മണ്‍സൂണ്‍മഴ-2013 ജൂണ്‍ മാസത്തിൽ കേരളത്തില് ലഭിച്ചത് 70 ശതമാനത്തിലധികം
സംസ്ഥാനത്താകെ ഇതിനകം 322
മില്ലി മീറ്റര്‍ മഴലഭിച്ചു. ശരാശരി ലഭിക്കാറുള്ള 155 മില്ലിമീറ്റര്‍ മഴയേക്കാള്‍
167 മില്ലീമീറ്റര്‍ അധികം മഴയാണ് ഇത്തവണ ഇതുവരെ ലഭിച്ചത്. ഇനിയും മഴ തുടരുന്നതിനാല്‍
ഈ വര്‍ഷം റെക്കോര്‍ഡ് കാലവര്‍ഷമായിരിക്കും ലഭിക്കുക. ആലപ്പുഴയില്‍ 263 (131),
എറണാകുളത്ത് 408(169),ഇടുക്കിയില്‍ 410(151),കണ്ണൂരില്‍ 462 (214)കാസര്‍കോട്
362(254), കൊല്ലം 186(96)കോട്ടയം 290(153)കോഴിക്കോട് 451(221)മലപ്പുറം 369 (164)
പാലക്കാട് 265 (117), തിരുവനന്തപുരം 145 (68) തൃശൂര്‍ 341(161),വയനാട് 293(159),
ലക്ഷദ്വീപ് 89(75) മില്ലിമിറ്റര്‍ മഴ ലഭിച്ചു.
മഴക്കൊപ്പം
വീശിയടിക്കുന്ന കാറ്റിനും ശക്തിയേറി . മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍വരെ
കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ഇളകിമറിയുന്ന കടല്‍ കൂടുതല്‍
പ്രക്ഷുബ്ധമായി.ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ തീരദേശങ്ങളിലെ വീടുകളെ
കടലിലേക്കെടുത്തു. തിരമാലകള്‍ തീരത്തേക്ക് വീശിയടിക്കുന്നതിനാല്‍ മഴെ്വള്ളം
കടലിലേക്കൊഴുകുന്നതും പതിയെയാണ്. ഇതും വെള്ളപൊക്കത്തിനിടയാക്കുന്നുണ്ട്.
കുട്ടനാടില്‍ ഭുരിഭാഗം
പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴകനത്തതോടെ റിഞഞ്ഞ ഡാമുകള്‍ തുറന്നുവിട്ടതോടെ
നദികളിലും അപായകരമാം വിധം വെള്ളം ഉയര്‍ന്നിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍,
മണിമലയാര്‍, മീന്നച്ചിലാര്‍ നദികളില്‍ വെള്ളം വളരെയഛികം ഉയര്‍ന്നു. അതേസമയം
ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ചുപെയ്യുന്ന മഴ ഈ ആഴ്ചയും തുടരും
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment