Pages

Thursday, August 15, 2013

ഈജിപ്‌തില്‍ കലാപം: അടിയന്തരാവസ്‌ഥ

ഈജിപ്തില്കലാപം:
അടിയന്തരാവസ്


mangalam malayalam online newspaperപുറത്താക്കപ്പെട്ട പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ അനുയായികള്‍ തമ്പടിച്ചിരുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാനുള്ള ഈജിപ്‌ഷ്യന്‍ സൈന്യത്തിന്റെ നീക്കത്തില്‍ നൂറ്റി ഇരുപത്തിഅഞ്ചിലേറെ മരണം. രൂക്ഷമായ സ്‌ഥിതി വികാസങ്ങളെത്തുടര്‍ന്ന്‌ ഈജിപ്‌തില്‍ ഒരുമാസത്തേക്ക്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യത്തു സുരക്ഷയും സമാധാനവും പുനസ്‌ഥാപിക്കാന്‍ സൈന്യത്തേയും പോലീസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഇടക്കാല പ്രസിഡന്റ്‌ ആദ്‌ലി മന്‍സൂര്‍ അറിയിച്ചു.
മുര്‍സി അനുകൂലിക്കള്‍ക്കെതിരേ മണിക്കൂറുകള്‍ നീണ്ടുനിന്ന സൈനിക ഓപ്പറേഷനില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ കെയ്‌റോയിലെ റബാ അല്‍ അദ്‌വിയ മോസ്‌ക്‌, നാഹ്‌ദാ ചത്വരം എന്നിവടങ്ങളില്‍ മുര്‍സി അനുകൂലികള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാനായിരുന്നു നടപടിയെന്ന്‌ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൈന്യം പുറത്താക്കിയ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്ക്‌ അധികാരം മടക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ആറാഴ്‌ചമുമ്പ്‌ ഉപരോധ സമരം ആരംഭിച്ചത്‌. അന്നു മുതല്‍ വിവിധ ഏറ്റുമുട്ടലുകളിലായി 250 ലേറെ പേര്‍ കൊല്ലപ്പെട്ടു.
കവചിത വാഹനങ്ങളുടെയും ബുള്‍ഡോസറുകളുടെയും അകമ്പടിയോടെ എത്തിയ സൈന്യം കണ്ണീര്‍ വാതഷെല്ലുകള്‍ പൊട്ടിച്ചാണു പ്രാരംഭത്തില്‍ പ്രക്ഷോഭകരെ നേരിട്ടത്‌. തുടര്‍ന്നു വെടിയുതിര്‍ത്തു. രണ്ടു മണിക്കൂര്‍ കൊണ്ട്‌ ടെന്റുകള്‍ പൊളിച്ചു നീക്കി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സൈനിക നടപടിയില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നു മുസ്ലിം ബ്രദര്‍ഹുഡ്‌ ആരോപിച്ചു. പരുക്കേറ്റവരെ ആശുപത്രില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നു ബ്രദര്‍ഹുഡ്‌ ചാനല്‍ പാര്‍ട്ടി അനുഭാവികളോട്‌ ആവശ്യപ്പെട്ടു
.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: