ഒരു സങ്കീർത്തനം പോലെ ഒരു യാത്ര..
കഥയുടെ പെരുംപടവുകൾ കയറിയ മലയാളത്തിന്റെ
മഹാനായ കഥാകൃത്ത് ശ്രീ. പെരുമ്പടവം ശ്രീധരന് സ്നേഹാദരങ്ങളുമായി മാവേലിക്കരയുടെ മണ്ണിൽ നിന്നും കുറച്ചു പേർ
അദ്ദേഹത്തിന്റെ വസതിയിൽ. എത്തി
ഒരു സങ്കീർത്തനം പോലെ ഒരു യാത്ര..
കഥയുടെ പെരുംപടവുകൾ കയറിയ മലയാളത്തിന്റെ
മഹാനായ കഥാകൃത്ത് ശ്രീ. പെരുമ്പടവം ശ്രീധരന് സ്നേഹാദരങ്ങളുമായി മാവേലിക്കരയുടെ മണ്ണിൽ നിന്നും കുറച്ചു പേർ
അദ്ദേഹത്തിന്റെ വസതിയിൽ. എത്തി
മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ സിനിമയിൽ പ്രവേശിക്കുന്നു.
മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്തുണയും സ്നേഹവും അറിയിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ നാളെയാണ് വിസ്മയ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രിയപ്പെട്ട വിസ്മയയ്ക്ക് തന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്
മമ്മൂക്ക കുറിച്ചത് മലയാള സിനിമയിലെ പ്രമുഖർക്കിടയിലുള്ള ദൃഢമായ കുടുംബബന്ധവും പരസ്പര ബഹുമാനവും വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ഈ കുറിപ്പ്. ലാലേട്ടന്റെ മകളുടെ പുതിയ തുടക്കത്തിന് സിനിമാ ലോകത്തെ ഏറ്റവും മുതിർന്ന വ്യക്തിത്വങ്ങളിൽ ഒരാളായ മമ്മൂക്ക തന്നെ നേരിട്ടെത്തി ആശംസകൾ നേർന്നത് ആരാധകർക്കും വലിയ സന്തോഷമാണ് നൽകുന്നത്ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം നാളെ ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മികച്ചൊരു കഥാപാത്രവുമായി സ്ക്രീനിലേക്ക് എത്തുന്ന വിസ്മയയ്ക്ക് സിനിമാ പ്രേമികളും ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ
അറിയിച്ചുകൊണ്ടിരിക്കുകയാണ് ഓണച്ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം എന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനായുള്ളത്.
ഓഗസ്റ്റ് ഏഴിനാണ് ആഗോളതലത്തില്‍ തുടക്കം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തന്റെ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. അടുത്തിടെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വിസ്മയ പങ്കുവച്ച ഒരു പോസ്റ്റ് വലിയ വിവാദമായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികൂടി നല്‍കിയിരിക്കുകായാണ് താരം. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.താരപുത്രിയായതിനാൽ ജീവിതം ഒരു മൈക്രോസ്കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് വിസ്മയയുടെ പ്രതികരണം.
'സത്യം പറഞ്ഞാൽ മൈക്രോസ്കോപ്പിനുള്ളിലാണ് ഞാൻ ജീവിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ കൂടുതലും കേരളത്തിന് പുറത്താണ് ജീവിച്ചത്, ഊട്ടിയിൽ. അതുകൊണ്ട് ആളുകൾ എന്നെ നിരീക്ഷിക്കുകയാണെന്ന തോന്നൽ ഉണ്ടായിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ. ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും. അച്ഛനെ നടനായി ചിലർ ഇഷ്ടപ്പെടാറുണ്ട്. ചിലർ ഇഷ്ടപ്പെടില്ല. ആ അഭിപ്രായങ്ങളുടെ സ്വാധീനം എനിക്കും നേരിടേണ്ടി വരും. അത് സ്വാഭാവികമായ കാര്യങ്ങളാണ്. പക്ഷേ, അതൊന്നും ഞാൻ മനസ്സിൽ വയ്ക്കാറില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളൊന്നും ഞാന്‍ നോക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര് എന്നെ നോക്കും. അതല്ലാതെ മറ്റൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയിട്ടില്ല', വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു.ഇത് നിന്റെ സ്വന്തം യാത്രയാണ് അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണം എന്നായിരുന്നു സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന് മോഹന്‍ലാല്‍ മകള്‍ക്ക് നല്കിയ ഉപദേശം. ഉള്ളിലെ പരിഭ്രമം കാരണം പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ച തന്നോട് കാര്യങ്ങള്‍ കുറച്ചുകൂടി പതുക്കെ ചെയ്യുകയെന്നും ചിത്രീകരണവേളയില്‍ അച്ഛന് പറഞ്ഞത് സഹായകമായെന്നും വിസ്മയ പറഞ്ഞു
"ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി മലയാളം പറയുക എന്നതായിരുന്നു, ഭാഷാപരമായ പരിമിതികളും ഒഴുക്കോടെ മലയാളം സംസാരിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു അഭിനയത്തേക്കാൾ വലിയ ആശങ്ക. ചിത്രീകരണത്തിന്റെ ആദ്യദിവസങ്ങളില്‍ ഡയലോഗുകള്‍ കൃത്യമായി പറയാന്‍ കഴിയാതെ ബുദ്ധിമുട്ടി. മലയാള സംസാരിക്കുന്നതിലെ പരിമിതികളും തടസമായിരുന്നു.എന്നാല്‍ സംവിധായകന് ജൂഡ് ആന്റണിയുടെ സമീപനം കാര്യങ്ങള്‍ എളുപ്പമാക്കി", വിസ്മയ പറഞ്ഞു.
"എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. എന്റെ ലോകം നാടകമാണെന്ന് എല്ലാവരോടും പറയുമ്പോഴും, എന്റെയുള്ളില്‍ സിനിമയും ഒന്ന് ശ്രമിച്ചു നോക്കണമെന്നുണ്ടായിരുന്നു. അത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു", താരം പറഞ്ഞു.
"ഒടുവിൽ ജൂഡ് ആന്റണി സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടിറങ്ങുകയായിരുന്നു. അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!", വിസ്മയ പറഞ്ഞു.ഈ ഒരു നല്ല അവസരം വന്നപ്പോൾ സത്യത്തിൽ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ആന്റണിയുടെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു. എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം ഒഴുക്കോടെ സംസാരിക്കാൻ അറിയില്ലെന്ന കാര്യം മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു", വിസ്യ വിശദീകരിച്ചു.
"അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസ്സിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം ഉറച്ചുനിന്നത് അമ്മയായിരുന്നു", വിസ്മയ വ്യക്തമാക്കി.
"എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിങ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി പതുക്കെ ചെയ്യാന്‍ അച്ഛൻ എന്നോട് പറഞ്ഞു. പേടിയും പരിഭ്രമവും കാരണം ഞാന്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തിരുന്നതാനാലാണത്. വേറെ ഉപദേശങ്ങളൊന്നും അച്ഛന് ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ജീവിതത്തില്‍ കാര്യങ്ങള്‍ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛന് പറയാറും അനുവദിച്ചിട്ടുള്ളതും", വിസ്യ ഓര്‍ത്തു.
പ്രൊഫ്. ജോൺ കുരാക്കാർ