Pages

Wednesday, June 3, 2026

ഇ ഡി റെയ്ഡ്; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ SFI ജില്ലാ പ്രസിഡന്‍റ്വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 

ഡി റെയ്ഡ്; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ SFI ജില്ലാ പ്രസിഡന്റ്വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷണം.

ജനാധിപത്യമൂല്യങ്ങൾ ഉയത്തിപ്പിടിച്ചു സമരം ചെയ്യാനും അറസ്റ്റ് വരിക്കാനും ജാമ്യം നേടാനും എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവകാശം ഉണ്ട് ഭരണഘടന അനുശാസിക്കുന്ന രീതിയിൽ അല്ലെങ്കിൽ ഇന്ത്യൻ നിയമങ്ങൾ പൊതു ഇടങ്ങളിൽ ലംഘനം നടത്തുന്നരീതിയിൽ രാജ്യത്തിന്റെ ഉയർന്ന അന്വേഷണഏജൻസിയുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ അത് രാജ്യത്തിനു നേരെയുള്ള ആക്രമണം ആയി കണക്കാക്കി രക്ഷപ്പെട്ടു പോകാൻ കഴിയാത്ത വകുപ്പുകൾ ഉൾപ്പെടുത്തി ശിക്ഷ നൽകി രാജ്യത്തിനു മാതൃകയായി മാറും , ഡി  ഉദ്യോഗസ്ഥരെ  ആക്രമിച്ച  കേസിൽ  തൃണമൂൽ കോൺഗ്രസ്  നേതാവ് ഷാജഹാൻ  ഷെയ്ക്ക് ജയിലിൽ  ആയിട്ട്  രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു . പിണറായിയുടെ മോൾ സുഖമായി വീട്ടിൽ കിടന്നുറങ്ങുന്നു

ആർക്കോവേണ്ടി തിളച്ച സാമ്പാർ പോലെയായിഇ  ഡി ആക്രമിച്ചവരുടെ  ജീവിതം.പാർട്ടി ക്ലാസും  കഴിഞ്ഞു നേതാക്കളെ വാക്കും കേട്ട് അടിമകളായി  കേന്ദ്ര ഉദ്യാഗസ്ഥരെ  ആക്രമിച്ചാൽ  സ്ഥിതി ദയനീയമായിരിക്കും . അധികാരമില്ലാത്ത പാർട്ടിക്ക് എന്തുചെയ്യാൻ കഴിയും .നേതാക്കൾ പട്ട് മെത്തയില്കിടക്കുന്നു. അണികള്ജയിലില്കിടക്കുന്നു. ഞങ്ങൾക്ക് പോലീസും ED യും പുല്ലാണെന്നും ചോര ചാലുകൾ നീന്തിയവർ ആണെന്നും സമരവും രക്ഷാപ്രവർത്തനവും കണ്ടുപിടിച്ചവർ ഞങ്ങൾ ആണെന്നും  ജയിൽ എന്ന ഉമ്മാക്കി കാട്ടി ഞങ്ങളെ ഭയപ്പെടുത്താൻ പറ്റില്ലന്നും ഘോരഘോര o പ്രസംഗിച്ചതുകൊണ്ടു  യാതൊരു പ്രയോജനവുമില്ല

പാർട്ടിക്കു  വേണ്ടി വല്ലതും ചെയ്യാൻ പോകുമ്പോൾ നൂറു വട്ടം ആലോചിക്കണം.   ഡി  യെ ആക്രമിക്കാൻ  പ്രേരിപ്പിച്ച  ഒരു നേതാവും വന്നില്ല ജാമ്യം എടുക്കാൻ .വല്ലവന്റ വാക്കും കേട്ട് ആവേശത്തിൽ എടുത്തുചാടുമ്പോൾ ഒന്നോർത്തോ. തനിക്കും തന്റെ കുടുംബത്തിനും പോയി..റെയ്ഡിന് വന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ ജാമ്യം കിട്ടില്ല എന്നും തക്കതായ ശിക്ഷ ലഭിക്കുമെന്നും യുവതലമുറയിലെ രാഷ്ട്രീയക്കാർ മനസ്സിലാക്കണം. ഇതുപോലെ അക്രമണത്തിന് തുനിഞ്ഞിറങ്ങുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ.  അംഗമല്ലാത്ത ഒരു സ്ത്രീയുടെ പേരിലുള്ള കേസിലെ വിവരങ്ങൾ അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത് .കേന്ദ്ര സർക്കാർ ജീവനക്കാരായ ED യെ  ആക്രമിച്ച കേസിൽ പെട്ടെന്ന് ജാമ്യം കിട്ടില്ല , കാര്യങ്ങളൊക്കെ രക്ഷിതാക്കളും  അറിഞ്ഞിരിക്കണം

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

സ്കൂളുകൾ സുരക്ഷിതമാകണം

 

സ്കൂളുകൾ സുരക്ഷിതമാകണം 

പുതിയ അദ്ധ്യയന  വർഷം  ആരംഭിച്ചു കഴിഞ്ഞു , സ്കൂളുകളിൽ  എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി കാണുമെന്ന് വിശ്വസിക്കുന്നു . സ്കൂൾ ബസ്  സുരക്ഷിതമായിരിക്കണം ,കളിസ്ഥലം എപ്പോഴും  സുരക്ഷിതമായിരിക്കണം , ക്ലാസ് മുറികൾ സുരക്ഷിതവും  വൃത്തിയുള്ളതും ആയിരിക്കണം സ്കൂളുകള്ലഹരിമുക്തമാക്കണം. വിനോദ യാത്രകൾ  സുരക്ഷിതമായിരിക്കണം .തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂൾവളപ്പിലെ കെട്ടിടം തകർന്നുവീണ സംഭവം ഒഴിഞ്ഞുപോയ വൻദുരന്തമോ അതോ വരാനിരിക്കുന്ന

വിപത്തിന്റെ സൂചനയോ എന്ന ചിന്തയിലാണു കേരളം. സ്കൂൾവളപ്പിൽ പ്രവർത്തിച്ചിരുന്ന സമഗ്ര ശിക്ഷാ കേരളം(എസ്.എസ്.കെ.) ജില്ലാ പ്രോജക്ട് ഓഫീസിന്റെ മേൽക്കൂരയാണു നിലംപൊത്തിയത്. മുൻപ് സ്കൂൾ പ്രവർത്തിച്ചിരുന്ന പൈതൃകക്കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അപകടമുണ്ടായത്. ഇരുപതു ജീവനക്കാർ ജോലികഴിഞ്ഞിറങ്ങി വളപ്പു കടക്കുംമുൻപായിരുന്നു അപകടം. പ്രവേശനോത്സവംകഴിഞ്ഞ് സ്കൂൾക്കുട്ടികളെല്ലാം നേരത്തേ പോയിരുന്നു. അധ്യയനവർഷത്തിന്റെ ആദ്യദിനംതന്നെയുണ്ടായ സംഭവം നാം വേണ്ടത്ര ഗൗരവത്തിലെടുക്കണം. 

സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള ആയിരത്തിലേറെ സ്കൂൾക്കെട്ടിടങ്ങളുണ്ടെന്നാണു കണക്ക്. ഇവയിൽ ഭൂരിഭാഗവും സർക്കാർസ്കൂളുകളാണ്. കഴിഞ്ഞമാസം 12-ന് മലപ്പുറം പാണ്ടിക്കാട് ടൗൺ ജി.എം.എൽ.പി. സ്കൂളിന്റെ മേൽക്കൂര മഴയിൽ തകർന്നു. തൂണുകൾ തകർന്ന് തകരമേൽക്കൂര പൂർണമായി നിലംപതിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം പാലക്കാട് വണ്ടാഴിയിൽ എയ്ഡഡ് സ്കൂളിന്റെ കെട്ടിടം മഴയിലും കാറ്റിലും തകർന്ന്, നവീകരണജോലിക്കെത്തിയ തൊഴിലാളികൾക്കു പരിക്കേൽക്കുകയുണ്ടായി. നമ്മുടെ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയാണ് ഇതൊക്കെ കാണിക്കുന്നത്. കഴിഞ്ഞ ജൂലായിൽ കൊല്ലം തേവലക്കരയിൽ സ്കൂൾക്കെട്ടിടത്തോടുചേർന്നുള്ള വൈദ്യുതിക്കമ്പിയിൽത്തട്ടി ഷോക്കേറ്റ് എട്ടാംക്ലാസുകാരൻ ദാരുണമായി മരിച്ച സംഭവം നമുക്ക് വിസ്മരിക്കാനാകില്ല.

ഓരോ അധ്യയനവർഷവും ക്ലാസ് തുടങ്ങുന്നതിനുമുൻപ്, കെട്ടിടങ്ങൾ പ്രവർത്തനയോഗ്യമാണെന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂളുകൾ സമ്പാദിച്ചിരിക്കണമെന്നാണു നിയമം. തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയറും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ, തേവലക്കര സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ആറു വകുപ്പുകളുടെ എതിർപ്പില്ലാ രേഖ(എൻ..സി.) ഹാജരാക്കിയാൽമാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളൂവെന്ന് കഴിഞ്ഞ നവംബറിൽ ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. എൻ..സി. നൽകുന്നതിന് കർക്കശ മാർഗനിർദേശങ്ങളും വ്യവസ്ഥചെയ്തു. എൻ..സി. സമ്പാദിക്കലും അതിനുള്ള നിബന്ധനകൾ പാലിക്കലും സങ്കീർണപ്രക്രിയയാണെന്ന് സ്കൂൾ അധികൃതർ മുറവിളികൂട്ടിയതോടെ കഴിഞ്ഞമാസം പുതിയ വ്യവസ്ഥകളാകെ പൊതുവിദ്യാഭ്യാസവകുപ്പ് പിൻവലിച്ചു. പഴയപോലെ തദ്ദേശ അസിസ്റ്റന്റ് എൻജിനിയറും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുതിയ സർക്കുലറും ഇറക്കി. വേണ്ടത്ര ആലോചിക്കാതെയാണ് ആരോഗ്യവകുപ്പ് നവംബറിൽ സർക്കുലർ ഇറക്കിയതെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. എന്നാൽ, നിലപാടും നടപടിയും ശരിയായോ എന്നകാര്യത്തിൽ ഞങ്ങൾക്കു സന്ദേഹമുണ്ട്.

നവംബറിൽ പുറത്തിറക്കിയ സർക്കുലർപ്രകാരം സുരക്ഷാനടപടികൾ കൈക്കൊണ്ട്, അധ്യയനവർഷത്തേക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ സ്കൂൾ അധികൃതർക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. അതുചെയ്യാതെ അവസാനനിമിഷം, ആരോഗ്യവകുപ്പിന്റെ സർക്കുലറിലെ നിബന്ധനകൾ സങ്കീർണവും അപ്രായോഗികവുമാണെന്ന വാദവുമായി എയ്ഡഡ് സ്കൂൾ മാനേജർമാരുംമറ്റും സർക്കാരിനെ സമീപിക്കുകയാണുണ്ടായത്. അങ്ങനെയാണ് മേയ് അവസാനം സംസ്ഥാനത്തെ സ്കൂൾക്കെട്ടിടങ്ങൾക്ക് പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ തദ്ദേശഭരണവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. വൈദ്യുതി, അഗ്നിരക്ഷാവകുപ്പുകളിൽനിന്നടക്കം സുരക്ഷാരേഖകൾ ഒരുമാസത്തിനകം ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നു റിപ്പോർട്ടുണ്ടെങ്കിലും സ്കൂളുകൾ അത് എത്രത്തോളം പാലിക്കുമെന്ന് ഇനി കണ്ടറിയണം.

സുരക്ഷിതത്വചട്ടങ്ങളിൽ വെള്ളംചേർക്കാനല്ല, മറിച്ച് അവ ബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. സ്കൂളിൽ കെട്ടിടംതകർന്നോ തീപ്പിടിത്തമുണ്ടായോ വൈദ്യുതാഘാതമേറ്റോ പാമ്പുകടിച്ചോ നമ്മുടെ കുട്ടികൾ മരിച്ചെന്ന വാർത്തയ്ക്കാണോ നാം കാത്തുനിൽക്കുന്നത്? നവംബറിൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിലെ കർശനവ്യവസ്ഥകൾ സർക്കാർ പുനർവിജ്ഞാപനംചെയ്യണം. ഇത് കുട്ടികളുടെ രക്ഷയുടെ വിഷയമാണ്. അതിൽ വിട്ടുവീഴ്ചചെയ്യരുത്.

 

പ്രൊഫ്. ജോൺ കുരാക്കാർ