Pages

Wednesday, January 1, 2014

വിവാദ ഹെലികോപ്‌റ്റര്‍ ഇടപാട്‌: ഇന്ത്യ 3,600 കോടിയുടെ കരാര്‍ റദ്ദാക്കി

വിവാദ ഹെലികോപ്റ്റര് ഇടപാട്:
ഇന്ത്യ 3,600 കോടിയുടെ കരാര് റദ്ദാക്കി
mangalam malayalam online newspaperകോഴ വിവാദത്തിന്റെ ചുഴിയിലായി പോയ അഗസ്‌റ്റാ വെസ്‌റ്റ്ലാന്റ്‌ ഹെലികോപ്‌റ്റര്‍ ഇടപാട്‌ഇന്ത്യ റദ്ദു ചെയ്‌തു ചെയ്തതായി റിപ്പോര്‍ട്ട് . 3,600 കോടിയുടേതായിരുന്ന കരാര്‍ . ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ്‌ തീരുമാനം ഉണ്ടായത്‌.അഗ്‌സ്റ്റാ വെസ്‌റ്റ്ലാന്റ്‌ ഉടമകളായ ഇറ്റാലിയന്‍ കമ്പനി ഫിന്‍ മെക്കാനിക്ക കരാര്‍ നേടാന്‍ സൈന്യത്തിലെ ഉന്നതര്‍ക്ക്‌ കോഴ നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ 2010 ല്‍ ഒപ്പുവെച്ച കരാര്‍ 2013 ല്‍ തന്നെ ഇന്ത്യ മരവിപ്പിച്ചിരുന്നു. ആരോപണം നേരത്തേ അഗസ്‌റ്റാ വെസ്‌റ്റലാന്റ്‌ നിഷേധിച്ചെങ്കിലും ആരോപണത്തില്‍ ഫിന്‍ മെക്കാനിക്കയുടെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷണം നേരിടുകയാണ്‌.

തുകയുടെ മൂന്നിലൊന്ന്‌ ഭാഗം നല്‍കി 12 ല്‍ മൂന്ന്‌ ഹെലികോപ്‌റ്ററുകള്‍ വാങ്ങിയതിന്‌ പിന്നാലെ കരാര്‍ റദ്ദാക്കിയത്‌. ഫിന്‍ മെക്കാനിക്കയില്‍ നിന്നും കോഴ വാങ്ങിയ പ്രമുഖരില്‍ മുന്‍ വ്യോമസേനാ മേധാവി എസ്‌ പി ത്യാഗി ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തേ സിബിഐയും ആരോപിച്ചിരുന്നു. ആരോപണം ത്യാഗി നിഷേധിക്കുകയും ചെയ്‌തിരുന്നു.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: