
പുതിയ പാത്രിയര്‍ക്കീസ് ബാവ അഭിഷിക്തനായി

ദമാസ്‌കസിലെ മറാത്ത് സെയ്ദാനായിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണശുശ്രൂഷയ്ക്ക് കേരളത്തില്‍ നിന്നുള്ള ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കാതോലിക്കാ ബാവയുടെ നേതൃത്വത്തിലുള്ള സുറിയാനിസഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികത്വത്തിലും അഞ്ഞൂറോളം വരുന്ന വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിലായിരുന്നു അഭിഷേക ചടങ്ങ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് സ്ഥാനാരോഹണശുശ്രൂഷകള്‍ ആരംഭിച്ചത്.
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് യൂഹാനോന്‍ യാസാജി, അന്ത്യോഖ്യയിലെ മാറോനൈറ്റ് പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബസ്‌റ ബോട്രോസ് അല്‍റാഫി, സിറിയന്‍ കത്തോലിക്ക സഭയുടെ അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം യൗസഫ് യോനാന്‍ മൂന്നാമന്‍, കോപ്റ്റിക് പോപ്പിന്റെ പ്രതിനിധികളായ ബിഷപ് ബിഷോയി ഓഫ് ഡാമിയേറ്റിന്റെ നേതൃത്വത്തിലുള്ള ബിഷപ്പുമാരുടെ സംഘം, മലങ്കര കത്തോലിക്കാ സഭയുടെ അധിപന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ത്തോമ്മ സുറിയാനി സഭയിലെ യൂയാക്കീം മാര്‍ കൂറിലോസ്, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികള്‍, സിറിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ കാലം ചെയ്തതിനെത്തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 30 നു ബെയ്‌റൂട്ടില്‍ ചേര്‍ന്ന ആകമാന സുന്നഹദോസാണു പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ -
No comments:
Post a Comment