അസം
സമാധാനത്തിന്റെ പാതയില്‍
അതുകൊണ്ടുതന്നെ പ്രാദേശികമായി അനുയോജ്യമായ വികസനപദ്ധതികള്‍
നടപ്പാക്കണം. സാധ്യമായ ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ച് സാധാരണക്കാരുടെ
സാമ്പത്തികനില മെച്ചപ്പെടുത്തണം. ഇതിനെല്ലാം കൂടുതല്‍ സമയം വേണ്ടിവരും.ആദ്യം
ചെയ്യേണ്ടത് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ ക്ഷേമം
ഉറപ്പാക്കലാണ്. പല ക്യാമ്പിലും ഭക്ഷണവും ചികിത്സയും കിട്ടിയിട്ടില്ലെന്ന്
പരാതിയുണ്ട്.
ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കണം. എത്രയും വേഗം ഇവര്‍ക്ക് വീടുകളിലേക്ക് തിരികെ പോകാനുള്ള സാഹചര്യം ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ ഏഴായിരത്തോളം സൈനികരെ കലാപം നിയന്ത്രിക്കാന്‍ രംഗത്തിറക്കിയിട്ടുണ്ട്. വീടുവിട്ടവര്‍ക്ക് തിരികെ പോകാന്‍ പോലീസിന്റെയും സൈന്യത്തിന്റെയും സഹായം ആവശ്യമായി വരുമെന്നു തന്നെയാണ് സൂചന. ഇക്കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനായി 300 കോടി രൂപസഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ അടിയന്തര ദുരിതാശ്വാസത്തിന് തന്നെയാണ്. പ്രത്യേക വികസന പദ്ധതികള്‍ക്കാണ് അടുത്ത 100 കോടി രൂപ. വീട് നഷ്ടപ്പെട്ടവര്‍ക്ക് അത് പുനര്‍നിര്‍മിച്ചു നല്‍കാനായി ശേഷിച്ച 100 കോടി രൂപ നീക്കി വെച്ചിരിക്കുന്നു. പ്രധാനമായും കലാപം നടന്ന നാല് ജില്ലകള്‍ക്കായി ഇത്രയും തുക ലഭിക്കുമ്പോള്‍ അത് സാര്‍ഥകമായി വിനിയോഗിക്കാന്‍ ശ്രമം വേണം. ഇനി നടത്തുന്ന വികസനപദ്ധതികളിലും പ്രധാനമന്ത്രിയുടെ മേല്‍നോട്ടം ആവശ്യമാണ്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെത്താന്‍ വൈകിയത് കനത്ത മഴയുള്‍പ്പെടെ മോശം കാലാവസ്ഥ കാരണമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി യിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ത്തന്നെ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരു സര്‍ക്കാറുകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ ലക്ഷങ്ങള്‍ വീടുവിട്ടു പോകാന്‍ കാരണം അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ പ്രചരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്‌നം ആളിക്കത്തിക്കാന്‍ അത്തരത്തില്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം. വംശീയസ്പര്‍ധ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം.
ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കണം. എത്രയും വേഗം ഇവര്‍ക്ക് വീടുകളിലേക്ക് തിരികെ പോകാനുള്ള സാഹചര്യം ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ ഏഴായിരത്തോളം സൈനികരെ കലാപം നിയന്ത്രിക്കാന്‍ രംഗത്തിറക്കിയിട്ടുണ്ട്. വീടുവിട്ടവര്‍ക്ക് തിരികെ പോകാന്‍ പോലീസിന്റെയും സൈന്യത്തിന്റെയും സഹായം ആവശ്യമായി വരുമെന്നു തന്നെയാണ് സൂചന. ഇക്കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനായി 300 കോടി രൂപസഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ അടിയന്തര ദുരിതാശ്വാസത്തിന് തന്നെയാണ്. പ്രത്യേക വികസന പദ്ധതികള്‍ക്കാണ് അടുത്ത 100 കോടി രൂപ. വീട് നഷ്ടപ്പെട്ടവര്‍ക്ക് അത് പുനര്‍നിര്‍മിച്ചു നല്‍കാനായി ശേഷിച്ച 100 കോടി രൂപ നീക്കി വെച്ചിരിക്കുന്നു. പ്രധാനമായും കലാപം നടന്ന നാല് ജില്ലകള്‍ക്കായി ഇത്രയും തുക ലഭിക്കുമ്പോള്‍ അത് സാര്‍ഥകമായി വിനിയോഗിക്കാന്‍ ശ്രമം വേണം. ഇനി നടത്തുന്ന വികസനപദ്ധതികളിലും പ്രധാനമന്ത്രിയുടെ മേല്‍നോട്ടം ആവശ്യമാണ്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെത്താന്‍ വൈകിയത് കനത്ത മഴയുള്‍പ്പെടെ മോശം കാലാവസ്ഥ കാരണമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി യിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ത്തന്നെ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരു സര്‍ക്കാറുകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ ലക്ഷങ്ങള്‍ വീടുവിട്ടു പോകാന്‍ കാരണം അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ പ്രചരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്‌നം ആളിക്കത്തിക്കാന്‍ അത്തരത്തില്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം. വംശീയസ്പര്‍ധ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment