Pages

Tuesday, July 9, 2013

ചാവക്കാട് ദുരന്തം. തിരച്ചില്‍ തുടരുന്നു

ചാവക്കാട് ദുരന്തം.
 തിരച്ചില്‍ തുടരുന്നു

ചാവക്കാട്:കടപ്പുറം മുനയ്ക്കല്‍ക്കടവ് അഴിമുഖത്ത് കുളിക്കാനിറങ്ങി കാണാതായ അഞ്ചുപേരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടര്‍ന്നു. രണ്ട് ഫൈബര്‍ വള്ളങ്ങള്‍, മൂന്നു ബോട്ടുകള്‍, നേവിയുടെ ഹെലിക്കോപ്ടര്‍, ബോട്ട് എന്നിവ തിങ്കളാഴ്ച തിരച്ചിലിനിറങ്ങിയിരുന്നു.കുന്നംകുളം പുലിക്കോട്ടില്‍ ജെഫിന്‍ (23), കിഴൂര്‍ കരുവാന്‍ വീട്ടില്‍ രാജന്റെ മകന്‍ കാര്‍ത്തിക് (23) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവരോടൊപ്പം അപകടത്തില്‍പ്പെട്ട മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ലഭിച്ചിരുന്നു. മുനയ്ക്കല്‍ക്കടവ് അഴിമുഖത്തു നിന്ന് 500 മീറ്റര്‍ മാറി തെക്കേ കടപ്പുറത്തെ കടലില്‍ നിന്നാണ് ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചതെന്നതിനാല്‍ തിങ്കളാഴ്ച ആദ്യഘട്ട തിരച്ചില്‍ ഈ ഭാഗം കേന്ദ്രീകരിച്ചായിരുന്നു. തിങ്കളാഴ്ച തിരച്ചിലിന് നേതൃത്വം നല്‍കാന്‍ രണ്ടുപോലീസുകാരും രണ്ടുവില്ലേജ് ഓഫീസര്‍മാരും മാത്രമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ 6.30ന് നേവിയുടെ ഹെലിക്കോപ്ടര്‍ എത്തുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നെങ്കിലും എത്തിയത് പകല്‍ 11.10നായിരുന്നു. തഹസില്‍ദാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും പിന്നീടെത്തി.
രാവിലെ എട്ടിന് രണ്ട് ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ ഒരു ബോട്ടും തിരച്ചിലില്‍ പങ്കെടുത്തു.
രാവിലെ 10.30ന് നേവിയുടെ ഒരു ബോട്ട് കരയില്‍ നിന്ന് വളരെ ദൂരെ കടലിലൂടെ നീങ്ങുന്നുണ്ടായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ അതു മടങ്ങി. തുടര്‍ന്ന് 11.10ന് നേവിയുടെ ഹെലിക്കോപ്ടര്‍ എത്തി. ഞായറാഴ്ച എത്തിയിരുന്ന കോസ്റ്റ്ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ വളരെ താഴ്ന്നു പറന്നിരുന്നതിനാല്‍ കടലില്‍ ശക്തമായ തിരയിളക്കം ഉണ്ടാകുകയും രണ്ട് മൃതദേഹങ്ങള്‍ ഉയര്‍ന്നുവരികയുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച നേവിയുടെ ഹെലിക്കോപ്ടര്‍ വളരെ ഉയരത്തിലാണ് പറന്നത്. ഇതിനിടെ തഹസില്‍ദാരും ജില്ലാ ഭരണകൂടവും ചര്‍ച്ച ചെയ്തതിനു ശേഷം മൂന്നു ബോട്ടുകള്‍ക്ക് തിരച്ചിലിന് അനുമതി നല്‍കി. തീരദേശ പോലീസിന്റെ അംഗങ്ങളോടൊപ്പം ഈ ബോട്ടുകള്‍ തിരച്ചിലിന് പുറപ്പെടുമ്പോള്‍ സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു.


                                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: