Pages

Tuesday, September 15, 2026

NATIONAL ENGINEERS DAY- SEPTEMBER 15

 

NATIONAL ENGINEERS DAY-

SEPTEMBER 15

India observes National Engineers' Day on September 15 every year to mark the birth anniversary of the eminent engineer and statesman, Bharat Ratna Sir Mokshagundam Visvesvaraya.National Engineers’ Day 2026 is being celebrated across India on September 15 to honour the birth anniversary of Sir Mokshagundam Visvesvaraya, one of the country’s most celebrated engineers and statesmen. Also popularly known as Sir MV, Visvesvaraya made significant contributions to irrigation, water management, flood protection and engineering infrastructure in India.

The occasion also recognises the contribution of engineers across different fields who continue to play an important role in the country’s technological development and infrastructure. From civil engineering and construction to technology, manufacturing and innovation, engineers are instrumental in turning ideas into practical solutions. On Engineers’ Day, you can celebrate their contribution by sharing heartfelt wishes, inspirational quotes, greetings and messages with your engineer friends, colleagues, family members and loved ones.Mokshagundam Visvesvaraya Contributions – Government of Mysore stateWhile Visvesvaraya was working with Government of Mysore state he had immense contributions in the establishment of many institutions like the Apex Chamber of Commerce in Karnataka, Bangalore Agricultural University, University Visvesvaraya College of Engineering (Bangalore), Sri Jayachamarajendra Polytechnic Bangalore, Mysore Iron & Steel Works (now known as Visvesvaraya Iron and Steel Limited) in Bhadravathi, Parasitoid Laboratory, Mysore Soap Factory.Several educational institutions are named in honour of Visvesvaraya to recognise his contributions in the field of education and engineering. These institutions are listed below:Visvesvaraya National Institute of Technology, Nagpur.Visvesvaraya Technological University in Belagavi (In Karnataka, most of the Engineering Colleges are affiliated to it)Sir M. Visvesvaraya Institute of Technology, BangaloreUniversity Visvesvaraya College of Engineering, Bangalore

Prof. John Kurakar

.

Monday, September 14, 2026

രാജ്യങ്ങൾ സഹവർത്തിത്വത്തോടെ പെരുമാറണം , പ്രവർത്തിക്കണം

 

രാജ്യങ്ങൾ സഹവർത്തിത്വത്തോടെ പെരുമാറണം , പ്രവർത്തിക്കണം



രാജ്യങ്ങൾ പരസ്പരം ബഹുമാനത്തോടെയും സഹകരണത്തോടെയും സഹവർത്തിത്വത്തോടെയും പെരുമാറുകയും പ്രവർത്തിക്കുകയും വേണം. യുദ്ധത്തിനും സംഘർഷത്തിനും പകരം സംവാദം, സമാധാനം, പരസ്പര സഹകരണം എന്നിവയിലൂടെ ലോകപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു ലോകക്രമമാണ് ആവശ്യം.“രാജ്യങ്ങൾ ശത്രുക്കളായി മത്സരിക്കാതെ, സഹവർത്തിത്വത്തോടെ പ്രവർത്തിച്ച് ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും കൈകോർക്കണം.”

രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം (Peaceful Coexistence) ആഗോള സുരക്ഷയ്ക്കും മാനവരാശിയുടെ പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. യുദ്ധങ്ങളും അന്താരാഷ്ട്ര തർക്കങ്ങളും ഒഴിവാക്കാനും സാമ്പത്തിക-സാമൂഹിക വളർച്ച കൈവരിക്കാനും രാജ്യങ്ങൾ പരസ്പരം ബഹുമാനിച്ചുകൊണ്ട് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങൾ പാലിക്കേണ്ട പ്രധാന സഹവർത്തിത്വ തത്ത്വങ്ങൾ താഴെ പറയുന്നവയാണ്:പരസ്പര ബഹുമാനം: എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും പരസ്പരം ആദരിക്കുക.അധിനിവേശമില്ലായ്മ: മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്താതിരിക്കുക.ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക: ഒരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ-ഭരണ കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടാതിരിക്കുക.തുല്യതയും പരസ്പര സഹായവും: ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുകയും വ്യാപാര-സാങ്കേതിക മേഖലകളിൽ സഹകരിക്കുകയും ചെയ്യുക.നയതന്ത്ര പരിഹാരങ്ങൾ: രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും യുദ്ധത്തിലൂടെയല്ല, മറിച്ച് സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കുക.ഭാരതം ലോകത്തിന് മുന്നിൽ സമർപ്പിച്ച 'പഞ്ചശീല തത്ത്വങ്ങൾ' ഇത്തരമൊരു അന്താരാഷ്ട്ര സഹവർത്തിത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ്. വാണിജ്യം, വികസനത്തിനുള്ള സഹായധനം, .. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിനിയോഗം, ആരോഗ്യ-കാലാവസ്ഥാ-ലോകരാഷ്ട്രീയ അടിയന്തരസാഹചര്യങ്ങൾ, ഡിജിറ്റൽസംവിധാനങ്ങൾ, കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള സഹായധനങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ഉച്ചകോടി ഊന്നൽനൽകിയത്.

ശീതയുദ്ധാനന്തരം ഏറെവർഷങ്ങൾ അമേരിക്കയുടെ വെല്ലുവിളിക്കപ്പെടാത്ത അധീശത്വമാണു ലോകത്ത് നിലനിന്നത്. ഇതിനിടയിൽ മറ്റു ചില രാജ്യങ്ങൾ പ്രാമാണ്യം വർധിപ്പിക്കുന്നത് ആദ്യമൊന്നും അമേരിക്കയുടെ കണ്ണിൽപ്പെട്ടില്ല. ശീതയുദ്ധാനന്തര ഏകധ്രുവലോകം സാവകാശം ബഹുധ്രുവലോകമായിമാറി. അമേരിക്കനിതര ധ്രുവങ്ങൾ പരസ്പരസഹകരണത്തിന്റെ വഴികൾ തിരഞ്ഞു; സാമ്പത്തിക-വാണിജ്യ രംഗങ്ങളടക്കം പുരോഗതിയുടെ മേഖലകളിൽ സഹകരണത്തിന്റെയും സംയോജിതവളർച്ചയുടെയും ബഹുസാധ്യതകൾ തിരിച്ചറിഞ്ഞു. തത്ഫലമായി രൂപംകൊണ്ട വ്യത്യസ്തകൂട്ടായ്മകളിലൊന്നാണ് ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക). 2009- ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയുംചേർന്നബ്രിക്കൂട്ടായ്മയായാണ് ഇത് ആദ്യം രൂപംകൊണ്ടത്. 2011- ദക്ഷിണാഫ്രിക്കകൂടി ചേർന്നതോടെ സംഘടനയുടെ പേര്ബ്രിക്സ്എന്നാക്കി. ‘ബ്രിക്സി ഇപ്പോൾ പതിനൊന്ന് അംഗരാജ്യങ്ങളായി. ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ, യു..., ഇറാൻ എന്നീ രാജ്യങ്ങൾ 2024-ലും ഇൻഡൊനീഷ്യ 2025-ലും അംഗങ്ങളായി. രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഡൽഹിയിൽ നടന്നത്. ‘ബ്രിക്സിന്റെ 2026-ലെ അധ്യക്ഷരാജ്യമെന്നനിലയിലാണ് ഇത്തവണത്തെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളിയത്. ചൈനയാണ് അടുത്തവർഷത്തെ അധ്യക്ഷരാഷ്ട്രം.

വാണിജ്യം, വികസനത്തിനുള്ള സഹായധനം, .. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിനിയോഗം, ആരോഗ്യ-കാലാവസ്ഥാ-ലോകരാഷ്ട്രീയ അടിയന്തരസാഹചര്യങ്ങൾ, ഡിജിറ്റൽസംവിധാനങ്ങൾ, കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള സഹായധനങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ഉച്ചകോടി ഊന്നൽനൽകിയത്. വാണിജ്യസഹകരണത്തിനുതന്നെയായിരുന്നു ചർച്ചകളിൽ കേന്ദ്രസ്ഥാനം. വാണിജ്യം, മൂലധനനിക്ഷേപം എന്നിവയിലെ സഹകരണപുരോഗതി ലക്ഷ്യമിട്ട്ബ്രിക്സ് ഗ്ലോബൽ വാല്യൂ ചെയിൻസ് ആക്ഷൻ പ്ലാൻ 2026-2030’ എന്നപേരിൽ കർമപദ്ധതി നടപ്പാക്കാൻ തീരുമാനമായി. ഇത്തവണ ഉച്ചകോടിയിൽ സവിശേഷ ഊന്നൽ ലഭിച്ചൊരു മേഖല ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായസ്ഥാപനങ്ങളു(എം.എസ്.എം..)ടെയും സ്റ്റാർട്ടപ്പുകളുടെയും വികാസമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതും സർവാശ്ലേഷിയായ വികസനം ഉറപ്പുവരുത്താൻ സഹായകമാണെന്നതുമാണ് മേഖലയ്ക്കുലഭിച്ച പ്രത്യേകശ്രദ്ധയ്ക്കു കാരണം. ബ്രിക്സ് എം.എസ്.എം.. സഹകരണ പോർട്ടൽ, സ്റ്റാർട്ടപ്പ് രംഗത്ത് ബ്രിക്സ് ഇൻക്യുബേറ്റർ ശൃംഖല എന്നിവ സ്ഥാപിക്കാൻ ധാരണയായി.

ഉച്ചകോടിയുടെ ഔദ്യോഗികപ്രഖ്യാപനത്തിന്റെകാര്യത്തിൽ സമവായമുണ്ടാക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായി വിലയിരുത്തപ്പെടുന്നുണ്ട്. ‘ന്യൂഡൽഹി പ്രഖ്യാപനംഎന്ന ഔപചാരികരേഖ പശ്ചിമേഷ്യൻയുദ്ധത്തെ അപലപിക്കുകയും ഗാസയിലെ ഇസ്രയേൽനടപടിയെ ശക്തമായി വിമർശിക്കുകയുംചെയ്തു. ബ്രിക്സ് അംഗരാജ്യങ്ങളായ ഇറാൻ, സൗദി അറേബ്യ, യു... എന്നിവയെ അലോസരപ്പെടുത്താത്തവിധത്തിലാണ് പശ്ചിമേഷ്യൻയുദ്ധം സംബന്ധിച്ച പരമാർശം തയ്യാറാക്കിയത്. ഇസ്രയേലുമായി ചങ്ങാത്തംപുലർത്തുന്ന ഇന്ത്യക്ക് ക്ഷീണമുണ്ടാക്കാത്തരീതിയിൽ ഗാസാനടപടിയെയും വിമർശിച്ചു. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ വിമർശിച്ചെങ്കിലും പാകിസ്താനെക്കുറിച്ചു പരാമർശമുണ്ടായില്ല. ‘ബ്രിക്സ്ആർക്കും എതിരല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷഭാഷണം അമേരിക്കയ്ക്കുള്ള സാന്ത്വനമായി. ഇന്നത്തെ ലോകവ്യവസ്ഥയിൽ സഹവർത്തിത്വത്തിന്റെ സ്വരവും ചേഷ്ടകളുമേ ഫലവത്താകൂ എന്ന ഉറച്ചസന്ദേശമാണ്ബ്രിക്സിന്റെ ഡൽഹി ഉച്ചകോടി ഊന്നിയുറപ്പിച്ചത്.

പ്രൊഫ്. ജോൺ കുരാക്കാർ