അമേരിക്കന്‍ പ്രതിഷേധം അവഗണിച്ച് ക്രിമിയ റഷ്യയുടെ ഭാഗമായി
Crimea's regional parliament has declared independence and applied to become part of the Russian Federation, a day after people in the Black Sea peninsula voted overwhelmingly to leave Ukraine in a referendum that most of the world has condemned as illegal.The parliament "made a proposal to the Russian Federation to admit the Republic of Crimea as a new subject with the status of a republic", according to a statement on its website.
പുതിയ സംഭവവികാസങ്ങളോടെ ക്രിമിയ വിഷയത്തില്‍ അമേരിക്കക്കു മേല്‍ റഷ്യക്ക് മേല്‍ക്കൈ നേടാനായി. ഹിതപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ യുക്രൈന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വാദം. എന്നാല്‍ അന്താരാഷ്‌ട്ര ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു നടപടികളെന്നായിരുന്നു റഷ്യന്‍ നിലപാട്.
100 അംഗങ്ങളുള്ള ക്രിമിയന്‍ സഭയിലെ 85 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ബാക്കി 15 പേര്‍ പാര്‍ലമെന്റെില്‍ ഹാജരായിരുന്നില്ല. അടുത്തമാസം മുതല്‍ റഷ്യന്‍ സംവിധാനങ്ങളിലേക്ക് മാറാനാണ് ക്രിമിയ ലക്ഷ്യമിടുന്നത്. യുക്രൈനിലെ നിയമങ്ങള്‍ ഇനിമുതല്‍ ക്രിമിയയില്‍ ബാധകമാകില്ല. ക്രിമിയയിലുള്ള യുക്രൈന്റെ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിട്ടുണ്ട്.
അതേസമയം ക്രിമിയയുടെ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയും അമേരിക്കയും കടുത്ത നിലപാടിലേക്ക് നീങ്ങിയിരുന്നു. ക്രിമിയയിലെ 21 പ്രമുഖര്‍ക്ക് യൂറോപ്യന്‍ യൂണിയനും 11 പേര്‍ക്ക് അമേരിക്കയും ഉപരോധമേര്‍പ്പെടുത്തി. ഇതില്‍ മുന്‍ യുക്രൈന്‍ പ്രസിഡന്‍ഡ് വിക്‌ടര്‍ യാനുക്കോവിച്ചും പെടും. ഫെബ്രുവരിയില്‍ യാനുക്കോവിച്ച് സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ടതു മുതലാണ് ക്രിമിയന്‍ പ്രശ്‌നം രൂക്ഷമായത്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment