
LOK SABHA ELECTION-2014
ഏട്ടാം ഘട്ടത്തില്‍ സീമാന്ധ്രയിലും ബംഗാളിലും മികച്ച പോളിങ്
ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് ബുധനാഴ്ച ജനവിധേ തേടിയത്. ഉത്തർ പ്രദേശ് (15), ബീഹാർ (7), പശ്ചിമ ബംഗാൾ (6), ഹിമാചൽ പ്രദേശ് (4), ആന്ധ്രപ്രദേശ് (25), ജമ്മു കാശ്മീർ (2), ഉത്തരാഖണ്ഡ് (5) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനിടെ പണം വിതരണം ചെയ്തതിന് മുസഫർഖാനയിലും അമേഠിയിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജമ്മുകശ്മീരിലെ ബരാമുള്ളയില്‍ പോളിങ് ബൂത്തിനുനേരെ ആക്രമണമുണ്ടായി. വെടിവെപ്പില്‍ 2 സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധി(അമേഠി), വരുണ്‍ ഗാന്ധി (സുല്ത്താനാപുര്), രാം വിലാസ് പാസ്വാന് (ഹാജിപുര്‍), റാബ്രിദേവി, പ്രതാപ് റൂഡി (സരണ്‍), ബെനി പ്രസാദ് വര്‍മ്മ (ഗോന്ധ), മുഹമ്മദ് കൈഫ് (ഫുല്പുര്), എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖർ. 543 അംഗ ലോക്സഭയിലെ 502 മണ്ഡലങ്ങളില്‍ ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment