രാജ്യത്തിന്റെ ശക്തിതെളിയിച്ച് .
65-മത് റിപ്പബ്ലിക്ദിനാഘോഷം
As India celebrates 65th Republic Day, the true
essence of Indian pride came alive on the 8km stretch from Raisina Hills to Red
Fort as the marching contingents presented a brilliant display of the country's
military prowess and a kaleidoscope of cultural richness.
ഡല്‍ഹി ഏരിയാ ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ ലഫ്റ്റ. ജനറല്‍ സുബ്രതോ മിത്ര പരേഡ് നയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ രാജ്ബീര്‍ സിങ് സഹനായകനായി. പരംവീര്‍ചക്ര ജേതാക്കളെയും അശോകചക്ര ജേതാക്കളെയും പ്രത്യേക ജീപ്പില്‍ പരേഡിന് മുമ്പായി അണിനിരത്തി. പാരച്യൂട്ട് റെജിമെന്റ്, പഞ്ചാബ് റെജിമെന്റ്, മദ്രാസ് റെജിമെന്റ്, രാജപുത്താന റെജിമെന്റ്, മഹര്‍ റെജിമെന്റ്, ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റ്, ഒമ്പത് ഗൂര്‍ഖ റൈഫിള്‍സ്, 103 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ എന്നിവ കുതിരപ്പുറത്തേറി രാജവീഥിയിലൂടെ അടിവെച്ച് നീങ്ങി. നാവികസേന, വ്യോമസേന എന്നിവയ്ക്ക് പിന്നിലായി ബി.എസ്.എഫ്, അസം റൈഫിള്‍സ്, കോസ്റ്റ് ഗാര്‍ഡ്, സി.ആര്‍.പി.എഫ്. ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ആര്‍.പി.എഫ്. ഡല്‍ഹി പോലീസ്, എന്‍.സി.സി., എന്‍.എസ്.എസ്. എന്നീ വിഭാഗങ്ങള്‍ മാര്‍ച്ചുചെയ്ത് നീങ്ങി. ബി.എസ്.എഫിന്റെ ഒട്ടകസേനയും മാര്‍ച്ചില്‍ ദൃശ്യാകര്‍ഷകമായി.
പതിനെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളും പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ നിശ്ചലദൃശ്യം ഇത്തവണയില്ലായിരുന്നു. ധീരതാപുരസ്‌കാരം നേടിയ 25 കുട്ടികളെ പ്രത്യേക വാഹനങ്ങളില്‍ ആനയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാവിരുന്നും അരങ്ങേറി. ബി.എസ്.എഫിലെ ജന്‍ബാസ് സംഘം അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസം രാജവീഥിയില്‍ വിസ്മയം സൃഷ്ടിച്ചു. യോഗ, മനുഷ്യപിരമിഡ്, ഫ്ലാഗ് മാര്‍ച്ച്, സല്യൂട്ട്, ലാഡര്‍ ഡബിള്‍ എന്നീ ദൃശ്യാവിഷ്‌കാരങ്ങള്‍ കാഴ്ചക്കാര്‍ക്ക്അദ്ഭുതമൊരുക്കി. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആകാശപ്രകടനവും നടന്നു. ചക്ര ഫോര്‍മേഷന്‍, മിഗ് - 35 ഹെലികോപ്റ്റര്‍, സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം തുടങ്ങിയവയുടെ അഭ്യാസത്തിനുശേഷം 'സുവോ-30' വിമാനങ്ങളുടെ ത്രിശൂല്‍ ദൃശ്യാവിഷ്‌കാരവും അതിശയിപ്പിച്ചു. ദേശീയഗാനത്തിനുശേഷം ആകാശത്തേയ്ക്ക് പാറുന്ന ബലൂണുകളോടെ റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനമായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment