ചോരക്കൊതി മാറാതെ
വീണ്ടും കണ്ണൂർ
ചോരക്കൊതി മാറാത്ത
കൊലപാതക
രാഷ്ട്രീയത്തിന്റെ
ഇരുണ്ട
അറകള്ക്കുള്ളില്
കത്തികളും
ബോംബുകളും
അടുക്കിവച്ചിരിക്കുന്ന
കണ്ണൂരിലെ
രാഷ്ട്രീയക്കാരെ
ജനം
വെറുക്കുകയാണ്
.ഭർത്താവ്
നഷ്‌ടപ്പെട്ട
ഭാര്യയുടെ
നിലവിളി
,പിതാവ്
നഷ്‌ടപ്പെട്ട
മക്കളുടെ
രോദനം
,മാതാപിതാക്കളുടെ
കണ്ണുനീർ ഇവകൊണ്ട് ശാപപങ്കിലമാണ്
കണ്ണൂർ.മനുഷ്യത്വം
മരിച്ചവർ
പോർവിളികളും
ആയുധങ്ങളുമായി
രംഗത്തിറങ്ങിയപ്പോൾ
മാഹി
മേഖലയിൽ
കഴിഞ്ഞദിവസം
ഇല്ലാതായതു
രണ്ടു
ജീവനാണ്;
അനാഥമായതു
രണ്ടു
കുടുംബങ്ങളും.
ഓരോ
കൊലപാതകത്തിനുശേഷവും
തോരാതെ
പെയ്യുന്ന
കണ്ണീരിന്റെ
കണക്ക്
ഒരു
രാഷ്ട്രീയകക്ഷിയുടെ
സ്കോർ
ബോർഡിലുമുണ്ടാവില്ല.
മക്കളെ
നഷ്ടപ്പെട്ട
അമ്മമാരുടെയും
അകാലവൈധവ്യം
പേറേണ്ടിവരുന്ന
യുവതികളുടെയും
അനാഥരാക്കപ്പെടുന്ന
കുരുന്നുകളുടെയും നഷ്ടങ്ങൾക്കു പകരംവയ്ക്കാൻ
ക്രൂരരാഷ്ട്രീയത്തിന്റെ
കയ്യിൽ
എന്താണുള്ളത്?
പ്രൊഫ്. ജോൺ
കുരാക്കാർ

No comments:
Post a Comment