Pages

Sunday, August 25, 2013

VHP's AYODHYA YATRA: SAFFRON LEADER PRAVEEN TOGADA ARRESTED

അയോധ്യ യാത്ര:
പ്രവീണ്തൊഗാഡിയയും അശോക് സിംഗാളും അറസ്റ്റില്

Video : VHP yatra: tension defused but Singhal refuses to leave LucknowTop Vishwa Hindu Parishad or VHP leader Praveen Togadia was arrested this morning as he defied prohibitory orders in Ayodhya and attempted to conduct prayers on the banks of the Saryu river this morning to launch the yatra that has been banned by the Akhilesh Yadav government in Uttar Pradesh.


യോധ്യ യാത്രക്കെത്തിയ വി.എച്ച്‌.പി നേതാക്കളായ പ്രവീണ്‍ തൊഗാഡിയയും അശോക് സിംഗാളും അറസ്റ്റിലായി. തൊഗാഡിയയെ സത്ഗുരു ആശ്രമത്തിലും സിംഗാളിനെ ലഖ്നൗ വിമാനത്താവളത്തിലും വച്ചാണ് അറസ്റ്റു ചെയ്തത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ച് യാ​‍ത്ര നടത്താനെത്തിയ 1,400 പേരോളം അറസ്റ്റിലായിട്ടുണ്ട്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടു വി.എച്ച്‌.പി നടത്തുന്ന യാത്ര നയിക്കാനിരുന്ന മുന്‍ എംപി റാംവിലാസ് വേദാന്തിയടക്കമുളള പ്രധാന നേതാക്കളെല്ലാം അറസ്റ്റിലാണ് . അതേസമയം, പുറത്തുനിന്നുളള സന്യാസിമാരും വി.എച്ച്‌.പി പ്രവര്‍ത്തകരും സംസ്ഥാനത്തേക്ക് കടക്കാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ഭരണത്തില്‍നിന്നു ബി.ജെ.പി. പുറത്തായതിനു പിന്നാലെ നിശബ്‌ദരായി മാറിയ വി.എച്ച്‌.പി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിവാദവിഷയവുമായി രംഗത്തിറങ്ങിയതു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നു സൂചനയുണ്ട്‌. അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിക്കസേരയിലേക്കു നയിച്ചതുപോലെ, ബി.ജെ.പിയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കാനുള്ള വി.എച്ച്‌.പിയുടെ ശ്രമമാണ്‌ ഈ നീക്കമെന്നു രാഷ്‌ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ആറു ജില്ലകള്‍ കടന്നു സെപ്‌റ്റംബര്‍ 13-ന്‌ അയോധ്യയില്‍ പരിക്രമയാത്ര സമാപിക്കും.
വി.എച്ച്‌.പി. നേതാക്കളടക്കം 300 പേര്‍ക്കെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്. വി.എച്ച്‌.പി. നേതാക്കളായ അശോക്‌ സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാംവിലാസ്‌ വേദാന്തി എന്നിവരടക്കം വി.എച്ച്‌.പിയുടെ 70 നേതാക്കള്‍ക്കെതിരേ പോലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

        രാമജന്മഭൂമി ട്രസ്‌റ്റ്‌ അധ്യക്ഷന്‍ നൃത്യഗോപാല്‍ദാസ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി വി.എച്ച്‌.പി. ഓഫീസുകളില്‍ ഫൈസാബാദ്‌ പോലീസ്‌ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. ബി.ജെ.പിയുടെയും വി.എച്ച്‌.പിയുടെയും പ്രാദേശികനേതാക്കളില്‍ പലരും വീട്ടുതടങ്കലിലോ കരുതല്‍ തടങ്കലിലോ ആണ്‌.
വി.എച്ച്‌.പി. വീണ്ടും പഴയ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതോടെ രാമജന്മഭൂമി-ബാബ്‌റി മസ്‌ജിദ്‌ പ്രക്ഷോഭകാലത്തെ സംഘര്‍ഷഭരിതമായ സ്‌ഥിതിയിലേക്ക്‌ ഉത്തരേന്ത്യ വഴുതിവീഴുമെന്ന ആശങ്ക ശക്‌തമായിട്ടുണ്ട്‌. യാത്ര നിരോധിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്‌ തള്ളി. അഭിഭാഷകനായ മഹേഷ്‌ ഗുപ്‌ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ജസ്‌റ്റിസുമാരായ ലക്ഷ്‌മികാന്ത്‌ മഹാപത്ര, ദേവേന്ദ്രകുമാര്‍ ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു തള്ളിയത്‌. സാമുദായികസംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ യാത്ര നിരോധിച്ചത്‌.ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തികളും യാത്ര കടന്നുപോകുന്ന ജില്ലകളിലേക്കുള്ള വഴികളും പോലീസ്‌ അടച്ചു. യാത്രയില്‍ പങ്കെടുക്കാന്‍ അന്യസംസ്‌ഥാനങ്ങളില്‍നിന്നെത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്യാനാണു പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: