മാതൃഭാഷ അടിച്ചേൽപ്പിക്കരുത്:
സുപ്രീംകോടതി
കുട്ടിയുടെ മാതൃഭാഷ തീരുമാനിക്കേണ്ടത് മാതാപിതാക്കൾ
പ്രൈമറി തലത്തിൽ മാതൃഭാഷാ പഠനം നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭാഷാ ന്യൂനപക്ഷങ്ങൾക്കുമേൽ പ്രത്യേക ഭാഷാ പഠനം അടിച്ചേൽപ്പിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസുമാരായ എ.കെ. പട്നായിക്, സുധാംശു ജ്യോതി മുഖോപാദ്ധ്യായ, ദീപക് മിശ്ര, എഫ്. എം. ഐ.ഖലീഫുള്ള എന്നിവരടങ്ങിയ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.
പ്രൈമറി തലത്തിൽ മാതൃഭാഷാ പഠനം നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭാഷാ ന്യൂനപക്ഷങ്ങൾക്കുമേൽ പ്രത്യേക ഭാഷാ പഠനം അടിച്ചേൽപ്പിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസുമാരായ എ.കെ. പട്നായിക്, സുധാംശു ജ്യോതി മുഖോപാദ്ധ്യായ, ദീപക് മിശ്ര, എഫ്. എം. ഐ.ഖലീഫുള്ള എന്നിവരടങ്ങിയ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.
മാതൃഭാഷയിൽ പഠിക്കുന്നതാണ് എളുപ്പമെങ്കിൽ അതു തിരഞ്ഞെടുക്കാൻ കുട്ടികളെ അനുവദിക്കണം. ഇക്കാര്യത്തിൽ സർക്കാർ കൈകടത്തരുത്. കുട്ടികളുടെ മാതാപിതാക്കളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഭാഷാന്യൂനപക്ഷങ്ങളുടെ കുട്ടികൾക്ക് പ്രൈമറി തലത്തിൽ അവരുടെ മാതൃഭാഷയിൽ പഠിക്കാൻ സർക്കാർ സൗകര്യമൊരുക്കണം. കുട്ടിയുടെ മാതൃഭാഷ ഏതെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്.
1994- 95 അധ്യയന വർഷം മുതൽ കർണാടകയിലെ എല്ലാ സ്കൂളുകളിലും ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ കന്നട അദ്ധ്യയന മാദ്ധ്യമമാക്കി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിയത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment