Pages

Saturday, December 1, 2012

വയനാട്ടില്‍ കടുവ പിടിയില്‍


വയനാട്ടില്‍ കടുവ പിടിയില്‍
വയനാട്ടില്‍ നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവയെ ദൗത്യസംഘം വെടിവെച്ച് കൊന്നു. രണ്ടു തവണ മയക്കുവെടിവെച്ചിട്ടും തളരാത്ത കടുവ അക്രമണത്തിന് മുതിര്‍ന്നപ്പോള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. രാവിലെ 8.15 ഓടെ മൂലങ്കാവിന് സമീപം തേലമ്പറ്റയിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെച്ചെങ്കിലും രക്ഷപ്പെട്ട കടുവയെ ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനിടെ സമീപത്തെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് രണ്ടാമതും മയക്കുവെടി വെച്ചപ്പോള്‍ ജനങ്ങള്‍ക്ക് നേരെ ചാടിയ കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു മാസമായി ബത്തേരി മേഖലയില്‍ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു. ജനരോഷം ശക്തമായതിനെത്തുടര്‍ന്ന് കടുവയെ പിടികൂടാന്‍ അധികൃതര്‍ പ്രത്യേക ദൗത്യസംഘം രൂപവത്ക്കരിച്ചു. 

മൂന്നാഴ്ച മുമ്പ് കടുവ കെണിയില്‍പ്പെട്ടെങ്കിലും അധികൃതര്‍ മുത്തങ്ങയില്‍തന്നെ തുറന്നു വിടുകയായിരുന്നു. വീണ്ടും നാട്ടിലിറങ്ങിയ കടുവയുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഇതിനെ പിടികൂടാന്‍ തീവ്രശ്രമം നടത്തിയത്. കെണിയിലായ കടവയെ മുത്തങ്ങയില്‍ തന്നെ തുറന്നുവിട്ടതിനെതിരെയും കടുവ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതിലും പ്രതിഷേധിച്ച് വന്‍ പ്രതിഷേധമാണ് വയനാട്ടില്‍ നടന്നത്.
 നായ്ക്കട്ടിയില്‍ ശനിയാഴ്ച ദൗത്യസംഘം കടുവയ്ക്ക് നേരം മൂന്നുതവണ നിറയൊഴിച്ചെങ്കിലും ആളുകളെക്കണ്ട് കടുവ ഞൊടിയിടയില്‍ മറയുകയായിരുന്നു.തിരച്ചിലിനിടെ പൊന്തക്കാടിനുള്ളില്‍നിന്ന് റെയ്ഞ്ച് ഓഫീസര്‍ മധുവിനെ ആക്രമിക്കാനെന്നവണ്ണം കടുവ ചാടുകയുംചെയ്തു. ഉച്ചവരെ കടുവ കണ്‍മുന്നിലെത്തിയതോടെ അതിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍, ഉച്ചയ്ക്കുശേഷമുള്ള തിരച്ചിലില്‍ കടുവയെ കാണാന്‍ കിട്ടിയില്ല.പലയിടങ്ങളിലും കടുവ നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേശീയപാത മുറിച്ചുകടക്കുന്ന കടുവയെ കണ്ടതായി ചിലയാത്രക്കാര്‍ വ്യക്തമാക്കി.മൂലങ്കാവ് ഇല്ലത്ത് ഓമന കിണറില്‍നിന്ന് വെള്ളം കോരുന്നതിനിടെ സമീപത്തെ മണ്‍തിട്ടയ്ക്കുമുകളില്‍ കടുവയെ കണ്ടു. മിനിറ്റുകളോളം അവിടെത്തന്നെ നിന്ന കടുവ വീട്ടിലെ മറ്റുള്ളവരും പുറത്തെത്തിയതോടെയാണ് പോയത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: