ഓണത്തിന് ജാതിയില്ല ,മതമില്ല .
എല്ലാ മലയാളികളും ഒന്നിച്ച് ആഘോഷിക്കുന്ന ദേശിയ ഉത്സവം
ഓണത്തിന് ഒരു പ്രത്യേക മതമില്ല. അത് ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒന്നിച്ച് ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവമാണ്.മഹാബലി എന്ന അസുര ചക്രവർത്തിയുടെയും വിഷ്ണുവിന്റെ അവതാരമായ വാമനന്റെയും കഥയുമായാണ് ഓണം ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ കഥയിലെ പ്രധാന സന്ദേശം എല്ലാവരും സമന്മാരായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു നല്ല കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.കാർഷികോത്സവം: വിളവെടുപ്പുമായി ബന്ധപ്പെട്ട ഒരു കാർഷികോത്സവം കൂടിയാണ് ഓണം. ചിങ്ങമാസത്തിൽ പാടത്തെ കൊയ്ത്തു കഴിഞ്ഞ് സമൃദ്ധിയിലേക്ക് കടക്കുന്നതിന്റെ സന്തോഷമാണ് ഈ ആഘോഷം.മതേതരത്വം: പൂക്കളമിടുന്നതും ഓണസദ്യ ഉണ്ണുന്നതും പുലിക്കളിയും വള്ളംകളിയുമെല്ലാം ഒരു മതത്തിന്റെയും അതിർവരമ്പുകളില്ലാതെ എല്ലാവരും ഒരേ മനസ്സോടെയാണ് പങ്കാളികളാകുന്നത്.
ഓണത്തിന് ജാതിയില്ല , മതമില്ല . മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ ഓണം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഓണം ഐക്യത്തിന്റെ ദിനമാണ്
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾഈ ഗാനം കൊണ്ട് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. മനുഷ്യനു തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ,
നന്മയുടെ ഈ ഓണാഘോഷത്തെ നമുക്ക് കൊണ്ടാടാം . കുഞ്ഞുനാള് മുതല്‍ മലയാളിയുടെ സാമാന്യബോധത്തില്‍ ഉറച്ചുപോയ പ്രമേയമാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ് എന്നത്. ഓണം മലയാളി സ്വത്വത്തിന്റെ ഭാഗമായും സംസ്കാരത്തിന്റെ പ്രതീകമായും മാറിയിട്ടുള്ള ഒന്നാണിത് .എല്ലാവര്ക്കും ഓണാശംസകൾ
പ്രൊഫ്. ജോൺ കുരാക്കാർ
…