Pages

Wednesday, March 14, 2018

നാടിനെ നടുക്കിയ കാട്ടുതീ ദുരന്തം




നാടിനെ നടുക്കിയ
 കാട്ടുതീ ദുരന്തം

അപ്രതീക്ഷിതമായി ഉണ്ടായ  കാട്ടുതീ 11 ജീവന് അപഹരിക്കുകയുണ്ടായി. ആശുപത്രിയില് ചികിത്സയില് കഴിയുന്നവരില് ചിലരുടെ നില ഗുരുതരമായി തുടരുന്നു. കേരള-തമിഴ്നാട് അതിര്ത്തിയിലെ കൊളുക്കുമലയില് ട്രെക്കിങ്ങിന് പോയ വിദ്യാര്ഥികളടങ്ങുന്ന സംഘമാണ് അപകടത്തില്പ്പെട്ടത്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിലുണ്ടായ ഈ അപകടം അതിദയനീയമാണ് . വനവുമായുള്ള മനുഷ്യന്റെ ഇടപെടലിനെപ്പറ്റി നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന്  വനപാലകർ പരിശോധിക്കേണ്ടതുണ്ട് . കേരള-തമിഴ്നാട് അതിർത്തിയിലെ തേനിക്കു സമീപം തമിഴ്നാടിന്റെ ഭാഗമായ കുരങ്ങണി വനമേഖലയിലുണ്ടായ തീയിൽപ്പെട്ട പലരുടെയും സ്ഥിതി ഗുരുതരമാണ്. വനിതാദിനം ആഘോഷിക്കുന്നതിനായി മലകയറ്റത്തിനു പോയ ചെന്നൈ ട്രെക്കിങ് ക്ലബ്ബിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങളാണ് ദുരന്തത്തിനിരയായത്.
കാടും മലയും കയറുന്നത്  പണ്ടുമുതലേ മനുഷ്യർ ഇഷ്‌ടപ്പെടുന്ന  കാര്യമാണ് ,ആധുനികകാലത്ത്  വിനോദസഞ്ചാരത്തിന് പ്രാധാന്യം കൂടിയിരിക്കുകയാണല്ലോ .ഒഴിവുകാല വിനോദവ്യവസായത്തിന്റെ ഭാഗമായി വനസഞ്ചാരവും മലകയറ്റവും മാറി കഴിഞ്ഞു .കുരങ്ങണിയിലെ കാട്ടുതീ സ്വാഭാവികമോ മനുഷ്യനിർമിതമോയെന്നു തീർച്ചപെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല . കാടും  മേടും വരളാൻ തുടങ്ങുന്ന  വേനൽക്കാലത്ത് വനയാത്രകൾ ഈ   അനുഭവത്തിൻറെ അടിസ്ഥാനത്തിൽ  അനുവദിക്കാൻ പാടില്ല . കാടിനെക്കുറിച്ച് അറിയാൻ പാടില്ലാത്ത ,കാടുകരിയുംകാലമറിയാത്ത ,കാട്ടുതീയെ കുറിച്ചറിയാത്ത  പുതിയ തലമുറയിലെ  വിനോദസഞ്ചാരികൾ പലപ്പോഴും  ഭാഗ്യംകൊണ്ടുമാത്രം അപകടത്തിൽപ്പെടാതെ രക്ഷപെടുകയാണ് .
കാട്ടിൽ പോകുന്നവർ കാടിൻറെ നിയമങ്ങൾ അറിയണം . അതിസാഹസികളായ  ചില മനുഷ്യരുടെ ശീലങ്ങളാണ് മിക്കപ്പോഴും കാട്ടുതീ സൃഷ്ടിക്കുന്നത്. വലിച്ചെറിയുന്ന ബീഡിക്കുറ്റിതൊട്ട് തീപ്പെട്ടി കൊള്ളിവരെ കാട്ടുതീയ്‌ക്കു കാരണമായി തീരും . മധ്യവേനൽ മാസങ്ങളിൽ കാട്ടിലേക്കുള്ള ഏതുതരം സഞ്ചാരവും നിരോധിക്കുക. മദ്യവും തീപ്പെട്ടിയും വാതക അടുപ്പും പ്ലാസ്റ്റിക്കുമൊക്കെയായി കാട്ടിലേക്ക് വിനോദത്തിനും തീർഥാടനത്തിനുമായി പോകാൻ ആരെയും അനുവദിക്കാതിരിക്കുക .ഈ  ദുരന്തത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് വനപാലകർക്കു ഒഴിഞ്ഞുനിൽക്കാനാവില്ല .  ഉൾക്കാടുകളിലേക്ക്വിനോദസഞ്ചാരികളെ  എന്തിനു കയറ്റി ? അപകട സാധ്യത കൂടുതലായ ഇത്തരം മേഖലകളിലേക്ക് സഞ്ചാരികള്ക്ക് വനം വകുപ്പ് അനുമതി നല്കാറില്ല.  ഇവർ പിന്നെ ഈ കൊടുകാട്ടിൽ  എങ്ങനെയെത്തി ?കാട്ടുതീ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വനം വകുപ്പിനെ സജ്ജമാക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: