATION

 




ഓണാഘോഷം – റിപ്പോർട്ട്

 

ഓണാഘോഷംറിപ്പോർട്ട്









2026 ഓഗസ്റ്റ് 22-ന് കുരാക്കാരൻ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി കേന്ദ്രത്തിൽ കുടുംബസംഗമവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടത്തി.

2026 ഓഗസ്റ്റ് 16-ന് അന്തരിച്ച, “കേരളത്തിന്റെ മദർ തെരേസഎന്നറിയപ്പെട്ടിരുന്ന ചിന്നമ്മ ജോൺ അമ്മച്ചിയെ അനുസ്മരിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. കുടുംബയോഗത്തിന്റെ മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ പ്രൊഫ. ജോൺ കുരാക്കാർ ചിന്നമ്മ ജോൺ അമ്മച്ചിയുടെ സ്നേഹപൂർണ്ണമായ സേവനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് ആമുഖ പ്രസംഗം നടത്തി.

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കുരാക്കാരൻ മാവേലി രാവിലെ 9 മണിക്ക് മുമ്പുതന്നെ കുരാക്കാരൻ കമ്മ്യൂണിറ്റി കേന്ദ്രത്തിൽ എത്തിച്ചേർന്നു. മാവേലിയായി വേഷമിട്ട് പരിപാടിയിൽ പങ്കെടുത്ത മുൻ പോലീസ് ഓഫീസർ ശ്രീ. ജോസ് എബ്രഹാമിന് കുടുംബയോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തുടർന്ന് നടന്ന വിവിധ ഓണ മത്സരങ്ങളും ചോദ്യോത്തര പരിപാടികളും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ ആവേശകരമായി. മുതിർന്നവർക്കായി നടത്തിയ കസേരകളി മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.

മതപ്രഭാഷകനും സാമൂഹ്യചിന്തകനുമായ അഡ്വ. എൻ. സതീഷ് ചന്ദ്രൻ മനോഹരമായ ഓണസന്ദേശം നൽകി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം പകരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മാർത്തോമാ സഭ മാനേജിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ഡോ. ജേക്കബ് തോമസിനെ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

തുടർന്ന് എല്ലാവരും ഒരുമിച്ച് ഓണസദ്യ ആസ്വദിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഓണസമ്മാനങ്ങളും വിതരണം ചെയ്തു. സന്തോഷവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ആഘോഷം ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സമാപിച്ചു.

പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച പ്രൊഫ. ജോൺ കുരാക്കാറിന് കുടുംബയോഗം ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. പരിപാടിയിലേക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ജയ സ്റ്റീൽ ഹൗസിനും പ്രത്യേക നന്ദി അറിയിച്ചു.

കുടുംബാംഗങ്ങളുടെ സ്നേഹവും സഹകരണവും ഒത്തുചേർന്ന ഓണാഘോഷം കുരാക്കാരൻ കുടുംബത്തിന്റെ ഐക്യവും സൗഹൃദവും കൂടുതൽ ഊട്ടിയുറപ്പിക്കുന്ന മനോഹരമായ ഒരു കുടുംബസംഗമമായി മാറി.

സെക്രട്ടറി
കുരാക്കാരൻ കുടുംബയോഗം

 

അനധികൃത നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് വ്യാജമരുന്നുകൾ വൻ തോതിൽ ആശുപത്രികളിൽ എത്തുന്നു

 

അനധികൃത നിർമ്മാണ കേന്ദ്രങ്ങളിൽ  നിന്ന് വ്യാജമരുന്നുകൾ  വൻ  തോതിൽ ആശുപത്രികളിൽ  എത്തുന്നു .

മരുന്ന് നിർമ്മാണ കേന്ദ്രത്തിൽ അഞ്ച് കോടിയിലേറെ രൂപയുടെ വ്യാജ മരുന്നുകൾ പിടികൂടി. ബംഗളൂരുവിലെ രാമനഗര ജില്ലയിലെ ബിഡദിയിൽ നടന്ന റെയ്ഡിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന നിർമ്മാണ കേന്ദ്രത്തിൽ വ്യാജമരുന്നുകൾ പിടികൂടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ വ്യാജമരുന്നുകൾ റീപാക്ക് ചെയ്ത് പ്രമുഖ രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിലും ലേബലുകളിലും വിപണിയിലെത്തിച്ചിരുന്നതായാണ് അധികൃതരുടെ കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ എൻഫോഴ്സ്മെന്റാണ് പരിശോധന നടത്തിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ് മരുന്നുകൾ എത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവ പിന്നീട് ബിഡദിയിലെ കേന്ദ്രത്തിൽ വീണ്ടും പാക്ക് ചെയ്ത് പ്രമുഖ മരുന്ന് കമ്പനികളുടെ പേരിൽ വിൽപ്പന നടത്തുകയായിരുന്നു.'ഡ്രഗ് മാഫിയ'യുടെ പ്രവർത്തനമാണിതെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. വിപണി വിലയേക്കാൾ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാജമരുന്നുകൾ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.പിടിച്ചെടുത്ത മരുന്നുകളിൽ ചിലത് തീവ്രപരിചരണ വിഭാഗങ്ങളിൽ (.സി.യു) ഉപയോഗിക്കേണ്ടവയാണെന്ന വിവരം പുറത്തുവന്നത് ഏറെ ആശങ്കയുണർത്തുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. റെയ്ഡിൽ പിടിയിലായ പ്രതിയെ പൊലീസിന് കൈമാറി. ബിഡദിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകൾ എത്തിച്ചവരെയും ഇവിടെ നിന്ന് മരുന്നുകൾ വാങ്ങിയവരെയും അടക്കം മുഴുവൻ വിതരണശൃംഖലകളെയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വലിയ ശൃംഖലയ്ക്ക് പിന്നിൽ ഇതേ സംഘത്തിന് പങ്കുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്. റെയ്ഡിന് വഴിയൊരുക്കിയ വിവരം കൈമാറിയ വ്യക്തിക്ക് പാരിതോഷികം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വിപണിയിലെ വ്യാജ മരുന്നുകൾജീവൻ രക്ഷിക്കാനാണ് മനുഷ്യൻ മരുന്നുകളെ ആശ്രയിക്കുന്നത്. അതു തന്നെ വ്യാജമായാൽ വലിയൊരു ആരോഗ്യ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കർണാടകയിലെ ബിഡദിൽ 5 കോടി രൂപയുടെ വ്യാജ മരുന്ന് വേട്ട നടന്നതും കേരളത്തിൽ ആസ്ത്മയ്ക്കുള്ള വ്യാജ ഇൻഹെയ്ലർ ഗുളികകൾ പിടികൂടിയതും ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ തയാറാക്കി വിപണനം ചെയ്യുന്ന കേന്ദ്രമാണ് കർണാടകയിൽ കണ്ടെത്തിയത്. ഒരു ഫാം ഹൗസിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വില കുറഞ്ഞ മരുന്നുകളെത്തിച്ച് അന്താരാഷ്ട്ര മരുന്ന് കമ്പനികളുടെ കുപ്പികളിലാക്കിയും ലേബലുകളൊട്ടിച്ച് അനധികൃതമായി വിപണനം ചെയ്യുകയായിരുന്നു. മനുഷ്യന്റെ ജീവൻ വച്ചും പണമുണ്ടാക്കാനായി പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. വിശദമായ പരിശോധനയിൽ മാത്രമേ ഇവരുടെ ശൃംഘല എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകു. കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത മരുന്നുകൾ ഉപയോഗിക്കാൻ കൊള്ളാവുന്നതല്ല. ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അസംസ്കൃത വസ്തുക്കൾ ചേർത്ത് ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തൽ. കുത്തിവയ്പ്പിനുള്ള മരുന്നുകൾ ഉൾപ്പെടെ പിടിച്ചെടുത്തവയിലുണ്ട്. മരുന്ന് പായ്ക്കറ്റുകളിലെ സ്കാനിംഗ് കോഡുകൾ പ്രവർത്തിക്കുന്നവയായിരുന്നില്ല. പിടിച്ചെടുത്തവയിൽ 35 ലക്ഷം രൂപയുടെ മരുന്നുകൾ കാലാവധി കഴിഞ്ഞതായിരുന്നു. വ്യാജ മരുന്ന് നിർമ്മാണകേന്ദ്രത്തിന്റെ നടത്തിപ്പുകാരെക്കുറിച്ച് അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം. വിവരങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കും കൈമാറേണ്ടതുണ്ട്. കാരണം ഇവരുടെ മരുന്നുകൾ കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്തിട്ടില്ലെന്ന് കരുതാനാകില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്നുകൾ വിറ്റുപോകുന്ന സംസ്ഥാനമെന്ന നിലയിൽ കേരളം ഇത്തരം വ്യാജ മരുന്ന് നിർമ്മാതാക്കളുടെ പ്രധാന വിപണന കേന്ദ്രങ്ങളിലൊന്നായിരുന്നോ എന്നത് സംസ്ഥാന ആഭ്യന്തര - ആരോഗ്യ വകുപ്പുകൾ സംയുക്തമായി അന്വേഷണവിധേയമാക്കേണ്ടതാണ്.ചില രോഗങ്ങൾക്ക് വിദേശ മരുന്നുകൾ വേണ്ടിവരുന്നതിനാൽ വലിയ വില കൊടുത്താണ് രോഗികൾ അത് വാങ്ങുന്നത്. അത് വ്യാജമാണെങ്കിൽ അതിനേക്കാൾ വലിയ വഞ്ചനയും പാതകവും മറ്റൊന്നില്ല. ഇതിൽ പല മരുന്നുകൾക്കും ലക്ഷങ്ങളാണ് വില. ചില സ്വകാര്യ ആശുപത്രികൾ തന്നെ ഇത്തരം മരുന്നുകൾ വിദേശത്ത് നിന്ന് വരുത്തി രോഗികൾക്ക് നൽകാറുണ്ട്. ഇത്തരം മരുന്നുകൾ എത്തിച്ചുനൽകുന്നതിന് എല്ലാസംസ്ഥാനങ്ങളിലും ഇടനിലക്കാരുമുണ്ട്. ഇവരെയെല്ലാം ചുറ്റിപ്പറ്റി അന്വേഷണം നടക്കേണ്ടത് ആവശ്യമാണ്.ഇന്ത്യയിൽ ജീവൻരക്ഷാ മരുന്നുകളുടെ പായ്ക്കറ്റുകളിൽ ക്യു.ആർ കോഡ് നിർബന്ധമാണ്. ഇത് സ്കാൻ ചെയ്താൽ മരുന്നിന്റെ കൃതൃത ഉറപ്പാക്കാം. ഇത് വില്പന നടത്തുന്ന കടകളിൽ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തേണ്ട ഫാർമസിസ്റ്റുകളുടെ അഭാവവും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. പലപ്പോഴും വിപണി വിലയേക്കാൾ വളരെ താഴ്ത്തി നൽകിയും ഇത്തരം വ്യാജ മരുന്നുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. പായ്ക്കറ്റിൽ ബ്രാൻഡിന്റെ പേര് ചേർത്തിരിക്കുമെങ്കിലും ഇതിൽ ചില അക്ഷരങ്ങൾ തെറ്റായിരിക്കും. ഇതൊന്നും സാധാരണക്കാരന് കണ്ടുപിടിക്കാനാകില്ല.വ്യാജ മരുന്ന് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര - സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുകളിലോ ഉപഭോക്തൃ ഫോറങ്ങളിലോ ആണ് പരാതിപ്പെടേണ്ടത്. ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഓൺലൈൻ സൈറ്റുകൾ വഴിയോ അപരിചിതരായ ഇടനിലക്കാരിൽ നിന്നോ മരുന്നുകൾ വാങ്ങാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ