എഴുത്തുലോകത്തുനിന്ന്
ഖുഷ്വന്ത് സിംഗ് വിരമിക്കുന്നു എഴുത്തുകാരനും എഡിറ്ററുമായി ഏറെ ജനപ്രീതിനേടിയ ഇംഗ്ളീഷ് സാഹിത്യകാരൻ ഖുഷ്വന്ത് സിംഗ് 'ദ ഗുഡ് ദ ബാഡ് ആൻഡ് ദ റിഡിക്കുലസ് ' എന്ന പുതിയ പുസ്തകമെഴുതിയതോടെ എഴുത്തിൽനിന്ന് വിരമിക്കുന്നു. കമ്പൗളിയിലെ വേനൽക്കാല വസതിയിലായിരിക്കും വിശ്രമജീവിതം."98 വയസായി. കൈകൾ ദുർബലമായി. കാഴ്ചയും ഏറെ മങ്ങിയിരിക്കുന്നു. ഇനി അച്ഛന് എഴുതാനാകുമെന്ന് തോന്നുന്നില്ല" പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഖുഷ്വന്ത് സിംഗിന്റെ മകൻ രാഹുൽ സിംഗ് പറഞ്ഞു.
ഹുംറാ ഖുറേഷിയുമായി ചേർന്നാണ് ഖുഷ്വന്ത് സിംഗ് 'ദ ഗുഡ് ദ ബാഡ് ആൻഡ് ദ റിഡിക്കുലസ്' കൃതി തയ്യാറാക്കിയത്.
ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുഹമ്മദാലി ജിന്ന, ധിരേന്ദ്ര ബ്രഹ്മചാരി, ജനറൽ ടിക്കാഖാൻ, ഫൂലൻദേവി, സഞ്ജയ് ഗാന്ധി, മദർ തെരേസ തുടങ്ങി 16 പ്രഗത്ഭ വ്യക്തികളെപ്പറ്റിയുള്ള സരസമായ വിവരണങ്ങൾ പുതിയ പുസ്തകത്തിലുണ്ട്.
ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുഹമ്മദാലി ജിന്ന, ധിരേന്ദ്ര ബ്രഹ്മചാരി, ജനറൽ ടിക്കാഖാൻ, ഫൂലൻദേവി, സഞ്ജയ് ഗാന്ധി, മദർ തെരേസ തുടങ്ങി 16 പ്രഗത്ഭ വ്യക്തികളെപ്പറ്റിയുള്ള സരസമായ വിവരണങ്ങൾ പുതിയ പുസ്തകത്തിലുണ്ട്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment