Pages

Thursday, October 11, 2012

പുകവലി ഉപേക്ഷിക്കു ഹൃദയത്തെ രക്ഷിക്കു


പുകവലി ഉപേക്ഷിക്കു
 ഹൃദയത്തെ രക്ഷിക്കു  
ഒട്ടുമിക്കയാളുകളിലും ഹൃദ്രോഗമുണ്ടാകുന്നതിനുള്ള പ്രധാനകാരണം പുകയിലയാണ്. ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസഘടകം താത്കാലികമായി രക്തസമ്മർദ്ദം ഉയർത്തും. അങ്ങനെ ശുദ്ധരക്തക്കുഴലുകൾ ചുരുങ്ങുകയും രക്തപ്രവാഹം കുറയുകയും ചെയ്യുമെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നുത്. പുകവലി രക്തധമനികളുടെ ഉൾഭിത്തികളിൽ കൊഴുപ്പ് കൂട്ടുകയും വ്യാസം കുറയ്ക്കുകയും ചെയ്യുന്നു.പുകവലിക്കാരിൽ ഹൃദ്രോഗം കൊണ്ടുണ്ടാകുന്ന മരണനിരക്ക് പുകവലിക്കാത്തവരെക്കാൾ 20 ശതമാനം കൂടുതലാണ്. രക്തം കട്ടപിടിക്കുവാൻ പുകവലിക്കാരിൽ കൂടുതൽ സാദ്ധ്യതയുണ്ട്. ഇതുകൊണ്ടാണ് ഹൃദയാഘാതത്തിന്റെ സാധ്യതയും കൂടുന്നത്. പുകവലി വഴി രക്തത്തിലെ നല്ല കൊളസ്ട്രോൾ (HDL) കുറയുന്നു. ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കൂടുകയും ചെയ്യും. പുകവലിക്കാരുടെ കൂടെ സഹവസിക്കുന്നവരെ പാസീവ് സ്മോക്കേഴ്സ് എന്ന് പറയുന്നു. പുകവലിയുടെ പാർശ്വഫലങ്ങളിൽ ഒട്ടുമിക്കതും ചെറിയ തോതിലാണെങ്കിലും പാസീവ് സ്മോക്കേഴ്സിലും ഉണ്ടായിരിക്കും. ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പുകവലി കാരണമാണ്. ഇന്ത്യയിൽ പ്രതിവർഷം പുകവലി കാരണം മരിക്കുന്നവരുടെ എണ്ണം ഏഴു ലക്ഷത്തോളം വരും. 

അമിതവണ്ണം
ഉയർന്ന രക്തസമ്മർദ്ദവും ശരീര സ്വഭാവവും തമ്മിൽ വളരെ ബന്ധങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു. ഏകദേശം 28 ശതമാനത്തോളം അമിത രക്തസമ്മർദ്ദക്കാരുടെ രക്താതി സമ്മർദ്ദം, അമിതവണ്ണം കുറയ്ക്കുകവഴി, കുറയ്ക്കാനാകും. ഒരു വ്യക്തിയുടെ ശരിയായ ശരീര തൂക്കം അദ്ദേഹത്തിന്റെ ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയരം സെന്റിമീറ്ററിൽ കണക്കാക്കി, അതിൽ നിന്നും 100 കുറച്ചാൽ അഭികാമ്യമായ തൂക്കം കിലോഗ്രാമിൽ ലഭിക്കും. അതിൽ 20 ശതമാനം കൂടുതൽ തൂക്കം ഉണ്ടായാൽ അമിതവണ്ണം (Obesity) എന്ന് പറയുന്നു. അമിതവണ്ണമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യത 10-15 ശതമാനം വരെയാണ്. അമിതവണ്ണമുള്ളവർക്ക് രക്തസമ്മർദ്ദം, വൃക്കത്തകരാറുകൾ, പക്ഷപാതം, പ്രമേഹം എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. 

കുടുംബപാരമ്പര്യം
കുടുംബപാരമ്പര്യം ഹൃദ്രോഗസാധ്യത കൂട്ടുന്നു. രക്തബന്ധത്തിൽപ്പെട്ടവർ പ്രത്യേകിച്ച് സഹോദരങ്ങൾ, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഹൃദ്രോഗം 50 വയസ് മുമ്പ് കണ്ടുപിടിക്കപ്പെട്ട സാഹചര്യം ഉണ്ടെങ്കിൽ ഹൃദ്രോഗസാധ്യത 10-20 ശതമാനംവരെ സാധാരണ ആളുകളേക്കാൾ അവർക്ക് കൂടുതലായിരിക്കും. 
നമ്മുടെ ജീവിതത്തിലും അസുഖത്തിലുമെല്ലാം ചിലപ്പോൾ അസംഭവ്യമെന്ന് നാം കരുതുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. മുൻകരുതലുകൾ, ശ്രദ്ധ എന്നിവയിലൂടെ രക്ത സമ്മർദ്ദവും ഹദ്രോഗവും തടയാൻ കഴിയും.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: