കേരളത്തിൽ ഐ.ടി. കമ്പനികളിലെ തൊഴിലുകൾ സുരക്ഷിതമല്ലാതായി തീർന്നുകഴിഞ്ഞു
കേരളത്തിൽ തൊഴിൽമേഖലയിൽ
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഗണ്യമായ സംഭാവന നൽകുന്ന
വിവരസാങ്കേതികവിദ്യാ(ഐ.ടി.)മേഖല ഇന്ന്
തകർച്ചയുടെ വക്കിലാണ് .തിരുവനന്തപുരത്തെ ടെക്നോപാർക്കും
കൊച്ചിയിലെ ഇൻഫോപാർക്കും ഉൾപ്പെടെയുള്ള ഐ.ടി.
കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജോലി സ്ഥിരതയില്ല . ഐ.ടി. പാർക്കുകൾക്കു
പുറത്തുള്ള കമ്പനികളിൽ ജോലിയെടുക്കുന്നവരെക്കൂടി കണക്കിലെടുത്താൽ രണ്ടുലക്ഷത്തിലധികം
ഉന്നത സാങ്കേതിക ബിരുദ ധാരികളാണ്
ഈ രംഗത്ത് പണിയെടുക്കുന്നത്
. ഈ മേഖലയിൽ മുന്നറിയിപ്പില്ലാതെയുള്ള
പിരിച്ചുവിടലുകൾ ഇന്നു വ്യാപകമാണ്. മൂന്നുമാസത്തെ
ശമ്പളവും ഗ്രാറ്റ്വിറ്റിയും നൽകി ജീവനക്കാരെ പിരിച്ചുവിടുമ്പോൾ,
അവർക്കുമുന്നിൽ ഭാവിജീവിതം അനിശ്ചിതമായിത്തീരുന്നു.
പിരിച്ചുവിടപ്പെട്ട പലരും അടുത്ത കമ്പനിയിലേക്കു
ജോലിക്കു കയറുക എന്ന ലക്ഷ്യമുള്ളവരായതിനാൽ
പരാതിയും മറ്റുമായി മുന്നോട്ടുപോകുന്നുമില്ല.പരാതി നൽകുകയോ
പിരിച്ചുവിടലിനെ എതിർക്കുകയോ ചെയ്താൽ മറ്റൊരു കമ്പനിയിൽ
ജോലികിട്ടാതാവുകയും ചെയ്യും. പുതിയ കമ്പനികൾ
ജോലിക്കെടുക്കുന്നതിനു മുൻപ് ജീവനക്കാരനെക്കുറിച്ചു പഴയ
സ്ഥാപനത്തിൽ അന്വേഷണം നടത്തുമ്പോൾ മോശം
അഭിപ്രായമാകും നൽകുക.ഇതു പിരിച്ചുവിടപ്പെടുന്നയാളുടെ
ജോലിസാധ്യതകൾ ഇല്ലാതാക്കുന്നു. മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെങ്കിലും ഇതിനെതിരേ സർക്കാരോ മറ്റു
സ്ഥാപനങ്ങളോ ഒന്നും ചെയ്യുന്നില്ല .ഐ.ടി. കമ്പനികളിലെ
തൊഴിലുകൾ സുരക്ഷിതമല്ലാതായിത്തീർന്നിരിക്കുന്ന
സാഹചര്യത്തിൽ, അവർക്ക് സാമൂഹികസുരക്ഷാ പദ്ധതിയൊരുക്കേണ്ടത്
അത്യാവശ്യമാണ്. ഗ്രാറ്റ്വിറ്റി നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ
ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കേണ്ടതുമുണ്ട്.
ഓരോ
വർഷവും ലക്ഷകണക്കിന് യുവജനങ്ങളാണ് ഉന്നതസാങ്കേതിക ബിരുദവുമായി പുറത്തിറങ്ങുന്നത് . പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ സർക്കാരിന് കഴിയുന്നില്ല
.അവരുടെയിടയിൽ തൊഴിൽ ഇല്ലായ്‌മ
അതിരൂക്ഷമായി തുടരുകയാണ് . പൊതുമേഖല തകർന്നതോടെ അവിടെയും
ഇനി തൊഴിൽ ലഭിക്കാനില്ല
.സർക്കാർ കണ്ണുതുറന്ന് ഈ പ്രശ്നങ്ങൾ
കണ്ടില്ലെങ്കിൽ കേരളം തകർച്ചയിൽ നിന്ന്
തകർച്ചയിലേക്ക് വഴുതി വീഴും .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment