കേരളത്തിൽ ഇത്രയും കാലം പ്രഖ്യാപിക്കപ്പെട്ട ഹർത്താലുകൾക്കെല്ലാം ഉടമസ്ഥർ ഉണ്ടായിരുന്നു.ഏതാനം ദിവസം മുൻപ് കേരളം ഉടമയില്ലാത്ത ഒരു ഹർത്താൽ അനുഭവിച്ചു. ആരു പ്രഖ്യാപിച്ചെന്ന് ആർക്കുമറിയാത്ത ഒരു ഹർത്താൽ. സോഷ്യൽ മീഡിയയിലൂടെയാണ് ഹർത്താലിന് ആഹ്വാനമുണ്ടായത്.പക്ഷെ ഈ
ഹർത്താലിന്റെ മറവിൽ വർഗ്ഗീയവാദികളും
സാമൂഹ്യദ്രോഹികളും അഴിഞ്ഞാടുകയാണ്
പലപ്പോഴും .ഏതാനം ദിവസം മുൻപ് സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് നടത്തിയ അക്രമാസക്തമായ
ഹർത്താൽ കേരളത്തിലെ പ്രതിഷേധസമരങ്ങളുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്..
വർഗീയ കലാപമുണ്ടാക്കാനേഈ കർത്താവില്ലാത്ത ഹർത്താന്
കഴിഞ്ഞുള്ളു .ജമ്മു കശ്മീരിലെ കഠുവയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി എട്ടുവയസ്സുള്ള ബാലിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഈ ഹർത്താലാഹ്വാനം. രാജ്യം വിറങ്ങലിച്ചുപോയ
ആ പൈശാചികകൃത്യത്തെ ജാതിമത കക്ഷിഭേദമില്ലാതെ എല്ലാവരും ഒരു
സംഭവമായിരുന്നു .സമൂഹവിരുദ്ധർ നടത്തിയ ഈ അക്രമപരമ്പരയിൽ പലേടത്തും
ജനജീവിതം താറുമാറായി. ഒട്ടേറെ പോലീസുകാർക്ക് പരിക്കേറ്റു. അഞ്ഞൂറോളംപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക
മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി രാജ്യത്ത് പലേടത്തും വർഗീയസംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ
പോലീസും ഭരണകൂടവും സാമൂഹ്യ
മാധ്യമങ്ങളെ ദിവസവും നീരീക്ഷിക്കേണ്ടതുണ്ട് .
ജനങ്ങളിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങളെ പൊതുമണ്ഡലത്തിന്റെ ഭാഗമാക്കാനുള്ള സുതാര്യമായ ചരിത്രസന്ദർഭമാണ് സാമൂഹികമാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ജനങ്ങൾക്കിടയിൽ
ചേരിതിരിവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് പ്രചരിപ്പിച്ച ഈ ഹർത്താൽ കേരളീയസമൂഹത്തിന്റെ
ശക്തിയും ദൗർബല്യവും ഒരേസമയം വെളിപ്പെടുത്തുന്നു.വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.യുവജനങ്ങളുടെ ശക്തമായ പ്രചാരണ
മാധ്യമമായി സോഷ്യൽ
മീഡിയ മാറിക്കഴിഞ്ഞു .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment