Pages

Monday, July 17, 2023

പ്രൊഫ. ടി. ജെ ജോസഫിനെ വെട്ടിയത് ആര്?

 

പ്രൊഫടിജെ ജോസഫിനെ

 വെട്ടിയത് ആര്?



പ്രൊഫ ടി. ജെ ജോസഫിന്റ വലത് കൈ വെട്ടിയത് ഇസ്ലാം തീവ്രവാദികൾ ആണെങ്കിൽ വെട്ടാൻ കളമൊരുക്കിയത് കത്തോലിക്കാ സഭയായിരുന്നു. മോനെ മോഡൽ  പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തു വന്നയുടനെ ഇസ്ലാമിസ്റ്റുകൾ കൈ വെട്ടുകയായിരുന്നില്ല. വാസ്തവത്തിൽ മാഷിനുള്ള ആദ്യത്തെ വെട്ട് വെട്ടുന്നത് സഭയാണ്. പ്രൊഫ ടി. ജെ ജോസഫിന്റ കൂടെ നിൽക്കേണ്ട സഭ  അദ്ദേഹത്തെ ഒരു കാരണവും  കൂടാതെ  തള്ളിപ്പറയുകയായിരുന്നു.

മതസൗഹാർദ്ദം നില നിൽക്കുന്നിടത്ത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ചോദ്യ പേപ്പർ തയ്യാറാക്കി എന്ന ന്യായം ഉന്നയിച്ച് മാഷെ സസ്പെൻഡു ചെയ്യുകയാണ് കാരുണ്യത്തിന്റെ കുഞ്ഞാടുകൾ നയിക്കുന്ന മാനേജ്മെന്റ് ചെയ്തത്.. സഭയുടെ ജോസഫ് മാഷോടുള്ള നിലപാട് എന്താണെന്നറിയാൻ ഇസ്ലാമിസ്റ്റുകൾ കാത്തിരിക്കുകയായിരുന്നു.. സഭ ജോസഫ് മാഷിന്റെ കൂടെ നിന്നിരുന്നുവെങ്കിൽ തീർച്ചയായും കൈവെട്ട് സംഭവം ഉണ്ടാകുമായിരുന്നില്ല...

ജോസഫ് മാഷുടെ വാക്കുകൾ തന്നെ നോക്കുക :

"സൂത്രത്തിൽ സഭയുടെയും മാനേജ്മെന്റിന്റെയും എന്നോടുള്ള നിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നുവെങ്കിൽ എന്നെ ആക്രമിക്കുവാൻ അവർ ഒരിക്കലും ധൈര്യപ്പെടില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളിൽനിന്ന് കിട്ടിയതിനു ശേഷമാണ് ആക്രമണകാരികൾ തങ്ങളുടെ പദ്ധതി ഊർജ്ജസ്വലമാക്കിയത്..."

ഡി ജി പി യായിരുന്ന സിബി മാത്യൂസ് എഴുതിയത് വായിക്കുക...

"മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാൻ കോതമംഗലം ബിഷപ്പടക്കം കോളേജ് മാനേജ്മെന്റ് പ്രതികാര നടപടിയോടു കൂടിയാണ് അദ്ധേഹത്തോട് ഇടപെട്ടത്.. ക്രൈസ്തവ സമൂഹം ഒറ്റപ്പെടുത്തുകയാണ് എന്ന് മനസിലാക്കിയ തീവ്രമത ചിന്തയുള്ള ചില ചെറുപ്പക്കാർ ഇസ്ലാമിക മത നിയമം അനുശാസിക്കുന്ന തരത്തിൽ അദ്ധേഹത്തിന്റെ വലതു കൈ വെട്ടിമാറ്റി... "

കൈ വെട്ടി മാറ്റപ്പെട്ടിട്ടും സഭയുടെ വേട്ടയാടൽ അവസാനിച്ചില്ല... സസ്പെൻഷനിലായിരുന്ന ജോസഫ് മാഷെ ഡിസ്മിസ് ചെയ്യുകയാണ് പിന്നീട് കാരുണ്യത്തിന്റെ കുഞ്ഞാടുകൾ ചെയ്തത്.. തുടർന്ന് അദ്ധേഹത്തിനെതിരെ നിരന്തരമായി ഇടയലേഖനങ്ങളിറക്കി സഭയ്ക്കുള്ളിൽ അദ്ധേഹത്തിനോട് അനുഭാവമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെക്കൂടെ മാഷിനെതിരാക്കാനാണ് സഭ ശ്രമിച്ചത്.. അദ്ധേഹം ഭാര്യാമർദ്ദകനാണെന്നും കൊള്ളരുതാത്തവനാണെന്നും സഭ

പറഞ്ഞു പരത്തി.

ജോലി തിരിച്ചു കിട്ടാനായി നടത്തിയ ശ്രമങ്ങളെല്ലാം തന്നെ സഭ കള്ള ബുദ്ധി പ്രയോഗിച്ച് അസാധുവാക്കിക്കളഞ്ഞു.. നിരന്തരമായ വ്യക്തിഹത്യയും മാഷുടെ ജോലി നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേർന്ന് അദ്ധേഹത്തിന്റെ ഭാര്യ സലോമിയെ വിഷാദ രോഗിയാക്കി.. ഒടുവിൽ പാവം സ്ത്രീ ആത്മഹത്യ ചെയ്യുകയാണുണ്ടായത്..

ഇസ്ലാമിസ്റ്റുകൾ വെട്ടിമാറ്റിയ കൈപ്പത്തി പിന്നീട് തുന്നിച്ചേർക്കപ്പെടുകയുണ്ടായി.. എന്നാൽ ആരാലും, ഒരു ശാസ്ത്രത്താലും തുന്നിച്ചേർക്കാൻ കഴിയാത്ത ഒന്ന് അദ്ധേഹത്തിന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മുറിച്ചു മാറ്റപ്പെട്ടു, സലോമി...

ഇപ്പോൾ കൈ വെട്ടിയവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു..

വെട്ടാൻ അദ്ധേഹത്തെ എറിഞ്ഞു കൊടുത്ത സഭയാകട്ടെ പുതിയ ഇരകൾക്കായി വലയൊരുക്കുന്ന തിരക്കിലാവാം

No comments: