Pages

Friday, December 21, 2012

MADRASA TEACHER GETS 22 YEARS IN SEXUAL HARASSMENT CASE


പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 22 വര്‍ഷം കഠിനതടവും പിഴയും
(A local court today sentenced a Madrasa teacher to 22 years rigorous imprisonment for sexually harassing a 11-year-old girl.District Principal Sessions court awarded the sentence to 28-year-old V T Ayub after finding him guilty of sexually assaulting the student in the school at Moonamkadavu near here in August 2008.The court also imposed a fine of Rs 25,000 on him.)
പതിനൊന്നുകാരിയായ മദ്രസ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 22 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും  കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ഭാസ്‌കരന്‍ ഉത്തരവില്‍ പറഞ്ഞു. മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശിയും കാസര്‍കോട് ബേഡകം മൂന്നാംകടവിലെ മദ്രസ  അധ്യാപകനുമായിരുന്ന അയ്യൂബ് സഖാഫി (28)യെയാണ് കോടതി ശിക്ഷിച്ചത്. മൂന്നാംകടവിലെ മദ്രസ വിദ്യാര്‍ഥിനിയായ പതിനൊന്നുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിലാണ് ശിക്ഷ. 
മൂന്നു കേസുകളിലായാണ് 22 വര്‍ഷം തടവ്. ബലാത്സംഗ കേസില്‍ 10 വര്‍ഷവും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസില്‍ 10 വര്‍ഷവും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ടു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. മൂന്നു ശിക്ഷകളും ഒരുമിച്ചനുഭവിച്ചാല്‍ മതി. 
2008 ഓഗസ്റ്റ് 11 നാണ് കേസിനാസ്പദമായ സംഭവം. അയൂബ് സഖാഫി വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് മുറിക്കകത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശയായ കുട്ടിയോട് സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസില്‍ 21 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരെ കോടതി വിസ്തരിച്ചു. ആദൂര്‍ സി ഐയാണ്് കേസ് അന്വേഷിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: