നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. അതേസമയം ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം ജില്ലാ കോടതി വിധിച്ചു. അഞ്ചു വർഷം നീണ്ട വിചാരണയ്ക്കും നാടകീയ സംഭവങ്ങൾക്കും ശേഷമാണ് കേസിൽ നിർണായക വിധി വന്നത്.
ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്. എൻഎസ് സുനിൽ (പൾസർ സുനി) ആണ് കേസിലെ ഒന്നാം പ്രതി. മാർട്ടിൻ ആൻ്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റു പ്രതികൾ. ചാർളി തോമസ്, സനിൽകുമാർ (മേസ്തിരി സനിൽ), ജി ശരത് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ.
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ബലാത്സംഗ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു.

No comments:
Post a Comment