Pages

Wednesday, June 3, 2020

PREGNANT ELEPHANT IS KILLED AFTER EATING PINEAPPLE FILLED WITH A FIRECRAKER.


PREGNANT ELEPHANT IS KILLED AFTER EATING PINEAPPLE FILLED WITH A FIRECRAKER.
വിശന്നെത്തിയ ഗര്ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കക്കുള്ളില് നല്കിയത് പടക്കം; സ്ഫോടനത്തില് വായും നാവും തകര്ന്നു; ഒടുവില് പുഴയിലിറങ്ങി പുഴുവരിച്ച് ചത്തു.മനുഷ്യത്വം മരവിച്ചു എന്ന് മനുഷ്യൻ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
A pregnant elephant died after eating a pineapple filled with a firecracker that exploded in her mouth when locals fed it to her in Kerala, India.  Forest officer Mohan Krishnan said the soon-to-be mother elephant died some days after the explosion, standing up in a river in northern Kerala's Malappuram district. The wild elephant left the forest to forage and approached a nearby village searching for food, where the locals offered her the tampered fruit.  'When the pineapple she ate exploded, she must have been shocked, not thinking about herself, but about the child she was going to give birth to in 18 to 20 months.' The wounds around the elephant's mouth are partially visible as she stands in the Velliyar River in northern Kerala . The explosion ripped through the elephant's mouth, badly damaging her tongue and jaw, leaving her unable to eat. 'This is why I said, she is full of goodness,' he said. 'I think she had a sixth sense. She didn't let us do anything,' he wrote.
വിശന്നെത്തിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കക്കുള്ളില്‍ നല്‍കിയത് പടക്കം; സ്ഫോടനത്തില്‍ വായും നാവും തകര്‍ന്നു; ഒടുവില്‍ പുഴയിലിറങ്ങി പുഴുവരിച്ച് ചത്തു;  ക്രൂരസംഭവം വെളിപ്പെടുത്തി മലപ്പുറത്തെ വനപാലകന്. മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു.വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം വെള്ളത്തിലിറങ്ങിയത്. 

ഫോറസ്റ്റ് അധികൃതർ രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന് രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല. ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു.ശ്വാസകോശത്തില് വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമായി.. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി,ആ പിടിയാന ഗർഭിണി ആയിരുന്നു... ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു. കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.
വിശന്നുവലഞ്ഞ നാട്ടിലെത്തിയത് പൈനാപ്പിൾ കണ്ടപ്പോൾ ഏറെ സന്തോഷം ആയി കാണും വെടി മരത്തിന്റെ രൂപത്തിൽ പ്രാണൻ എടുക്കുന്ന ഒരു കൊലച്ചതി അടങ്ങിയിരിക്കുന്നത് പാവം അറിഞ്ഞില്ല.  അവന്റെ അവസാന ഭക്ഷണം ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല താടിയെല്ല് ചിതറിപ്പോയി അവന്റെ നാവ് അറ്റുപോയി പ്രാണ വേദനയാൽ എത്ര ദിവസം അലഞ്ഞു നടന്നിരിക്കും നടന്നിരിക്കും പാവം. എന്നിട്ടും പ്രതികാരം എന്ന രീതിയിൽ ആരെയും അവൻ ആക്രമിച്ചില്ല ആർക്കും ഒരു ശല്യം ഇല്ലാതെ അവൻ ഇറങ്ങി. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർത്തായിരിക്കും.ഈ ക്രൂരത നടത്തിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
  ഈ സമയത്ത്  കേരളത്തിൽ നടന്ന മറ്റു ചില ക്രൂരതകൾ കൂടി ഓർത്തിപോകുന്നു    വിശപ്പു മാറ്റാൻ അന്നം മോഷ്ടിച്ച മധു എന്ന മനോനില തെറ്റിയ ആദിവാസി യുവാവിനെ കൂട്ടം ചേർന്നു തല്ലി കൊന്നത് - മലയാളി ഭാര്യയെ കരിമൂർഖനെ കൊണ്ടുവന്നു കടിപ്പിച്ചു കൊന്നത് - മലയാളി കാമവെറി തീർക്കാൻ സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ തലയടിച്ചു കൊന്നത് - മലയാളി കാമുകനുമൊത്ത് സ്വന്തം അമ്മയേയും ഭർത്താവിനെയും വെട്ടിക്കൊന്നത് ,സാത്താൻ സേവക്ക് തടസ്സം നിന്ന മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത് . സ്വത്തിനു വേണ്ടി ഒരു കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കിയ സയനേഡ് ചേടത്തി - മലയാളി പ്ലസ്ടുവിൽ പഠിക്കുന്ന സഹപാഠിയെ നിസ്സാര കാര്യത്തിന് തലക്കടിച്ചു കൊന്നു കുഴിച്ചു മൂടിയത്. പ്രണയം നിരസിച്ച പോലീസുകാരിയെ നടുറോഡിൽ പച്ചക്ക് കത്തിച്ചത്,. മദ്യലഹരിയിൽ സ്വന്തം അച്ഛനെയും അമ്മയെയും വരെ കൊലപ്പെടുത്തിയതും  ഒരു   മലയാളി.
കഥകൾ ഇനിയും ചിലപ്പൊ തുടർന്നേക്കാം...കഥാപാത്രങ്ങൾക്ക് മാത്രേ മാറ്റമുണ്ടാവൂ.എങ്ങോട്ടാണ് മലയാളികളുടെ പോക്ക് ?ഇങ്ങനെ അപകടകരമായ വികല മനോഭവമുള്ള ഈ ഒരു തലമുറയ്ക്ക് ആരാണ് ഉത്തരവാദി ?കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനെ വർണ വെറിയൻ വെള്ളക്കാരൻ മുട്ടിനടിയിൽ വച്ചു ഞെരിച്ചു കൊന്ന വാർത്ത അറിഞ്ഞു ഞെട്ടി വിറക്കാത്ത മലയാളിയില്ല  ഈ മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത മനുഷ്യൻ ചെയ്തു ? മലപ്പുറം ജില്ലയിൽ ഒരു മിണ്ടാപ്രാണിക്കെതിരെ നടന്ന   കൊടും പാതകത്തെ  മനുഷ്യസ്നേഹികളും മൃഗസ്നേഹികളും  പ്രതിഷേധിക്കുക

Prof. John Kurakar
പ്രൊഫ്. ജോൺ കുരാക്കാർ

No comments: