20 ലക്ഷം പേർ സിറിയയിൽ നിന്ന് പലായനം ചെയ്തതായി യു.എൻ
ആഭ്യന്തര സംഘർഷത്തെയു യുദ്ധഭീതിയെയും തുടർന്ന് സിറിയയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 20 ലക്ഷം ആയതായി ഐക്യരാഷ്ട്ര സഭ. പ്രതിദിനം അയ്യായിരം പേരാണ് സുരക്ഷിത സ്ഥാനങ്ങൾ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതെന്നും യു.എന്നിന്റെ അഭയാർത്ഥി വിഭാഗത്തിന്റെ ചുമതലയുള്ളഹൈക്കമ്മീഷണർ അന്രോണിയോ പറഞ്ഞു.പലർക്കും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളല്ലാതെ കൈവശം ഒന്നും തന്നെയില്ല. സന്പാദ്യങ്ങളും സ്വത്തും വീടുമൊക്കെ ഉപേക്ഷിച്ചാണ് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം സിറിയയില്‍ നിന്ന് പോകുന്നത്. ഈ നൂറ്റാണ്ടിലെ ദുരന്തം എന്നാണ് സിറിയയെ അന്റോണിയോ വിശേഷിപ്പിച്ചത്. ലെബനൻ, ജോർദ്ദാൻ, ടർക്കി എന്നീ രാജ്യങ്ങളിലേക്കാണ് പലരും കുടിയേറുന്നത്. ഇനിയും കൂടുതല്‍ പേര് രാജ്യം വിടുമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.
ആഭ്യന്തര സംഘർഷത്തെയു യുദ്ധഭീതിയെയും തുടർന്ന് സിറിയയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 20 ലക്ഷം ആയതായി ഐക്യരാഷ്ട്ര സഭ. പ്രതിദിനം അയ്യായിരം പേരാണ് സുരക്ഷിത സ്ഥാനങ്ങൾ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതെന്നും യു.എന്നിന്റെ അഭയാർത്ഥി വിഭാഗത്തിന്റെ ചുമതലയുള്ളഹൈക്കമ്മീഷണർ അന്രോണിയോ പറഞ്ഞു.പലർക്കും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളല്ലാതെ കൈവശം ഒന്നും തന്നെയില്ല. സന്പാദ്യങ്ങളും സ്വത്തും വീടുമൊക്കെ ഉപേക്ഷിച്ചാണ് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം സിറിയയില്‍ നിന്ന് പോകുന്നത്. ഈ നൂറ്റാണ്ടിലെ ദുരന്തം എന്നാണ് സിറിയയെ അന്റോണിയോ വിശേഷിപ്പിച്ചത്. ലെബനൻ, ജോർദ്ദാൻ, ടർക്കി എന്നീ രാജ്യങ്ങളിലേക്കാണ് പലരും കുടിയേറുന്നത്. ഇനിയും കൂടുതല്‍ പേര് രാജ്യം വിടുമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.
അതിനിടെ സിറിയയുടെ മേൽ ആക്രമണം നടത്താനുള്ള യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ തന്റെ എതിരാളിയായി മത്സരിച്ച റിപ്പബ്ളിക്കൻ സെനറ്റർ ജോൺ മക്യ്ൻ പിന്തുണച്ചു. സിറിയയ്ക്കെതിരായ അമേരിക്കയുടെ പ്രമേയത്തിന് എതിരായി വോട്ടുചെയ്യുന്നത് ഭാവിയിലെ ദുരന്തമായിരിക്കും എന്നാണ് മക്യ്ൻ വിശേഷിപ്പിച്ചത്. മറ്റൊരു റിപ്പബ്ളിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment