എസ് എസ് എല്‍ സി പരീക്ഷ-
2014 തുടങ്ങി
ഉത്തരപേപ്പറിന്റെ മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റുകളിലും പരീക്ഷാര്‍ത്ഥികള്‍
രജിസ്റ്റര്‍ നമ്പര്‍ എഴുതണം. മൂന്നാമത്തെ ലോങ് ബെല്‍ മുതല്‍ അവസാനത്തെ ലോങ് ബെല്‍
വരെയാണ് പരീക്ഷ എഴുതാനുള്ള സമയം. പരീക്ഷാ ഹാളില്‍ കുടിവെള്ള വിതരണം പാടില്ല.
ലേബലില്ലാത്ത കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
അനുവാദമുണ്ട്. വിദ്യാര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരും പരീക്ഷാ ഹാളില്‍ മൊബൈല്‍
ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ല. 22
വരെ നീളുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ 2798 കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫ് മേഖലയില്‍
എട്ടും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 2,36,351 ആണ്‍കുട്ടികളും
2,27,956 പെണ്‍കുട്ടികളുമടക്കം 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി
പരീക്ഷയെഴുതുന്നത്. 4,63,070 പേര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ
എഴുതും. ലക്ഷദ്വീപില്‍ നിന്ന് 824 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ നിന്ന് 416
വിദ്യാര്‍ത്ഥികളുമാണുള്ളത്. 1721 കുട്ടികള്‍
പരീക്ഷയെഴുതുന്ന പട്ടം സെന്‍റ് മേരീസ് ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍.
ടി.ടി.സി, ടി.എച്ച്.എസ്.എല്‍.സി. തുടങ്ങിയ പരീക്ഷകളും തുടങ്ങി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment