Pages

Monday, August 26, 2013

പട്ടിണിമാറ്റിയ സ്ത്രീവേഷങ്ങൾ

പട്ടിണിമാറ്റിയ സ്ത്രീവേഷങ്ങൾ 
പെണ്ചമയമിട്ട ആണ്ഉടലുകള്
എം.എച്ച്. അനുരാജ്
mangalam malayalam online newspaperജീവികളില്ആണ്വര്ഗത്തിനു പൊതുവേ ഭംഗി കൂടുതലെന്നാണു നിരീക്ഷണം. മയിലിലും കുയിലിലും സിംഹത്തിലും ആനയിലും-അങ്ങനെ പക്ഷിമൃഗാദികളിലെല്ലാം ആണുങ്ങള്ക്ക് ഭംഗികൂടുതലത്രേ. അപ്പോള്മനുഷ്യരുടെ കാര്യമോ? അക്കാര്യം വായനക്കാര്ക്കു വിടുന്നു.ആണുങ്ങള്പെണ്വേഷം കെട്ടിയാലുള്ള കഥയാണ് ഇവിടെ പറയുന്നത്.കലാരംഗത്ത് അതൊരു പുതുമയല്ല. കഥകളിയില്പെണ്വേഷം പണ്ട് ആണുങ്ങള്മാത്രമാണ് കെട്ടിയാടിയിരുന്നത്. മീശ ചായംതേച്ചു മറച്ച്, വെപ്പുമുടിവെച്ച് ഒരുപാടു പെണ്വേഷങ്ങള്വേദികളില്നാട്ടുകാര്കണ്ടതാണ്. കലയോടുള്ള സ്നേഹംവെച്ചിട്ട് അതെല്ലാം പെണ്ണുങ്ങള്തന്നെയെന്നു നമ്മളങ്ങു വിശ്വസിച്ചുകൊടുത്തു. ഇവിടെപ്പറയുന്നത് ടെലിവിഷന്പരിപാടികളില്ആണുങ്ങള്കെട്ടുന്ന ചില പെണ്വേഷങ്ങളെക്കുറിച്ചാണ്. വെറും പെണ്വേഷമല്ല, ആണുങ്ങളുടെ(ചില പെണ്ണുങ്ങളുടേയും) ചങ്കിടിപ്പു കൂട്ടാന്പോന്ന വേഷങ്ങള്‍.
 ഈ പെണ്ചമയത്തിനു പിന്നിലെ ആണ്ഉടലുകള്തികഞ്ഞ കലാകാരന്മാരുടേതാണ്. വേദികളെ ഇളക്കിമറിക്കുന്ന ഇവരുടെ സ്ത്രൈണത പക്ഷേ ഒരു വേഷംമാറലില്തീരുന്നു. അതിനപ്പുറം ഇവരെല്ലാം എന്തിനുംപോന്ന ആണുങ്ങള്‍. ചിലര്കരുതുംപോലെ തങ്ങള്‍ 'ചാന്തുപൊട്ടുകള്‍' അല്ല എന്നിവര്അല്പ്പം രോഷത്തോടെ പറയുന്നു.റിയാലിറ്റി ഷോകളുടെ പുതുമയ്ക്കായുള്ള നെട്ടോട്ടമാണ് കലാകാരന്മാര്ക്ക് ഭാഗ്യം തെളിച്ചത്. പെണ്ണുടലിന്റെ ചാരുത ചോരാതെ വേദിയില്അവതരിപ്പിക്കുക എന്നത് നിസാരമല്ല. നല്ല നിരീക്ഷണവും തയ്യാറെടുപ്പും അതിനാവശ്യമുണ്ട്. തികഞ്ഞ കലാകാരനേ തന്മയത്വത്തോടെ ഒരു പെണ്വേഷം അവതരിപ്പിക്കാന്കഴിയൂ. എന്നാല്മറ്റു കലാകാരന്മാര്ക്ക് കിട്ടുന്ന പരിഗണനയോ അംഗീകാരമോ ഇവര്ക്കു പലപ്പോഴും കിട്ടുന്നില്ല. കുടുംബം പുലര്ത്താന്മുമ്പ് കൂലിപ്പണിക്ക് പോയിരുന്നവരാണ് ഇവരില്പലരും. ആരൊക്കെ പരിഹസിച്ചാലും എന്തെല്ലാം പറഞ്ഞാലും വീട്ടിലെ പട്ടിണിമാറ്റിയ സ്ത്രീവേഷങ്ങളോട് ഇവര്ക്ക് ഇഷ്ടംമാത്രം. പറ്റുന്നിടത്തോളം ഇത്തരം വേഷങ്ങള്അവതരിപ്പിക്കണം. പ്രകടനം മെച്ചപ്പെടുത്തണം. അതാണിവരുടെ ആഗ്രഹം.എന്തെങ്കിലും കുഴപ്പമൊപ്പിച്ചിട്ട് പിടിക്കപ്പെടുമ്പോള്ടിവി പ്രോഗ്രാമിലെ കലാകാരന്മാരാണെന്നു പറഞ്ഞു തടിതപ്പുന്ന വിരുതന്മാര്തങ്ങളുടെ സ്ഥിരം തലവേദനയാണെന്ന് ഇവര്പറയുന്നു. പരിപാടിക്കു പോകുന്നവഴി ചില പോലീസുകാരുടെ മുന്നില്പ്പെട്ടാല്അന്നത്തെ ദിവസം പോക്കുതന്നെ. സാമൂഹ്യ വിരുദ്ധന്മാരെക്കാണുന്ന കണ്ണുകൊണ്ടാണ് ചില നിയമപാലകര്കലാകാരന്മാരായ ഇവരേയും കാണുന്നത്. എങ്കിലും സ്നേഹിക്കുകയും ഇവരിലെ കലാകാരന്മാരെ അംഗീകരിക്കുകയും ചെയ്യുന്ന ആളുകള്ധാരാളമുണ്ട്. അക്കൂട്ടത്തില്പുരുഷന്മാരും സ്ത്രീകളുമുണ്ട്. വീട്ടമ്മമാര്പലപ്പോഴും വസ്ത്രങ്ങള്സമ്മാനമായി നല്കും. എന്നിട്ടു പറയും 'നിങ്ങള്ഉടുക്കുമ്പോഴാണ് അതിന്റെ ഭംഗി'. ഇങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്നിന്നുമെത്തുന്ന പ്രോത്സാഹനവും സ്നേഹവുമാണിവരുടെ കരുത്ത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 







      

No comments: