KERALA BUDGET-2014-15 FOCUSES ON
AGRICULTURE SECTOR
Foundation and setting up of co-operatives for marketing of agriculture produce at the block level.However, there were not much schemes for the market intervention to control the price of essential commodities.
There will be price
hike for various commodities including all cooking oil except coconut oil,
two-wheelers, cars and luxury cars and Indian made foreign liquor. Travelling
in luxury buses, taxis and autos will be more expensive as their taxes has also
been increased.
The additional tax on
LPG will be taken off so that the customers will have to pay Rs 41 less per
cylinder but his was an announcement made earlier.
The budget has also
given prominence for cancer treatment. Rs 10 crore has been set aside for early
detection of cancer by having separate teams including two doctors in each
district for this purpose.

കാർഷിക മേഖലയ്ക്ക് ആശ്വാസമേകുന്ന ബഡ്ജറ്റാണ് ധനമന്ത്രി കെ.എം. മാണി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. ഗ്രീൻ ബഡ്ജറ്റ് എന്ന് വിളിക്കാവുന്ന തരത്തിൽ ഒട്ടേറെ പദ്ധതികളും ആനുകൂല്യങ്ങളും കാർഷിക മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് പ്രസംഗത്തിന് മാണി അരമണിക്കൂറിലധികവും ചെലവഴിച്ചത് കാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കായിരുന്നു.പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനാൽ പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയ്ക്ക് ബഡ്ജറ്റിൽ മാണി ഊന്നൽ നൽകി. മറ്റു മേഖലകൾക്കും സമാശ്വാസമുണ്ട്. രണ്ട് ഹെക്ടറിന് താഴെയുള്ള കൃഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വരുമാന ഉറപ്പ് പദ്ധതി, 18.77 ലക്ഷം കർഷർക്ക് അഗ്രികാർഡ് (വായ്പ് അടക്കമുള്ള കാര്യങ്ങൾക്ക് ഇത് അടിസ്ഥാനരേഖ) ഗൃഹനാഥൻ മരിച്ചാൽ കാർഷിക വായ്പയുടെ പകുതി സർക്കാർ സഹായം ചെയ്യുമെന്ന പ്രഖ്യാപനം കർഷകകുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ്.ഡൽഹിയിലെആം ആദ്മി പാർട്ടി സർക്കാരിന്റെ ചില്ലറ സ്വാധീനവും ബഡ്ജറ്റിൽ കടന്നുകൂടിയിട്ടുണ്ട്. തെരുവോരങ്ങളിൽ താമസിക്കുന്നവർക്ക് രാത്രികാലത്ത് തങ്ങാൻ ഡൽഹിയിൽ സൗകര്യം ഒരുക്കിയതുപോലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് അഞ്ച് നഗരങ്ങളിൽ രാത്രികാല വാസകേന്ദ്രങ്ങൾ തുറക്കുന്നതാണ് പദ്ധതി.കാർഷിക മേഖല കൂടാതെ പരന്പരാഗത വ്യവസായ മേഖലയേയും ഐ.ടി മേഖലയേയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന പ്രഖ്യാപനങ്ങൾ*ഭവന നിർമാണത്തിന് സൗഭാഗ്യ പദ്ധതി. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 4 ശതമാനം നിരക്കിൽ വായ്പ, രണ്ടു ലക്ഷം വരെയുള്ളവർക്ക് 6.5 ശതമാനം നിരക്കിൽ വായ്പ നൽകും
*തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ വൃദ്ധജന പരിപാലനത്തിന് ഒരു കേന്ദ്രം കൂടി തുടങ്ങും
*തിരുവനന്തപുരം ആർ.സി.സിക്ക് 18 കോടി
*കൊച്ചിയിൽ ക്യാൻസർ സെന്റർ, കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ രോഗ നിർണയത്തിന് സൗകര്യങ്ങളൊരുക്കാൻ അഞ്ചു കോടി രൂപ
*വയനാട് മെഡിക്കൽ കോളേജിനായി 50 ഏക്കർ സ്ഥലമേറ്റെടുക്കും
*തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും മെഡിക്കൽ കോളേജുകളിലും വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് 10 കോടി രൂപ
*സർക്കാർ ആശുപത്രികളിൽ അണുബാധ നിയന്ത്രിക്കുന്നതിനും
ശുചീകരണത്തിനും ചിസ് എന്ന പേരിലുള്ള പദ്ധതിക്ക് ഒരു കോടി രൂപ
*ജില്ലാ ആശുത്രികളെയും ജനറൽ ആശുപത്രികളുടെയും നിലവാരം ഉയർത്തുന്നതിന് അഞ്ചു കോടി
*കൊരട്ടയിൽ ഹ്യൂമൻ റിസോഴ്സ് സെന്ററിന് അഞ്ചു കോടി രൂപ
*ആരോഗ്യകിരണം പദ്ധതി തുടരും, ഇതിന് 10 കോടി രൂപ നീക്കിവച്ചു
*വിനോദസഞ്ചാര മേഖലയ്ക്ക് 206കോടി
*കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി
*കായിക സ്കൂൾ വികസനത്തിന് എട്ടു കോടി രൂപ, കാഞ്ഞിരപ്പള്ളിയിൽ സ്പോർട്സ് സ്കൂൾ
*തിരുവനന്തപുരം-ചെങ്ങന്നൂർ-ഹരിപ്പാട് റൂട്ടിൽ സബർബൻ ട്രെയിൻ പദ്ധതി തുടങ്ങും
*ഐ.ടി പാർക്കുകളുടെ വികസനത്തിന് 134 കോടി
*കയർ വ്യവസായത്തിന് 116 കോടി മാറ്റിവച്ചു
*പതിനായിരം വിദ്യാർത്ഥികൾക്ക് റാസ്‌പെറി പൈ കംപ്യൂട്ടറുകൾ നൽകുന്നതിന് നാലു കോടി രൂപ നീക്കിവച്ചു
*ഇടുക്കിയിൽ മിനി സിവിൽ സ്റ്റേഷന് ഒരു കോടി
*കളമശേരിയിലെ കേരള ഇന്നവേഷൻ സോണിനായി 25 കോടി രൂപ വകയിരുത്തി
*ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നവീകരണത്തിന് കേന്ദ്ര സഹായത്തോടെ 13 കോടി രൂപ വകയിരുത്തി
*മലപ്പുറം തിരൂരിൽ രാജീവ് ഗാന്ധിയുടെ പേരിൽ സ്റ്റേഡിയം
*ഊർജ മേഖലയ്ക്ക് 1370 കോടി രൂപ
*വൈദ്യുതി വിതരണത്തിന് 317 കോടി, പുതിയ ലൈനുകൾ വലിക്കുന്നതിന് 240 കോടി
*കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന പ്രതിസന്ധി നേരിടുന്നതിന് ബഡ്ജറ്റിൽ 150 കോടി രൂപ കൂടി അനുവദിച്ചു. ബസ് സ്റ്റേഷനുകളും ഗ്യാരേജുകളും നവീകരിക്കുന്നതിന് 17 കോടിയും മാറ്റിവച്ചു.
*വന്യജീവി സംരക്ഷണത്തിന് 150 കോടി
* തൊഴിലുറപ്പു പദ്ധതി വിഹിതമായി 40 കോടി രൂപ മാറ്റിവച്ചു
*തൊടുപുഴയിൽ ഇറിഗേഷൻ മ്യൂസിയം
*സഹകരണ മേഖലയ്ക്ക് 83കോടി രൂപ മാറ്റിവച്ചു, സഹകരണ വകുപ്പിന് ആസ്ഥാനം നിർമിക്കാൻ മൂന്നു കോടി രൂപ
*മൃഗസരംക്ഷണത്തിന് 295 കോടി രൂപ, കുളന്പ് രോഗ നിർണയത്തിന് 9 കോടി രൂപ
*ശുദ്ധജലത്തിനും മാലിന്യ നിവാരണത്തിനും 777 കോടി രൂപ
*ഈ വർഷം ആയിരം കിലോമീറ്റർ റോഡ് നിർമിക്കും
*ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി രൂപ
*കാർഷിക മേഖലയ്ക്ക് 964 കോടി, ഗ്രാമവികസനത്തിന് 617 കോടി രൂപയും മാറ്റിവച്ചു
*നഗരങ്ങളിൽ അഞ്ചു രാത്രികാല വാസകേന്ദ്രങ്ങൾ നിർമിക്കും, 50 ലക്ഷം രൂപ മാറ്റിവച്ചു
*മത്സ്യമേഖലയ്ക്ക് 177 കോടി രൂപ
*ഇ ഗവേണൻസിൽ 400 സേവനങ്ങളെ കൂടി ഉൾപ്പെടുത്തും. സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇ ഫയലിംഗ്
*കാസർകോട് ജില്ലയിലെ അടക്കാ സംഭരണത്തിന് 10 കോടി രൂപ വകയിരുത്തി
*വെള്ളായണി, പട്ടാന്പി ഗവേഷണ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ മൂന്നു കോടി രൂപ
*കേരള ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ മെയ്ഡ് ഇൻ കേരള ബ്രാൻഡ്
*നിത്യരോഗികൾക്ക് പ്രതിമാസം 1000 രൂപ വരെ സഹായം
*നാനോ ടെക്നോളജി ഉപയോഗിച്ചുള്ള പദ്ധതിക്ക് ഒരു കോടി രൂപ മാറ്റിവച്ചു
*അനാഥരായ കുട്ടികളുടെ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും
സംരംഭകരായ വിദ്യാർത്ഥികൾക്ക് യുവ പ്രതിഭാ പുരസ്കാരം നൽകും.
*തദ്ദേശ സ്ഥാപനങ്ങൾക്ക് മത്സ്യവിപണനത്തിന് 30 കോടി രൂപ നൽകും
*വനിതാ സ്വയംസംരംഭക പദ്ധതി ആവിഷ്കകരിക്കും. കോളേജ് വിദ്യാർത്ഥികൾ സ്വയംസംരംഭക പദ്ധതി തുടങ്ങിയാൽ അഞ്ചു ശതമാനം ഗ്രേസ് മാർക്ക്
*അർബുദ രോഗനിർണയത്തിന് ഡോക്ടർമാരുടെ സംഘം, ഓരോ ജില്ലയിലും അഞ്ചു ഡോക്ടർമാരുടെ സംഘം
*മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി ഇനത്തിൽ മണ്ണെണ്ണ നൽകാൻ 100 കോടി രൂപ
*ജലസമൃദ്ധി പദ്ധതിക്ക് 100 കോടി രൂപ
*വനിതാ സംരംഭങ്ങൾക്ക് 80 ശതമാനം ബാങ്ക് വായ്പ ലഭ്യമാക്കും
*ഗൃഹനാഥൻ മരിച്ചാൽ 50,000 രൂപ വരയെുള്ള കാർഷിക കടങ്ങൾക്ക് പകുതി ഇളവ് നൽകും
*മിൽമ മാതൃകയിൽ സഹകരണ സംഘങ്ങൾ തുടങ്ങും
*പോളിഹൗസ് ഫാമിംഗിന് വരുന്ന ചെലവിന്റെ 90ശതമാനം വായ്പയായി ലഭ്യമാക്കും
*സംരംഭകരായ വിദ്യാർത്ഥികൾക്ക് യുവ പ്രതിഭാ പുരസ്കാരം നൽകും
*കാർഷിക വരുമാന പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി
*ഹൈടെക് കൃഷിക്ക് അഞ്ചു ലക്ഷം വരെ പലിശരഹിത വായ്പ
*ഒരു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകരുടെ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പെൺമക്കൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകും
*രണ്ടു ഹെക്ടറിൽ താഴെ കൃഷി ഭൂമിയുള്ളവർക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി രൂപീകരിക്കും, പ്രീമിയം തുകയുടെ പകുതി സർക്കാർ വഹിക്കും
*ചെറുകിട കർഷകർക്കായി ഇൻകം ഗ്യാരണ്ടി സ്കീം
*സാമൂഹ്യക്ഷേമത്തിന് ബഡ്ജറ്റിന്റെ 31 ശതമാനം തുക മാറ്റി വയ്ക്കും
*കർഷകർക്ക് 90 ശതമാനം പ്രീമിയത്തോടെ ഇൻഷ്വറൻസ് പദ്ധതി
*25 നാണ്യവിളകളെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും
*സാമൂഹികക്ഷേമത്തിന് മുൻഗണന
*ആളോഹരി വരുമാനം 63,491 രൂപയായി
*2014-15 വർഷത്തിൽ 20,000 കോടിയുടെ വാർഷിക പദ്ധതി വിഭാവനം ചെയ്യുന്നു
*പണപ്പെരുപ്പത്തെ തുടർന്ന് അവശ്യ സാധനങ്ങളുടെ വില ഉയരുന്നു
*നടപ്പു സാന്പത്തിക വർഷം വളർച്ച 8.5 ശതമാനം ആയിരിക്കും
*സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചം
*എല്ലാ മേഖലയിലെയും മാന്ദ്യം കേരളത്തെയും ബാധിച്ചു
പ്രൊഫ്.ജോണ്‍ കുരാക്കാർ

No comments:
Post a Comment