Pages

Sunday, December 17, 2023

അപവാദ പ്രചരണം-യുവ വൈദികൻ ആത്മഹത്യ ചെയ്തു

 

അപവാദ പ്രചരണം, വിഷം കഴിച്ച് യുവ വൈദികൻ ആത്മഹത്യ ചെയ്തു 



അപവാദ പ്രചരണത്തിൽ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടർന്ന്ഗുരുതരാവസ്ഥിയിലായിരുന്ന ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികന് മരണം. ചാന്ദ അതിരൂപതാംഗമായ വൈദികൻ പയ്യന്നൂർ സെന്റ് തോമസ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു. തലശേരി അതിരൂപതയിലെ ചേപ്പറമ്പ് സ്വദേശിയാണ് മരണപ്പെട്ട വൈദികൻ.

യുവ വൈദികന രണ്ട് ദിവസം മുമ്പാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട്ടെക്കും മാറ്റി. രോഗ്യസ്ഥിതിഗുരുതരാവസ്ഥയിലായതിനു പിന്നാലെ കൊച്ചിയിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

നാട്ടുകാരന്റെ പ്രീയപ്പെട്ടവനായിരുന്ന വൈദികന്റെ ആത്മഹത്യക്ക് പിന്നിൽ ഇടവാകാംഗങ്ങൾ തന്നെയാണെന്നാണ് സൂചന. യുവ വൈദികനെയും കന്യാസ്ത്രീയെയും ചേർത്ത് ചിലർ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് പിന്നിലെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര ബിഷപ്പ് ഹൗസിൽ നിന്ന് ഒന്നര വർഷം മുമ്പാണ് പയ്യന്നൂരിൽ സേവനത്തിനായി ഫാ. ആന്റണി എത്തിയത്. പള്ളി കമ്മറ്റിക്കെതിരെ ചില വിശ്വാസികൾ നൽകിയ കേസിൽ യുവ വൈദികൻ സാക്ഷിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വൈദികനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

വൈദികന്റെ ഫോൺ ചിലർ പിടിച്ചുവെച്ചുവെന്നും ഫോണിൽ നിന്ന് ചില സന്ദേശങ്ങൾ പുറത്തുവിട്ട് അപമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇതിനിടെ പള്ളിയുടെ ചുമതല ഉണ്ടായിരുന്ന വികാരിയെ പരിയാരം മദർ ഹോമിലേക്ക് സ്ഥലം മാറ്റി. ഇത് ക്രിസ്തുമസ് നോമ്പു ദിനങ്ങളിലെ പള്ളിയിലെ കുർബാന മുടങ്ങാനും കാരണമായി. ഇതും വിശ്വാസികളുടെ ഇടയിൽ പ്രതിഷേദത്തിന് കാരണമായി.

 

No comments: