ബാലികയെ, പരിശുദ്ധമായ ക്ഷേത്രത്തിലേക്കുതട്ടിക്കൊണ്ടുപോയികൂട്ടബലാത്സംഗംചെയ്തു കൊന്നകൊടും കുറ്റവാളികൾക്ക് പരമാവധി ശിക്ഷലഭിക്കണം
‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വര വിലാപം’ എന്ന വാക്യം ഭാരതത്തിലെ പരിശുദ്ധമായ ക്ഷേത്രത്തിൽ
നിന്ന് ഉയർന്നുകൊണ്ടേയിരിക്കുന്നു.കൊടുംക്രൂരതയുടെ
അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവന്ന ശിശുത്വം വിട്ടുമാറാത്ത ഒരു എട്ടു വയസ്സുകാരിയുടെ അശരണമായ നിലവിളി എന്നും നമ്മുടെകാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും .ജമ്മുവിലെ കഠ്വ ജില്ലയിൽ ബാലികയെ തടവിലാക്കികൂട്ടബലാത്സംഗംചെയ്തു
കൊന്ന സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്
. ബഖേർവാല മുസ്ലിം നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു നാട്ടുപ്രമാണിയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു .
നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനസംഭവങ്ങൾ കൊണ്ട് വേദനയും
ലജ്ജയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടും അപമാനഭാരംകൊണ്ടു തലകുനിപ്പിക്കുന്നതാണ് കഠുവയിലെ ഈ ക്രൂര സംഭവം.
ബാലികയെ, പരിശുദ്ധമായ ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോയി
കൂട്ടബലാത്സംഗംചെയ്തു കൊന്ന കൊടും കുറ്റവാളികൾക്ക് പരമാവധി ശിക്ഷലഭിക്കണം.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment