Pages

Sunday, June 7, 2026

സലികുമാറിന്റെ ചിരിയും ആ ചിരിയുടെ പിന്നിലെ വേദനയും

 

സലികുമാറിന്റെ  ചിരിയും    ചിരിയുടെ പിന്നിലെ വേദനയും

 

സലികുമാറിന്റെ  ചിരിയും    ചിരിയുടെ പിന്നിലെ വേദനയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മനുഷ്യന്‍, അതേ മലയാളിയുടെ ഹൃദയം നിശബ്ദമായി പൊട്ടിച്ച നടനും ആയിരുന്നു.'ചിലര്സംസാരിക്കുമ്പോള്സമയം പോകും; ചിലര്സംസാരിക്കുമ്പോള്നമ്മളാണ് മാറിപ്പോകുന്നത്. സലിം കുമാര്അങ്ങനെയൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്ഒരു സാധാരണ മനുഷ്യന്റെ മണം ഉണ്ടായിരുന്നു. അനുഭവങ്ങളുടെ ചൂട് ഉണ്ടായിരുന്നു.ചിരിപ്പിച്ചുകൊണ്ട് ഏറ്റവും കഠിനമായ സത്യങ്ങള്പറയാന്കഴിയുന്ന അപൂര് മനുഷ്യന്‍. വ്യക്തമായ  നിലപാടുകൾ ഉള്ള  വ്യക്തിയായിരുന്നു , തൻറെ  നിലപ്പാട്ഉറക്കെ  പ്രഖ്യാപിച്ച  മനുഷ്യനായിരുന്നു , അവസാന നാളുകളിൽ  മരണത്തെ മുന്നിൽ കണ്ട മനുഷ്യനായിരുന്നു .മലയാള സിനിമയിലെ ഒരു വിപ്ലവമായിരുന്നു സലിം കുമാര്‍. ഒരു ഹാസ്യനടന്എന്ന ചുരുക്കപ്പേരില്അടച്ചുപൂട്ടാന്ശ്രമിച്ച വ്യവസ്ഥയെ തന്റെ അഭിനയത്തോടെ അദ്ദേഹം തകര്ത്തു. ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി അദ്ദേഹം തെളിയിച്ചത്, കലാകാരനെ അളക്കാന്സിനിമാ ലോകം നിര്മ്മിച്ച ശ്രേണികളും ചട്ടങ്ങളും മതിയാകില്ല എന്നതാണ്.

സലിം കുമാര്എന്നത് ദേശീയ പുരസ്കാര ജേതാവോ മഹാനടനോ മാത്രം അല്ല. ജീവിതത്തെ അത്രമേല്സ്നേഹിച്ച ഒരാളാണ്. സമൂഹത്തിലെ അനീതികളോട് മിണ്ടാതിരിക്കാന്കഴിയാത്ത ഒരാളാണ്. രാഷ്ട്രീയ ബോധ്യങ്ങളോടെ നിലപാട് പറഞ്ഞ ഒരാളാണ്. ജനങ്ങളുടെ വേദന തന്റെ ഉള്ളിലൂടെ കടത്തിവിട്ട ഒരാളാണ്.ഇന്ന് അദ്ദേഹത്തെ ഓര്ക്കുമ്പോള്‍, മലയാളിയുടെ മനസില്ചില മനുഷ്യര്ക്ക് മരണമില്ലെന്ന് വീണ്ടും മനസിലാകുന്നു. അവര്ജീവിക്കുന്നത് സിനിമകളിലല്ല - നമ്മളില്ആണ്.നമ്മളെ ചിരിപ്പിച്ച നിമിഷങ്ങളിലും, ആരും കാണാതെ നമ്മള്കരഞ്ഞ രാത്രികളിലും, ജീവിതം കൈവിടരുത് എന്ന് നമ്മളോട് പറഞ്ഞ നിശബ്ദ ധൈര്യത്തിലുമാണ് അവര്ജീവിക്കുന്നത്.സലിം കുമാര്അങ്ങനെയൊരു ഓര്മ്മയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു സാന്നിധ്യം.

 

പ്രൊഫ , ജോൺ കുരാക്കാർ

No comments: