Pages

Friday, May 1, 2026

ചൂടിൽ നിന്ന് രക്ഷപ്പെടുക

 

ചൂടിൽ  നിന്ന് രക്ഷപ്പെടുക


 

ഇപ്പോഴത്തെ  ചൂട് ജീവൻ കവർന്നേക്കാവുന്ന ഒന്നാണ്, നമ്മുടെ പ്രിയപ്പെട്ടവരെ നമ്മിൽ നിന്ന് അകറ്റാനും കഴിയും. മേയ് മാസം അടുത്തുവരുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകും.എന്താണ്എൽ നിനോ’?

ലളിതമായി പറഞ്ഞാൽ, പസഫിക് മഹാസമുദ്രത്തിലെ വെള്ളം വളരെ ചൂടാകുന്നു

. ഇത് ലോകമെമ്പാടുമുള്ള കാറ്റിന്റെ പ്രവാഹത്തെ ബാധിക്കുന്നു. മേയ് മാസത്തിൽ മഴ കൊണ്ടുവരേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകുകയോ കുറയുകയോ ചെയ്യാം. അതായത് മഴ കിട്ടേണ്ട സമയത്ത് കഠിനമായ ചൂട് മാത്രം അനുഭവിക്കേണ്ടി വരും.ഇത് വളരെ അപകടകരമായ സാഹചര്യമാണ്

ആരോഗ്യവാന്മാർക്കും ഹീറ്റ് സ്ട്രോക്ക് (Heat Stroke) മൂലം മരണം സംഭവിക്കാം. അതിനാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കണം:ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്.ദാഹം തോന്നുന്നത് ശരീരം ഇതിനകം വെള്ളം കുറവായി എന്ന് സൂചിപ്പിക്കുന്നു.ഓരോ മണിക്കൂറിലും വെള്ളം കുടിക്കുക.കുട്ടികളും വയോധികരും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.എപ്പോഴും ഒരു വെള്ളക്കുപ്പി അടുത്ത് കരുതുക.

11 മണി മുതൽ 3 മണിവരെ ഏറ്റവും അപകടകരമായ സമയം

സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കും.

വീടിനുള്ളിൽ കഴിയാൻ ശ്രമിക്കുക.

സ്കൂൾ സ്പോർട്സ് പോലുള്ള പരിപാടികൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.

ഒരു മെഡലിനേക്കാൾ നിങ്ങളുടെ കുട്ടിയുടെ ജീവൻ വിലപ്പെട്ടതാണ്.കറുപ്പ് നിറമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക

അവ ചൂട് കൂടുതലായി ആഗിരണം ചെയ്യും.വെളുപ്പ്, പിങ്ക് പോലുള്ള ലൈറ്റ് കളർ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ:

ശക്തമായ തലവേദനബോധക്ഷയംഛർദ്ദി വിയർക്കാതെ വരണ്ട ചർമ്മം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ:തണലുള്ള സ്ഥലത്തേക്ക് മാറ്റുകനനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക

ഉടൻ ആശുപത്രിയിൽ എത്തിക്കുകമൃഗങ്ങളെ മറക്കരുത്വീട്ടിലുള്ള നായകളും പൂച്ചകളും മാത്രമല്ല, തെരുവിലെ മൃഗങ്ങൾക്കും സഹായം നൽകുക.വീട്ടിന് മുന്നിൽ വെള്ളം വയ്ക്കുകനിഴൽ ലഭ്യമാക്കുക.അവസാനമായി

വിവരം വായിച്ച ശേഷം മിണ്ടാതിരിക്കരുത്. നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇത് പങ്കുവെക്കൂ. ‘എൽ നിനോസാഹചര്യത്തെ നേരിടാൻ നാം എല്ലാവരും തയ്യാറാകണം.ഓർക്കുകനമ്മൾ സുരക്ഷിതരായാൽ മാത്രമേ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

ശശികലയും മറ്റും വർഗ്ഗീയ വിത്ത് വാരിവിതറാതെവെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരെടെ കുടുംബത്തെ സഹായിക്കാൻ തയാറാക്കുക

 

ശശികലയും മറ്റും വർഗ്ഗീയ വിത്ത് വാരിവിതറാതെവെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരെടെ കുടുംബത്തെ സഹായിക്കാൻ തയാറാക്കുക

മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിശുദ്ധ കാതൊലിക്ക ബാവ മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് ഓർത്തഡോൿസ്പള്ളികൾ കൈക്കൊണ്ട മഹത്തായ തീരുമാനം. ചന്ദനപ്പള്ളിയും, പുതുപ്പള്ളിയും കടമറ്റവുമടക്കം മാതൃകാപരമായ തീരുമാനം കൈക്കൊണ്ട മുഴുവൻ ഇടവകകളെയും അഭിനന്ദിക്കുന്നു. ദൈവീക തീരുമാനത്തിലേക്ക് ദേവാലയങ്ങളെ പ്രാപ്തരാക്കിയ സർവ്വശക്തനെ മഹത്വപ്പെടുത്തുന്നു. ആഘോഷങ്ങളെ പൂർണമായും അകറ്റി നിർത്തണം എന്നല്ല, ആഘോഷങ്ങൾ അപകടങ്ങൾക്കും ദുർച്ചെലവുകൾക്കും വഴിവെക്കരുത്. മറിച്ച്, നൈമിഷിക സന്തോഷം സ്നേഹഭവനങ്ങളായി രൂപാന്തരപ്പെടുമ്പോൾ അത് പ്രദാനംചെയ്യുക ആജീവനാന്ത സംതൃപ്തിയാണ്. ശബ്ദവും, വെളിച്ചവും അൽപ്പം കുറയുമായിരിക്കാം പക്ഷേ എളിയവന്റെ മുഖത്ത് ഉറപ്പായും സന്തോഷത്തിന്റെ പൂത്തിരി വിരിയും.. ശികലയുടെ പ്രസംഗങ്ങൾ വര്ഗ്ഗീയ വിത്ത് വിതയ്ക്കുന്നതാണെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. പരിശുദ്ധ കാതൊലിക്ക ബാവ മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് ഓർത്തഡോൿസ്സഭയുടെ നൂറുകണക്കിന്

വാലിയപള്ളികൾ  വർഷത്തെ പെരുന്നാളിന്  വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ് . ചില വിമതർ  സൈബർ ആക്രമണം  തിരുമേനിക്ക്  എതിരെ ഉണ്ടായായെങ്കിലും  അതൊന്നും  വിലപ്പോയില്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ