Pages

Saturday, October 12, 2013

ഒഡീഷയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

ഒഡീഷയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

ശനിയാഴ്ച്ച ഫൈലിന്‍ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. വൈദ്യുതി ബന്ധത്തിലുള്ള തടസ്സവും തുടരുകയായതിനാല്‍ ഇരു സംസ്ഥാനങ്ങളും ഇന്നും ഇരുട്ടിലായേക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കെട്ടിടമിടിഞ്ഞും എട്ടുപേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. ചുഴലിക്കാറ്റ് സംബന്ധിച്ച് നേരത്തെ വേണ്ട മുന്‍കരുതലുകള്‍ എടുത്തതിനാലാണ് കാര്യമായ ആളപായം ഒഴിവാക്കാനായത്. ആന്ധ്ര-ഒഡീഷയിലും ദുരന്ത നിവാരണത്തിനായി വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ആടുത്ത ആറ് മണിക്കുറുകള്‍ക്കുള്ളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞ് സാധാരണ നിലയിലാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ആന്ധ്രയിലും ഒഡീഷയിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ 12 മണിക്കുറെങ്കിലും തുടരുമെന്ന് കരുതുന്നു.ഇപ്പോള്‍ ശക്തി കുറഞ്ഞ കാറ്റ് വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. 

ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴതുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ആന്ധ്രയും ഒഡീഷയും. ആന്ധ്രയില്‍ അനേകം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 850 ദുരിതാശ്വാസ ക്യാമ്പുകള്‍ ആന്ധ്രയിലും ഒഡീഷയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ നിന്ന് 5ലക്ഷം പേരെയും ആന്ധ്രയില്‍ നിന്ന് 2 ലക്ഷം പേരെയുമാണ് മാറ്റിപാര്‍പ്പിച്ചത്.ഗോപാല്‍പുരത്താണ് ഫൈലിന്‍ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത്. ഗോപാല്‍പുരത്തും പാരദ്വീപിലും ഇന്നലെ നല്‍കിയിരുന്ന അതീവ ജാഗ്രത നിര്‍ദ്ദേശമായ 'സിഗ്നല്‍ പത്ത്' കാറ്റിന്റെ വേഗം കുറഞ്ഞതിനാല്‍ ഇന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം മാത്രമാണ് നിലനില്‍ക്കുന്നത്. അതേസമയം, ബുവനേശ്വര്‍ വിമാനത്താവളവും പാരദ്വീപ് തുറമുഖവും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ മണിക്കൂറില്‍ 50-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഉള്‍ക്കടലില്പോകരുതെന്നാണമുന്നറിയിപ്പ്. ഇന്നലെ ഒമ്പത് മണിയോടെയാണ് ഫൈലിന്‍ ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ഉഗ്രശക്തിയോടെ എത്തിയത്. തുടക്കത്തില്‍ 50 കിലോമീറ്ററായിരുന്ന വേഗതയെങ്കിലും പിന്നീട് ഉഗ്രശക്തിപൂണ്ട ഫൈലിന്‍ 200 കിലോമീറ്റര്‍ ഒഡീഷയിലെ ഗോപാല്‍പുരത്ത് ആഞ്ഞടിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് കനത്ത മഴയോടെയാണ് ഫൈലിന്‍ എത്തിയത്.

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: