Pages

Sunday, July 15, 2012

സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്‌


സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്‌
ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വീണ്ടും ബഹിരാകാശ യാത്രപുറപ്പെട്ടു. കസാഖ്‌സ്താനിലുള്ള ബൈകൊനൂര്‍ വിക്ഷേപണ നിലയത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8.10നാണ് സുനിതയെയും വഹിച്ച് സോയൂസ് 31 പേടകം കുതിച്ചുയര്‍ന്നത്. രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം ചൊവ്വാഴ്ച പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും.അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ പൗരത്വമുള്ള സുനിത യാത്രതിരിച്ചത്. അമേരിക്കയുടെ ബഹിരാകാശ വാഹനങ്ങള്‍ യാത്രഅവസാനിപ്പിച്ചതുകൊണ്ടാണ് അവര്‍ റഷ്യയുടെ പേടകവും വിക്ഷേപണനിലയവും ഉപയോഗിക്കുന്നത്. 
റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനില്‍ നിന്നുള്ള അകിഹികോ ഹോഷിദെ എന്നിവരാണ് സുനിതയുടെ സഹയാത്രികര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയാലുടന്‍ എക്‌സ്‌പെഡിഷന്‍ 33 എന്നു പേരിട്ട ദൗത്യത്തിന്റെ നേതൃത്വം സുനിത ഏറ്റെടുക്കും. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്ന് കുടിയേറിയ ദീപക് പാണ്ഡ്യയുടെ മകളായ സുനിത ഇതിനു മുമ്പ് 2006ലാണ് ബഹിരാകാശ യാത്ര നടത്തിയത്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിതയുടെ പേരില്‍ റെക്കോഡുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: