Pages

Wednesday, October 23, 2013

സവാള വില കുതിക്കുന്നു സർക്കാർ പതറുന്നു

സവാള വില കുതിക്കുന്നു 
 ർക്കാർ പതറുന്നു 
ജനങ്ങളെ കൂടുതൽ ദുരതത്തിലാക്കി സവാളയുടെ വില നൂറിലേക്ക് അടുത്തു. ഡൽഹിയിൽ ഒരു കിലോ സവാളയുടെ വില 80-90 രൂപവരെയായി. ഇത് ഇന്ന് നൂറിലെത്തുമെന്നാണ് കച്ചവടക്കാർ പറഞ്ഞു. പാട്നയിൽ നൂറിലെത്തിയതായി വാർത്തയുണ്ട്. ഉത്തരേന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ വില 60  നും 80 നും ഇടയ്​ക്കാണ്.വില പിടിച്ചുനിറുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ തിരക്കിട്ട ആലോചന തുടങ്ങി. 90 രൂപയ്​ക്ക് ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് വാർത്ത പരന്നു. ഉള്ളി കയറ്റുമതിക്ക് നിരോധിക്കുന്നതും പരിഗണനയിലാണ്. കയറ്റുമതിക്ക് മിനിമം വില നിശ്ചയിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് നിരോധനത്തെ കുറിച്ചു ചിന്തിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേരും.
സവാള വില കുതിക്കുന്നത് സർക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സവാള വില തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. പ്രതിപക്ഷമാകട്ടെ വിലക്കയറ്റം തടയാനാകാത്തത് സർക്കാരിനെതിരായ ആയുധമാക്കിയിട്ടുണ്ട്.വില കുതിച്ചുയരുന്നത് തടയാൻ പൂഴ്​ത്തിവയ്പ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്ത് ആവശ്യത്തിനുള്ള സവാളയുണ്ടെന്നും പൂഴ്​ത്തിവയ്പ്പുകാർക്കെതിരെ സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വാണിജ്യ മന്ത്രി ആനന്ദ് ശർമ്മ പറഞ്ഞു.മല്ലിയിലയുടെ വിലയും ഒപ്പം കുതിച്ചുയരുന്നുണ്ട്. ഇരുനൂറ് രൂപയാണ് ഒരു കിലോ മല്ലിയിലയുടെ വില.സവാള പ്രധാനമായും കൃഷി ചെയ്യുന്ന മഹാരാഷ്ട്രം, ഗുജറാത്ത്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ അകാലത്തുണ്ടായ കനത്ത മഴയിൽ കൃഷി നശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഏതാനും മാസം 60 രൂപയിൽ ഉറച്ചുനിന്നതിനുശേഷമാണ് വില കുതിച്ചത്. കഴിഞ്ഞ മൂന്നു മാസമായി വില നിയന്ത്രിക്കാനുള്ള സർക്കാർ നടപടികൾ ഫലിക്കുന്നില്ല. ഈ മാസം സവാള വൻതോതിൽ വിപണിയിലെത്തുമെന്നും വില കുറയുമെന്നുമാണ് സർക്കാർ പ്രതീക്ഷിച്ചത്. അപ്പോഴാണ് മഴ ചതിച്ചത്. പ്രതിമാസം 10 ലക്ഷം ടൺ സവാളയാണ് രാജ്യത്തെ ഉപഭോഗം.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: