Pages

Sunday, January 12, 2020

സുപ്രിം കോടതി ഓർത്തഡോൿസ് യാക്കോബായ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു .


സുപ്രിം കോടതി  ഓർത്തഡോൿസ്  യാക്കോബായ വിഭാഗങ്ങളെ   ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ  ശ്രമിക്കുന്നു .
സുപ്രിം കോടതി  ഓർത്തഡോൿസ്  യാക്കോബായ വിഭാഗങ്ങളെ   ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ  ശ്രമിക്കുന്നു. ഭാരതത്തിൻറെ  പരമോന്നതകോടതിയുടെ വിധി സർക്കാരിന് നടപ്പിലാക്കാതെ  നിവർത്തിയില്ല , വിധി അനുസരിക്കാൻ  തയാറാകണം എന്ന്  പാത്രിയർക്കീസ്  വിഭാഗത്തോട്  പറയാനുള്ള  ആർജവം  സർക്കാർ കാണിക്കുന്നില്ല .ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടിയിരുന്നത്.

ജുഡീഷ്യറിയെ ആദരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം . അത് ആദരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല.ജുഡീഷ്യറിയെ മാനിച്ചിരുന്നെങ്കിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വിഘടിച്ചു നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ , സുപ്രിം കോടതി  ആഗ്രഹിച്ചതുപോലെ ഒന്നിച്ചു വരുവാനുള്ള സാഹചര്യവും ഉണ്ടാകുമായിരുന്നു .അതിനു പകരം വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു. എല്ലായിടവും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ  കഴിയുമോ എന്നാണ്  അവർ നോക്കുന്നത് .കോടതി പല പ്രാവശ്യം  താക്കീത്  കൊടുത്തു കഴിഞ്ഞു . മറ്റ്  ഇതര ക്രൈസ്തവ സഹോദരിസഭകളും  മൗനം പാലിക്കുകയാണ് . വിധി അനുസരിക്കാൻ  അവരാരും  യാക്കോബായ വിഭാഗത്തോട് പറയുന്നതുമില്ല . എല്ലാവരും കലക്കവെള്ളത്തിൽ  മീൻ പിടിക്കാൻ നോക്കുകയാണ് . മീൻ ഒന്നും കിട്ടുന്നില്ലന്നു മാത്രല്ല , സ്വന്തം  കുളത്തിൽ നിന്ന് മീനുകൾ ചാടി പോകുകയുമാണ് .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: