Pages

Tuesday, August 25, 2026

HISTORY

 

HISTORY

കുരാക്കാരൻ വലിയവീട് (Kurakaran Valiyaveettil Family) എന്നത് കുറവിലങ്ങാടുള്ള ശങ്കുരിക്കൽ വലിയവീടിന്റെ (Shankurickal Valiyaveettil) ഒരു പ്രധാന ശാഖയാണ്. ശങ്കുരിക്കൽ വലിയവീട് എന്നത് ചരിത്രപ്രസിദ്ധമായ ശങ്കരപുരി (Sankarapuri) കുടുംബത്തിന്റെ ഒരു ശാഖയാണ്. [1]

വിശുദ്ധ തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആദ്യകാല ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് ശങ്കരപുരി. നിലയ്ക്ക്, ശങ്കരപുരി മഹാകുടുംബത്തിന്റെ നേരിട്ടുള്ള ഒരു കുടുംബശാഖയോ പാരമ്പര്യമോ ആണ് കുരാക്കാരൻ വലിയ വീട്

The Sankarapuri family is one of the ancient St. Thomas Christian families of Kerala, and the Kurakaran family is a direct offshoot that migrated from Kuravilangad to Kottarakara.

The Sankarapuri Family Roots

·        Origin: Tradition states the Sankarapuri family is descended from one of four Namboothiri (Brahmin) families baptized by St. Thomas the Apostle in the 1st century AD.

·        Kuravilangad Settlement: Early members moved to Kuravilangad, helping build the historic Marthamariam Forane Church.

·        Branches: Over centuries, the family expanded across Kerala into various branches like Thekkedathu, Pattarumadam, and Shankurickal Valiyaveedu. The global association coordinates worldwide community gatherings.

Connection to the Kurakaran Family

·        The Founder: In 1705, Mr. Mathen from the Kuravilangad Shankurickal Valiyaveedu (a Sankarapuri branch) traveled to Kottarakara.

·        Royal Recognition: The King of Kottarakara appointed Mathen as a palace manager, granting him agricultural lands.

·        The Name: The king honored him with the title "Kariyakaran" (Manager), which evolved into the family name Kurakaran. Mathen built a home named Valiyaveedu at Kizhakketheruvu, Kottarakara, mirroring their ancestral home in Kuravilangad.

·        Family Association: The Kurakaran Valiyaveettil Kudumbayogam was formally registered in 1969 to unite descendants.

Prof. John Kurakar

 

കേരളത്തിൽ പുതിയജില്ല വേണമെന്ന ആവശ്യം പ്രബലം

 

കേരളത്തിൽ  പുതിയജില്ല വേണമെന്ന ആവശ്യം  പ്രബലം

സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നു .1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ലയും കണ്ണൂർ ജില്ലയുടെ വടക്കൻ ഭാഗങ്ങൾ അടർത്തിമാറ്റി 1984 കാസർകോട് ജില്ലയും രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കേരളത്തിന്റെ ഭൂപടത്തിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനാൽ മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുമെന്നത് ഏതാണ്ട് ഉറപ്പാക്കാം.1982 അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. മൂവാറ്റുപുഴയ്ക്കു പുറമെ മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നുള്ള തിരൂർ ജില്ല, പാലക്കാട് വിഭജിച്ച് ഷൊർണ്ണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ചേർന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകൾക്കായുള്ള ആവശ്യം സർക്കാരിന്റെ മുന്നിലുണ്ട്.ഭീമമായ ചെലവ് വരുമെന്നതിനാൽ ആവശ്യങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പാവുക മിക്കവാറും അസാദ്ധ്യമാണ്. പുതിയ ജില്ലകളിൽ മൂവാറ്റുപുഴയ്ക്ക് മുൻഗണന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അക്കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന ആമുഖത്തോടെ പുതിയ ജില്ല വേണമെന്ന ആവശ്യം ഓണാഘോഷ യോഗത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര പ്രദേ‌‌ശങ്ങളുടെ വികസന മുരടിപ്പ് പരിഹരിക്കാൻ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല വരുന്നത് നല്ലതാണ്. ഏറെക്കാലമായുള്ള മൂവാറ്റുപുഴക്കാരുടെ സ്വപ്നം കൂടിയാണത്. ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള മലപ്പുറം ജില്ലയുടെയും വികസനപാതയിൽ കുതിക്കുന്ന തിരുവനന്തപുരം ജില്ലയുടെയും വിഭജനം വേണമെന്ന ആവശ്യങ്ങളും വളരെ ശക്തമാണ്.ജില്ലകൾ വിഭജിക്കുന്നത് ഭരണം കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്താനും ഫണ്ടുകളുടെ വികേന്ദ്രീകരണം കാര്യക്ഷമമാക്കാനും ഉപകരിക്കും. ഒരു ജില്ല രൂപീകരിക്കൽ കേവലം അതിർത്തി തിരിക്കലിൽ മാത്രം ഒതുങ്ങുന്നതല്ല. പുതിയ കളക്ടറേറ്റുകൾ, ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ, കോടതികൾ, റ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം ആവശ്യമായി വരും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കേരളത്തിന് ഇത് എങ്ങനെ താങ്ങാനാവും എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിനാൽ ഡീലിമിറ്റേഷൻ കമ്മിഷന്റെ പഠന റിപ്പോർട്ട് കേവലം അതിർത്തി തിരിക്കലിന് അപ്പുറം പൂർണമായും വസ്തുനിഷ്ഠവും സാമ്പത്തിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതും ആയിരിക്കേണ്ടത് ആവശ്യമാണ്.

1982 അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. മൂവാറ്റുപുഴയ്ക്കു പുറമെ മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നുള്ള തിരൂർ ജില്ല, പാലക്കാട് വിഭജിച്ച് ഷൊർണ്ണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ചേർന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകൾക്കായുള്ള ആവശ്യം സർക്കാരിന്റെ മുന്നിലുണ്ട്.ഭീമമായ ചെലവ് വരുമെന്നതിനാൽ ആവശ്യങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പാവുക മിക്കവാറും അസാദ്ധ്യമാണ്. പുതിയ ജില്ലകളിൽ മൂവാറ്റുപുഴയ്ക്ക് മുൻഗണന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അക്കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന ആമുഖത്തോടെ പുതിയ ജില്ല വേണമെന്ന ആവശ്യം ഓണാഘോഷ യോഗത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര പ്രദേ‌‌ശങ്ങളുടെ വികസന മുരടിപ്പ് പരിഹരിക്കാൻ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല വരുന്നത് നല്ലതാണ്. ഏറെക്കാലമായുള്ള മൂവാറ്റുപുഴക്കാരുടെ സ്വപ്നം കൂടിയാണത്. ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള മലപ്പുറം ജില്ലയുടെയും വികസനപാതയിൽ കുതിക്കുന്ന തിരുവനന്തപുരം ജില്ലയുടെയും വിഭജനം വേണമെന്ന ആവശ്യങ്ങളും വളരെ ശക്തമാണ്.ജില്ലകൾ വിഭജിക്കുന്നത് ഭരണം കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്താനും ഫണ്ടുകളുടെ വികേന്ദ്രീകരണം കാര്യക്ഷമമാക്കാനും ഉപകരിക്കും. ഒരു ജില്ല രൂപീകരിക്കൽ കേവലം അതിർത്തി തിരിക്കലിൽ മാത്രം ഒതുങ്ങുന്നതല്ല. പുതിയ കളക്ടറേറ്റുകൾ, ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ, കോടതികൾ, റ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം ആവശ്യമായി വരും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കേരളത്തിന് ഇത് എങ്ങനെ താങ്ങാനാവും എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിനാൽ ഡീലിമിറ്റേഷൻ കമ്മിഷന്റെ പഠന റിപ്പോർട്ട് കേവലം അതിർത്തി തിരിക്കലിന് അപ്പുറം പൂർണമായും വസ്തുനിഷ്ഠവും സാമ്പത്തിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതും ആയിരിക്കേണ്ടത് ആവശ്യമാണ്.

 

പ്രൊഫ . ജോൺ കുരാക്കാർ