Pages

Tuesday, July 14, 2026

പരസ്പരം കനത്ത നാശം വിതച്ച്‌ ഇറാൻ അമേരിക്ക

 

പരസ്പരം കനത്ത നാശം വിതച്ച്ഇറാൻ

അമേരിക്ക

പരസ്പരം കനത്ത നാശം വിതച്ച്ഇറാൻ അമേരിക്ക സംഘർഷം തുടരുന്നു. ഇറാനിലേക്ക് ആദ്യമായി അമേരിക്ക കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകള്പ്രയോഗിച്ചു.ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ഇറാൻ തിരിച്ചടിച്ചു. ആണവ കേന്ദ്രങ്ങള്ആക്രമിച്ചാല്പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. ഇറാൻ-അമേരിക്ക നേതാക്കള്ക്ക് നേരെയുള്ള കൊലവിളികളും കനക്കുകയാണ്. പരമോന്നത നേതാവിന് നേരെ ആക്രമണം ഉണ്ടായാല്തിരിച്ചടിക്കുള്ള സംവിധാനം ഒരുക്കണമെന്ന് ദേശീയ സുരക്ഷാ കൗണ്സലിനോട് ഇറാൻ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ അമേരിക്ക ഹോർമുസ് വിടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇറാൻ അറിയിച്ചു. അമേരിക്ക തുടർന്നാല്ലോകത്തെ എണ്ണ, ഗ്യാസ് മേഖലകളില്കൂടുതല്ഗുരുതര സംഭവങ്ങള്ഉണ്ടാകുമെന്നും ഇറാൻ സേന മുന്നറിയിപ്പ് നല്കി.

അതേസമയം, ഇറാൻ ആക്രമണത്തില്മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്ന അഭ്യൂഹം നിഷേധിച്ച്അമേരിക്കൻ സെൻട്രല്കമാൻഡ് രംഗത്തെത്തി. കുവൈത്തില്അമേരിക്കയുടെ HIMARS മിസൈല്താവളം സമ്പൂർണമായി തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യാനുള്ള നീക്കം തടഞ്ഞെന്നും ഇറാൻ വ്യക്തമാക്കി. സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യയും രംഗത്തെത്തി. ബുഷഹർ ഉള്പ്പടെ ആണവ കേന്ദ്രങ്ങള്ആക്രമിച്ചാല്പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ നിശ്ചയിച്ച ഒരു മാസം എന്ന സമയത്തേക്ക് പോലും അമേരിക്ക ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.

ഇറാനു മേല്ക്കൈയുണ്ടായിരുന്ന ചെലവു കുറഞ്ഞ സൂയിസൈഡ് ഡ്രോണുകള്അമേരിക്കയും പുറത്തെടുത്തു. പോർവിമാനങ്ങള്ക്കും പടക്കപ്പലുകള്ക്കും പുറമെ കരയിലും കടലിലും സൂയിസൈഡ് ഡ്രോണുകളും പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ചത് അമേരിക്കൻ സെൻട്രല്കമാൻഡ്. ഖേഷം, സിരിക്, ജസക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലായി ആയുധ കേന്ദ്രങ്ങളും സ്പീഡ് ബോട്ടുകളും റഡാറുകളും ആക്രമിക്കപ്പെട്ടു. ജോർദാനില്അമേരിക്കയുടെ ആയുധ ഡിപ്പോ, ഇന്ധന സംഭരണികള്‍, ബഹറൈനില്ഡ്രോണ്കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലിക്കോപ്റ്റർ മെയിന്റനൻസ് കേന്ദ്രം എന്നിവയും കുവൈത്തിലെ താവളങ്ങളും ആഖ്രമിച്ചെന്ന് ഇഖാന്റെ അവകാശ വാദം. ബന്ദർ അബ്ബാസില്അമേരിക്കയുടെ ലുകസ് ഡ്രോണ്തകർത്തു. കഴിഞ്ഞ ബുഷഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതില്റഷ്യ ഇടപെട്ടു. പ്രത്യാഘാതം ഇറാനില്നില്ക്കില്ലെന്ന് മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡണ്ട് ഡോണള്ഡ് ട്രംപിനെതിരായ വധശ്രമ വിവാദങ്ങള്ക്ക് പിന്നാലെ പോർവിളി കനക്കുകയാണ്.

Prof. John Kurakar

 

 

 

.

INTERNATIONAL NON- BINARY PEOPLE’S DAY- JULY 14

 

INTER NATIONAL

 NON- BINARY PEOPLE’S DAY- JULY 14

International Non-Binary People's Day is observed annually on July 14 to celebrate the diversity of non-binary individuals and raise awareness about the unique challenges they face worldwide.Why July 14?The date was originally proposed in 2012 by Canadian author Katje van Loon. It was specifically chosen because it falls exactly halfway between International Women's Day (March 8) and International Men's Day (November 19), symbolizing a space completely outside the gender binary.This day advocates for greater understanding, acceptance, and protection of non-binary rights globally. Join in by learning more, sharing inclusive resources, and supporting organizations dedicated to LGBTQ+ equality. It is a day to recognize, celebrate, and raise awareness of people whose gender identity is non-binary—meaning they do not identify exclusively as male or female Celebrate the contributions and experiences of non-binary people.Increase public understanding of non-binary gender identities.Advocate for greater inclusion, legal recognition, and access to appropriate healthcare and services.Highlight the diversity of gender identities across different cultures and communities.

Prof.  John Kurakar

 

.

 

 

ട്രംപിന്‍റെ അന്ത്യശാസനം

 

ട്രംപിന്റെ അന്ത്യശാസനം! 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ പിന്നെ ഇറാൻ ബാക്കിയുണ്ടാകില്ല, 

ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. യു.എസ് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി കുവൈറ്റിലും ബഹ്റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. സമാധാന കരാർ ലംഘിച്ച് ഇറാൻ ഹോർമൂസിൽ കപ്പലിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാകുന്നു. തങ്ങളുടെ 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകും. അങ്ങനെയുണ്ടായാൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ലട്രംപ് പറഞ്ഞു.

ട്രംപിന്റെ മുന്നറിയിപ്പ് വെറും പരിഭ്രാന്തിയിൽ നിന്നുള്ളതാണെന്നും അമേരിക്കയെയും ഇസ്രായേലിനെയും ഇറാനിൽ കാത്തിരിക്കുന്നത് 'വലിയ അദ്ഭുതങ്ങളാണെന്നും' സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി ഇറാനെതിരെ 48 മണിക്കൂറിനുള്ളിൽ സമാധാന കരാറിലെത്തിയില്ലെങ്കിൽ 'നരകം പെയ്യുമെന്ന' അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ട്രംപിന്റെ മുന്നറിയിപ്പ് വെറും പരിഭ്രാന്തിയിൽ നിന്നുള്ളതാണെന്നും അമേരിക്കയെയും ഇസ്രായേലിനെയും ഇറാനിൽ കാത്തിരിക്കുന്നത് 'വലിയ അദ്ഭുതങ്ങളാണെന്നും' സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിൽ നരകം ഇറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. എന്നാൽ യുദ്ധം വ്യാപിപ്പിക്കാനാണ് നീക്കമെങ്കിൽ മേഖലയാകെ നരകമായി മാറുമെന്ന് ഇറാൻ തിരിച്ചടിച്ചു.

ട്രംപിന്റെ പ്രസ്താവന അപകടകരമായ പോർവിളിയാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി മുൻ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ബറാദി പ്രതികരിച്ചു. 'ചിത്തഭ്രമം' പിടിപെട്ട ട്രംപിനെ തടയാൻ ഐക്യരാഷ്ട്രസഭയും ഗൾഫ് രാജ്യങ്ങളും ഉടനടി തയ്യാറായില്ലെങ്കിൽ മേഖല ഒന്നാകെ ഒരു തീഗോളമായി മാറുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധം വ്യാപിപ്പിക്കാനാണ് നീക്കമെങ്കിൽ ഗൾഫ് മേഖലയാകെ നരകമായി മാറുമെന്നും, ആണവ വികിരണം സംഭവിച്ചാൽ തകരുന്നത് തെഹ്റാൻ മാത്രമല്ല മറിച്ച് ഗൾഫ് രാജ്യങ്ങളായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇസ്ഫഹാൻ ആകാശത്ത് വച്ച് അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോൺ തകർത്തതായി ഇറാൻ സേന അവകാശപ്പെട്ടു. നവീന എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. അതേസമയം, വെള്ളിയാഴ്ച ഇറാനിൽ വെച്ച് വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഖുസെസ്താൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ സേന പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആക്രമണങ്ങൾ രൂക്ഷമായതോടെ ബുഷെർ ആണവനിലയത്തിന്റെ സുരക്ഷ കണക്കിലെടുത്ത് റഷ്യ തങ്ങളുടെ 200 ജീവനക്കാരെ കൂടി അവിടെനിന്ന് മാറ്റി. ഇതിനിടെ, മഹ്ഷഹർ പെട്രോകെമിക്കൽ സോണിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയത് മുതൽ ഇറാനിലെ 30ലധികം സർവ്വകലാശാലകൾ ലക്ഷ്യമിടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ ഓയിൽ പ്ലാന്റിലും സർക്കാർ ഓഫിസ് സമുച്ചയത്തിലും ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മറുഭാഗത്ത്, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ, ഹിസ്ബുല്ല, ഹൂതി സേനകൾ സംയുക്തമായി ദീർഘദൂര ആക്രമണം നടത്തി. ലോഡ് എയർപോർട്ടും പ്രധാന സൈനിക കേന്ദ്രങ്ങളുമാണ് ഇവർ ലക്ഷ്യമിട്ടത്. തെക്കൻ ലബനനിലെ മആരകെ നഗരത്തിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ, യുദ്ധത്തിനെതിരെ തെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.

പ്രൊഫ്. ജോൺ കുരാക്കാർ