Pages

Saturday, July 4, 2026

വൈദീകരുടെ ശാപം അവരിൽ തന്നെ എത്തിച്ചേരും


 

മികച്ച റോഡുകളും മെച്ചപ്പെട്ട വഴികളുമാണ് യാണ് പുരോഗതിയുടെ തുടക്കം

 

മികച്ച റോഡുകളും മെച്ചപ്പെട്ട  വഴികളുമാണ് യാണ്  പുരോഗതിയുടെ  തുടക്കo

 

ഒരു നാടിന്റെയോ വ്യക്തിയുടെയോ സമൂഹത്തിന്റെയോ പുരോഗതിയുടെ അടിസ്ഥാനം മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും തന്നെയാണ്. നല്ല വഴികൾ (റോഡുകൾ) യാത്രാസമയം കുറയ്ക്കുന്നതിലൂടെയും വ്യാപാരം എളുപ്പമാക്കുന്നതിലൂടെയും സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിടുന്നു.കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത വികസനങ്ങളും മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമായ ചില പ്രധാന വഴികളും പദ്ധതികളും താഴെ നൽകുന്നു:ദേശീയപാത വികസനം: കേരളത്തിലെ ദേശീയപാതകൾ (NH 66) വികസിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കും .കേരളത്തിൽ വേഗതയേറിയ യാത്രയ്ക്കായി അതിവേഗ റെയിൽപാത   അത്യാവശ്യമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: കേരളത്തെ ആഗോള വ്യാപാര ഭൂപടത്തിൽ മുൻപന്തിയിലെത്തിക്കുന്ന പദ്ധതി, വലിയ വാണിജ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു.

ജലപാതകൾ: കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതത്തെ ശക്തിപ്പെടുത്തുന്ന കേരള വാട്ടർ വേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KWIL) പദ്ധതികൾ ചരക്കുനീക്കത്തിലും വിനോദസഞ്ചാരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. മനുഷ്യൻ  ആർജിച്ചെടുത്ത  നേട്ടങ്ങളെല്ലാം വേഗത്തിലുള്ള  യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു . തടസ്സമില്ലാതെ വേഗത്തിൽ കുതിച്ചാലല്ലാതെ അതിജീവിക്കാനാവില്ലെന്ന പരമാർഥമാണ് സമൂഹവും ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നത്. എന്തിനാണിത്രയും വികസനം എന്ന ചോദ്യങ്ങൾ അങ്ങിങ്ങുയരുന്നുണ്ടെങ്കിലും മുന്നോട്ടുപോകാനുള്ള മാർഗം കാലാനുസൃതമാകണമെന്നതിൽ തർക്കസാധ്യതയില്ല. എന്നാൽ, വഴിവെട്ടുകയെന്നത് പണ്ടെന്നപോലെ ഇന്നും എന്നും വെല്ലുവിളി നിറഞ്ഞതാണ്. പല കാരണങ്ങളാൽ ഉണ്ടാകുന്ന എതിർപ്പുകൾ പുതിയ പാതകൾ വെട്ടുന്നതും നിലവിലുള്ള പാതകൾ വികസിപ്പിക്കുന്നതും തടസ്സപ്പെടുന്നതിനോ വൈകുന്നതിനോ ഇടയാക്കുന്നു. ശാസ്ത്രീയവും യുക്തിഭദ്രവും അവശ്യവുമാണ് നിർദേശിക്കപ്പെടുന്ന പുതിയപാതകളും പാതാവികസനവുമെങ്കിൽ അത് വൈകുന്നത് സമൂഹത്തിനാകെ നഷ്ടമുണ്ടാക്കും.പ്രകൃതിവിഭവങ്ങളും അധ്വാനശേഷിയും യഥേഷ്ടമുണ്ടായിട്ടും കേരളം വികസനരംഗത്ത് പിറകിലായിപ്പോയതിന്റെ ഒരുകാരണം യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയാണ്. യാത്രാ ആവശ്യത്തിനും വാഹനസാന്ദ്രതയ്ക്കും അനുസൃതമായി നല്ല പാതകളില്ലാത്തത് വികസനത്തെ തടഞ്ഞുനിർത്തുകമാത്രമല്ല, വാഹനാപകടങ്ങളുടെ പെരുപ്പത്തിനുമിടയാക്കുന്നു. ഭാരതമാല പദ്ധതിയുടെ ഭാഗമായി ഒരറ്റംമുതൽ മറ്റേയറ്റംവരെ നീളുന്ന ആറുവരി ദേശീയപാത- എൻ.എച്ച്.-66 യാഥാർഥ്യമാക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അധികൃതരുടെ ഉറച്ച കാൽവെപ്പ് കേരളജനതയുടെ പൊതുവികാരമാകേണ്ടത് പശ്ചാത്തലത്തിലാണ്. ‘ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളുംഎന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം വിധിന്യായത്തിൽ വ്യക്തമാക്കിയത് സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അവരുടെ കണ്ണുതുറപ്പിക്കുന്നതുമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമർശം. വിധിവാക്യമാണെങ്കിലും ഉദ്ബോധനംകൂടിയാണത്. വിശ്വാസികളെ സംബന്ധിച്ച് ഈശ്വരൻ സർവവ്യാപിയാണ്. ‘മണ്ണിലും വിണ്ണിലും തൂണിലും തരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നുവെന്ന ശ്രീകുമാരൻ തമ്പിയുടെ സിനിമാപ്പാട്ട് ഉദ്ധരിച്ചുകൊണ്ടുള്ള കോടതിയുടെ ചോദ്യം പ്രകാശമാനമാണ്. ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, സെമിത്തേരികൾ, ഖബർസ്ഥാനുകൾ എന്നിവ പരിപാവനമാണ്. അതേസമയം, മാനവപുരോഗതിയുടെ  വഴികൾ അതിലൂടെ വെട്ടേണ്ടിവരുകയാണെങ്കിൽ അക്കാര്യം മനസ്സിലാക്കി സഹകരിക്കാൻ ബന്ധപ്പെട്ടവർ സന്നദ്ധമാകണം എന്നാണ് കോടതി വ്യക്തമാക്കിയത്. കൊല്ലം ഉമയനല്ലൂരിൽനിന്നെത്തിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് ആവശ്യത്തിന് വീതിയുള്ള നേർരേഖയിലുള്ള പാത അനിവാര്യമാണെന്നും അതിന് തടസ്സമുണ്ടാക്കിക്കൂടെന്നും കോടതി വിധിച്ചത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായി ക്ഷേത്രസ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാൽ അക്കാര്യം സന്തോഷപൂർവം അംഗീകരിച്ച് പറ്റിയ മറ്റൊരിടത്ത് ക്ഷേത്രം നിർമിക്കാൻ തുടക്കംകുറിച്ചതായുള്ള വാർത്ത കാസർകോട്ജില്ലയിലെ ചെറുവത്തൂരിൽനിന്നുണ്ട്; മാതൃകാപരമാണത്.നിവൃത്തിയില്ലെങ്കിൽമാത്രമേ ആരാധനാലയങ്ങൾ സ്ഥലമെടുപ്പിന്റെ ഭാഗമാക്കാവൂ . 

ആലപ്പുഴ ചേപ്പാട് ആയിരംവർഷം പഴക്കമുള്ള ഒരു ദേവാലയം പാതവികസനത്തിനായി പൊളിക്കണമെന്ന സ്ഥിതിവന്നപ്പോൾ സർക്കാരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇടപെട്ട് അലൈൻമെന്റിൽ മാറ്റം നിർദേശിച്ചതുപോലുള്ള അനിവാര്യമായ മാറ്റങ്ങൾ വേണ്ടിവന്നേക്കാമെന്നത് മറ്റൊരു കാര്യം. ആരാധനാലയങ്ങൾ മനുഷ്യന്റെ ആത്മീയപുരോഗതിക്കൊപ്പം ഭൗതികപുരോഗതിയും ലക്ഷ്യമാക്കുന്നുണ്ട്. ഏതുമതത്തിന്റെയും ആരാധനാലയങ്ങൾ അതതുപ്രദേശത്തെ ഭൗതികപുരോഗതിക്കാവശ്യമായ സഹകരണം നൽകുന്നുവെന്നതാണനുഭവം. തുമ്പയിൽനിന്ന് ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചപ്പോൾ അതിന്റെ ആസ്ഥാനമായത് അവിടത്തെ മേരി മഗ്ദലന ദേവാലയമാണ്. എത്രയോ ഇടങ്ങളിൽ റോഡുവികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിനായി ആരാധനാസ്ഥലങ്ങൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മതസംഘടനകൾ നല്ല സമീപനമാണിക്കാര്യത്തിൽ പൊതുവേ കൈക്കൊള്ളാറുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ റോഡുവികസനത്തിന് തടസ്സമായ ഒട്ടേറെ ക്ഷേത്രങ്ങളും മറ്റ് ആരാധനാസ്ഥലങ്ങളും മാറ്റുന്നതിന് സ്വീകരിച്ച നടപടി ശ്ലാഘിക്കപ്പെട്ടതാണ്; മാതൃക സൃഷ്ടിച്ചതാണ്.  റോഡുവികസനത്തിന് തടസ്സമായതും അനധികൃതമായി നിർമിച്ച ആരാധനാലയങ്ങൾ മാറ്റുന്നതിന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് അന്ത്യശാസനം നൽകിയതാണ്.  ആയിരകണക്കിന്  വർഷായങ്ങൾക്ക് മുൻപ് പണിത  ദേവാലയങ്ങൾ  ഭാരത്തിന്റെ പൈതൃക സ്വത്താണ് . അത് സംരക്ഷിക്കാൻ  സർക്കാരിന് കഴിയണം . മാറ്റേണ്ടി വന്നാൽ  അതിനു അനുയോജ്യമായ സ്ഥാനം കണ്ടെത്തി  സർക്കാർ ചെലവിൽ  അത് മാറ്റി സ്ഥാപിക്കണം , പൈതൃകത്തിന്റെ പ്രാധാന്യം മനസിലാക്കാതെ  അധികാരം  ഉപയോഗിക്കരുത് .

 

പ്രൊഫ്. ജോൺ കുരാക്കാർ