Pages

Sunday, September 4, 2016

മദര്‍തെരേസ ജീവിത വിശുദ്ധിയുടെ അമ്മയെന്ന് മാര്‍പാപ്പ

മദര്തെരേസ ജീവിത വിശുദ്ധിയുടെ
അമ്മയെന്ന് മാര്പാപ്പ
മദര്തെരേസ ജീവിത വിശുദ്ധിയുടെ അമ്മയെന്ന് ഫ്രാന്സിസ് മാര്പാപ്പ. മദറിനെ വിശുദ്ധ പദവിയിലേക്കുയര്ത്തിക്കൊണ്ടുള്ള ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്പാപ്പ ഇക്കാര്യം പറഞ്ഞത്.
ഇല്ലാത്തരുടെ ആവശ്യം നിറവേറ്റുമ്പോള്പങ്കുവെക്കപ്പെടുന്നത് ദൈവത്തിന്റെ കരുണയാണ്. എല്ലാ സമര്പ്പണങ്ങളിലും ദൈവം ആവശ്യപ്പെടുന്നത് കരുണയാണ്. അവഗണിക്കപ്പെട്ടവരേയും പിന്തള്ളപ്പെട്ടവരേയും ഉള്ക്കൊണ്ടുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവ കരുണ നിര്ലോഭം പ്രസരിപ്പിച്ച ആളായിരുന്നു മദര്തെരേസ.

റോഡരികില്മരിക്കാന്വിധിക്കപ്പെട്ടവരില്ദൈവ മഹത്വം ദര്ശിച്ചുകൊണ്ട് മദര്അവരെ ശുശ്രൂഷിച്ചു. ലോകത്തിന്റെ അധികാരങ്ങള്ക്ക് മേലെ മദര്തന്റെ ശബ്ദമുയര്ത്തി. അങ്ങനെ സ്വയം സൃഷ്ടിയായ ദാരിദ്ര്യം എന്ന കുറ്റകൃത്യത്തെക്കുറിച്ച് അവര്ബോധവാന്മാരായി. മദര്തെരേസയുടെ ശുശ്രൂഷയ്ക്ക് രുചി വര്ധിപ്പിച്ച ഉപ്പ് കരുണയായിരുന്നു. കരുണയായിരുന്നു നിരവധി ആളുകള്ക്ക് ഇരുട്ടില്പ്രകാശം ചൊരിഞ്ഞത്. മദറിന്റെ പ്രവര്ത്തികള്പാവപ്പെട്ടവരില്പാവപ്പെട്ടവര്ക്ക് ദൈവം സമീപസ്ഥനാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മാര്പാപ്പ പറഞ്ഞു.
വ്യവസ്ഥകളില്ലാത്ത സ്നേഹത്തിന്റെ മാനദണ്ഡം ജാതിയോ, മതമോ, വംശമോ, സംസ്ക്കാരമോ, ഭാഷയോ നോക്കാതെ എല്ലാവരേയും സ്നേഹിക്കുക എന്നതാണെന്ന് എല്ലാവര്ക്കും മനസിലാക്കിക്കൊടുക്കാന്കരുണയുടെ സഹയാത്രികയ്ക്ക് സാധിച്ചു.

എനിക്ക് അവരുടെ ഭാഷ സംസാരിക്കാന്സാധിക്കില്ലായിരിക്കും പക്ഷേ എനിക്ക് അവരെ നോക്കി ചിരിക്കാന്സാധിക്കുമെന്ന് മദര്തെരേസ എപ്പോഴും പറയുമായിരുന്നു. അവളുടെ പുഞ്ചിരി നാം മനസില്സൂക്ഷിക്കുകയും നമ്മുടെ ജീവിത യാത്രയില്കണ്ടു മുട്ടുന്നവര്ക്ക് സമ്മാനിക്കുകയും ചെയ്യണം. പ്രത്യേകിച്ച് അവശത അനുഭവിക്കുന്നവര്ക്ക്. മാര്പാപ്പ ഓര്മിപ്പിച്ചു.
Prof. John Kurakar

No comments: