മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'
'മരണവീടാണെന്ന് പോലും ഓർക്കാതെ ചിലർ കാണിക്കുന്ന മര്യാദകേടുകളോട്
എന്ത് പറയാൻ ?ഒന്നും പറയാനില്ല, ലജ്ജ തോന്നുന്നു. സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഔചിത്യമില്ലാതെ പെരുമാറിയവർക്കെതിരെ എന്ത് ചെയ്യും ? മരണവീട്ടിൽ സെൽഫി, ഷാൾ അണിയിക്കൽ, ആർപ്പുവിളി, അന്ത്യചുംബനം പോലും ഒപ്പിയെടുക്കുന്ന ക്യാമറകൾ... മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'
മരണവീട്ടിലെ ക്യാമറ കളിയും സലിം കുമാറിന്റെ മകന്റെ രോഷവും മലയാളിക്ക് ഇനിയും വളരാത്ത ഔചിത്യബോധം വ്യക്തമാക്കുന്നു .
മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തില്‍ നാട് വിങ്ങിപ്പൊട്ടുമ്പോള്‍, സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ പ്രവണതകള്‍ക്കെതിരെ കനത്ത പ്രതിഷേധം. അച്ഛന്റെ ഭൗതികശരീരത്തിന് മുന്നില്‍ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കാമറക്കണ്ണുകള്‍ തിങ്ങിപ്പൊട്ടിയപ്പോള് മകന് ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
സംസ്കാര ചടങ്ങള്ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മരണം പോലും കണ്ടന്റ് ആക്കി വില്‍ക്കുന്ന സംസ്കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.
.ഒരു മകന്റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോള്‍ മാന്യമായ അകലം പാലിക്കാന്‍ ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്‍ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? മാറിനില്‍ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങൾക്കും അവയെ അനുകരിക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കും സ്വയംനിയന്ത്രണം നഷ്ടമായതിന്റെ പ്രകടനമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിലുണ്ടായത്. .മാന്യമായി പെരുമാറിയ മാധ്യമപ്രവർത്തകർ നിരവധി പേര് അവിടെ ഉണ്ടായിരുന്നു .
സിനിമ തിയേറ്ററും മരണവീടും തമ്മിലുള്ള വ്യത്യാസമറിയാത്ത സോഷ്യൽ മീഡിയ ചാനലുകൾ കേരളത്തിലുണ്ട് .പല പെരുമാറ്റ വൈകൃതങ്ങളും
കാണാൻ ഇടയായി . മരണവീട്ടിൽ എത്തിയ മുഖ്യമന്ത്രിക്കു ഷാൾ ഇടാൻ ശ്രമിച്ച ഒരു ആരാധകനെ മുഖ്യമന്ത്രി തട്ടിമാറ്റുന്നത്
കാണാമായിരുന്നു .മുഖ്യമന്ത്രിയുടെ ഔചിത്യം പ്രശംസാർഹമെന്നു മാത്രമല്ല, പലർക്കും പാഠവുമാണ് . അമിതച്ചിരിയും ചേഷ്ടകളും കാണിക്കുന്ന ചിലരെയും കാണാമായിരുന്നു. അടിസ്ഥാന മര്യാദകൾ അറിയാത്ത ഇത്തരക്കാർ ദുഃഖസാന്ദ്രമായ സംസ്കാര ചടങ്ങുകളിൽനിന്നെങ്കിലും വിട്ടുനിൽക്കുകയാണു വേണ്ടത്.ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളെ അഭിമുഖീകരിക്കുന്നതിനിടെയാണ് സലിംകുമാറിന്റെ മകൻ ചന്തുവിന് നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കേണ്ടി വന്നത്..
മാധ്യമപ്രവർത്തനം മനുഷ്യത്വം ആവശ്യമില്ലാത്ത ജോലിയാണെന്നു തെറ്റിദ്ധരിക്കരുത്.മരണവീടുകളിലെ ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അതിക്രമങ്ങള്‍ക്കും ക്യാമറക്കണ്ണുകളുടെ ആര്‍ത്തിക്കും എന്നാണു നിയന്ത്രണം വരുന്നത് ?"മരിച്ചവന്റെ കുടുംബത്തിന് ആശ്വാസമേകാനും അവരുടെ മനസ്സിന് സാന്ത്വനം നൽകാനും കഴിയണം"മരണവീടാണെന്ന് പോലും ഓർക്കാതെ ഇങ്ങനെ കോപ്രായം കാണിക്കുന്നവരോട്
എന്ത് പറയാൻ ?
പ്രൊഫ്. ജോൺ കുരാക്കാർ