മലങ്കരസഭയിലെ പള്ളിത്തർക്കത്തിൽ കോടതിവിധികൾ അംഗീകരിക്കും എന്ന് പറയുകയും കോടതിവിധികളെ ലംഘിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്
മലങ്കര സഭയിലെ പള്ളിത്തർക്കം
കേരളത്തിലെ ക്രമസമാധാനനില
തകർത്തിരിക്കുകയാണ്.വിഘടിതവിഭാഗം
തീവ്രവാദത്തിലേക്കും
നീങ്ങുകയാണ് പെരുമ്പാവൂരപ്പള്ളിപരിസരത്ത്
മാറ്റൊലികൊണ്ട ഒരു മുദ്രാവാക്യം
ഇങ്ങനെയാണ് "കയ്യുംവെട്ടും
കാലുംവെട്ടും
വേണ്ടിവന്നാൽ
തലയും വെട്ടും " ഈ കൊലവിളിമുഴക്കിയവരുടെ
കൂട്ടത്തിൽ വെള്ളകുപ്പായവും കറുത്ത തൊപ്പിയും ധരിച്ച പുരോഹിതൻമാരേയും കാണാമായിരുന്നു .അമ്മയെ മറന്നാലും അന്ത്യോക്കയെ മറക്കില്ല എന്ന വിളികളും
കേൾക്കാമായിരുന്നു
. കോടതിവിധികളെ
നോക്കുകുത്തിയാക്കുന്ന
ആൾക്കൂട്ട ജനാധിപത്യവും
നീതിനിഷേധങ്ങളും
പൊതുസമൂഹം തിരിച്ചറിയണം
കോടതിവിധികൾ അംഗീകരിക്കും എന്ന് പറയുകയും
കോടതിവിധികളെ
ലംഘിക്കുകയും
ചെയ്യുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് .കോടതിവിധി നീട്ടിക്കൊണ്ടുപോകാൻ
ആൾക്കൂട്ടത്തെ രംഗത്തിറക്കുന്ന ഹീനതന്ത്രം വിഘടിത വിഭാഗം പയറ്റികൊണ്ടിരിക്കുന്നു
.പിറവത്ത് ലൈവായി കണ്ടകാഴ്ച അതാണ് .
ആൾക്കൂട്ടവും
കുറെഗുണ്ടകളും
ഉണ്ടെങ്കിൽ ഇന്ത്യൻ നിയമങ്ങൾ കാറ്റിൽ പറത്താം എന്ന സ്ഥിതിയാണിന്ന്
. ഈ ഹീന തന്ത്രത്തിന് ഇരുമുന്നണികളും കൂട്ടുനിൽക്കുന്നു .ഒരു വിഭാഗം
വിശ്വാസികൾക്ക്
ഇന്ത്യൻ നിയമങ്ങളെക്കാൾ
പ്രധാനം അന്ത്യോക്യൻ നിയമങ്ങളാണ് .2017 ജൂലൈ 3 ന് ഭാരതത്തിൻറെ പരമോന്നതകോടതി
മലങ്കരയിൽ ഒരു സഭയെ
ഉള്ളുവെന്നും
അതിനു ഒരു കാതോലിക്കയും ഒരു മലങ്കര
മെത്രാപ്പോലീത്തായും
മാത്രമാണെന്നും
വ്യക്തമാക്കിയിട്ടും
' ഒരു സാത്താന്യശക്തിക്കും
വിഘടിത സഭയെ തകർക്കാനാവില്ല
എന്നാണ് അവർ പറയുന്നത് . അന്ത്യോക്യൻ വിശ്വാസം തകർക്കാൻ ഒരു കോടതിയും
പറയുന്നില്ല . പള്ളിയുടെ യഥാർത്ഥ അവകാശി ഓർത്തഡോക്സ്കാർ മാത്രമാണ് എന്നാണു കോടതി കണ്ടെത്തിയിരിക്കുന്നത്
. നിയമം കയ്യിലെടുക്കാൻ
ആരും തുനിയരുത് . ഈ നൊയമ്പു കാലത്ത് തിരുമേനിമാരും വൈദീകരും വിശ്വാസികളും ഉപവസിക്കുന്നത് നല്ലതാണ് . പക്ഷെ പൊതുസ്ഥലത്തെ ഉപവാസം ക്രമസമാധാനം തകർക്കുന്ന രീതിയിലാകരുത് വിഘടിതവിഭാഗം ഭാരതത്തിലെ പരമോന്നതവിധിയേക്കാൾ
അന്ത്യോക്യയിലെ
കല്പനകളാണ് അനുസരിക്കുന്നത്
. ഇലക്ഷൻ ബഹിഷ്ക്കരിക്കാനും വോട്ടിൽ നിന്ന് വിട്ടുനിൽക്കാനും വിഘടിത വിഭാഗത്തിലെ നേതാക്കൾ അവരുടെ വിശ്വാസികളോട് ആലോചിക്കുകപോലും ചെയ്യാതെ പ്രഖ്യാപിച്ചിരിക്കുകയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ`
No comments:
Post a Comment