പട്ടാപ്പകൽ പൊലീസുകാരിയെ പൊലീസുകാരൻ കൊലപ്പെടുത്തി
കേരളത്തെ നടുക്കി പട്ടാപ്പകൽ വീടിനു മുന്നിൽ പൊലീസുകാരിയെ വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. പ്രതിയും പൊലീസുകാരൻ. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെയാണ് (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തിയത്.
വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ.
ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല
സൗത്ത് നെയ്തേലിൽ എൻ.എ.അജാസ്
(33) ആണു പ്രതി. 50 % പൊള്ളലേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു
വർഷം മുൻപു പൊലീസിൽ ചേർന്ന സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയത്തെത്തുടർന്നാണു ക്രൂരകൃത്യത്തിനു തുനിഞ്ഞതെന്നു പൊലീസ് സംശയിക്കുന്നു.‘വിപണിയിൽ
കിട്ടില്ല; അജാസ് എത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി’‘വിപണിയിൽ
കിട്ടില്ല; അജാസ് എത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി’

കത്തിയെരിഞ്ഞത് മാതാപിതാക്കളുടെ ആശ്രയം; മൂന്ന് കുഞ്ഞുങ്ങളുടെയും..
കത്തിയെരിഞ്ഞത് മാതാപിതാക്കളുടെ ആശ്രയം; മൂന്ന് കുഞ്ഞുങ്ങളുടെയും..വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ കേരളത്തിൽ നാലു മാസത്തിനിടെ മുൻപു 2 തവണ. കോളജ് വിദ്യാർഥിനിയെ മാർച്ച് 13നു തിരുവല്ലയിലും എൻജിനീയറിങ്
വിദ്യാർഥിനിയെ ഏപ്രിൽ 4നു തൃശൂരിലും കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് വിവാഹാഭ്യർഥന നിരസിച്ച നഴ്സിനെ ആംബുലൻസ് ഡ്രൈവർ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും കോട്ടയം മീനടത്ത് സൗഹൃദം ഒഴിവാക്കിയ യുവതിയെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ചതും കൊച്ചിയിൽ യുവതിയെ നടുറോഡിൽ പെട്രോളൊഴിച്ചു
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment