കേരളത്തിൽ
ലോകസഭതെരഞ്ഞെടെപ്പു -2014
നാളെ (10-04-2014)
മൂന്നാംഘട്ട പോളിംഗ്: കേരളത്തിലടക്കം 11 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ സന്പൂർണ പോളിംഗ് നാളെ നടക്കും. കേരളം, ഡൽഹി എന്നിവയടക്കം 11 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 92 സീറ്റുകളിലേക്ക് 11 കോടി വോട്ടർമാരാണ് നാളെ വോട്ടിടാൻ ബൂത്തുകളിലെത്തുന്നത്. ഒഡിഷയിൽ ലോക്സഭയിലും നിയമസഭയിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്.
ലോക്സഭാ സ്പീക്കർ മീരാ കുമാർ കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിമാരായ കപിൽ സിബൽ, കമൽ നാഥ്, ശശി തരൂർ, കെ.വി.തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നതിൽ സുരേഷ്, കെ.സി വേണുഗോപാൽ, രാഷ്ട്രീയ ലോക്ദളിന്റെ കേന്ദ്ര മന്ത്രി അജിത് സിംഗ്, മുസ്ളിം ലീഗിന്റെ കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, ബിജെപി നേതാക്കളായ മുൻ കരസേനാ മേധാവി വി.കെ.സിംഗ്, ഹർഷ് വർദ്ധൻ തുടങ്ങിയവരാണ് ഇന്ന് വിധി തേടുന്ന 1418 സ്ഥാനാർത്ഥികളിൽ പെടുന്നത്. താരങ്ങളായ ജയപ്രദ, നഗ്മ, രാജ്ബബ്ബർ, എ.എ.പിയുടെ പ്രമുഖ മാദ്ധ്യമ പ്രവർത്തക ഷാസിയ ഇൽമി എന്നിവരും മത്സര രംഗത്തുണ്ട്.
വർഗീയ കലാപം നടന്ന മുസഫർ നഗർ അടക്കം ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ബീഹാറിലെ സസാറമിലാണ് മീരാ കുമാർ മത്സരിക്കുന്നത്. ഈയിടെ സ്ഥാനമൊഴിഞ്ഞ കേരള ഗവർണർ നിഖിൽ കുമാറും ബീഹാറിൽ മത്സരിക്കുന്നു.
കേരളത്തിലെ 20 സീറ്റുകളിലും ഹരിയാനയിലെ പത്തു സീറ്റുകളിലും ഇന്ന് ഒരു ദിവസം കൊണ്ട് പോളിംഗ് പൂർത്തിയാക്കും. ചണ്ഡീഗഡിൽ സിറ്റിംഗ് എംപി പവൻ ബൻസാലിനെതിരെ രണ്ടു താരങ്ങളാണ് മത്സര രംഗത്തുള്ളത്, ബിജെപിയുടെ കിരൺ ഖേറും എഎപിയുടെ ഗുൽ പനാഗും.
ഒഡിഷയിൽ പത്ത് സീറ്റിൽ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ പല പ്രദേശങ്ങളിലും മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നൽകിയിരിക്കുന്നതു കൊണ്ട് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭയിലേക്ക് മുഖ്യമന്ത്രി നവീൻ പട്നായിക്ക് വീണ്ടും മത്സരിക്കുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ സന്പൂർണ പോളിംഗ് നാളെ നടക്കും. കേരളം, ഡൽഹി എന്നിവയടക്കം 11 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 92 സീറ്റുകളിലേക്ക് 11 കോടി വോട്ടർമാരാണ് നാളെ വോട്ടിടാൻ ബൂത്തുകളിലെത്തുന്നത്. ഒഡിഷയിൽ ലോക്സഭയിലും നിയമസഭയിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്.
ലോക്സഭാ സ്പീക്കർ മീരാ കുമാർ കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിമാരായ കപിൽ സിബൽ, കമൽ നാഥ്, ശശി തരൂർ, കെ.വി.തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നതിൽ സുരേഷ്, കെ.സി വേണുഗോപാൽ, രാഷ്ട്രീയ ലോക്ദളിന്റെ കേന്ദ്ര മന്ത്രി അജിത് സിംഗ്, മുസ്ളിം ലീഗിന്റെ കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, ബിജെപി നേതാക്കളായ മുൻ കരസേനാ മേധാവി വി.കെ.സിംഗ്, ഹർഷ് വർദ്ധൻ തുടങ്ങിയവരാണ് ഇന്ന് വിധി തേടുന്ന 1418 സ്ഥാനാർത്ഥികളിൽ പെടുന്നത്. താരങ്ങളായ ജയപ്രദ, നഗ്മ, രാജ്ബബ്ബർ, എ.എ.പിയുടെ പ്രമുഖ മാദ്ധ്യമ പ്രവർത്തക ഷാസിയ ഇൽമി എന്നിവരും മത്സര രംഗത്തുണ്ട്.
വർഗീയ കലാപം നടന്ന മുസഫർ നഗർ അടക്കം ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ബീഹാറിലെ സസാറമിലാണ് മീരാ കുമാർ മത്സരിക്കുന്നത്. ഈയിടെ സ്ഥാനമൊഴിഞ്ഞ കേരള ഗവർണർ നിഖിൽ കുമാറും ബീഹാറിൽ മത്സരിക്കുന്നു.
കേരളത്തിലെ 20 സീറ്റുകളിലും ഹരിയാനയിലെ പത്തു സീറ്റുകളിലും ഇന്ന് ഒരു ദിവസം കൊണ്ട് പോളിംഗ് പൂർത്തിയാക്കും. ചണ്ഡീഗഡിൽ സിറ്റിംഗ് എംപി പവൻ ബൻസാലിനെതിരെ രണ്ടു താരങ്ങളാണ് മത്സര രംഗത്തുള്ളത്, ബിജെപിയുടെ കിരൺ ഖേറും എഎപിയുടെ ഗുൽ പനാഗും.
ഒഡിഷയിൽ പത്ത് സീറ്റിൽ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ പല പ്രദേശങ്ങളിലും മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നൽകിയിരിക്കുന്നതു കൊണ്ട് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭയിലേക്ക് മുഖ്യമന്ത്രി നവീൻ പട്നായിക്ക് വീണ്ടും മത്സരിക്കുന്നു
കേരളത്തിൽ ലോക
സഭ തെരഞ്ഞെടെപ്പു
-2014 നാളെ (10-04-2014) ആണ്
.21,424 പോളിങ് ബൂത്തുകളില്‍
2126 എണ്ണം പ്രശ്നബാധിത
ബൂത്തുകളാണെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ.
കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോട്
ജില്ലകളിലാണ് പ്രശ്നബാധിത
ബൂത്തുകള്‍ ഏറെയും. പ്രശ്നസാധ്യതയുള്ള
ബൂത്തുകളില്‍ അധിക സുരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
നളിനി നറ്റോ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ചു.പോലീസിന് പുറമെ സംസ്ഥാനത്തിന്
പുറത്തുനിന്ന് 55 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയും
സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ നിയോഗിച്ചിട്ടുണ്ടെന്ന് അവര്‍
പറഞ്ഞു. 242 പുരുഷന്മാരും 27 വനിതാ സ്ഥാനാര്‍ത്ഥികളുമാണ് വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
രാവിലെ
ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്
വോട്ടെടുപ്പ്. 189 ബൂത്തുകളില്‍ ലൈവ്
വെബ് കാസ്റ്റിങ് ഉണ്ടാവും.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും
നളിനി നെറ്റോ അറിയിച്ചു. സ്ഥാനത്ത്
2.42 കോടിപ്പേര്‍ക്കാണ്
വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്.
പോളിങ് സാമഗ്രികളുടെ വിതരണം സംസ്ഥാനത്തിന്റെ വിവിധ
കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
പ്രൊഫ് ജോണ്‍ കുരാക്കാർ


No comments:
Post a Comment