സിറിയയ്ക്ക് എതിരെ രോഷം ഉയരുന്നു
പ്രക്ഷോഭകർക്കു നേരെ രാസായുധം പ്രയോഗിച്ച് 1300 പേരെ കശാപ്പു ചെയ്ത സിറിയയിലെ ഭരണകൂടത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. സിറിയയ്ക്ക് ചുട്ട മറുപടി നൽകാൻ ഫ്രാൻസും ബ്രിട്ടനും തുർക്കിയും ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.
ജനങ്ങൾക്കെതിരെ രാസായുധപ്രയോഗം നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കാൻ യു.എൻ പരിശോധകരെ അനുവദിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സത്യമെന്നു തെളിഞ്ഞാൽ ശക്തമായ മറുപടി അർഹിക്കുന്നതായി ഫ്രാൻസ് പറഞ്ഞു.
എന്നാൽ പരിശോധകരെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിറിയ. പ്രശ്നമുണ്ടായെന്നു പറയുന്ന നഗരപ്രാന്തമായ ഘൗട്ട സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലല്ല. വിമതർ പിടിമുറുക്കിയ പ്രദേശമാണ് അവിടം. അതിനാൽ പരിശോധകർ സുരക്ഷിതരായിരിക്കില്ലെന്നാണ് സിറിയയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശോധന പരമാവധി താമസിപ്പിക്കാൻ അവർക്കാവും. റഷ്യയുടെയും ചൈനയുടെയും പിൻബലവുമുണ്ട് സർക്കാരിന്.സറിൻ പോലുള്ള രാസായുധമാണ് പ്രയോഗിച്ചതെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തിയാലേ തെളിവുകൾ ലഭിക്കൂ. യു.എൻ പരിശോധക സംഘം ഡമാസ്കസിലുണ്ടെങ്കിലും മറ്റു മൂന്നു സ്ഥലങ്ങൾ പരിശോധിക്കാനേ അനുമതി നൽകിയിട്ടുള്ളൂ.
എന്നാൽ പരിശോധകരെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിറിയ. പ്രശ്നമുണ്ടായെന്നു പറയുന്ന നഗരപ്രാന്തമായ ഘൗട്ട സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലല്ല. വിമതർ പിടിമുറുക്കിയ പ്രദേശമാണ് അവിടം. അതിനാൽ പരിശോധകർ സുരക്ഷിതരായിരിക്കില്ലെന്നാണ് സിറിയയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശോധന പരമാവധി താമസിപ്പിക്കാൻ അവർക്കാവും. റഷ്യയുടെയും ചൈനയുടെയും പിൻബലവുമുണ്ട് സർക്കാരിന്.സറിൻ പോലുള്ള രാസായുധമാണ് പ്രയോഗിച്ചതെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തിയാലേ തെളിവുകൾ ലഭിക്കൂ. യു.എൻ പരിശോധക സംഘം ഡമാസ്കസിലുണ്ടെങ്കിലും മറ്റു മൂന്നു സ്ഥലങ്ങൾ പരിശോധിക്കാനേ അനുമതി നൽകിയിട്ടുള്ളൂ.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment