Pages

Wednesday, July 8, 2026

ആരോഗ്യവകുപ്പിലും അഴിമതി

 

ആരോഗ്യവകുപ്പിലും  അഴിമതി

ആരോഗ്യവകുപ്പിലും  അഴിമതി നടന്നിരിക്കുന്നു .കഴിഞ്ഞ  പത്ത് വർഷത്തിനിടെ നടന്ന പർച്ചേസുകളേക്കുറിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ കേടായാൽ നന്നാക്കാൻ വളരെ താമസമെടുക്കുന്നത് ഒരു പതിവ് ഏർപ്പാടാണ്. പണം നൽകാത്തതിനാൽസർവീസ് നടത്തുന്ന കമ്പനി വരുന്നില്ലെന്ന് പറഞ്ഞുകഴിഞ്ഞാൽ പിന്നെ ആരും അതിനെപ്പറ്റി അന്വേഷിക്കാറില്ല.അടുത്തുള്ള സ്വകാര്യ പരിശോധനാ ലാബുകളെയും കേന്ദ്രങ്ങളെയും സഹായിക്കുന്നതിന് ഉപകരണങ്ങൾ നന്നാക്കുന്നത് പരമാവധി നീട്ടാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ചില ജീവനക്കാർ മനഃപൂർവം ഉപകരണങ്ങൾ കേടാക്കിയതായും ഇതിന് മുമ്പ് അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ആരോഗ്യവകുപ്പിന്റെ പല കാര്യങ്ങളിലും അധികാര വികേന്ദ്രീകരണം ഇനിയും പുതിയ കാലത്തിന് അനുസൃതമായി നടപ്പായിട്ടില്ല. പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന (പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ പ്രകാരം വാങ്ങിയിട്ടുണ്ട്

കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മന്ത്രി നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം.വയനാട് മെഡിക്കൽ കോളേജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന് മുന്നിൽ ഓട്ടോക്ളേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുന്നു.അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾത്തന്നെ ഉപകരണങ്ങളിൽ എത്രയെണ്ണം വീണ്ടെടുക്കാനാവുമെന്നും ആരോഗ്യവകുപ്പ് പരിശോധിക്കണം. നിസാരമായ അറ്റകുറ്റപ്പണികൾകൊണ്ട് പല മെഷീനുകളും പ്രവർത്തിപ്പിക്കാൻ കമ്പനികൾക്ക് കഴിയും. കമ്പനിക്കാരുടെ കുടിശിക കഴിയുന്നത്ര അനുവദിച്ച് കേടായവ പ്രവർത്തിപ്പിക്കാനും സർക്കാർ അന്വേഷണത്തിനൊപ്പം പ്രാധാന്യം നൽകേണ്ടതാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

ഓർത്തഡോക്സ് സഭയുടെ പൗരസ്ത്യ കാതോലിക്കാ വാഴ്ച അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ (വിഘടിത) വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഓർത്തഡോക്സ് സഭയുടെ പൗരസ്ത്യ കാതോലിക്കാ വാഴ്ച അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ (വിഘടിത) വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി