Pages

Thursday, April 16, 2026

കൂടുതൽ വഗ്ഗീയവിഷം ചീറ്റുന്നത് ശശികലയോ സെൻകുമാറോ ?

 

കൂടുതൽ  വഗ്ഗീയവിഷം ചീറ്റുന്നത്  ശശികലയോ  സെൻകുമാറോ ?

 

ശ്രി , സെൻകുമാർ  ഡിജിപി  ആയിരുന്ന വ്യക്തിയാണ് . ഇദ്ദേഹം അധികാരത്തിൽ ഇരുന്നപ്പോൾ  എത്രമാത്രം മതം  നോക്കി കാണും . ഇയാളും ഒരു  മലയാളിയാണല്ലോ ? സെൻകുമാർ എടുത്ത പഴയ നടപടികളിലൊക്കെ   വീണ്ടും അന്വേഷണം  വേണ്ടിവരുമോ ? മഹാനായ ശ്രീനാരായണ ഗുരുവിനു  കളങ്കം ഉണ്ടാക്കാൻ  ഇദ്ദേഹം  ശ്രമിക്കാതിരുന്നാൽ നല്ലത് . ശശികല , ഗോപാലകൃഷ്ണൻ , സെൻ കുമാർ  ഇവരിൽ ആരാണ് കൂടുതൽ വർഗ്ഗീയ വിഷം ചീറ്റുന്നത് . ക്രിസ്തുമതത്തെ പരിഹസിക്കുന്നവരും ദ്രോഹിക്കുന്നവരും  ആയുസ്സ് ഉണ്ടെങ്കിൽ പിന്നീട്   ക്രിസ്തുമത വിശ്വാസികളായി  മാറുന്ന കാഴ്ചയാണ് കാണുന്നത് .

6% വോട്ടുള്ള സഭയാണ്  ക്രിസ്തുമതമെങ്കിൽ   എന്തിനു ഇങ്ങനെ ഭയപ്പെടണം ? തെരഞ്ഞെടുപ്പിന് മുൻപ് എന്തിനു അരമനകൾ കയറിയിറങ്ങുന്നു . ക്രിസ്ത്യൻ സഭയെ  ആരും ഭയക്കേണ്ട ആവശ്യമില്ല .മുൻ ഡിജിപി ടി.പി. സെൻകുമാറിന്റെ ഏറ്റവും പുതിയ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും മതപരമായ വിഭജനത്തെയും കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയതയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.

കേരളത്തിൽ വോട്ടുകൾ കൃത്യമായ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണെങ്കിൽ 95 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് അനായാസം വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഇത് കേരളമാണ് .ഇവിടെ പലരും  വർഗ്ഗീയ വിഷവിത്ത്  വിതച്ചു . അതിൽ ഒന്നുപോലും മുളച്ചില്ല . കേരളത്തിലെ ഹിന്ദുക്കൾ  ഇയാൾ ചിന്തിക്കുന്നതു പോലെയല്ല ചിന്തിക്കുന്നത്. നമ്മൾ മലയാളികൾ പരസ്പരം നോക്കുന്നത് ജാതിയുടെയോ മതത്തിന്റെയോ കണ്ണട വെച്ചല്ല. നമ്മുടെ അയൽക്കാരന്റെ സങ്കടം സ്വന്തം സങ്കടമായി കാണുന്നതാണ് ഈ നാടിന്റെ രീതി.വിദ്യാഭ്യാസം ഉണ്ടെങ്കിലും ഹൃദയ വിശാലതയും മറ്റുള്ളവരെചേർത്തുനിറുത്തുന്നതിനും ഉള്ള വിവരവും  ഇയാളി കാണുന്നില്ല.ഹിന്ദു സഹോദരൻമ്മരുടെ വിലകളയുന്ന വിദൃസമ്പന്നനാണു  ഇയാളെന്ന് തോന്നുന്നു , എനിക്ക് ഇദ്ദേഹത്തെ അറിയില്ല . ഒരു പാട് IAS ,IPS  സുഹൃത്തുക്കൾ എനിക്കുണ്ട് . ഇവരാരും  ഇത്തരത്തിൽ വിഷം ചീറ്റുന്നവരല്ല .

ഏകോദരസഹോദരങ്ങളെപ്പോലെ മനുഷ്യർ ജീവിച്ചിരുന്ന ഈ നാട്ടിൽ ഈ മതത്തിന്റെ പേരും പറഞ്ഞു ജാതിസ്പർദ്ധ ഉണ്ടാക്കുന്നവർ പമ്പര വിഡ്ഢികൾ ആണെന്നതിൽ സംശയം ഇല്ല. അത് ഇപ്പൊ എത്ര ഉന്നത സ്ഥാനത്തു ഇരിക്കുന്നവർ ആയാലും. പത്തോ എൺപതോ വയസ്സുവരെ മാത്രം  മനുഷ്യർ ജീവിക്കുന്ന ഈ ലോകത്തു ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ  മനുഷ്യരുടെ സമാധാനം നഷ്ടപ്പെടുത്തിയിട്ടു എന്ത് നേടാൻ?  താഴ്ന്ന വിഭാഗത്തെ ചേർത്ത് നിർത്തുന്നതും  ഉയർത്തികൊണ്ടുവരുന്നതിലും  വലിയ പങ്ക്  ക്രൈസ്തവർക്കുണ്ട്  .ദളിത് പിന്നോക്ക വിഭാഗത്തോടെ  അനീതി ചെയ്തിട്ടുള്ളത് ചെയ്തിട്ടുള്ളത്  വടക്കേ ഇന്ത്യയിലെ ഹിന്ദു സവർണ്ണരാണ് . ആർക്കുവേണ്ടിയാണ്  ഇപ്പോൾ  നിങ്ങൾ  ഇങ്ങനെ  സംസാരിക്കുന്നതു ?യഥാർത്ഥ ഹിന്ദു സഹോദരങ്ങൾഒരിക്കലും  ഇങ്ങനെ  സംസാരിക്കില്ല . നിങ്ങളെ ഹിന്ദുവിന്റെ വക്താവായി  എനിക്ക് കാണാൻ കഴിയില്ല .​നമുക്ക് വേണ്ടത് വിഭജിക്കപ്പെട്ട ഒരു കേരളമല്ല. പ്രളയത്തിലും കഷ്ടപ്പാടുകളിലും മതം നോക്കാതെ കൈകോർത്ത ആ പഴയ മനുഷ്യരെയാണ്.​നമ്മൾ ഒന്നിച്ചു നിന്നാൽ മാത്രമേ ഈ മണ്ണ് മനോഹരമായി തുടരുകയുള്ളൂ, സെൻകുമാർ  വാങ്ങിയിരുന്ന ശമ്പളവും  ഇപ്പോൾ  വാങ്ങുന്ന  പെൻഷനും  എല്ലാ മതത്തിലും പെട്ടവരുടെ  നികുതിപ്പണമാണ് എന്ന്  ഓർക്കുന്നത് നല്ലതാണ് . ഇദ്ദേഹത്തെ പോലെ ആയിരം വർഗ്ഗീയവാദികൾ കേരളത്തിൽ ഉണ്ടായാൽ പോലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ ബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്‌സിങ് കോളേജിന്റെ റീജിണൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

 

കൊട്ടാരക്കര  കുരാക്കാർ  എഡ്യൂക്കേഷൻ  സെന്ററിൽ ബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്സിങ്  കോളേജിന്റെ റീജിണൽ ഓഫീസ്  പ്രവർത്തനം  ആരംഭിച്ചു

കൊട്ടാരക്കര  കുരാക്കാർ  എഡ്യൂക്കേഷൻ  സെന്ററിൽബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്സിങ്  കോളേജിന്റെ റീജിണൽ ഓഫീസ്  പ്രവർത്തനം  2026 ഏപ്രിൽ 16 ന്   ആരംഭിച്ചു .BSc  Nursing . M S c  Nursing ,ജനറൽ  Nursing  എന്നീ  കോഴ്സ്കളാണ്  ഉള്ളത് . കൂടുതൽ  വിവങ്ങൾക്ക്  കുരാക്കാർ  എഡ്യൂക്കേഷൻ സെന്ററിലെ  ഓഫീസുമായി ബന്ധപെടുക . റീജിയണൽ ഓഫീസിന്റെ ഉത്ഘാടനം  സിബി അലക്സ് കുരാക്കാർ ഉത്ഘാടനം ചെയ്തു , യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത  വഹിച്ചു . യോഗത്തിലെ പാസ്റ്റർ  രാജു , ഡോ .അബ്രഹാം കരിക്കം , ഡോ  .കെ ഭാസ്കരൻ ,   ഫാദർ  ഡോ .   തോമസ് , പ്രൊഫ്. മോളി കുരാക്കാർ , ജേക്കബ് മാത്യു കുരാക്കാരൻ    കോംറഡ് ഇൻഫോ സിസ്റ്റം  ഡയറക്ടർ സാം കുരാക്കാർ  , ഫാഷൻ  ടെക്നോളജി  സ്ഥാപനം ഡയറക്ടർ  സുബിൻ കുമാർ , ശ്രി. സഹദേവൻ ചെന്നാപ്പാറ ,   .എന്നിവർ പ്രസംഗിച്ചു . രാവിലെ  കൃത്യം  11 മണിക്ക്   പാസ്റ്റർ   രാജുവിൻറെ  പ്രാർത്ഥനക്ക് ശേഷം  ശ്രി. സിബി അലക്സ് കുരാക്കാർ  നാടമുറിച്ചു  റീജിയണൽ  ഓഫീസ്  ഉത്ഘാടനം ചെയുതു . 5 തിരിയുള്ള നിലവിളക്കു  കത്തിച്ച ശേഷം   പ്രധാനാഹാളിൽ  യോഗം ആരംഭിച്ചു . സമ്മേളനത്തിൽ  ശ്രി  സാം കുരാക്കാർ നടത്തിയ ഗാന സദ്യ  സദസ്സിനെ  കൂടുതൽ ആകർഷിച്ചു . വിശാൽ  കുരാക്കാർ-ൻറെ  ജന്മദിനം പ്രമാണിച്ച്  ശ്രിമതി ഷീല കുരാക്കാർ കൊണ്ടുവന്ന കേക്ക്  യോഗത്തിൽ വച്ച്   വിതരണം  ചെയ്തു .12 മണിക്ക്  ലഘു ഭക്ഷണത്തിനു ശേഷം  യോഗം  സമാപിച്ചു . സമാപന പ്രാർത്ഥനക്ക്  ഫാദർ .തോമസ്  നേതൃത്വം നൽകിസെന്റര് സെക്രട്ടറി  ശ്രിമതി  വത്സല  നന്ദി രേഖ പെടുത്തി , ശ്രി ബെൻസൺ  രാജു, ഫാഷൻ ടെക്നോളജി  ഇൻസ്റ്റിട്യൂട്ടിലെ  അധ്യാപകർ  വിദ്ധ്യാര്തികൾ  എന്നിവരും യോഗത്തിൽ  പങ്കെടുത്തു .

 

സെക്രെട്ടറി

വത്സല

Tuesday, April 14, 2026

ക്രിസ്ത്യൻ ബിഷപ്പ മാരെയും പുരോഹിത മാരെയും സമൂഹമധ്യത്തിൽ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുക

 

ക്രിസ്ത്യൻ  ബിഷപ്പ മാരെയും  പുരോഹിത മാരെയും സമൂഹമധ്യത്തിൽ  ആക്ഷേപിക്കുന്നത്  അവസാനിപ്പിക്കുക

 

പി ,സി  ജോർജും  അദ്ദേഹത്തിൻറെ  മകനും  സ്വന്തം സമുദായമായ കത്തോലിക്കാ സമുദായത്തിലെ   മെത്രാച്ചനെ  പരിഹസിക്കുന്നത്  കേൾക്കാനിടയായി . വിശ്വാസികൾ  എല്ലാ രാഷ്ട്രീയ പാർട്ടികളിലും  പ്രവർത്തിക്കുന്നു എന്ന സത്യം തിരുമേനിമാരും  വൈദീകരും മനസിലാക്കണം   ഉന്നതവിദ്യാഭ്യാസം  നേടിയിട്ടുള്ളവരാണ്  വൈദീകരും  മെത്രാന്മാരും .ഒരു  പുരോഹിതൻ ആകാൻ കുറഞ്ഞത് 10 വർഷം മുതൽ 14 വർഷം വരെ പഠിക്കണം. പല സഭകളിലും ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

ഇക്കാലയളവിൽ ഇവർ ബൈബിൾ, ദൈവശാസ്ത്രം തുടങ്ങിയവ മാത്രമല്ല പഠിക്കുന്നത്, സൈക്കോളജി, ഫിലോസഫി, ലിറ്ററേച്ചർ, ചരിത്രം, നിയമം, അന്താരാഷ്ട്ര ബന്ധങ്ങൾ, വിവിധ മതങ്ങളെ കുറിച്ചുള്ള പഠനം, വിവിധ ഭാഷകൾ, പൗരശാസ്ത്രം എന്ന് തുടങ്ങിവ  പഠിക്കും.  ബഹു ഭൂരിപക്ഷത്തിനും മാസ്റ്റർബിരുദവും  ഗവേഷണബിരുദവും  ഉള്ളവരാണ് .അതുകൊണ്ട് തന്നെഅവർക്കു  വലിയ അറിവും, ലോക വിവരവും ഉണ്ടെന്നു  കരുതേണ്ടിയിരിക്കുന്നു . പള്ളിയിൽ  നടത്തുന്ന  പ്രസംഗം  പോലും  വളരെ  ആലോചിച്ചു  നടത്തേണ്ടിയിരിക്കുന്നു . എല്ലാ  സോഷ്യൽ മീഡിയായിൽ  വരുമെന്ന് ചിന്ത ഉണ്ടാകണം .സ്വന്തം  സഭയിലെ  വിശ്വാസി  ജനത്തെ സംരക്ഷിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്  വൈദീകർ . രാഷ്ട്രീയം  പറയാതെയിരിക്കുന്നതാണ്  വൈദീകർക്ക് നല്ലത് . വൈദീകരുടെ  ഉള്ളിലുള്ള  രാഷ്ട്രീയം  പുറത്തുവരാതെ നോക്കണം .കേരളത്തിലെ  പൊതു തെരഞ്ഞെടുപ്പിൽ  ക്രിസ്ത്യൻ  സഭകൾ  ഒരു നിർണ്ണായക  ശക്തിയാണ് , പി സി ജോർജ്  ഒരേ സമയം  സ്വന്തം സമുദായത്തിലെ  ബിഷപ്പ്മാരെ  ആക്ഷേപിക്കുകയും  സ്തുതിക്കുകയും  ചെയ്യുന്ന വ്യക്തിയാണി .പാലാ രൂപതാ മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നൂറാം ജന്മദിനത്തിൽ അദ്ദേഹത്തെപി സി ജോർജ്  സന്ദർശിച്ചു .ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും തന്റെ പ്രിയപ്പെട്ട പിതാവിൽ നിന്നും അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും ജോർജ് പ്രതികരിച്ചു.

ബിഷപ്പ് തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചെന്നും, അദ്ദേഹത്തിൽ നിന്നും ലഭിച്ച കൊന്തയും കുരിശും വലിയൊരു സമ്മാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നൂറാം വയസ്സിലും ബിഷപ്പിന്റെ ആരോഗ്യവും ഓർമ്മശക്തിയും മികച്ചതാണെന്നും ജോർജ് കൂട്ടിച്ചേർത്തു.എന്നാൽ, സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ജോർജ് സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. സഭയിലെ പിതാക്കന്മാരോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും അവർ അതിരുവിട്ട് രാഷ്ട്രീയം കളിച്ചാൽ താൻ ഇനിയും പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിഷപ്പിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്രമണം.

വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് യു.ഡി.എഫിന് വോട്ട് ചെയ്യാൻ വിശ്വാസികളോട് ബിഷപ്പ് ആവശ്യപ്പെട്ടത് തികഞ്ഞ മര്യാദകേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.സഭയുടെ മുഖപത്രമായ 'ദീപിക'യ്ക്കെതിരെയും ജോർജ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ട എഫ്.സി.ആർ. (FCRA) ബില്ലിന്റെ കാര്യത്തിൽ അമിത് ഷാ സഭയോട് പരമാവധി വിട്ടുവീഴ്ച കാണിച്ചിട്ടും, ചിലർ നന്ദികേട് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ സഭകൾക്ക് യാതൊരു റോളും ഇല്ല  എന്നു  പറയുന്നത്  ഒരിക്കലും ശരിയല്ല .  അനതി വിദൂരഭാവിയിൽ  ഇതിനു മാറ്റം വരും . ഭാരതത്തിൽ  ക്രിസ്തുമതം സ്വീകരിച്ചവർ  കുറച്ചൊന്നുമല്ല .

പ്രൊഫ്, ജോൺ കുരാക്കാർ

 

.