Pages

Sunday, October 20, 2024

കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻ പ്രൊഫ. ജോൺ കുരാക്കാർ സാറിന് അവാർഡ് നൽകി ആദരിച്ചു

കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻ പ്രൊഫ. ജോൺ കുരാക്കാർ സാറിന് അവാർഡ് നൽകി ആദരിച്ചു.



കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻപ്രൊഫ. ജോൺ കുരാക്കാർ സാറിന്  2024  ഒക്ടോബര് 19  ശനിയാഴ്ച്ച  5  P >M  നു  കൊട്ടാരക്കര  ധന്യ ആഡിറ്റോറിയത്തിൽ  വച്ച് നടത്തി , പ്രസിദ്ധ സിനിമ നടി  ശ്രീലത നമ്പൂതിരി , കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളുമായ   ശ്രീജ ,സിനിമ പ്രൊഡ്യൂസർ  അമ്പലക്കര അനിൽ കുമാർ  ഡോ , വസന്തകുമാർ സാംബശിവൻ , ഡോ , ഗംഗാധരൻ നായർ ,മുൻ എം.എൽ .  ഐഷാ ദേവി  എന്നിവർ സംസാരിച്ചു



 

Friday, October 18, 2024

കൊല്ലുന്ന വാക്കുകൾ

 

കൊല്ലുന്ന വാക്കുകൾ




നിരപരാധിയായ ഒരു മനുഷ്യനെ പൊതുജനമധ്യത്തിൽ അപമാനിച്ച്, അവനെ മരണത്തിലേക്ക് നയിച്ച സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. അച്ഛൻ ചെറുപ്രായത്തിൽ നഷ്ടപ്പെട്ട മക്കളുടെ വേദന നമുക്കറിയാം.സഹപ്രവർത്തകർക്കുമുന്നിൽ, ലോകത്തിനുമുന്നിൽ അപമാനഭാരംപേറേണ്ടിവന്ന ഉദ്യോഗസ്ഥന്റെ അപ്പോഴത്തെ മനസ്സ് നമുക്കാർക്കും ഊഹിക്കാവുന്നതേയുള്ളൂ. വാക്കുകൊണ്ടു മുറിവേറ്റ മനം എത്രമാത്രം പിടഞ്ഞിരിക്കാം
എയ്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാകില്ല എന്നതൊരു പ്രപഞ്ചസത്യമാണ്. അതുകൊണ്ടുതന്നെ ആലോചിച്ചും സൂക്ഷിച്ചും ഉപയോഗിക്കേണ്ടതാണ് രണ്ടും. ഉച്ചരിക്കപ്പെടുന്ന വാക്കിന് വലിയ പ്രാധാന്യമാണുള്ളത്. വാക്കുപറഞ്ഞാൽ വാക്കാകണം എന്നാണല്ലോ പറയുക. ‘വാക്കും പഴയ ചാക്കുംഎന്നായാൽ അത് അവിശ്വാസത്തിന്റെ സൂചനയായി. വാക്കുപറഞ്ഞുറപ്പിക്കുക എന്നത് പവിത്രതയെ സൂചിപ്പിക്കുന്നു. സ്നേഹവും കരുതലും വാത്സല്യവുമൊക്കെ വാക്കിലൂടെ ദ്യോതിപ്പിക്കാനാകും. പക്ഷേ, എയ്യുന്ന അമ്പുപോലെയായാൽ വാക്ക് മുനയുള്ളതായി. ചിലരാകട്ടെ അമ്പിൻമുനയിൽ വിഷംപുരട്ടുകയുംചെയ്യും. അതാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കഴിഞ്ഞദിവസം ചെയ്തത്. അതിന്റെഫലമായി ഒരു ഉയർന്ന സർക്കാരുദ്യോഗസ്ഥന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതായും
ആക്ഷേപമുയർന്നിരിക്കുന്നു.കണ്ണൂരിൽനിന്ന് സ്വന്തംനാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (.ഡി.എം.) നവീൻബാബുവിനെ യാത്രയാക്കുന്ന ചടങ്ങിൽ പി.പി. ദിവ്യ അദ്ദേഹത്തിനെതിരേ കുത്തുവാക്കുകൾ പറഞ്ഞതാണു വിവാദമായിരിക്കുന്നത്. തിങ്കളാഴ്ച കളക്ടറേറ്റിലായിരുന്നു യാത്രയയപ്പ്. ക്ഷണിതാവല്ലാതിരുന്നിട്ടും പി.പി. ദിവ്യ കരുതിക്കൂട്ടി ചടങ്ങിനെത്തുകയും മനസ്സിൽ സ്വരുക്കൂട്ടിവെച്ച കഠിനവാക്കുകൾ ഒരു മനശ്ചാഞ്ചല്യവുമില്ലാതെ ഉരുക്കഴിക്കുകയുമാണുണ്ടായത്. ഭീഷണി സ്ഫുരിക്കുന്ന വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ചശേഷം ധാർഷ്ട്യത്തോടെ ഇറങ്ങിപ്പോകുകയുംചെയ്തു. തനിക്കെതിരായ കുത്സിതഭാഷണംകേട്ടുകൊണ്ട് വേദിയിലിരിക്കാൻ നിർബന്ധിതനായ നവീൻ ബാബുവിനെ തൊട്ടടുത്തദിവസം രാവിലെ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയുംചെയ്തു.സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സഹപ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങിനെയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റുപദവിയിലിരിക്കുന്നൊരു വ്യക്തി അനുചിതപ്രവൃത്തിയിലൂടെ പങ്കിലമാക്കിയത്. ചെയ്തതിനും പറഞ്ഞതിനും ഒരു ന്യായീകരണവുമില്ല. ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെപ്പറ്റി പരാതിയോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കിൽ അതു പ്രകടിപ്പിക്കേണ്ട വേദിയല്ല അത്. അഴിമതിയോ കെടുകാര്യസ്ഥതയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതനടപടിയെടുക്കാൻ അധികാരമുള്ള പദവിയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റേത്. അതുചെയ്യുന്നതിനുപകരം, ക്ഷണിക്കാത്തിടത്തുപോയി അരുതാത്തതു പറയുകയാണുണ്ടായത്. പ്രവൃത്തിയിൽ പ്രകടമായത് കേവലം അനൗചിത്യമോ അപമര്യാദയോ മാത്രമാണെന്നു ലഘൂകരിക്കേണ്ടതുമില്ല; അത് മറയില്ലാത്ത, നിസ്സങ്കോചമായ അഹന്തയാണ്. അത് ഒരു ജനപ്രതിനിധിയിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നതല്ല. പൊതുപ്രവർത്തനരംഗത്തുള്ളൊരാളിൽ അമ്മട്ടിലുള്ള വ്യർഥാഹങ്കാരം ഉണ്ടായിക്കൂടാത്തതാണ്.“കണ്ണൂരിൽ നടത്തിയപോലത്തെ പ്രവർത്തനമായിരിക്കരുത് ഇനിപ്പോകുന്ന സ്ഥലത്തു നടത്തേണ്ടത്. മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കണംഎന്നൊ
ക്കെയുള്ള മുനവെച്ച വർത്തമാനമാണു യാത്രയയപ്പുയോഗത്തിൽ പി.പി. ദിവ്യ പറഞ്ഞത്. പറയരുതാത്ത വാക്കുകൾ, പറയാൻപാടില്ലാത്ത സ്ഥലത്ത്! “ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനു പ്രത്യേക കാരണങ്ങളുണ്ട്. കാരണങ്ങൾ രണ്ടുദിവസംകൊണ്ട് നിങ്ങൾ അറിയുംഎന്നുപറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. അഹന്തനിറഞ്ഞ, അസംഗതമായ പെരുമാറ്റവും വചസ്സുകളും അടുത്തകാലത്തായി കക്ഷിഭേദമെന്യേ രാഷ്ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ധാർഷ്ഠ്യത്തിന്റെയും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ആൾരൂപം ആയി മാറിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, അഭിമാനത്തോടെയും അന്തസ്സോടെയും ജോലി ചെയ്തിരുന്ന റവന്യൂ വകുപ്പിലെ ഒരു അഡീഷണൽ ജില്ലാ രജിസ്ട്രേറ്റിന്റെ ജീവനെടുക്കലിന് കാരണക്കാരിയായി മാറി. കേരളമെന്ന നാടിന് തന്നെ അപമാനകരം.
ദിവ്യ ആക്ഷേപിച്ചു ഇറങ്ങി പോയപ്പോൾ കുനിഞ്ഞിരിക്കാതെ അവര് പറഞ്ഞത് ശരിയല്ല എന്ന് കളക്ടർ പറഞ്ഞിരുന്നെങ്കിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അച്ഛൻ ആത്മഹത്യ ചെയ്യില്ലായിരുന്നു.സത്യസന്ധമായി ജോലി ചെയുന്ന A. D. M. ന് പോലും സമാധാനം കൊടുക്കാത്ത രാഷ്ട്രീയനേതാക്കന്മാർക്കെതിരെ ശരിയായ രീതിയിൽ ഉള്ള അന്വേഷണം നടത്തി ശിക്ഷ വാങ്ങികൊടുക്കുവാൻ ഗവണ്മെന്റിന് ഇച്ഛാശക്തി ഉണ്ടാകണം.പൊതു പ്രവർത്തകർ
വാക്കുകൾ വളരെ സൂക്ഷിച്ച് ഉപയോഗിക്കണം

പ്രൊഫ. ജോൺ കുരാക്കാർ