Pages

Tuesday, October 10, 2017

കേരളത്തിൻറെ സമാധാനാന്തരീക്ഷം തകർക്കരുത് .

കേരളത്തിൻറെ 
സമാധാനാന്തരീക്ഷം തകർക്കരുത് .
ബിജെപിയുടെ ജനരക്ഷായാത്രയിലെ ചില മുദ്രാവാക‍്യങ്ങൾ പ്രകോപനപരമാണ് .ഭരിക്കുന്ന പാർട്ടിയെന്നനിലയിൽ സി.പി.എം സംയമനം പാലിക്കണം .ബിജെപിയും സിപിഎമ്മും അവിടെ എതിർ പാർട്ടി ആസ്ഥാനത്തേക്കു ഇന്നലെ പ്രതിഷേധജാഥ നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കേരളീയർ ഈ രാഷ്ട്രീയ പോരും പോർവിളിയും അതേത്തുടർന്നുള്ള അക്രമവും കൊലപാതകവും കാണുകയാണ്.അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പാർട്ടികൾക്ക് ഒരിക്കലും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കില്ല .ചെറിയ തീപ്പൊരി മതിയാവും വലിയ അഗ്നിബാധ ഉണ്ടാക്കാൻ. തീപ്പൊരി വിതറാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ നിലയ്ക്കു നിർത്തേണ്ടത് ആവശ്യമാണ്. ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഇത് കണ്ടില്ലെന്നു നടിക്കരുത് .വാക്കുകൾ വളരെ സൂക്ഷിച്ച്‍ ഉപയോഗിക്കണം .
കേരളത്തിന്‍റെ ആധ്യാത്മിക, സാംസ്കാരിക പാരന്പര്യത്തെക്കുറിച്ചും മതസൗഹാർദത്തെക്കുറിച്ചും സംസ്ഥാനത്തു പ്രഥമ സന്ദർശനം നടത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്  വളരെ ആത്മാർത്ഥതയോടെ സംസാരിക്കുകയുണ്ടായി. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്‍റെയും മികച്ച സമ്മേളനവേദിയാണെന്നും എല്ലാവരും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹമാണുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗം നടക്കുന്ന വേളയിലും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും  സാമാന്യമര്യാദയുടെ സീമകൾ ലംഘിച്ചുള്ള പോർവിളികളായിരുന്നു . ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക്  കൂടുതൽ നാൾ പിടിച്ചുനിൽക്കാനാവില്ല .നാലു ദശകത്തിനുള്ളിൽ ഇരുനൂറിലേറെ രാഷ്‌ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നു. പല തവണയും സർവകക്ഷിയോഗം ചേർന്നു സമാധാനാഹ്വാനം നടത്തി. പക്ഷേ പിന്നെയും പിന്നെയും അവിടെ  മനുഷ്യരക്തമൊഴുകി.
ശാന്തതയാണ് കേരളീയർ ഇഷടപെടുന്നത് .എല്ലാമതവിഭാഗങ്ങളും സമഭാവനയോടെ ജീവിക്കുന്ന മലയാള മണ്ണിൽ ആരും വർഗ്ഗീയവിഷവിത്ത് വിതക്കരുത് . കൊലപാതകത്തിലൂടെ, അക്രമത്തിലൂടെ, കണക്കുതീർക്കുന്ന രാഷ്‌ട്രീയം ആർക്കെന്തു നേടിക്കൊടുത്തു എന്ന് ചിന്തിക്കുന്നത് നല്ലതാണ് .ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാകണം. തങ്ങളുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ഭരണത്തിലിരിക്കുന്നവർക്കു സവിശേഷമായ കടമയുണ്ട്. കേന്ദ്രം ഭരിക്കുന്നവർ കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പതുക്കെ ആർജ്ജിച്ച് ,അവർക്കു സമാധാന ജീവിതം ഉറപ്പുവരുത്തിമുന്നോട്ടു നീങ്ങുകയാണ് വേണ്ടത് .അമിതാവേശം പടുകുഴിയിലേക്ക് വീഴാനെ ഉപകരിക്കൂ

പ്രൊഫ്. ജോൺ കുരാക്കാർ





No comments: