Pages

Wednesday, June 26, 2013

കൊട്ടാരക്കരയിൽ തീവണ്ടി അപകടം ഒഴിവാക്കിയത്‌ ടാപ്പിങ് തൊഴിലാളി

   കൊട്ടാരക്കരയിൽ തീവണ്ടി അപകടം 
      ഒഴിവാക്കിയത്‌ ടാപ്പിങ് തൊഴിലാളി
 കൊല്ലം-പുനലൂര്‍ തീവണ്ടിപ്പാതയില്‍ കൊട്ടാരക്കര  മൈലത്ത് മരം പിഴുതുവീണപ്പോള്‍ ഉണ്ടാകുമായിരുന്ന അപകടം ഒഴിവാക്കാന്‍ തുണയായത് ടാപ്പിങ് തൊഴിലാളിയുടെ വിപതിധൈര്യം. മൈലം പ്ലാവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടാക്കട സ്വദേശി ജയനാ(44)ണ് പോലീസും റെയില്‍വെ ഉദ്യോഗസ്ഥരും അറിയും മുമ്പ് അപകടം തടയാന്‍ ഓടി നടന്നത്. രാവിലെ 9.20 ഓടെയാണ് മരം വീണത്. പരിസരവാസിയായ മറിയാമ്മയാണ് ജയനെ വിവരം അറിയിച്ചത്. ഉടന്‍തന്നെ സമീപമുള്ള വീട്ടില്‍നിന്ന് കൊട്ടാരക്കര സ്റ്റേഷനില്‍ അറിയിച്ചു. റെയില്‍വെസ്റ്റേഷനില്‍ അറിയിക്കാനായിരുന്നു ആദ്യ മറുപടി. റെയില്‍വെയില്‍ വിളിച്ചിട്ട് കിട്ടിയില്ല. വീണ്ടും 100ല്‍ വിളിച്ചപ്പോള്‍ കിട്ടിയത് പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂമില്‍. 

റെയില്‍ പാള
ത്തോടു ചേര്‍ന്നു താമസിക്കുന്നതിനാല്‍ ട്രെയിന്‍ കടന്നുവരുന്ന സമയം കൃത്യമായി അറിയാവുന്ന ജയന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു. അലക്കിവച്ചിരുന്ന വസ്ത്രങ്ങളില്‍ ചുവപ്പു നിറമുള്ള ഒരെണ്ണം കണ്ടെത്തി, പാളത്തിലൂടെ 300 മീറ്ററോളം പിന്നിലോട്ട് ഓടിയപ്പോഴേക്കം ദുരെനിന്നും ട്രെയിന്‍ എത്തി. ജയന്‍ തുണിവീശുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. മരംവീണ വിവരം ഇതിനകം വയര്‍ലസിലൂടെ ലഭിച്ചിരുന്നെങ്കിലും മഴയും മഞ്ഞുംമൂലം എവിടെയാണ് മരം വീണതെന്നറിയാതെ ആശങ്കയിലായിരുന്നു ലോക്കോ പൈലറ്റും. പിന്നീട് ജയനേയും കാബിനില്‍ ഒപ്പം കയറ്റിയാണ് മരം വീണുകിടന്ന ഇടംവരെ ട്രെയിന്‍ എത്തിയത്. അപ്പോഴേക്കും നാട്ടുകാര്‍ മരം മുറിച്ചു നീക്കാനും തുടങ്ങിയിരുന്നു. സന്ദര്‍ഭോചിതമായി പ്രവര്‍ത്തിച്ച ജയനെ റെയില്‍വെ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. ടാപ്പിങ് തൊഴിലാളിയായ ജയന്‍ ഏറെ നാളുകളായി ഇവിടെ വാടകയ്ക്ക് കഴിയുകയാണ്.

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ  


No comments: