Pages

Tuesday, September 10, 2013

ജടായു പാറയിലെ ശ്രീരാമപ്രതിഷ്ഠയ്ക്കുനേരേ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്

ജടായു പാറയിലെ ശ്രീരാമപ്രതിഷ്ഠയ്ക്കുനേരേ നടന്ന
അക്രമത്തില്‍ പ്രതിഷേധിച്ചു .

ചടയമംഗലംശ്രീരാമപ്രതിമയ്ക്കുനേരേ സാമൂഹികവിരുദ്ധര്‍ നടത്തിയ അതിക്രമം സംസ്‌കാരത്തിന്റെ കടയ്ക്കല്‍ കത്തിവച്ച സംഭവമാണെന്ന് ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദസരസ്വതി. ജടായു പാറയിലെ ശ്രീരാമപ്രതിഷ്ഠയ്ക്കുനേരേ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവസംഘടനകള്‍ ചടയമംഗലത്ത് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമത്തിനുപിന്നില്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും സ്വാമി ദയാനന്ദസരസ്വതി പറഞ്ഞു.
നിലമേല്‍ കൈതോട്ട് നാഗത്തറ തകര്‍ത്തതും വെളിനല്ലൂരില്‍ നാഗരാജക്കാവില്‍ അക്രമം നടന്നതും ഏറെ വേദനിപ്പിച്ചു. ക്ഷേത്രവസ്തുക്കള്‍വരെ കൈയടക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആര്‍.ജയകുമാര്‍ അധ്യക്ഷനായി. ആര്‍.എസ്.എസ്. തിരുവനന്തപുരം മേഖലാ കാര്യവാഹ് ആയൂര്‍ പ്രതാപന്‍, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് മഠത്തില്‍ മോഹനന്‍ പിള്ള, ആര്‍ട്ടിസാന്‍സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് സൂരജ് സ്വാഗതം പറഞ്ഞു. നേരത്തേ കുഞ്ഞയ്യപ്പക്ഷേത്ര കോമ്പൗണ്ടില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം ടൗണില്‍ സമാപിച്ചു. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് ആര്‍.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്രോപദേശകസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൃഷ്ണകുമാര്‍, ആര്‍.അനില്‍കുമാര്‍, രാജേഷ്, ജി.അനില്‍കുമാര്‍, ദിലീപ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

                                   പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: