എറണാകുളം ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിച്ച 43 ഡ്രൈവർമാർ പിടിയിൽ
എറണാകുളം ജില്ലയിൽ മദ്യപിച്ച്
വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലീസ് നടത്തിയ
പ്രത്യേക വാഹന പരിശോധനയിൽ കുടുങ്ങിയത്
43 ഡ്രൈവർമാർ. ഇന്നു പുലർച്ചെ 6.30 മുതൽ
8.30 വരെ എറണാകുളം റൂറൽ പോലീസിന്റെ
കീഴിലുള്ള പ്രദേശങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ്
ഇത്രയേറെ ഡ്രൈവർമാരെ പിടികൂടിയത്. രണ്ടു
കെഎസ്ആർടിസി ഡ്രൈവർമാരും പിടിയിലായവരിൽ ഉൾപ്പെടുന്നതായി എറണാകുളം റൂറൽ പോലീസ്
മേധാവി എ.വി.
ജോർജ് വ്യക്തമാക്കി.
സ്വകാര്യ-കെഎസ്ആർടിസി ബസുകൾ,
ലോറി, ടിപ്പർ ലോറി, ഇരുചക്ര
വാഹനങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങി എല്ലാത്തരം വാഹനങ്ങളും
പോലീസ് പരിശോധിച്ചു. റൂറൽ പോലീസിനു കീഴിലുള്ള
മുഴുവൻ എസ്ഐമാരുടെയും നേതൃത്വത്തിൽ പ്രത്യേക സംഘമായി തിരിഞ്ഞായിരുന്നു
പരിശോധന. 4,667 വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ്
43 പേർ അറസ്റ്റിലായത്. രണ്ട് കെഎസ്ആർടിസി ഡ്രൈവർമാർക്ക്
പുറമേ 12 സ്വകാര്യ ബസ് ഡ്രൈവർമാരും
11 ടിപ്പർ ലോറി ഡ്രൈവർമാരും അറസ്റ്റിലായവരിൽ
ഉൾപ്പെടുന്നു. ഇതിനു പുറമെ നാല്
ചക്ര വാഹന ഡ്രൈവർമാരായ
എട്ടുപേരും ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടുപേരും ഇരുചക്ര വാഹന
യാത്രികരായ പത്തുപേരും അറസ്റ്റിലായി.
കലൂർ-മുവാറ്റുപുഴ റൂട്ടിൽ
സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ
ഡ്രൈവറെ പുലർച്ചെ 6.30 ഓടെ കച്ചേരിത്താഴത്തു
നിന്നാണ് പോലീസ് പിടികൂടിയത്. ബസിലെ
യാത്രക്കാരെ പിന്നാലെയെത്തിയ മറ്റാരു ബസിൽ കയറ്റി
വിട്ടു. അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള
നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സ്കൂൾ
ബസ് ഡ്രൈവർമാരിലെ മദ്യപാനികളെ
പിടിക്കാൻ കഴിഞ്ഞ ദിവസം "ഓപ്പറേഷൻ
ലിറ്റിൽ സ്റ്റാർ' എന്ന പേരിൽ
പോലീസ് പരിശോധന നടത്തിയിരുന്നു. എറണാകുളം,
കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ
നടന്ന പരിശോധനയിൽ നിരവധി ഡ്രൈവർമാരാണ് കുടുങ്ങിയിരുന്നത്.
Prof. John Kurakar
No comments:
Post a Comment