ഓടുന്ന ബസില്‍ കൂട്ട
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. രാജ്യം ദു:ഖസാന്ദ്രം
ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി
മരിച്ചു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച
പുലര്‍ച്ചെ 2.15 യായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിയുടെ
അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു. മൃതദേഹം സിംഗപ്പൂരിലെ ജനറല്‍
ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സന്ധ്യയോടെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും.
ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. പെണ്‍കുട്ടിക്ക്
തലച്ചോറിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ആശുപത്രി അധികൃതര്‍
വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പ്
ശ്വാസകോശത്തിലും ഉദരത്തിലും അണുബാധയുണ്ടായി. അണുബാധ നിയന്ത്രിക്കാന്‍ കഴിയാഞ്ഞതാണ്
ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കിയത്.
കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് രാജ്യമെമ്പാടും കടുത്ത
പ്രതിഷേധവും ദു:ഖവും തളം കെട്ടി. ഡല്‍ഹിയില്‍ നിരവധിപേര്‍ ഒത്തുകൂടി. ജന്ദര്‍മന്ദറില്‍
ചേര്‍ന്ന ജനക്കൂട്ടം ഞങ്ങള്‍ക്കു നീതി വേണം എന്നാവശ്യപ്പെട്ടു. നിശബ്ദമായ
പ്രതികരണങ്ങള്‍ രാജ്യമൊട്ടാകെ അലയടിച്ചുയരുകയാണ്. വായമൂടിക്കെട്ടിയുള്ള
പ്രകടനങ്ങളും കൂട്ടായ്മകളും നടന്നു. സോഷ്യല്‍നെറ്റ്വര്‍ക്ക് കൂട്ടായ്മകളിലൂടെ
ദുഖ:വും അനുശോചനവും പതിനായിരങ്ങള്‍ പങ്കുവെക്കുന്നു. സര്‍ക്കാരിനെതിരെ കടുത്ത
വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യാ ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷയുടെ
ഭാഗമായി അടച്ചു. 28 കമ്പനി സിആര്‍പിഎഫിനെ തലസ്ഥാനത്ത്
വിന്യസിച്ചിട്ടുണ്ട്. 9 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ജനങ്ങളോട്
സംയമനം പാലിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 16 ന് രാത്രിയാണ് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന്
ഇരയായത്. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട ആറുപ്രതികളെ പൊലീസ് പിറ്റേദിവസം
അറസ്റ്റുചെയ്തിരുന്നു. പീഡിപ്പിച്ചശേഷം വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ നിന്ന്
പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമികള്‍ സ്ഥലംവിട്ടു. രാത്രി അനധികൃത സര്‍വീസ്
നടത്തുന്ന ബസിലായിരുന്നു പീഡനം. സംഭവം ഇന്ത്യയൊട്ടാകെ കടുത്ത പ്രതിഷേധത്തിനു
വഴിവെച്ചു. ദിവസങ്ങളോടും രാജ്യതലസ്ഥാനവും രാഷ്ട്രപതിഭവന്‍ പരിസരവും പ്രതിഷേധത്തില്‍
മുങ്ങി. പലയിടത്തും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. അന്താരാഷ്ട്രതലത്തിലും
സംഭവം വാര്‍ത്തയായതോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കലാപത്തിന്
ആഹ്വാനം ചെയ്തതിന് മുന്‍കരസേനാമേധാവി വി കെ സിങ്ങ്, യോഗവിദ്വാന്‍ രാംദേവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ
കേസെടുത്തു. സംഭവത്തില്‍ രണ്ടു അസി: കമീഷണര്‍മാരെ സസ്പെന്റു ചെയ്തു. കേസിന്റെ
വിചാരണ അടുത്ത മാസം മൂന്നിന് തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്
ദില്ലി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഉഷ മെഹ്റയെ നിയോഗിച്ചു. മൂന്നു
മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍
ചര്‍ച്ച ചെയ്യും.
ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശിയും എന്‍ജിനിയറുമായ
യുവാവിനോടൊപ്പം സിനിമ കണ്ടശേഷം രാത്രി 9.15 ഓടെ പെണ്‍കുട്ടി
ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചുനേരം
കഴിഞ്ഞപ്പോള്‍ ബസ്ജീവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ്
ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരടങ്ങുന്ന സംഘമാണ് ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ
സുഹൃത്ത് ഇത് ചോദ്യംചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ അയാളെ&ാറമവെ;ഇരുമ്പുദണ്ഡുകൊണ്ട്
അടിച്ച് അവനാക്കിയശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ഡ്രൈവറുടെ ക്യാബിനിലേക്ക്
കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട
പീഡനത്തിനുശേഷം പെണ്‍കുട്ടിയെയും യുവാവിനെയും;പുറത്തേക്ക്
വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതരമുറിവുണ്ടായിരുന്നു.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment