കേരളത്തിലെ തീവണ്ടിയാത്ര ദുരിതമയം
ഇന്ത്യൻ റയിൽവേക്ക് ഏറ്റവുമധികം സഹായം നൽകുന്ന സംസ്ഥാനമാണ് കേരളം. ദീർഘദൂര യാത്ര ചെയ്യുന്നവർ കൂടുതലും കേരളത്തിൽ നിന്നാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര ചെയ്ത് റയിൽവേ വരുമാനത്തിൽ വൻ സംഭാവന നൽകുന്നത് കേരളീയരാണ്. എന്നുമാത്രമല്ല, ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരും കൂടുതലും കേരളത്തിൽ തന്നെയാണ്. ഇങ്ങനെ റയിൽവേയുടെ നടത്തിപ്പിൽ കാര്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം.പക്ഷേ, തുടർച്ചയായി കേരളത്തെ അവഗണിക്കുന്ന നയം റയിൽവേ തുടരുകതന്നെയാണ്. തീവണ്ടിയാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ യാതൊരു താൽപര്യവുമില്ലാത്ത അധികാരികളാണ് റയിൽവേ ഭരിക്കുന്നതെന്നതാണ് അനുഭവം. പുതിയ തീവണ്ടികൾ അനുവദിക്കുന്നതിൽ കേരളത്തോട് യാതൊരു നീതിയും ഒരു ബജറ്റിലും കാണിക്കുന്നില്ല. പകരം നിലവിലുള്ള തീവണ്ടികൾ യാത്രക്കാർക്ക് അസൗകര്യമായ വിധത്തിൽ നീട്ടിക്കൊടുക്കുകയാണ്. അങ്ങനെ പല തീവണ്ടികളും തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്കും അതിനപ്പുറം ചെന്നൈവരെയും നീളുന്നു. കണ്ണൂർ വരെ ഓടിച്ചിരുന്ന പല വണ്ടികളും മംഗലാപുരത്തേക്കും നീട്ടുന്നു. അങ്ങനെ നീട്ടുമ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നതും കേരളീയരാണ്. കേരളത്തിലെ യാത്രക്കാർക്കുള്ള റിസർവേഷൻ ബർത്തുകളുടെ എണ്ണം കുറയുന്നു. ഇടവേളകളിൽ വേറെ വണ്ടി ഇല്ലാത്തതുകൊണ്ട് യാത്രക്കാർക്ക് മറ്റു സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു.
കേരളത്തിൽ ലഭിക്കുന്ന കോച്ചുകളെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. പൊട്ടിപ്പൊളിഞ്ഞ് കുറ്റികൾ ഇളകിയ വാതിലുകളും കീറിപ്പറിഞ്ഞ സീറ്റുകളും വൃത്തികേടായ ടോയ്ലറ്റുകളുംകൊണ്ട് യാത്ര ദുരിതപൂർണമാവുകയാണ്. പുതിയ കോച്ചുകൾ മുഴുവൻ ഉത്തരേന്ത്യയിൽ ഓടിക്കുന്നു. അവിടെ ഓടിത്തളർന്ന് കണ്ടം ചെയ്യാറായ കോച്ചുകൾ കേരളത്തിലേക്ക് വിടുന്നു. വർഷങ്ങളായി നാം ഈ ദുരിതം അനുഭവിക്കുകയാണ്. റയിൽവേ യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളിൽ ചിലരും ഈ ദുരവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതെല്ലാം ബധിരകർണങ്ങളിൽ പതിക്കുകയാണ്.
കൂനിന്മേൽ കുരുവെന്നപോലെ ഇടയ്ക്കിടെയുള്ള നിരക്ക്വർധനവും യാത്രക്കാരെ ദ്രോഹിക്കുന്നു. മുമ്പൊക്കെ തീവണ്ടി യാത്രാനിരക്ക് കുറവായിരുന്നു. എന്നാൽ ഈയിടെയായി യാത്രാ ബസുകളുടെ നിരക്ക് തീവണ്ടിയിൽ നൽകേണ്ട സ്ഥിതിയാണ്. സീറ്റ് റിസർവേഷന്റെ കാര്യമാണെങ്കിൽ അതിലും പ്രയാസകരം. തിരുവനന്തപുരത്ത് നിന്നും കോട്ടയംവരേയോ എറണാകുളംവരേയോ പകൽ സമയങ്ങളിൽ സീറ്റ് റിസർവ് ചെയ്യാൻ, പ്രത്യേകിച്ചും എ സി കോച്ചുകളിൽ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സീറ്റ് റിസർവ് ചെയ്യണമെങ്കിൽ കണ്ണൂർവരേക്കുള്ള കാശ് കൊടുക്കണം. എന്നിട്ട് കോട്ടയത്തോ എറണാകുളത്തോ തൃശൂരോ ഇറങ്ങാം. യാത്രക്കാരോട് ചെയ്യുന്ന കൊടുംക്രൂരതയാണിത്. പുതിയ സമയക്രമം നിലവിൽ വന്നശേഷം രാവിലെ പത്തു പതിനൊന്നു മണി കഴിഞ്ഞാൽ വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അധികം വണ്ടികളില്ലെന്നത് യാത്രാദുരിതം കൂടുതൽ തീവ്രമാക്കുന്നു. മാത്രമല്ല തെക്കൻ കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനും പതിനൊന്നു കഴിഞ്ഞാൽ വെറും നോക്കുകുത്തിയാണ്.
കേരളത്തിൽ ലഭിക്കുന്ന കോച്ചുകളെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. പൊട്ടിപ്പൊളിഞ്ഞ് കുറ്റികൾ ഇളകിയ വാതിലുകളും കീറിപ്പറിഞ്ഞ സീറ്റുകളും വൃത്തികേടായ ടോയ്ലറ്റുകളുംകൊണ്ട് യാത്ര ദുരിതപൂർണമാവുകയാണ്. പുതിയ കോച്ചുകൾ മുഴുവൻ ഉത്തരേന്ത്യയിൽ ഓടിക്കുന്നു. അവിടെ ഓടിത്തളർന്ന് കണ്ടം ചെയ്യാറായ കോച്ചുകൾ കേരളത്തിലേക്ക് വിടുന്നു. വർഷങ്ങളായി നാം ഈ ദുരിതം അനുഭവിക്കുകയാണ്. റയിൽവേ യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളിൽ ചിലരും ഈ ദുരവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതെല്ലാം ബധിരകർണങ്ങളിൽ പതിക്കുകയാണ്.
കൂനിന്മേൽ കുരുവെന്നപോലെ ഇടയ്ക്കിടെയുള്ള നിരക്ക്വർധനവും യാത്രക്കാരെ ദ്രോഹിക്കുന്നു. മുമ്പൊക്കെ തീവണ്ടി യാത്രാനിരക്ക് കുറവായിരുന്നു. എന്നാൽ ഈയിടെയായി യാത്രാ ബസുകളുടെ നിരക്ക് തീവണ്ടിയിൽ നൽകേണ്ട സ്ഥിതിയാണ്. സീറ്റ് റിസർവേഷന്റെ കാര്യമാണെങ്കിൽ അതിലും പ്രയാസകരം. തിരുവനന്തപുരത്ത് നിന്നും കോട്ടയംവരേയോ എറണാകുളംവരേയോ പകൽ സമയങ്ങളിൽ സീറ്റ് റിസർവ് ചെയ്യാൻ, പ്രത്യേകിച്ചും എ സി കോച്ചുകളിൽ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സീറ്റ് റിസർവ് ചെയ്യണമെങ്കിൽ കണ്ണൂർവരേക്കുള്ള കാശ് കൊടുക്കണം. എന്നിട്ട് കോട്ടയത്തോ എറണാകുളത്തോ തൃശൂരോ ഇറങ്ങാം. യാത്രക്കാരോട് ചെയ്യുന്ന കൊടുംക്രൂരതയാണിത്. പുതിയ സമയക്രമം നിലവിൽ വന്നശേഷം രാവിലെ പത്തു പതിനൊന്നു മണി കഴിഞ്ഞാൽ വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അധികം വണ്ടികളില്ലെന്നത് യാത്രാദുരിതം കൂടുതൽ തീവ്രമാക്കുന്നു. മാത്രമല്ല തെക്കൻ കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനും പതിനൊന്നു കഴിഞ്ഞാൽ വെറും നോക്കുകുത്തിയാണ്.
റയിൽവേ ഉദ്യോഗസ്ഥരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റം പലകുറി വാർത്തയായി വന്നതാണ്. ടി ടി മാരും സ്പെഷ്യൽ സ്ക്വാഡുമാണ് ഇക്കാര്യത്തിൽ മുന്നിൽ. സാധാരണക്കാരായ പല യാത്രക്കാർക്കും സൂപ്പർ എക്സ്പ്രസാണോ പാസഞ്ചറാണോ എന്നൊന്നും അറിവുണ്ടാവില്ല. സ്ളീപ്പർ ടിക്കറ്റെടുത്ത് വണ്ടിയിൽ കയറിയാൽ സൂപ്പർ എക്സ്പ്രസാണെങ്കിൽ അഞ്ഞൂറും ആയിരവും പിഴ ഈടാക്കുന്ന നടപടികളാണ് ടി ടിമാരിൽ നിന്നും പലപ്പോഴും ഉണ്ടാകുന്നത്. സീസൺടിക്കറ്റിന്റെ കാലാവധി തലേന്ന് തീർന്നത് അറിയാതെ വണ്ടിയിൽ കയറിയ ഒരു പാവം പെൺകുട്ടിയിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കാൻ ശ്രമിച്ചതും അടുത്തദിവസം നടന്ന സംഭവമാണ്. സാധാരണക്കാർക്ക് സഞ്ചരിക്കണമെങ്കിൽ കൂടുതൽ സ്റ്റോപ്പുകളിൽ തീവണ്ടി നിർത്തണം. എം പിമാരുടെ ആവശ്യമനുസരിച്ച് ദക്ഷിണ റയിൽവേയിൽ 1250 സ്റ്റോപ്പുകൾ പുതുതായി അനുവദിച്ചിരുന്നു. അതിൽ 159 എണ്ണം കേരളത്തിലായിരുന്നു. അതൊക്കെ നിർത്തലാക്കുന്നു എന്നാണ് രാജ്യതലസ്ഥാനത്ത് നിന്നും ഏറ്റവുമൊടുവിൽ കേട്ടത്. ചുരുക്കത്തിൽ കോരന് കഞ്ഞി കുമ്പിളിൽതന്നെ എന്നതാണ് റയിൽവേയുടെ കാര്യത്തിൽ കേരളത്തിന്റെ അനുഭവം.റയിൽവേയുടെ ദക്ഷിണമേഖലാ ജനറൽ മാനേജർ രാജേഷ് മിശ്ര അടുത്ത ദിവസങ്ങളിൽ മധ്യകേരളത്തിൽ ചില സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. സ്റ്റേഷനുകളിലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഒന്ന് രണ്ട് സ്റ്റേഷനുകളിൽ ഇറങ്ങി യാത്രക്കാരുടെ സംഘടനകൾ നൽകിയ നിവേദനങ്ങൾ പ്രത്യേക ട്രെയിനിലെത്തിയ ജനറൽ മാനേജരും സംഘവും സ്വീകരിച്ചു. തൃശൂരിൽ ജനറൽമാനേജരെ കണ്ട് നിവേദനം നൽകിയ സി എൻ ജയദേവൻ എംപി, സെപ്തംബർ ഒന്ന് മുതൽ നിലവിൽ വന്ന പുതുക്കിയ തീവണ്ടി സമയക്രമം അനുസരിച്ച് ബുദ്ധിമുട്ടിലായ ഹ്രസ്വ ദൂര യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ പരിശോധിച്ച് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ മാനേജർ എം പിയെ അറിയിക്കുകയും ചെയ്തു.ഇതിനിടയിൽ റയിൽവേ അധികാരികളുടെ ഭാഗത്തുനിന്നും ചില വാഗ്ദാനങ്ങൾ ഉണ്ടായിട്ടുണ്ട്. റയിൽവേ സ്റ്റേഷനുകളിലെ ടോയ്ലറ്റ് സൗകര്യങ്ങൾ യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കാമെന്നതാണ് അതിലൊന്ന്. പണം കൊടുത്ത് മാത്രം ടോയ്ലറ്റുകൾ ഉപയോഗിക്കാമായിരുന്ന നിലവിലുള്ള സംവിധാനം അവസാനിപ്പിക്കും. ടോയ്ലറ്റുകളുടെ നടത്തിപ്പിൽ നിന്നും കോൺട്രാക്ടർമാരെ ഒഴിവാക്കും. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് റയിൽവേയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കും. എന്നുമാത്രമല്ല, തീവണ്ടിയിൽ വിതരണം ചെയ്യുന്ന ചായയുടേയും മറ്റ് ഭക്ഷ്യ വസ്തുക്കളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തും. എക്സ്പ്രസ്-മെയിൽ തീവണ്ടികളിൽ `റെഡി ടു ഈറ്റ്` പദ്ധതിയിലൂടെ നല്ല ഭക്ഷണം ലഭ്യമാക്കും. ഇതൊക്കെയാണ് വാഗ്ദാനങ്ങൾ. നടപ്പാക്കിയാൽ എല്ലാം നല്ലതുതന്നെ. പക്ഷേ അടിസ്ഥാനപരമായ പ്രശ്നം സുഖകരമായ യാത്രതന്നെയാണ്. അതിന് തടസം സൃഷ്ടിക്കുന്ന പ്രവണതകൾ അവസാനിപ്പിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശുഭയാത്രയ്ക്ക് ഉതകുന്ന സംവിധാനമൊരുക്കാൻ റയിൽവേ തയാറാവുകതന്നെ വേണം. അതാണ് ലക്ഷങ്ങൾ വരുന്ന നിത്യയാത്രക്കാരുടെ ആവശ്യം.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment