സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച്, അതിന്റെ ദുരുപയോകവും വര്ധിച്ചു വരികയാണ് .സൗഹൃദ, പ്രണയക്കെണികള്‍ മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുകയാണ് .അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തു വന്ന യുവാവിനെ കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ വാർത്തയായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയിൽ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു.താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി കുടുംബ പ്രശ്നങ്ങൾ മനസ്സിലാക്കും. പിന്നീട് അവരുടെ ഭർത്താക്കന്മാർക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താൻ സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും.
ഈ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചു നൽകും. ഇതോടെ ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന സ്ത്രീകൾ ഭർത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. സൗഹൃദം കെണിയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിത നിയന്ത്രണം പ്രതി ഏറ്റെടുത്തിരിക്കും. പിന്നീട് ഇയാൾ എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം എത്തണം. ഭർത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോൺ എടുത്തിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റും വീഡിയോ കോളും ചെയ്യണം. ഇങ്ങനെയുള്ള പ്രതിയുടെ നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും..തന്നോടൊപ്പമുള്ള മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. 58ലേറെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഓരോ ഫോർഡറുകളിലാക്കി സൂക്ഷിച്ചിട്ടുള്ളതും പോലീസ് കണ്ടെത്തിയിരുന്നു.
സൈബർ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബ ബന്ധങ്ങൾ തകർച്ചയിലാണ്. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഫേസ്ബുക്ക്, ഇ മെയിൽ, ട്വിറ്റർ തുടങ്ങി സൈബർ ലോകം മുന്നോട്ടുവെച്ച സുഖസൗകര്യങ്ങൾ അനുഗ്രഹത്തോടൊപ്പം അപകടങ്ങൾക്കും വഴിയൊരുക്കി. മാധ്യമങ്ങളുടെ ദുരുപയോഗം വഴി 2014 ജനുവരി ഒന്ന് മുതൽ നവംബർ 30 വരെയുള്ള 11 മാസത്തിനുള്ളിൽ കേരളത്തിൽ 2868 വീട്ടമ്മമാരെ കാണാതായി. പോലീസ് രേഖകളിൽ കാണുന്നു .വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2605 പേരെ കണ്ടെത്തി. 263 പേരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന വീട്ടമ്മമാരുടെ യഥാർഥ കണക്ക് ഇതിലും അധികമാണെന്ന് പോലീസ് പറയുന്നു. പലരും മാനഹാനി ഓർത്ത് പരാതിപ്പെടാറില്ല.
കേരളത്തിൽ ഓരോ വർഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണ്. വിവാഹാഭ്യർഥന നിരസിച്ചതിന് നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന കേസുകൾ പരിശോധിച്ചാലും ഇവർ കുറച്ചുകാലം പ്രണയത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.“മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കുവാൻ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റ് രംഗങ്ങളിൽ വിജയിക്കുക ഏറെ പ്രയാസമാണ്.’ ഉപഭോക്താക്കളെ വലയിലാക്കാന്‍ `ധാരാളം സൗഹൃദ' നെറ്റ്വര്ക്കുകള് രംഗത്തുണ്ട് .സെക്സ് സൗഹൃദമാണ് പ്രധാനമാണ് ലക്ഷ്യമിടുന്നതെന്ന് അന്വേഷിച്ചാല്‍ മനസിലാകും .സൗഹൃദങ്ങളാവാം. പക്ഷേ, അതിരുവിടരുത്. അതിരെവിടെയെന്നു തിരിച്ചറിയുകയും വേണം. മനസ്സുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബജീവിത വിജയരഹസ്യം. ''ഭാര്യയില്‍ സന്തുഷ്ടനായ ഭര്ത്താവും ഭര്‍ത്താവില്‍ സന്തുഷ്ടയായ ഭാര്യയും ഉള്പ്പെട്ട കുടുംബത്തില്‍ സദാ മംഗളം നിലനില്ക്കും'' എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. സൗഹൃദക്കെണികളിൽ അകപ്പെടാതെ നോക്കേണ്ടത് വ്യക്തികൾ തന്നെയാണ്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment