Pages

Saturday, June 8, 2019

CHINNAMMA JOHN AMMACHI

കാരുണ്യം വാക്കുകളിലല്ല ,പ്രവർത്തിയിലാണ്  എന്ന്
സമൂഹത്തെ മനസ്സിലാക്കി കൊണ്ടിരിക്കുന്ന
ചിന്നമ്മ ജോൺ അമ്മച്ചി


കേരളത്തിലെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മ അമ്മച്ചിഎൺപതുകൾ പിന്നിട്ടിട്ടും ഇന്നും അനേകർക്ക്നന്മ ചെയ്യാൻ ഓടിനടക്കുന്ന കാഴ്ച്ച  കൊട്ടാരക്കരക്കാരുടെ മനസ്സിൽ  നിറഞ്ഞു നിൽക്കുന്നു .പുനലൂർ ഗാന്ധിഭവൻ , കാലയപുരം സങ്കേതം , വിളക്കുടി  സ്നേഹതീരം ,സ്നേഹഭവൻ ,ആശ്രയ  തുടങ്ങിനിരവധി  ജീവകാരുണ്യകേന്ദ്രങ്ങളിലെ അശരണരും ആലംബഹീനരും ,മനോനിലതെറ്റിയവരുമായ  നാലായിരത്തിലധികം  സഹോദരങ്ങളെ  സ്വന്തം മക്കളെ പോലെ കരുതി  സഹായിക്കുകയും  അവരെ നിരന്തരം സന്ദർശിക്കുകയും ചെയ്യുന്ന ചിന്നമ്മ അമ്മച്ചി മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു .
അദ്ധ്യാത്മീക കാര്യങ്ങളിൽ  നിഷ്ഠപുലർത്തുന്ന  അമ്മച്ചി  നന്മയുടെ  ഈശ്വര രൂപമാണ് . എല്ലാവർഷത്തെയും പോലെ വർഷവും സ്കൂൾ തുറക്കുന്നതിനു മുൻപേ  ജീവകാരുണ്യകേന്ദ്രങ്ങളിൽ എത്തി അവിടെ  എല്ലാ കുഞ്ഞുങ്ങൾക്കുമുള്ള ബുക്കും പേനയും മറ്റ്  സാധനങ്ങളും  എത്തിച്ചുകഴിഞ്ഞു .എസ് .എസ് .എൽ .സി ,പ്ലസ് ടു  പരീക്ഷകളിൽ വിജയിച്ചവർക്ക്  വാച്ചും വാങ്ങികൊടുത്തുകഴിഞ്ഞു .നിരവധി  കേന്ദ്രങ്ങളിൽ  അമ്മച്ചി പഠനോപകാരണങ്ങളുമായി വർഷവും പോയിക്കഴിഞ്ഞു .ഓണത്തിന് എല്ലാവർക്കുമുള്ള ഉപ്പേരിയും ക്രിസ്തുമസ്സിനു  എല്ലാവര്ക്കും കേക്കും  എത്തിക്കുക  പതിവാണ്
ആഴ്ച്ചതോറും തൻറെ മക്കളെ കാണാൻ  കയ്യിൽ കിട്ടുന്നതൊക്കെയുമായി  അമ്മ  എല്ലായിടവും ഓടിയെത്തും . ബന്ധുക്കളിൽ നിന്നും ,നന്മയുള്ളവരിൽ നിന്നും ശേഖരിക്കുന്ന  പണവും ,വസ്ത്രങ്ങളും പലഹാരങ്ങളും  കൂട്ടത്തിലുണ്ടാവും .സ്വന്തമായുള്ളതും മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങിയുമൊക്കെയാണ്  പ്രിയപ്പെട്ട  മാലാഖ അമ്മച്ചി  ഇങ്ങനെ അനേകം അശരണർക്ക് നൽകുന്നത് .തൂവെളള വസ്ത്രധാരിയായ    അമ്മച്ചിയെ പുതിയ തലമുറയ്ക്ക് ഒരുപക്ഷേ അമ്മച്ചിയെ അറിയില്ലായിരിക്കും . അമ്മച്ചിയെ പോലെയുള്ളവരുടെ നന്മയാണ് ഇന്നത്തെ ലോകത്തിന്റ വെളിച്ചം .
ലിപിൻ പുന്നൻ അമ്മച്ചിയെ  കുറിച്ച്  തയാറാക്കിയ  കുറിപ്പ്  പുതുതലമുറക്ക് വെളിച്ചം പകരട്ടെ .വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് -എന്നാണ്  ചിന്നമ്മ അമ്മച്ചി ആഗ്രഹിക്കുന്നത് . നൂറുകണക്കിന്  ജീവകാരുണ്യ അവാർഡുകളാണ്  കൊട്ടാരക്കര  നീലവിള പുത്തൻവീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത് .ആദിവാസികളുടെയിടയിൽ പ്രവർത്തിക്കുന്ന  ദയാഭായിയും  അമ്മച്ചിയും സുഹൃത്തുക്കളാണ് . ഗാന്ധിഭവൻ പുരസ്ക്കാരവും  കേരളത്തിലെ മദർതെരേസക്ക് ലഭിച്ചിട്ടുണ്ട് . കുരാക്കാരൻ വിമൻസ് അസ്സോസിയേഷൻ്റെ  പ്രസിഡന്റ് അന്ന്  ചിന്നമ്മജോൺ .അസ്സോസിയേഷൻറെ  ചാരിറ്റി പ്രവർത്തങ്ങളിലൂടെയാണ്  അമ്മച്ചി  ജീവകാരുണ്യ പ്രവർത്തനരംഗത്തിറങ്ങുന്നത് .
.ലിപിൻ പുന്നൻ പറഞ്ഞതുപോലെ അമ്മച്ചി ഇപ്പോഴും പറയുന്ന  ഒരു വാചകമാണ് ": സമയം തക്കത്തിൽ ഉപയോഗിക്കണം ആർക്കേലും വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക് ഇല്ലേൽ മുകളിൽ ചെല്ലുമ്പോ കണക്കു കൊടുക്കേണ്ടി വരും "എന്ന് .വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് - എന്ന മഹത് വാക്യം പാലിക്കാൻ  നമുക്ക്  കഴിയുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ

No comments: