MARCONI
PRIZE-2014
ഇന്ത്യൻ എൻജിനീയർക്ക് 62 ലക്ഷം രൂപയുടെ
പ്രശസ്തമായ മാർക്കോണി പ്രൈസ്
An India-born engineer-scientist who was disdained by the Indian system despite his yeoman contribution to the country's naval defense, and whose subsequent work in the United States is at the heart of the current high speed WiFi and 4G mobile systems, has been awarded the 2014 Marconi Prize, a Nobel equivalent for technology pioneers.
An India-born engineer-scientist who was disdained by the Indian system despite his yeoman contribution to the country's naval defense, and whose subsequent work in the United States is at the heart of the current high speed WiFi and 4G mobile systems, has been awarded the 2014 Marconi Prize, a Nobel equivalent for technology pioneers.
___________________________________________________________________________________________
The Marconi Prize is an annual award recognizing advancements in communications awarded by the Marconi Foundation. The Prize includes a $100,000
___________________________________________________________________________________________
ഇന്രർനെറ്റിലെ ഇതിഹാസങ്ങളെന്ന് കരുതപ്പെടുന്ന ടിം ബെർണെർസ് ലീ, വിന്റ് സെർഫ്, ലാറി പേജ്, മാർട്ടിൻ കൂപ്പർ (മൊബൈൽ ഫോൺ കണ്ടു പിടിച്ച എൻജിനീയർ) എന്നിവർക്കു പിന്നാലെയാണ് പോൾ എന്ന് ലോകം വിളിക്കുന്ന ആരോഗ്യസ്വാമി ഈ പുരസ്കാരം നേടിയത്. ഇപ്പോൾ സ്റ്റാൻഫഡ് സർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറാണ് പോൾ. പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വയർലസ് റൗട്ടറും 4ജി ഫോണുകളുമടക്കം എല്ലാ വയർലസ് ഉപകരണങ്ങളും ഭാവിയിൽ ഉപയോഗിക്കാൻ പോകുന്ന മിമോ സാങ്കേതിക വിദ്യക്ക് പോൾ നൽകിയ മഹത്തായ സംഭാവനകൾ ആയിരക്കണക്കിന് ഗവേഷകർക്ക് വഴികാട്ടിയാകുമെന്ന് മാർക്കോണി സൊസൈറ്റി അദ്ധ്യക്ഷൻ പ്രൊഫ.ഡേവിഡ് പെയ്ൻ പറഞ്ഞു. ഈ വർഷം 50 തികയുന്ന മാർക്കോണി സൈസൈറ്റിയുടെ സുവർണജൂബിലി പുരസ്കാരമാണ് പോളിന് ലഭിച്ചിരിക്കുന്നത്. റേഡിയോ കണ്ടുപിടിച്ച ഗൂഗ്ലിമോ മാർക്കോണിയുടെ മകൾ ജിയോവയാണ് മാർക്കോണി സൊസൈറ്റി സ്ഥാപിച്ചത്. ലോകത്തിലെ എണ്ണപ്പെട്ട എൻജിനീയർമാരും സാങ്കേതിക വിദഗ്ദ്ധരുമാണ് മാർക്കോണി സൊസൈറ്റിയുടെ പുരസ്കാരത്തിന് അർഹരമായിട്ടുള്ളത്. അവരുടെ നിരയിലാണ് ഇനി പോൾരാജിന്റെ സ്ഥാനം.
ഇന്ത്യ അവഗണിച്ച മിടുക്കൻ
പതിനഞ്ചാമത്തെ വയസിൽ ഇന്ത്യൻ നേവിയൽ ചേർന്ന പോൾ പൂനെ ലൊണാവാലയിലെ നേവൽ എൻജിനീയറിംഗ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയശേഷം 25 വർഷത്തോളം നേവിയിൽ ജോലി നോക്കി. 1971 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ നേവിയുടെ വാർത്താവിനിമയ സംവിധാനത്തിലെ പിഴവുകൾ മനസിലാക്കിയ പോൾ അത് പരിഹരിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സോണാർ സംവിധാനമാണ് നേവി ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം പുതിയ സിഗ്നലിംഗ് സംവിധാനം വികസിപ്പിച്ചെടുത്തു. അന്ന് യുദ്ധത്തിൽ സോണാറിലെ പിഴവുകൾ നേവിയുടെ ഒരു കപ്പൽ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. വൻശക്തികളുടെ വിലക്കുകളുണ്ടായിട്ടും അവയെ കിടപിടിക്കുന്ന വിനിമയ സംവിധാനമാണ് പോൾ രാജ്യത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ മിടുക്ക് മനസിലാക്കിയ നേവി പോളിനെ ഡൽഹിയിൽ ഐ.ഐ.ടി യിൽ മാസ്റ്റർ ബിരുദമെടുക്കാൻ വിട്ടു. അവിടെവച്ച് അദ്ദേഹം അമേരിക്കയിലെ ഇന്ത്യൻ വംശജനായ പ്രൊഫ. തോമസ് കൈലാത്തിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീന വലയത്തിലാകുകയും ചെയ്തു. തിരിച്ച് നേവിയിലെത്തിയ പോളിനെ രണ്ടു വർഷത്തേക്ക് സൈന്യം സ്റ്റാൻഫഡിലേക്ക് അയച്ചു. അമേരിക്കയിൽ തുടരാതെ 86ൽ ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തെ രാജ്യം സിഡാക് അടക്കം മൂന്ന് സ്ഥാപനങ്ങളുടെ ഡയറക്ടറാക്കി. അഞ്ചു വർഷമേ അദ്ദേഹത്തിന് ഈ സ്ഥാനങ്ങളിൽ തുടരാൻ കഴിഞ്ഞുള്ളു. പെട്ടെന്നുള്ള ഉയർച്ച കാരണം ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായ പോൾ നേവിയുടെ അനുവാദത്തോടെ മനസില്ലാ മനസോടെ രാജ്യം വിടുകയായിരുന്നു. അമേരിക്ക രണ്ടു കൈയും നീട്ടി സ്വീകരിച്ച പോൾ സ്റ്റാൻഫഡ് സർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറായി. 94ൽ അദ്ദേഹത്തിന് മിമോ സാങ്കേതികവിദ്യയുടെ ആഗോള പേറ്റന്റ് ലഭിച്ചു. പക്ഷേ ആറു വർഷം കഴിഞ്ഞപ്പോഴാണ് അമേരിക്കയ്ക്കുപോലും മിമോയുടെ പ്രസക്തി മനസിലായത്. 1998ൽ അദ്ദേഹം ലോസ്പാൻ വയർലസ് ഇൻകോർപറേറ്റഡ് എന്ന കന്പനി സ്ഥാപിച്ചു. മിമോയുടെ വാണിജ്യസാദ്ധ്യതകൾ ഈ ഈ കന്പനിയിലൂടെയാണ് അദ്ദേഹം ലോകത്തിന് മനസിലാക്കിക്കൊടുത്തത്. അദ്ദേഹം വികസിപ്പിച്ച സ്പേഷ്യൽ മൾട്ടിപ്ലെക്സിംഗ് അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഇന്ന് 4ജിയിൽ ഉപയോഗിക്കുന്നത്. ഈ സാദ്ധ്യതകൾ മനസിലാക്കിയ ഇന്റൽ എന്ന ബഹുരാഷ്ട്ര സ്ഥാപനം ലോസ്പാനിൽ പങ്കാളികളായി. ഈ പങ്കാളിത്തത്തിലൂടെയാണ് ഇന്റൽ വൈമാക്സിന്റെ ലോകത്തിലേക്ക് കടന്നത്. തുടർന്ന് 2003ൽ പോൾരാജ് ബീസീം കമ്യൂണിക്കേഷൻസ് എന്ന കന്പനിയുണ്ടാക്കി. വൈമാക്സ് ചിപ്സെറ്റുകളുണ്ടാക്കിയ ഈ കന്പനിയെ ബ്രോഡ്കോം കോർപറേഷൻ 2010ൽ ഏറ്റെടുത്തു.
ഇന്ന് പോൾ അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫെലോയും യു.എസ്.നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് അടക്കമുള്ള നിരവധി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ അംഗവുമാണ്. നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പോൾ അമേരിക്കയിലേക്ക് പോകാനുള്ള സാഹചര്യം പരിശോധിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് നോബൽ സമ്മാനജേതാക്കളെ ലഭിക്കാത്തത് എന്ന് മനസിലാകുമെന്ന് പുരസ്കാര വാർത്തയറിഞ്ഞ് മുൻ നാവിക സേനാ മേധാവി ആർ.എച്ച്.തഹ്ലിയാനി പറഞ്ഞു. നാവികസേന അദ്ദേഹത്തിന്റെ സംഭാവനകളോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ സേനയ്ക്ക് അഭിമാനമുണ്ടെന്ന് തഹ്ലിയാനി പറഞ്ഞു. ഇപ്പോഴും എപ്പോഴും ഇന്ത്യയെ അളവില്ലാതെ സ്നേഹിക്കുന്ന പോൾ സമയം കിട്ടുന്പോഴെല്ലാം ഇവിടെയെത്താറുണ്ട്. ഭാര്യ നിർമലയോടൊപ്പം സ്റ്റാൻഫഡ് സർവകലാശാലാ ആസ്ഥാനത്ത് തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. ഇറക്കുമതിയുടെ പുറകെ പോകാതെ ചെലവു കുറഞ്ഞ ടെലികോം സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുക്കണമെന്ന അഭിപ്രായക്കാരനാണ് മലയാളിയുടെ ഈ അയൽവാസി.
ഇന്ത്യ അവഗണിച്ച മിടുക്കൻ
പതിനഞ്ചാമത്തെ വയസിൽ ഇന്ത്യൻ നേവിയൽ ചേർന്ന പോൾ പൂനെ ലൊണാവാലയിലെ നേവൽ എൻജിനീയറിംഗ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയശേഷം 25 വർഷത്തോളം നേവിയിൽ ജോലി നോക്കി. 1971 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ നേവിയുടെ വാർത്താവിനിമയ സംവിധാനത്തിലെ പിഴവുകൾ മനസിലാക്കിയ പോൾ അത് പരിഹരിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സോണാർ സംവിധാനമാണ് നേവി ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം പുതിയ സിഗ്നലിംഗ് സംവിധാനം വികസിപ്പിച്ചെടുത്തു. അന്ന് യുദ്ധത്തിൽ സോണാറിലെ പിഴവുകൾ നേവിയുടെ ഒരു കപ്പൽ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. വൻശക്തികളുടെ വിലക്കുകളുണ്ടായിട്ടും അവയെ കിടപിടിക്കുന്ന വിനിമയ സംവിധാനമാണ് പോൾ രാജ്യത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ മിടുക്ക് മനസിലാക്കിയ നേവി പോളിനെ ഡൽഹിയിൽ ഐ.ഐ.ടി യിൽ മാസ്റ്റർ ബിരുദമെടുക്കാൻ വിട്ടു. അവിടെവച്ച് അദ്ദേഹം അമേരിക്കയിലെ ഇന്ത്യൻ വംശജനായ പ്രൊഫ. തോമസ് കൈലാത്തിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീന വലയത്തിലാകുകയും ചെയ്തു. തിരിച്ച് നേവിയിലെത്തിയ പോളിനെ രണ്ടു വർഷത്തേക്ക് സൈന്യം സ്റ്റാൻഫഡിലേക്ക് അയച്ചു. അമേരിക്കയിൽ തുടരാതെ 86ൽ ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തെ രാജ്യം സിഡാക് അടക്കം മൂന്ന് സ്ഥാപനങ്ങളുടെ ഡയറക്ടറാക്കി. അഞ്ചു വർഷമേ അദ്ദേഹത്തിന് ഈ സ്ഥാനങ്ങളിൽ തുടരാൻ കഴിഞ്ഞുള്ളു. പെട്ടെന്നുള്ള ഉയർച്ച കാരണം ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായ പോൾ നേവിയുടെ അനുവാദത്തോടെ മനസില്ലാ മനസോടെ രാജ്യം വിടുകയായിരുന്നു. അമേരിക്ക രണ്ടു കൈയും നീട്ടി സ്വീകരിച്ച പോൾ സ്റ്റാൻഫഡ് സർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറായി. 94ൽ അദ്ദേഹത്തിന് മിമോ സാങ്കേതികവിദ്യയുടെ ആഗോള പേറ്റന്റ് ലഭിച്ചു. പക്ഷേ ആറു വർഷം കഴിഞ്ഞപ്പോഴാണ് അമേരിക്കയ്ക്കുപോലും മിമോയുടെ പ്രസക്തി മനസിലായത്. 1998ൽ അദ്ദേഹം ലോസ്പാൻ വയർലസ് ഇൻകോർപറേറ്റഡ് എന്ന കന്പനി സ്ഥാപിച്ചു. മിമോയുടെ വാണിജ്യസാദ്ധ്യതകൾ ഈ ഈ കന്പനിയിലൂടെയാണ് അദ്ദേഹം ലോകത്തിന് മനസിലാക്കിക്കൊടുത്തത്. അദ്ദേഹം വികസിപ്പിച്ച സ്പേഷ്യൽ മൾട്ടിപ്ലെക്സിംഗ് അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഇന്ന് 4ജിയിൽ ഉപയോഗിക്കുന്നത്. ഈ സാദ്ധ്യതകൾ മനസിലാക്കിയ ഇന്റൽ എന്ന ബഹുരാഷ്ട്ര സ്ഥാപനം ലോസ്പാനിൽ പങ്കാളികളായി. ഈ പങ്കാളിത്തത്തിലൂടെയാണ് ഇന്റൽ വൈമാക്സിന്റെ ലോകത്തിലേക്ക് കടന്നത്. തുടർന്ന് 2003ൽ പോൾരാജ് ബീസീം കമ്യൂണിക്കേഷൻസ് എന്ന കന്പനിയുണ്ടാക്കി. വൈമാക്സ് ചിപ്സെറ്റുകളുണ്ടാക്കിയ ഈ കന്പനിയെ ബ്രോഡ്കോം കോർപറേഷൻ 2010ൽ ഏറ്റെടുത്തു.
ഇന്ന് പോൾ അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫെലോയും യു.എസ്.നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് അടക്കമുള്ള നിരവധി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ അംഗവുമാണ്. നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പോൾ അമേരിക്കയിലേക്ക് പോകാനുള്ള സാഹചര്യം പരിശോധിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് നോബൽ സമ്മാനജേതാക്കളെ ലഭിക്കാത്തത് എന്ന് മനസിലാകുമെന്ന് പുരസ്കാര വാർത്തയറിഞ്ഞ് മുൻ നാവിക സേനാ മേധാവി ആർ.എച്ച്.തഹ്ലിയാനി പറഞ്ഞു. നാവികസേന അദ്ദേഹത്തിന്റെ സംഭാവനകളോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ സേനയ്ക്ക് അഭിമാനമുണ്ടെന്ന് തഹ്ലിയാനി പറഞ്ഞു. ഇപ്പോഴും എപ്പോഴും ഇന്ത്യയെ അളവില്ലാതെ സ്നേഹിക്കുന്ന പോൾ സമയം കിട്ടുന്പോഴെല്ലാം ഇവിടെയെത്താറുണ്ട്. ഭാര്യ നിർമലയോടൊപ്പം സ്റ്റാൻഫഡ് സർവകലാശാലാ ആസ്ഥാനത്ത് തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. ഇറക്കുമതിയുടെ പുറകെ പോകാതെ ചെലവു കുറഞ്ഞ ടെലികോം സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുക്കണമെന്ന അഭിപ്രായക്കാരനാണ് മലയാളിയുടെ ഈ അയൽവാസി.
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment