Pages

Tuesday, March 31, 2026

കടച്ചക്ക വെറും ചക്കയല്ല

 

കടച്ചക്ക വെറും ചക്കയല്ല,




കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കഴിഞ്ഞ ദിവസം ഇലഞ്ഞി കാർഷിക ഉൽപാദക വിപണന സംഘത്തിൽ നടന്ന ലേലത്തിൽ കടച്ചക്ക കിലോയ്ക്ക് 132 രൂപയ്ക്കാണ് പോയത്. കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കും. വേനൽമഴ തുടങ്ങിയതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാണ്.

കടച്ചക്ക ഉപയോഗിച്ച് രുചിയേറിയ വിവിധ തരം കറിക്കൂട്ടുകൾ തയാറാക്കാം എന്നതിനാൽ ചക്കകൾ ആവശ്യപ്പെട്ട് ആളുകൾ കടയിലെത്താറുണ്ടന്ന് കച്ചവടക്കാർ പറയുന്നു. മിക്കയിടത്തും കടച്ചക്ക വിളവെടുപ്പിന് പാകമായി വരുന്നതേയുള്ളൂ. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം.

കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാന്നിധ്യം നാം കഴിക്കുന്ന ആഹാരത്തിൽനിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. ആഫ്രിക്കൻ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് കടച്ചക്ക കഴിക്കുന്നതിനെക്കാൾ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കഴിക്കുന്നതാണ് ഉത്തമം.

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും.

ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്രോഗങ്ങൾ അകറ്റാനും ഉത്തമമാണ്.

ചില ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിന്റെ മരക്കറ ത്വക്രോഗങ്ങൾ ഉണ്ടാകാതിരിക്കാനായി ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

 

പ്രൊഫ് .ജോൺ കുരാക്കാർ

ഇറാൻ അറബ് രാജ്യമല്ല,ഇറാനിൽ സംസാരിക്കുന്നത് പേർഷ്യൻ (ഫാർസി) ഭാഷയാണ്,

 

ഇറാൻ അറബ് രാജ്യമല്ല,ഇറാനിൽ സംസാരിക്കുന്നത് പേർഷ്യൻ (ഫാർസി) ഭാഷയാണ്,

ഇറാൻ ഒരു അറബ് രാജ്യമാണെന്നും, അറബികളാണ് ഇറാനികൾ എന്നുമാണ് ബഹുഭൂരിപക്ഷം ആളുകളുടെയും ധാരണ. എന്നാൽ ഇറാൻ ഒരു അറബ് രാജ്യമല്ല എന്നതാണത് സത്യം. അറബികളുമായോ അറബ് സംസ്കാരമായോ ഇറാന് ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ചരിത്ര പരമായും സാംസ്കാരികമായും ഭാഷാപരമായും  ഇറാൻ മറ്റൊരു വംശമാണ്.

ഇറാനെക്കുറിച്ച് ചെറിയ ഒരു വിശദീകരണം നോക്കാം:ഊഷരമായ മരുഭൂമികൾ നിറഞ്ഞ പൂർവ ഏഷ്യയിലെ പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് ഇറാൻ.പൂർവ ഏഷ്യയെയാണ്  പണ്ടുള്ളവർ പേർഷ്യ എന്ന് വിളിച്ചിരുന്നത്. പേർഷ്യക്കാരൻ എന്ന പ്രയോഗം തന്നെ പ്രവാസികൾക്ക് ഉണ്ടായിരുന്നു കേരളത്തിൽ. പേർഷ്യയാണ് സത്യത്തിൽ ഇന്നത്തെ ഇറാൻ.  പേർഷ്യ എന്നാണ് ഇറാൻ ഒരുകാലത്ത് പരക്കെ അറിയപ്പെട്ടിരുന്നത് . 1935 പേർഷ്യ എന്നതിന് പകരം ഇറാൻ എന്ന് നാമകരണം ചെയ്തത്  റെസാ ഷാ പഹ്ലവി എന്ന  അന്നത്തെ ഇറാൻ രാജാവ് ആയിരുന്നു  വിദേശീയർ ഇറാൻ എന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .

"ആര്യന്മാരുടെ നാട്" (Land of the Aryans)  എന്നാണ് "ഇറാൻ" എന്ന വാക്കിന്റെ അർത്ഥംഎന്നാണ്. അറബികളുമായി ഇവർക്ക് വംശീയമായ ബന്ധമില്ല. ഇസ്ലാം മതം പിന്തുടരുന്നത് കൊണ്ട് മാത്രം ഇറാൻ ഒരു അറബ് രാജ്യമാകുന്നില്ല. ബഹുഭൂരിപക്ഷവും ക്രിസ്തുമതം പിന്തുടരുന്നതുകൊണ്ട് ഫ്രാൻസും ജർമ്മനിയും ഒന്നാകാത്തതുപോലെ,അറബ് നാഗരികതയ്ക്ക് ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപേ തന്നെ പേർഷ്യൻ സാമ്രാജ്യം രൂപംകൊണ്ടിരുന്നു. ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ സൈറസ് ചക്രവർത്തിയുടെ വംശപരമ്പരയിൽപ്പെട്ടവരാണ് ഇറാനികൾ. ഏഴാം നൂറ്റാണ്ടിൽ ഉണ്ടായ അറബ് അധിനിവേശത്തിനു ശേഷവും, അവരുടെ പൗരാണിക പേർഷ്യൻ സ്വഭാവവും സംസ്കാരവും അവർ ഒരിക്കലും ഉപേക്ഷിച്ചില്ല.

ഭാഷയിലെ വ്യത്യാസം വളരെ വ്യക്തമാണ്., ഇത് ഇംഗ്ലീഷും ഉൾപ്പെടുന്ന ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽപ്പെട്ടതാണ്. അതേസമയം, അറബ് രാജ്യങ്ങളിൽ സംസാരിക്കുന്നത് സെമിറ്റിക് ഭാഷയായ അറബിക് ആണ്.ഇരുവിധ ഭാഷകളും തമ്മിലുള്ള വ്യത്യാസം സ്പാനിഷും ചൈനീസും തമ്മിലുള്ള വ്യത്യാസത്തോളം വലുതാണ്. ലിപിയിൽ ചില സാമ്യങ്ങൾ കാണിച്ചാലും, പേർഷ്യൻ ഭാഷയിൽ അറബിയിൽ ഇല്ലാത്ത ചില പ്രത്യേക അക്ഷരങ്ങൾ ഉണ്ടായിരിക്കുന്നു.മതത്തിലും ആഘോഷങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.

ഭൂരിഭാഗം അറബ് രാജ്യങ്ങൾ സുന്നി വിഭാഗത്തിൽ പെട്ടവരായിരിക്കുമ്പോൾ, ഇറാൻ പ്രധാനമായും ഷിയാ മതവിഭാഗത്തെ പിന്തുടരുന്ന രാജ്യമാണ്.അതോടൊപ്പം, പുരാതന പേർഷ്യൻ പുതുവർഷമായനൗറൂസ്’ (Nowruz) ഇന്നും ഇറാനികൾ ആവേശത്തോടെ ആഘോഷിക്കുന്നു. ആഘോഷം പേർഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്, അറബ് സംസ്കാരത്തിൽ ഇതിന് സ്ഥാനമില്ല.ഭൂപ്രകൃതിയിലും പ്രകടമായ  വ്യത്യാസം കാണാം.

മണലാരണ്യങ്ങളും വിശാലമായ കടൽതീരങ്ങളും പ്രധാനമായുള്ളതാണ് ഭൂരിഭാഗം അറബ് രാജ്യങ്ങൾ. എന്നാൽ ഇറാൻ മലനിരകളും കാടുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യമുള്ള ഭൂപ്രദേശമാണ്.ചുരുക്കത്തിൽ, 22 രാജ്യങ്ങൾ ഉൾപ്പെടുന്നഅറബ് ലീഗിൽഇറാൻ അംഗമല്ല. കാരണം, ഇറാൻ ഒരു അറബ് രാജ്യമല്ല; ലോകത്തെ വിസ്മയിപ്പിച്ച പേർഷ്യൻ സംസ്കാരത്തിന്റെ ശക്തമായ തുടർച്ചയാണ് അത്.

ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം,

ക്രിസ്തുവിനു ശേഷമുള്ള ഏഴാം നൂറ്റാണ്ടിൽ അറബ് മുസ്ലിംകൾ സസ്സാനിയൻ സാമ്രാജ്യത്തെ ആക്രമിച്ച് അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ നിന്നു രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് കുടിയേറിയ ഇറാനികളെപാർസികൾഎന്നും, അവരുടെ മതമായ സരോസ്ത്രിയനിസത്തെപാഴ്സി മതംഎന്നും വിളിക്കപ്പെടാൻ തുടങ്ങിയതും ഇതിന്റെ ഭാഗമായാണ്.

ഉത്തരേന്ത്യയെ സംസ്കൃതത്തിൽആര്യാവർത്തം’ (ആര്യന്മാരുടെ രാജ്യം) എന്ന് വിളിക്കുന്നതുപോലെ തന്നെ, ‘ഇറാൻഎന്ന പേരിനും സമാനമായ അർത്ഥമുണ്ട്. സംസ്കൃതം സംസാരിച്ചിരുന്ന ഇൻഡോ-ആര്യന്മാർ ഇറാനിയൻ ജനവിഭാഗങ്ങളുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. ഇറാനിയൻ ജനത തങ്ങളെ സ്വയംആര്യഎന്ന് വിശേഷിപ്പിച്ചിരുന്നതും ശ്രദ്ധേയമാണ്. പാഴ്സി മതഗ്രന്ഥമായഅവെസ്തയിൽ ‘Airyanem Vaejah’ എന്നത്ആര്യന്മാരുടെ നാട്എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാണാം.

 

പ്രൊഫ്. ജോൺ കുരാക്കാർ