Pages

Thursday, August 22, 2013

ദുബായില്‍ 53 ഭക്ഷണശാലകള്‍ അടപ്പിച്ചു

ദുബായില്‍
53 ഭക്ഷണശാലകള്‍ അടപ്പിച്ചു
നിയമംലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന 53 ഭക്ഷണശാലകള്‍ അടപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 2013 ജനവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12,910 സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തിയത്. 
പരിശോധനയില്‍ ഭക്ഷണശാലകളുടെ ഗുണനിലവാരം അനുസരിച്ച് പല ഗ്രേഡുകളായി തിരിച്ചതായും ഭക്ഷ്യസുരക്ഷാവിഭാഗം വ്യക്തമാക്കി. നിയമങ്ങള്‍ കൃത്യമായി പാലിച്ച 25 റെസ്റ്റോറന്‍റുകള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. ഏറ്റവുമധികം ഹോട്ടലുകള്‍ക്കും ലഭിച്ചത് ഡി. ഗ്രേഡ് ആണ്. 5,557 ഹോട്ടലുകള്‍.

ഏറ്റവും മോശം നിലവാരത്തിലുള്ള 29 ഹോട്ടലുകള്‍ക്ക് ഇ ഗ്രേഡ് നല്‍കിയിട്ടുണ്ട്. മോശം നിലവാരത്തിലുള്ളവയ്ക്ക് മെച്ചപ്പെടാന്‍ അവസരം നല്‍കിയതായി ഫുഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി സുല്‍ത്താന്‍ അലി താഹിര്‍ അറിയിച്ചു. ''ഈ വര്‍ഷം 53 ഭക്ഷണശാലകളാണ് അടപ്പിച്ചത്. അടപ്പിച്ച ഹോട്ടലുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറവ് വന്നിട്ടുണ്ട്'' അദ്ദേഹം റഞ്ഞു. ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കാത്തത് മനുഷ്യജീവനുതന്നെ ഭീക്ഷണിയാണ്. ഇടവിട്ടുള്ള പരിശോധനമൂലം നല്ല ഭക്ഷണം നല്‍കാന്‍ റസ്റ്റോറന്‍റുകള്‍ നിര്‍ബന്ധിതരാവുന്നു. ജനങ്ങള്‍ ഭക്ഷണം പുറത്തുനിന്നും വാങ്ങുമ്പോഴും കഴിക്കുമ്പോഴും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: