Pages

Monday, April 6, 2026

യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം.

 

യുദ്ധം  അവസാനിപ്പിക്കാൻ  ലോക രാജ്യങ്ങൾ ഇടപെടണം.

2026 ഫെബ്രുവരി 28ന് ആരംഭിച്ച യു എസ് - ഇസ്രയേല്‍ - ഇറാന്യുദ്ധം ലോകക്രമമാകെ മാറ്റിമറിച്ചിരിക്കുകയാണ്. സംഘര്ഷം രാജ്യങ്ങള്തമ്മിലുള്ള യുദ്ധമെന്നതിനേക്കാള്ഭാവിയിലെ യുദ്ധങ്ങളുടെ പരീക്ഷണശാലയായി മാറിയതായും വിലയിരുത്തപ്പെടുന്നു. ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിക്കാനുള്ള കാരണമായി അവര്ഉയര്ത്തിയ വാദം ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈല്ശേഖരവും ആഗോളതലത്തില്ഭീഷണി  ഉയർത്തുന്നു എന്നതാണ് .

"ഇറാൻ ഭരണകൂടം ഇല്ലാതാകണം; നമ്മുടെ മക്കളുടെ സുരക്ഷയ്ക്ക് അത് അനിവാര്യം!" –ട്രംപിന്റെ പോസ്റ്റ് ലോകശ്രദ്ധ ആകർഷിക്കുന്നു .അമേരിക്കൻ രാഷ്ട്രീയവും ആഗോള നയതന്ത്രവും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു പ്രസ്താവനയുമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ്  കടലിടുക്ക്  ചൊവ്വാഴ്ച  ഏപ്രിൽ 7,2026 മുൻപ് തുറന്നു കൊടുത്തിലില്ലെങ്കിൽ  ഇറാനിൻ  വലിയ  കുഴപ്പങ്ങൾ  ഉണ്ടാക്കുമെന്ന്  ട്രംപ്  പറയുന്നു

നയതന്ത്ര പരാജയം: ഇറാനുമായുള്ള ആണവ കരാറുകൾ ഉൾപ്പെടെയുള്ള നീക്കങ്ങൾ പരാജയമാണെന്നും, ഇത്തരം ചർച്ചകൾ കൊണ്ട് ഇറാനെ പിന്തിരിപ്പിക്കാനാവില്ലെന്നുമാണ് ട്രംപ് അനുകൂലികൾ വിശ്വസിക്കുന്നത്.സുരക്ഷാ ഭീഷണി: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയ്ക്കും പിന്നിൽ ഇറാനാണെന്ന ശക്തമായ ആരോപണം അമേരിക്കൻ വലതുപക്ഷത്തിനുണ്ട്. വരുംതലമുറയുടെ സമാധാനത്തിന് ഭീഷണി നീക്കം ചെയ്യണമെന്നതാണ് അവരുടെ വാദം.

തങ്ങള്ഇറാനെ ആക്രമിക്കുന്നത് നിലനില്പ്പിനുവേണ്ടിയാണെന്ന അവകാശവാദവും ഇസ്രയേല്മുന്നോട്ടുവയ്ക്കുന്നു. ഇറാന്ആണവായുധം കൈക്കലാക്കുന്നത് തടയാന്ഏത് മാര്ഗവും ഉപയോഗിക്കുമെന്നും ഇസ്രയേല്പ്രധാനമന്ത്രി ബെഞ്ചമിന്നെതന്യാഹു മുന്നറിയിപ്പ് നല്കിയിരുന്നു. ഇസ്രയേലിനെ ശത്രുവായി പ്രഖ്യാപിക്കുകയും പോരാടുകയും ചെയ്യുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ തീവ്രവാദി സംഘടനകള്ക്ക് ഇറാന്പണവും ആയുധങ്ങളും നല്കുന്നു എന്നതാണ് ശത്രുതയ്ക്ക് മറ്റൊരു കാരണം.ഇറാന്വന്തോതില്യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഗള്ഫ് മേഖയില്എണ്ണക്കപ്പലുകള്ക്ക് നേരെയും അമേരിക്കന്സൈനിക താവളങ്ങള്ക്ക് നേരെയും ഇറാന്പിന്തുണയുള്ള തീവ്രവാദി സംഘടനകള്നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ പ്രകോപിപ്പിക്കുന്നുണ്ട്. മാത്രമല്ല, മതഭരണകൂടം അടിച്ചമര്ത്തി ഭരിക്കുന്ന ഇറാനിലെ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തമായി നിശ്ചയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും യു എസ് - ഇസ്രയേല്സഖ്യം അവകാശപ്പെടുന്നുണ്ട്.

തങ്ങള്ക്ക് അനുകൂലമായ ഒരു സര്ക്കാരിനെ ഇറാനിൽ അവരോധിക്കുകയാണ് ആത്യന്തികമായി അമേരിക്കയും ഇസ്രയേലും ലക്ഷ്യം വയ്ക്കുന്നത്. ഇറാന്‍ - ഇസ്രയേല്‍ - യു എസ് സംഘര്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മേഖലയിലാകെ സൃഷ്ടിച്ചിരിക്കുന്നത്. ഗള്ഫിലെ എണ്ണ ഉല്പാദനത്തിലും ഷിപ്പിംഗ് റൂട്ടുകളിലും തടസമുണ്ടായതോടെ ആഗോള ഊര്ജ്ജവില ഇതിനകം തന്നെ ഉയര്ന്നുകഴിഞ്ഞു.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം വഹിക്കുന്ന നിര്ണ്ണായകമായ ഹോര്മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാന്തടഞ്ഞതോടെയാണ് ക്രൂഡോയില്‍, എല്എന്ജി എന്നിവ ദുര്ലഭ്യമായതും വില ഉയര്ന്നതും. ഇന്ത്യയെ സംബന്ധിച്ച് രാജ്യത്തിന്റെ ഊര്ജ്ജ സുരക്ഷ, പണപ്പെരുപ്പം, സാമ്പത്തിക സ്ഥിരത തുടങ്ങിവയ്ക്കെല്ലാം യുദ്ധം ഭീഷണിയായി കഴിഞ്ഞിരിക്കുന്നു. യുദ്ധം ആഗോള ഊര്ജ്ജ വിതരണ ശൃംഖലകളെ ഭീഷണിപ്പെടുത്തുകയും പണപ്പെരുപ്പവും രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്ദ്ധിപ്പിക്കുകയും ചെയ്തേക്കാമെന്ന് 2026 മാര്ച്ച് ആറിന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 88.6 ശതമാനവും 2026 സാമ്പത്തികവര്ഷത്തിലും ഇറക്കുമതി ചെയ്യുകയാണ്. അതില്ത്തന്നെ 46.9 ശതമാനം ഇറക്കുമതി പശ്ചിമേഷ്യയില്നിന്നാണ്. യുദ്ധം ഇന്ത്യയുടെ വളര്ച്ചയെ ബാധിച്ചേക്കാമെന്ന് റേറ്റിംഗ് ഏജന്സികള്പ്രവചിക്കുന്നു. 2026 - 27 സാമ്പത്തികവര്ഷം ഇന്ത്യയുടെ വളര്ച്ചയെ ഒരു ശതമാനം വരെ ബാധിച്ചേക്കാമെന്നാണ് പ്രവചനം. എണ്ണവില അന്താരാഷ്ട്ര വിപണിയില്ഉയര്ന്ന സാഹചര്യത്തില്പണപ്പെരുപ്പം ഉയരാനും ഇത് കാരണമാകുമെന്ന് റേറ്റിങ് ഏജന്സികള്ചൂണ്ടികാട്ടുന്നു. ഏണസ്റ്റ് ആന്ഡ് യങ്ങിന്റെ റിപ്പോര്ട്ടില്പുതിയ സാമ്പത്തികവര്ഷം ഇന്ത്യയുടെ വളര്ച്ച 6.8 ശതമാനത്തിനും 7.2 ശതമാനത്തിലും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍.

ഇറാന്യുദ്ധം തുടങ്ങിവച്ച അമേരിക്കയിലും യുദ്ധവിരുദ്ധ വികാരം പടരുന്ന കാഴ്ചയാണിപ്പോള്കാണുന്നത്. യുദ്ധം പശ്ചിമേഷ്യന്രാഷ്ട്രങ്ങളെയെന്നപോലെ അമേരിക്കയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയര്ന്നത് അമേരിക്കയിലും വിലവര്ദ്ധനവും ഗതാഗതചെലവും പ്രകടമായ തരത്തില്ഉയരാന്കാരണമായിട്ടുണ്ട്. അമേരിക്കന്സമ്പദ് വ്യവസ്ഥയെ തന്നെ യുദ്ധം പ്രതികൂലമായി ബാധിച്ചതായി റിപ്പോര്ട്ടുകള്പുറത്തുവരുന്നു. ഇതിനിടെ അമേരിക്ക - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മജീദ് ഖദേമി കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവനായിരുന്ന ഖദേമിയുടെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുർച്ചെ നടന്ന ആക്രമണത്തിലാണ് ഖദേമി കൊല്ലപ്പെട്ടതെന്നാണ് വിവരം.2025 ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുൻ മേധാവി മുഹമ്മദ് കസേമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം പദവിയിലെത്തിയത്. പതിറ്റാണ്ടുകളായി രഹസ്യാന്വേഷണ രംഗത്ത് സജീവമായിരുന്ന ഖദേമി, നേരത്തെ ആഭ്യന്തര നിരീക്ഷണ ചുമതലയുള്ള ഗാർഡ്സ് ഇന്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ തലവനായിരുന്നു. ഏതാനം ദിവസം മുൻപ് ഇറാനിൽ തകർക്കപ്പെട്ട എഫ്-15 യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ ദൗത്യത്തിലെ അതീവ നാടകീയമായ വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. വിമാനത്തിൽ നിന്ന് പുറത്തെത്തെറിച്ച വെപ്പൺ സിസ്റ്റംസ് ഓഫീസർ അയച്ച "ദൈവം വലിയവൻ" (God is Good) എന്ന റേഡിയോ സന്ദേശം, അമേരിക്കൻ സൈന്യത്തെ കെണിയിൽ വീഴ്ത്താനുള്ള ഇറാന്റെ തന്ത്രമാണോ എന്ന് യുഎസ് ഉദ്യോഗസ്ഥർ ആദ്യം സംശയിച്ചിരുന്നതായി ട്രംപ് പറഞ്ഞു. 7,000 അടി ഉയരമുള്ള മലനിരകളിൽ 24 മണിക്കൂറിലധികം ഒളിവിൽ കഴിഞ്ഞ ഉദ്യോഗസ്ഥനെ കണ്ടെത്താൻ ആയിരക്കണക്കിന് ഇറാൻ സൈനികർ തിരച്ചിൽ നടത്തുന്നതിനിടെയാണ് 200 കമാൻഡോകൾ പങ്കെടുത്ത സാഹസിക ദൗത്യം നടന്നത്. ഇസ്രായേൽ നൽകിയ ഇന്റലിജൻസ് വിവരങ്ങളും ഇറാൻ സൈന്യത്തിന്റെ നീക്കം തടയാൻ അവർ നടത്തിയ വ്യോമാക്രമണവും ദൗത്യം വിജയകരമാക്കാൻ സഹായിച്ചു. പൈലറ്റിനെ പകൽ വെളിച്ചത്തിലും രണ്ടാമത്തെ ഉദ്യോഗസ്ഥനെ രാത്രിയിലുമാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. യുദ്ധം  ഇനിയും നീണ്ടു പോയാൽ  ഇറാൻ തകരും , അമേരിക്കക്കും  വൻ  നഷ്ടം സംഭവിക്കും . ലോക രാജ്യങ്ങളെ സാമ്പത്തികമായി തകർക്കും .യുദ്ധം  അവസാനിപ്പിക്കാൻ  ലോക രാജ്യങ്ങൾ ഇടപെടണം

 

പ്രൊഫ്. ജോൺ കുരാക്കാർ