സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം,കേരളത്തിലെ മത സൗഹാർദ്ദം തകർക്കരുത്
സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം,ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിപാടുന്നതിൽ ഒരു തെറ്റുമില്ല, അപരാധമല്ല; വിവാദം ഇളക്കിവിട്ട് കേരളത്തിലെ മത സൗഹാർദ്ദം തകർക്കരുത് , ഒരു
പാട്ടുകേട്ടാൽ
അതിൻറെ
ഈണത്തിനൊത്ത് , താളത്തിനൊത്ത് താളം പിടിച്ച്
ആസ്വദിക്കുന്നവരാണ്
പുതിയ തലമുറ , പുതുതലമുറ
മതരാഷ്ട്രീയം ഉപേക്ഷിച്ചവരാണ് . ഇതൊന്നും അറിയാതെ ചിലർ
വർഗ്ഗീയ വിഷ
വിത്ത് വെറുതെ വിതക്കുന്നു . അത് കേരളത്തിൽ മുളക്കില്ല .നന്ദഗോവിന്ദം ഭജൻസ് ജനങ്ങൾക്ക് കേൾക്കാൻ ഇഷ്ടമുള്ള ഗാനങ്ങൾ അവർക്ക് കൊടുക്കുന്നു , കലയെ
മതവുമായി ബന്ധപ്പെടുത്തി നശിപ്പിക്കാൻ ശ്രമിക്കരുത് .
2026ഏപ്രിൽ 14-ന് കോട്ടയം വെമ്പിങ്കുളങ്ങരയിലെ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദം ചൂട്പിടിക്കുകയാണ്. ഗാനം ആലപിക്കുന്നതിനു തൊട്ടുമുമ്പ് ഭജന
സംഘത്തിന്റെ ലീഡ് സിംഗർ നവീൻ മോഹൻ സാമൂഹിക സൗഹാർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.കേൾക്കുന്ന എല്ലാവർക്കും ഹൃദയാനന്ദം പകരുന്ന ഈ
ഭജന സർവ്വേശ്വരൻ അനുഗ്രഹിച്ചു നൽകിയതാണ്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പലരും ഈ
ഗാനാലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ചില
കോണുകളില്‍ വന്നത് വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്. ചിക്കന്‍ മസാല നല്ലതാണെങ്കിലും അത്
പായസത്തില്‍ ഇടരുതെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ
പി ശശികല പരിഹസിച്ചതും വലിയ ചര്‍ച്ചയായി. ക്ഷേത്ര പരിപാടിയ്ക്ക് പാര്‍ക്കിംഗ് സഹായം ഉള്‍പ്പെടെ നല്കിയ
ക്രിസ്ത്യന്‍ പള്ളി അധികൃതരോട് നന്ദി പറഞ്ഞുകൊണ്ട് ശ്രോതാക്കളുടെ അനുവാദം വാങ്ങിയാണ് നന്ദഗോവിന്ദം ഈ
ഗാനം ആലപിച്ചത്. ഇതാണ് കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടി ഗാനത്തിന് കൈയടിക്കുന്നവരുമുണ്ട്.ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തെ അഭിനന്ദിച്ച് നാട്ടുകാർ, വിമർശിച്ച് ഹിന്ദുത്വ നേതാവ്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ
ശ്രദ്ധിക്കപ്പെട്ട ഭജനസംഘമാണ് നന്ദഗോവിന്ദം ഭജൻസ്. ഈ
ക്രിസ്തിയ ഗാനം വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു
സ്വീകരിച്ചത്.
കാരണം ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്ക് തെളിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുപോലെ പരിപാടിക്ക് പള്ളിയോടു ചേർന്നുള്ള സ്ഥലത്തായിരുന്നു പാർക്കിംഗ് അനുവദിച്ചിരുന്നതും. ഇക്കാര്യങ്ങളും ഗാനാലാപനത്തിനു മുന്‍പ് ഭജൻസ് ടീം ചൂണ്ടിക്കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനപ്രവാഹമാണ് ഈ ഗാനാവതരണത്തിനു ലഭിച്ചത്. എന്നാൽ ഹിന്ദു ഐക്യവേദി നേതാവ് ശശികല പരിഹാസവുമായി രംഗത്തുവന്നു. ഇരിക്കുന്ന കൊമ്പ് എത്ര ബലമുള്ളതാണെങ്കിലും സ്വയം മുറിച്ചാൽ അതു
മുറിയാതിരിക്കില്ല എന്നതായിരുന്നു ശശികലയുടെ പരിഹാസം.
2000ൽ കോട്ടയത്ത് ചെറിയ ഭജനസംഘമായി തുടക്കമിട്ടതാണ് നന്ദഗോവിന്ദം ഭജൻസ്. ഇവരുടെ സ്റ്റേജ് പരിപാടികളിൽനിന്നുള്ള ഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇവർക്കു പേരും പ്രശസ്തിയും ലഭിച്ചത്. ഇന്നു കേരളത്തിലും പുറത്തും വിദേശത്തും ഏറെ
പരിപാടികൾ അവതരിപ്പിക്കുന്ന ടീമായി നന്ദഗോവിന്ദം ഭജൻസ് മാറിയിട്ടുണ്ട്.എന്തിനും അതിനും വർഗ്ഗീയത പ്രസംഗിക്കുന്ന തീവ്ര ഹിന്ദുക്കൾ
ഇവിടെയുണ്ട്
യഥാർത്ഥ ഹിന്ദുക്കളുടെ മൗനമാണ്
ഇവർ വിഷവിത് വിതക്കാൻ കാരണം .
പ്രൊഫ്. ജോൺ കുരാക്കാർ
